തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്

November 20th, 2018

external-affairs-ministry-rules-ecnr-passport-holders-online-registration-ePathram
ന്യൂഡല്‍ഹി : പതിനെട്ടു വിദേശ രാജ്യ ങ്ങളിൽ തൊഴില്‍ തേടി പോകുന്ന ഇന്ത്യ ക്കാർക്ക് ഓൺ ലൈൻ രജി സ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കി യ തായി വിദേശ കാര്യ വകുപ്പ്.

എമ്മിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്ത ഇ. സി. എൻ. ആർ. പാസ്സ് പോർട്ടു കൾ ഉള്ള ഇന്ത്യന്‍ പൗര ന്മാര്‍ ക്കാണ് ഈ നിയമം ബാധകം എന്നും 2019 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യ ത്തിൽ വരും എന്നും വിദേശ കാര്യ വകുപ്പ് പുറ ത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ വ്യക്ത മാക്കി.

അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈൻ, ഇന്തോനേഷ്യ,ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാന്‍, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലൻഡ്, യു. എ. ഇ., യെമെൻ എന്നീ രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകു മ്പോ ഴാണ് രജി സ്‌ട്രേഷൻ നിര്‍ബ്ബന്ധം ആക്കി യിരി ക്കുന്നത്.

തൊഴില്‍ തേടി പോകുന്നവര്‍ ഇന്ത്യ യിൽ നിന്നും പുറ പ്പെടു ന്നതിന് 24 മണി ക്കൂർ മുമ്പ് റിക്രൂട്ട്‌ മെന്റ് പോർട്ട ലിൽ രജി സ്‌ട്രേഷൻ നടപടി കൾ പൂർത്തി യാ ക്കിയി രിക്കണം. .

രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അപേക്ഷകന് എസ്. എം. എസ്, ഇ -മെയിൽ സന്ദേശ ങ്ങൾ ലഭി ക്കും. ഇത് വിമാന ത്താവള ത്തിൽ കാണി ച്ചാൽ മാത്രമേ വിമാന ത്തിൽ കയറാൻ സാധി ക്കുക യുള്ളൂ. രജിസ്‌ട്രേഷൻ ചെയ്യാ ത്ത വരെ വിമാന ത്താവള ത്തിൽ നിന്നും തിരിച്ച് അയ ക്കും എന്നും സർക്കുലര്‍ വ്യക്തമാക്കുന്നു.

രജിസ്‌ട്രേഷനെ ക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ത്തിന്റെ (പി. ബി. എസ്. കെ.) 1800 11 3090 എന്ന ടോൾ ഫ്രീ നമ്പറിലോ helpline @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തി ലോ ബന്ധ പ്പെടാ വുന്ന താണ്.

എമ്മിഗ്രേഷൻ ക്ലിയ റൻസ് ആവശ്യം ഉള്ള വരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുവാ നായി 2015 മുത ലാണ് ഭാരത സര്‍ക്കാര്‍ ഇ – മൈഗ്രേറ്റ് പോർട്ടൽ തുടങ്ങി യത്. തൊഴിൽ സുരക്ഷ എല്ലാ വിഭാഗ ങ്ങളി ലേക്കും വ്യാപി പ്പി ക്കുന്ന തിന്റെ ഭാഗ മായാണ് ഇ. സി. എൻ. ആർ. പാസ്സ് പോര്‍ട്ടു കാര്‍ ക്കും ഓണ്‍ ലൈന്‍ രജിസ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പാസ്സ്പോര്‍ട്ട് നിറം മാറ്റം : കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തില്‍ നിന്നും പിന്മാറി

January 31st, 2018

indian-blue-passport-ePathram
ന്യൂഡല്‍ഹി : രണ്ടു നിറ ത്തിലുള്ള കവറോടു കൂടിയ പാസ്സ് പോർട്ടു കൾ പുറത്തിറ ക്കുവാനും ഉടമ യുടെ മേല്‍ വിലാസം അടക്കം വ്യക്തി വിവര ങ്ങള്‍ അച്ചടി ക്കുന്നത് അവസാന പേജില്‍ നിന്നും ഒഴി വാക്കു വാനും ഉള്ള തീരു മാന ത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി.

പത്താം ക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബ്ബന്ധം ആയ തിനാൽ ഇത്തര ക്കാർക്ക് ഓറഞ്ച് നിറ ത്തിൽ പുറം ചട്ട യുള്ള പാസ്സ് പോര്‍ട്ട് നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ തീരു മാനി ച്ചിരുന്നത്.

orange-and-blue-indian-passport-ePathram

വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും പിന്നില്‍ നില്‍ക്കുന്നവരെ തിരിച്ചറി യുമാനുള്ള മാര്‍ഗ്ഗ മാവും എന്നും ഇത് രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാ ക്കും എന്നും ശക്ത മായ ആക്ഷേപ ങ്ങള്‍ സമൂഹ ത്തിന്റെ നാനാ കോണു കളില്‍ നിന്നും ഉയര്‍ന്നു വന്നു.

എമിഗ്രേഷന്‍ ആവശ്യ മുള്ളവര്‍ക്ക് ഓറഞ്ച് നിറ ത്തി ലുള്ള പാസ്സ് പോര്‍ട്ട് നല്‍കുവാനുള്ള തീരു മാന ത്തില്‍ വിശദീ കരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യ ത്തിലാണ് തീരുമാനം പിന്‍ വലി ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പൊതുമേഖല വീണ്ടും വില്‍പ്പനയ്ക്ക്

June 16th, 2016

air-india-privatisation-epathram

ന്യൂഡല്‍ഹി: ഫാക്ടും എയര്‍ ഇന്ത്യയും അടക്കം ഒട്ടേറെ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആസൂത്രണ കമ്മീഷനു പകരമായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ്‌ നിതി ആയോഗ്. 28 പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ്‌ ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ ആര്‍. എസ്. എസ്. അനുകൂല തൊഴിലാളി സംഘടനയായ ബി. എം. എസ്. അടക്കമുള്ള യൂണിയനുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അടിയന്തിരമായി ഈ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ സമരം നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ വില്‍ക്കാനുള്ളതാണ്‌ ഈ നീക്കം എന്നു വരെ സംഘടനകള്‍ ആരോപിക്കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം അവയെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള നയം അപലപനീയമാണ്‌. ഈ സ്ഥപനങ്ങളെ ലാഭകരമാക്കാന്‍ കോടികള്‍ മുടക്കി നടത്തി വന്ന പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന നടപടി ആയി ഇത് എന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. തല്പ്പര കക്ഷികളെ മുഴുവന്‍ വിളിച്ചു കൂട്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ട് പോവാനാണ്‌ തൊഴിലാളി സംഘടനകളുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

September 5th, 2015

e-migrate-ministry-overseas-indian-affairs-ePathram
ന്യൂഡല്‍ഹി : വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ –മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം ആക്കിയ രാജ്യ ങ്ങളില്‍ ജോലിക്ക് പോകുന്ന വര്‍ക്കുള്ള സംവിധാനം ആണിത്. നഴ്സിംഗ്, വീട്ടു ജോലി തുടങ്ങിയ വിസ കളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ പോകുന്ന വര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാണ്‌.

തൊഴില്‍ ഉടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശ രാജ്യ ങ്ങളി ലെ ഇന്ത്യന്‍ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ് സൈറ്റു മായി കണ്ണി ചേര്‍ത്തിട്ടുണ്ട്.

ഇ – മൈഗ്രേറ്റ് സംവിധാനം അനുസരിച്ച് ഇന്ത്യ യില്‍ നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സി കള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധ മാണ്.

തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്ത മാക്കുന്ന വിവര ങ്ങളും തൊഴിലുടമ നല്‍കണം. ഇവ അതത് രാജ്യ ങ്ങളിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തും. റിക്രൂട്ട്മെന്‍റ് തട്ടിപ്പു കളുടെ പശ്ചാത്തല ത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് തങ്ങളുടെ പൌരന്മാരുടെ സംരക്ഷണ ത്തിനായി രൂപ കല്‍പന ചെയ്തതാണ് ഇ – മൈഗ്രേറ്റ്.

കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന് കീഴിലാണ് ഈ വെബ് സൈറ്റ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥി ക്ക് വെബ് സൈറ്റ് വഴി ക്ളിയറന്‍സിനു വേണ്ടി യുള്ള അപേക്ഷ നല്‍കാം.

പ്രസ്തുത ഉദ്യോഗാര്‍ത്ഥി യുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസ യോഗ്യമാണ് എന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷ യുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ത്ഥി ക്ക് അറിയാനും വെബ്  സൈറ്റില്‍ സംവിധാനമുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ്

March 3rd, 2015

beef-epathram

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ഇനി മുതല്‍ പശു, കാള, മൂരി എന്നിവയെ കൊല്ലുന്നതിനോ അവയുടെ ഇറച്ചി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. ഇറച്ചി ഭക്ഷിക്കുന്നതിനോ‍ ഇതോടെ സാധ്യമല്ലാതാകും. 1996-ല്‍ ബി. ജെ. പി. – ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് സമര്‍പ്പിച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുമതി നല്‍കിയതോടെ ആണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യപ്പെട്ട് കിരിട് സോമയ്യയുടെ നേതൃത്വത്തില്‍ അടുത്തിടെ ഏതാനും ബി. ജെ. പി. എം. പി. മാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ഗോവധ നിരോധനമെന്ന തങ്ങളുടെ സ്വപ്നം യാദാര്‍ഥ്യമാക്കുന്നതിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

ബീഫ് നിരോധന നിയമത്തിനെതിരെ മാംസ വ്യാപാരികളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടമാകും എന്ന് ഈ രംഗത്തെ കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല മറ്റ് ഇറച്ചികളുടെ വില കുത്തനെ കൂടാനും ഇത് കാരണമാക്കും. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് മുംബൈ നഗരത്തില്‍ മാത്രം നടക്കുന്നത്. റെസ്റ്റോറന്റുകള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.

വിദേശ രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ മാട്ടിറച്ചി കയറ്റിയയക്കുന്ന സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര. ധാരാളം ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉണ്ട്. വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

3 of 1023410»|

« Previous Page« Previous « അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു
Next »Next Page » പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് കാരാട്ട്; നിലപാടില്‍ ഉറച്ച് വി.എസ് »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine