കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു

August 29th, 2012

arvind-khejriwal-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തിലെ കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു.  അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി കിരണ്‍ ബേദി രംഗത്ത് വന്നു. ചില വ്യക്തികളുടെ ‘പ്രത്യേക രാഷ്ട്രീയ ലക്ഷ്യം’ മൂലം ഹസാരെ സംഘം സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാണെന്നും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയം ഇല്ലാതാക്കാന്‍ എത്രയും പെട്ടെന്ന് അണ്ണാ ഹസാരെ ഇടപെടണമെന്നും കിരണ്‍ ബേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി ജെ പി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുടെ വീട് ഉപരോധിച്ച നടപടിയെ കിരണ്‍ ബേദി എതിര്‍ത്തിരുന്നു. എന്നാല്‍ ബേദിയുടെ അഭിപ്രായം തള്ളികൊണ്ട് കെജ്രിവാളിന്റെ നേതൃത്വത്തില്‍ പഴയ ഹസാരെ സംഘം ഞായറാഴ്ചത്തെ ഉപരോധസമരം നടത്തിയത്. ഇതോടെ ഇവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി

August 28th, 2012
narendra modi-epathram
ഗാന്ധിനഗര്‍:  കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തെ തെറ്റായ ദിശയിലേക്കും മോശപ്പെട്ട അവസ്ഥയിലേക്കും നയിച്ചിരിക്കുന്നതായും  ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറുവാന്‍ അനുവദിക്കരുതെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു. ഗുജറാത്തിലെ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിനെ വിലക്കിക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കുലര്‍ ഇറക്കിയതിനെ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ്സ് അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്നും നരേന്ദ്ര മോഡി പറഞ്ഞു. സൊഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ കോണ്‍ഗ്രസ്സിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്യുന്നതായി ആരോപിച്ച മോഡി ഇത്തരം ഒരു കക്ഷിക്ക് എങ്ങിനെയാണ് ജനാധിപത്യത്തെ കുറിച്ച് പറയുവാന്‍ ആകുകയെന്നും ചോദിച്ചു. ഗാന്ധി നഗറില്‍ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് നരേന്ദ്ര മോഡി കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി

കൂട്ട എസ്. എം. എസിനു പതിനഞ്ചു ദിവസത്തെക്ക് നിരോധനം

August 18th, 2012

sms-service-banned-epathram
ന്യൂഡെല്‍ഹി: ആസാം കലാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും വീഡിയോ ക്ലിപ്പിങ്ങുകളും പ്രചരിക്കുന്നതിനു തടയിടുവാനായി കൂട്ട എസ്.എം.എസ്സുകളും എം.എം.എസ്സുകളും അയക്കുന്നതിനു പതിനഞ്ചു ദിവസത്തെക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇരുപത് കെ.ബിയില്‍ കൂടുതല്‍ ഡാറ്റ മൊബൈല്‍ ഫോണ്‍ വഴി അയക്കുന്നതിനോ അഞ്ചിലധികം എസ്.എം.എസ് ഒറ്റത്തവണ അയക്കുന്നതിനോ കഴിയില്ല.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടക്കുന്നതായും നടക്കുവാന്‍ പോകുന്നതായുമുള്ള വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും മറ്റും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ഒഴിഞ്ഞു പോകുവാന്‍ തുടങ്ങിയിരുന്നു. ബംഗ്ലൂരിനെ കൂടാതെ മുംബൈ, ഹൈദരബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇത്തരം ഒഴിഞ്ഞു പോകല്‍ ആരംഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കൂട്ട എസ്. എം. എസിനു പതിനഞ്ചു ദിവസത്തെക്ക് നിരോധനം

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്‌ക്കുവാൻ അനുമതി

August 11th, 2012

koodamkulam

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌. എസ്‌. ബജാജ്‌ മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്‌. വിവാദങ്ങളെ തുടര്‍ന്നാണ്‌ ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന്‌ ആയിരം മെഗാ വാട്ട്‌ യൂണിറ്റ്‌ വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ്‌ അഭിലാഷ്‌ ഭരദ്വാജ്‌ അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിമി നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു

August 4th, 2012
ന്യൂഡെല്‍ഹി: സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ക്ക്  കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു. തീവ്രവാദ സംഘടനായ സിനിമിക്ക് പാക്കിസ്ഥാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ തൊയ്ബയുമായും  ഇന്ത്യന്‍ മുജാഹിദീനുമായും ബന്ധമുണ്ടെന്നും ഇന്ത്യയില്‍ നടക്കുന്ന പല ഭീകരാക്രമണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സിമി നിരോധനത്തിനു കാരണമയി പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഘടനയുടെ നിരോധനം രണ്ടു വര്‍ഷത്തേക്ക് കൂടെ നീട്ടിയത്. ഇതു ശരിവച്ചു കോണ്ട് ട്രൈബ്യൂണല്‍ അധ്യക്ഷനായ ഡെല്‍ഹി ഹൈക്കോടതി ജഡ്ജി വി.കെ. ഷാലി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. 2001 സെപ്റ്റംബറില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ സിമിയെ നിരോധിച്ചത്. ഇതിനെതിരെ ഇവര്‍ വിവിധ കോടതികളെ സമീപിച്ചു വെങ്കിലും അനുകൂലമായ വിധി നേടുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രഭാത സവാരിക്കിടെ കാണാതായ കെ.എസ്.സുദര്‍ശനെ കണ്ടെത്തി
Next »Next Page » മേഘസ്ഫോടനം; വടക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി മരണം »



  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine