മാരുതി തൊഴിൽ തർക്കം : 100 പേർ അറസ്റ്റിൽ

July 19th, 2012

maruti-suzuki-count-on-us-epathram

മാരുതിയുടെ മാനേസർ ഫാക്ടറിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കുണ്ട്. സംഘർഷത്തിന് മാനേജ്മെന്റും തൊഴിലാളികളും പരസ്പരം പഴി ചാരുന്നുവെങ്കിലും 100 തൊഴിലാളികളെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറിയുടെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിലച്ചു. ആയിരത്തോളം പോലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. വധ ശ്രമം, മുതൽ നശിപ്പിക്കൽ എന്നീ കുറ്റം ചുമത്തി അൻപതോളം തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തു.

ജോലി ചെയ്യുന്നതിനിടയിൽ സൂപ്പർവൈസറും ഒരു തൊഴിലാളിയും തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതു പിന്നീട് വ്യാപകമായ അക്രമത്തിലേക്കും തീ വെപ്പിലേക്കും എത്തി. തർക്കം തുടങ്ങിയ തൊഴിലാളിയെ സസ്പെൻഡ് ചെയ്തതോടെ പ്രശ്നം വഷളായി. മാനേജ്മെന്റ് യോഗം നടക്കുന്ന ഹാളിലേക്ക് തൊഴിലാളികൾ ഇരച്ചു കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഫാക്ടറിയിൽ അഞ്ചിടങ്ങളിലായി തീ വെയ്ക്കുകയും ചെയ്തു എന്നാണ് പോലീസ് കേസ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഭരത് ഭൂഷനെ പുറത്താക്കി

July 15th, 2012

bharath-bhushan-epathram

ന്യൂഡല്‍ഹി : വ്യോമയാന മന്ത്രാലയത്തില്‍ ജോയന്റ് സെക്രട്ടറിയും സാമ്പത്തിക ഉപദേശകനുമായ ഇ. കെ. ഭരത് ഭൂഷണ്‍ വ്യോമയാന മന്ത്രാലയത്തില്‍നിന്നു പുറത്താക്കി. വ്യോമയാന വ്യോമയാന മന്ത്രി അജിത് സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഈ തീരുമാനത്തിനു പിന്നിൽ എന്ന് കരുതുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭരത് ഭൂഷണ്‍ എതിര്‍ത്തിരുന്നു. ഇത് കൂടുതല്‍ ബാധിച്ചത് മദ്യ രാജാവ് വിജയ്‌ മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷറിനെ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സര്‍വീസുകള്‍ താറുമാറാവുകയും ചെയ്ത കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന നിലപാടിലായിരുന്നു ഭരത് ഭൂഷണ്‍. 15 വര്‍ഷം എന്നത് 25 വര്‍ഷമായി ഉയര്‍ത്തണമെന്ന ചില വ്യവസായ ഗ്രൂപ്പുകളുടെ ആവശ്യത്തിന് മന്ത്രി അജിത് സിങ് അംഗീകാരം നല്‍കിയിരുന്നു. ഉരുക്കു മന്ത്രാലയത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ ഈ സ്ഥലം മാറ്റത്തില്‍ ഏതെങ്കിലും വിമാനക്കമ്പനിയുമായി ബന്ധം ഇല്ലെന്നും, പതിവു നടപടി മാത്രമാണ് ഇതെന്നും വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിംഗൂരിലെ വിവാദ ഭൂമി ടാറ്റക്ക് തന്നെ

June 22nd, 2012

singur-tata-land-epathram

കൊല്‍ക്കത്ത: സിംഗൂരിലെ വിവാദ ഭൂമി ടാറ്റാ മോട്ടോഴ്‌സിനു തന്നെ വിട്ടു കൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ടാറ്റയില്‍  നിന്ന് മമത സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തത് നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണെന്നും കോടതി പറഞ്ഞു. ഇതോടെ  കഴിഞ്ഞ എട്ട് മാസമായി തുടരുന്ന വാദപ്രതിവാദങ്ങള്‍ ടാറ്റക്ക് അനുകൂലമായി മാറി.  ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷും മൃണാള്‍ കാന്തി ചൗധുരിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ടാറ്റയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. എന്നാല്‍  ഈ വിധിയില്‍ അസംതൃപ്തിയുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാമെന്നും അതിന് രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട് എന്നും കോടതി അറിയിച്ചു.

ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാറാണ് സിംഗൂരിലെ ഭൂമി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ടാറ്റാ മോട്ടോഴ്‌സിന് നല്‍കിയത്. തുടര്‍ന്ന് നിരവധി സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നടന്നു. 37 വര്‍ഷം നീണ്ടു നിന്ന ബംഗാളിലെ സി. പി. എം. ഭരണം തകരുന്നതിനു വരെ ഈ ഭൂമി കൈമാറ്റം വഴി വെച്ചു. എന്നാല്‍ മമത ഭൂമി തിരിച്ചെടുക്കാനുള്ള നിയമം കൊണ്ടു വന്നപ്പോള്‍ ഇടതു മുന്നണി അംഗങ്ങള്‍ ഈ നിയമം ഭരണ ഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത്‌ വരികയും ചെയ്തിരുന്നു. ഈ വിധി സിംഗൂരിലെ കര്‍ഷകരെ സംബന്ധിച്ച് തികച്ചും ദുര്‍വിധി തന്നെയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തലാക്കുന്നു

June 2nd, 2012

air-india-maharaja-epathram

ന്യൂഡൽഹി : മൂന്നാഴ്ച്ചയിലേറെ നീണ്ട പൈലറ്റ് സമരം മൂലം ഉണ്ടായ നഷ്ടത്തിൽ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എയർ ഇന്ത്യ ജൂൺ 1 മുതൽ ഇടക്കാല പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണം കുറവായ ഒട്ടേറെ അന്താരാഷ്ട്ര പാതകളിൽ തല്ക്കാലം എയർ ഇന്ത്യ വിമാനങ്ങൾ പറത്തില്ല. ഇവയിൽ ഹോങ്കോങ്ങ്, ഒസാക്ക, ടൊറോണ്ടോ, സിയോൾ എന്നിവയും ഉൾപ്പെടും എന്നാണ് സൂചന. ഇതോടെ ഇപ്പോൾ എയർ ഇന്ത്യ വിമാനങ്ങൾ പറക്കുന്ന 45 അന്താരാഷ്ട്ര റൂട്ടുകൾ 38 ആയി ചുരുങ്ങും. 24 ദിവസം പിന്നിട്ട പൈലറ്റ് സമരം മൂലം 330 കോടിയിലേറെയാണ് എയർ ഇന്ത്യക്ക് നേരിട്ട നഷ്ടം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാവികരുടെ വിചാരണ: ഇറ്റാലിയന്‍ സമ്മര്‍ദമില്ല

May 23rd, 2012

Enrica-Lexie-sailors-epathram

ന്യൂഡല്‍ഹി: രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ കടലില്‍ വെടിവച്ചുകൊന്ന കേസില്‍ ഇറ്റലിയില്‍നിന്നു സമ്മര്‍ദമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ഇറ്റാലിയന്‍ നാവികരുടെ വിചാരണയില്‍ കേന്ദ്രസര്‍ക്കാര് ഇടപെടില്ലെന്നും വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റലിക്കാരായ രണ്ട് നാവികരുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഇന്ത്യ സ്വീകരിച്ച നിലപാടില്‍ ഇറ്റലിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി മറിയാ മോണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായി സംസാരിച്ചിരുന്നു. ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിരുന്നു ഇതെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ പ്രക്രിയയില്‍ ഇടപെടാറില്ല എന്ന് എസ്. എം. കൃഷ്ണ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

5 of 1045610»|

« Previous Page« Previous « ബാംഗ്ലൂരില് മലയാളി എഞ്ചിനീയര്‍ ‍ കൊല്ലപ്പെട്ടു
Next »Next Page » പെട്രോൾ വിലയിൽ അഭൂതപൂർവ്വമായ വർദ്ധനവ് »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine