സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

December 29th, 2015

alcohol-bar-new-law-ePathram
ന്യൂഡല്‍ഹി : പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കി യാല്‍ മതി എന്ന സംസ്ഥാന സര്‍ക്കാ റിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമ കള്‍ നല്‍കിയ ഹര്‍ജി കള്‍ സുപ്രീം കോടതി തള്ളി.

പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനം ആണെന്നും ഭരണ ഘടന ഉറപ്പു നല്‍കുന്ന തുല്യത യുടെ ലംഘനം ആണ് ഇതെന്നും ബാറുടമകള്‍ വാദിച്ചു.

എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ട മായി കുറച്ചു കൊണ്ട് സമ്പൂര്‍ണ്ണ നിരോധന ത്തിലേക്ക് നീങ്ങു ന്നതിന്റെ ഭാഗ മായാണ് ലൈസന്‍സു കള്‍ പരിമിത പ്പെടുത്തിയത് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം.

ബിവറേജസ് വഴി സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമ കള്‍ ചൂണ്ടി ക്കാട്ടി. വിനോദ സഞ്ചാര മേഖലയെ പരിഗണിച്ചു കൊണ്ടാണ് പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് ലൈസന്‍സ് നില നിര്‍ത്തിയ തെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.

ജസ്റ്റിസു മാരായ വിക്രംജിത്ത് സെന്‍, ശിവ കീര്‍ത്തി സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

* മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല


- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

സി. ബി. ഐ. റെയ്ഡ്: കേന്ദ്ര സർക്കാറിന് പങ്കില്ല എന്ന് വെങ്കയ്യ നായിഡു

December 15th, 2015

arvind-kejriwal-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളി ന്റെ ഓഫീസില്‍ നടത്തിയ സി. ബി. ഐ. റെയ്ഡില്‍ കേന്ദ്ര സര്‍ക്കാറിന് പങ്കില്ല എന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു.

സ്വതന്ത്ര ഏജന്‍സി യായ സി. ബി. ഐ. യെ നിയ ന്ത്രി ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അല്ല എന്നും സി. ബി. ഐ. യെ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷി ക്കാറി ല്ല എന്നും ഇത്തരം സംഭവ ങ്ങളെ ആയുധം ആക്കുന്നത് ആംആദ്മി സര്‍ക്കാറിന്‍റെ ശീല മാണ്എന്നും വെങ്കയ്യ നായിഡു ആരോപിച്ചു.

റെയ്ഡ് അരവിന്ദ് കെജ്രി വാളിനെ ലക്ഷ്യം വെച്ചുള്ള തല്ല എന്നും അദ്ദേഹ ത്തിന്‍റെ ഒാഫീസിൽ സി. ബി. ഐ. റെയ്ഡ് നടത്തി യിട്ടില്ല എന്നും ധനകാര്യ മന്ത്രി അരുൺ ജെറ്റ്ലി രാജ്യസഭ യിൽ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on സി. ബി. ഐ. റെയ്ഡ്: കേന്ദ്ര സർക്കാറിന് പങ്കില്ല എന്ന് വെങ്കയ്യ നായിഡു

ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടില്ല : പ്രധാന മന്ത്രിയുടെ ഒാഫീസ്

December 14th, 2015

Modi-epathram
ന്യൂഡൽഹി : ആർ. ശങ്കറിന്‍റെ പ്രതിമ അനാ ച്ഛാദന ചടങ്ങിൽ നിന്ന് സംസ്ഥാന മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ ഒഴിവാക്കാൻ നിർദ്ദേശം നൽകി യിട്ടില്ല എന്ന് പ്രധാന മന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

പ്രോട്ടോക്കോള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മാത്ര മാണ് പ്രധാന മന്ത്രി യുടെ ഓഫീസ് ഇട പെടുക യുള്ളു. ചടങ്ങില്‍ ആരൊക്കെ പങ്കെടു ക്കണം എന്ന് നിശ്ച യി ക്കുന്നത് സംഘാട കരാണ്. കൊല്ലത്ത് നടക്കു ന്നത് സ്വകാര്യ ചടങ്ങാണ്.

ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രിയെ ഒഴിവാക്കാന്‍ പ്രധാന മന്ത്രി യുടെ ഓഫീസ് ഇട പെട്ടിട്ടില്ല എന്ന് ലോക്‌ സഭ യില്‍ നല്‍കിയ മറുപടി യില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്ത മാക്കി.

എസ്. എന്‍. ഡി. പി. എന്ന സംഘടന യാണ് ചടങ്ങ് സംഘടി പ്പി ക്കുന്നത്. ആര് പങ്കെടു ക്കണം എന്ന് അവരാണ് തീരു മാനി ക്കുന്നത്. പരിപാടി യില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് കാണിച്ച് മുഖ്യമന്ത്രി കത്തയ ച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: ,

Comments Off on ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടില്ല : പ്രധാന മന്ത്രിയുടെ ഒാഫീസ്

ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം

September 29th, 2015

astrosat-india-reaches-for-the-stars-ePathram
ബാംഗളൂര്‍ : ഭാരതത്തിന്റെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പ് ആസ്‌ട്രോ സാറ്റ് (ASTROSAT) വിക്ഷേപണം വിജയകരം. ജ്യോതി ശാസ്ത്ര പഠനത്തിന് മാത്ര മായി രൂപ കല്പന ചെയ്ത ഇന്ത്യ യുടെ ആദ്യ കൃത്രിമോപഗ്രഹ മാണ് ആസ്ട്രോസാറ്റ്.

അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്‌സറേ തരംഗ രാജി യിലുള്ള വികരണ ങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ച നിരീക്ഷണം നടത്താന്‍ ശേഷി യുള്ള ബഹിരാകാശ ടെല സ്‌കോപ്പാണ് അസ്‌ട്രോ സാറ്റ്.

ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്ര ത്തില്‍ നിന്നു മാണ് ആസ്‌ട്രോ സാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹ ങ്ങളുമായി പി. എസ്. എല്‍. വി. സി – 30 വിക്ഷേ പിച്ചത്. 1513 കിലോഗ്രാം ഭാര മുള്ള അസ്‌ട്രോസാറ്റിന്‌ അഞ്ചു വര്‍ഷ മാണ് പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യ ങ്ങളുടെ ഓരോ ഉപഗ്രഹ ങ്ങള്‍ വീതവും അമേരിക്ക യുടെ നാല് നാനോ ഉപഗ്രഹ ങ്ങളു മാണ് ആസ്‌ട്രോ സാറ്റി നൊപ്പം വിക്ഷേപിച്ചത്. ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവ യ്ക്കൊപ്പം സ്വന്ത മായി ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി.

- pma

വായിക്കുക: , , ,

Comments Off on ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം

ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

September 5th, 2015

e-migrate-ministry-overseas-indian-affairs-ePathram
ന്യൂഡല്‍ഹി : വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ –മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം ആക്കിയ രാജ്യ ങ്ങളില്‍ ജോലിക്ക് പോകുന്ന വര്‍ക്കുള്ള സംവിധാനം ആണിത്. നഴ്സിംഗ്, വീട്ടു ജോലി തുടങ്ങിയ വിസ കളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ പോകുന്ന വര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാണ്‌.

തൊഴില്‍ ഉടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശ രാജ്യ ങ്ങളി ലെ ഇന്ത്യന്‍ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ് സൈറ്റു മായി കണ്ണി ചേര്‍ത്തിട്ടുണ്ട്.

ഇ – മൈഗ്രേറ്റ് സംവിധാനം അനുസരിച്ച് ഇന്ത്യ യില്‍ നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സി കള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധ മാണ്.

തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്ത മാക്കുന്ന വിവര ങ്ങളും തൊഴിലുടമ നല്‍കണം. ഇവ അതത് രാജ്യ ങ്ങളിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തും. റിക്രൂട്ട്മെന്‍റ് തട്ടിപ്പു കളുടെ പശ്ചാത്തല ത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് തങ്ങളുടെ പൌരന്മാരുടെ സംരക്ഷണ ത്തിനായി രൂപ കല്‍പന ചെയ്തതാണ് ഇ – മൈഗ്രേറ്റ്.

കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന് കീഴിലാണ് ഈ വെബ് സൈറ്റ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥി ക്ക് വെബ് സൈറ്റ് വഴി ക്ളിയറന്‍സിനു വേണ്ടി യുള്ള അപേക്ഷ നല്‍കാം.

പ്രസ്തുത ഉദ്യോഗാര്‍ത്ഥി യുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസ യോഗ്യമാണ് എന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷ യുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ത്ഥി ക്ക് അറിയാനും വെബ്  സൈറ്റില്‍ സംവിധാനമുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു


« Previous Page« Previous « കേന്ദ്രം ഭരിക്കുന്നത് ട്വിറ്ററിൽ മാത്രം: നിതീഷ് കുമാർ
Next »Next Page » ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം »



  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine