ചില്ലറ വില്‍പ്പന രംഗത്ത്‌ വിദേശ നിക്ഷേപം : യു.പി.എ. യില്‍ ഭിന്നത

November 24th, 2011

walmart-epathram

ന്യൂഡല്‍ഹി : ചില്ലറ വില്‍പ്പന രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ ഇന്ന് കേന്ദ്ര മന്ത്രി സഭ കൂടുന്ന അവസരത്തില്‍ യു.പി.എ. യിലെ കോണ്ഗ്രസ് മന്ത്രിമാരില്‍ തന്നെ ചിലര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ വീരപ്പ മൊയ്‌ലി, മുകുള്‍ വാസ്നിക് എന്നിവരാണ് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്. വിദേശ നിക്ഷേപം അനുവദിക്കുന്നതോടെ ആഗോള സൂപ്പര്‍മാര്‍ക്കറ്റ്‌ ഭീമന്മാരായ വാള്‍മാര്‍ട്ട്, ടെസ്കോ എന്നീ ശൃംഖലകളുടെ പിടിയില്‍ ഇന്ത്യന്‍ ചില്ലറ വ്യാപാര രംഗം അമരുകയും ചെറുകിട വ്യാപാരികള്‍ ദുരിതത്തില്‍ ആവുകയും ചെയ്യും.

ഇടതു പക്ഷം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. ബി.ജെ.പി. യും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആന്ധ്രയില്‍ കൃഷിയിറക്കുന്നില്ല കടുത്ത അരിക്ഷാമം ഉണ്ടാകും

November 1st, 2011

rice price-epathram

ഹൈദരാബാദ്: അരിക്ക് വിലകൂടാന്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു വരികയാണ്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ രണ്ടു ലക്ഷത്തിലധികം ഹെക്ടര്‍ പാട ശേഖരങ്ങളില്‍ ഇത്തവണ കൃഷിയിറക്കേണ്ട എന്നാണ്‌ കര്‍ഷകരുടെ തീരുമാനം. ജല ദൌര്‍ലഭ്യം, വളത്തിന്റെ വില കയറ്റം, സബ്സിഡികള്‍ വെട്ടിക്കുറക്കല്‍ , വൈദ്യുതി ക്ഷാമം എന്നീ കാരണങ്ങളാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ നഷ്ടം സഹിച്ചിനിയും കൃഷി ഇറക്കേണ്ട എന്നാണ് ഗോദാവരിയിലെ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ നെല്ലറയായ ആന്ധ്രയില്‍ നിന്നും അരിയെത്തിയില്ലെങ്കില്‍ കേരളം മുഴുപ്പട്ടിണിയിലാകും. ഇപ്പോള്‍ തന്നെ കിലോക്ക് ഇരുപത്തഞ്ച് രൂപയോളമുള്ള അരിക്ക് ഇനി വന്‍ വിലവര്‍ധനക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പല പാടശേഖരങ്ങളും തരിശായി കിടക്കുന്ന സാഹചര്യത്തില്‍ തീ വില നല്‍കി അരി വാങ്ങേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാരിന്റെ ഒരു രൂപയ്ക്കു അരി എന്നാ പദ്ധതി ഇനി എത്ര നാള്‍ തുടരാനാകും എന്ന് പറയാന്‍ കഴിയില്ല. അരി വില വര്‍ദ്ധിക്കുന്നതോടെ മറ്റു പല സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടു ആന്ധ്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം: കേന്ദ്രം 15 അംഗ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചു

October 20th, 2011

koodankulam nuclear plant-epathram

ന്യുഡല്‍ഹി: കൂടംകുളം ആണവ പദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രക്ഷോഭം ശക്‌തമായിരിക്കേ പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു. 15 അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരിനെ പഴിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ജയലളിത ആരോപിച്ചിരുന്നു. കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയതെന്നും ജയലളിത പറഞ്ഞു.

പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രി ഈ മാസം 11 ന്‌ അയച്ചുവെന്ന്‌ പറയുന്ന കത്ത്‌ തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും ജയലളിത തുറന്നടിച്ചിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും തമിഴ്നാടിനെ കയ്യൊഴിയുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ആശങ്ക അകറ്റിയതിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കഴിയുകയുള്ളുവെന്ന് ജയലളിത വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആണവ നിലയത്തിലേക്കുള്ള വഴി ഉപരോധിച്ചിരുന്നു. നിലയത്തിലെ 700 ഓളം ശാസ്ത്രജ്ഞരെയും 5000 ലേറെ തൊഴിലാളികളെയും ആണവകേന്ദ്രത്തിലേക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനെ തുടര്‍ന്നു രണ്ടു ദിവസമായി നിര്‍ത്തിവച്ച സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാരുതി ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്‌

October 9th, 2011

maruti-suzuki-count-on-us-epathram

ഗുര്‍ഗാവ്‌ : തൊഴിലാളി സമരം മൂലം ഏറെ നാളായി പ്രവര്‍ത്തനം നിലച്ച മാരുതി സുസുക്കിയുടെ മാനേസര്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്‌ നടന്നു. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഫാക്ടറിയിലേക്ക് കരാര്‍ തൊഴിലാളികളെ എത്തിച്ചു കൊടുക്കുന്ന തിരുപ്പതി എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്‌ എന്ന് തൊഴിലാളികള്‍ പറഞ്ഞു. സമരം ഉടന്‍ നിര്‍ത്തിയില്ലെന്കില്‍ വെടിവെയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയ ഇയാള മൂന്നു റൌണ്ട് വെടി വെച്ചു. ആരു സംഘം ആള്‍ക്കാര്‍ ഒഴിഞ്ഞ കുപ്പികളും മറ്റും തങ്ങള്‍ക്കു നേരെ എറിയുകയും ചെയ്തു എന്ന് തൊഴിലാളികള്‍ പറഞ്ഞു, ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജീവാപായമില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രത്നങ്ങള്‍ അടങ്ങിയ സഞ്ചി ഓട്ടോ ഡ്രൈവര്‍ തിരികെ ഏല്‍പ്പിച്ചു

October 4th, 2011

mohammed-shakir-ansari-epathram

അഹമ്മദാബാദ് : യാത്രക്കാരന്‍ തന്റെ ഓട്ടോറിക്ഷയില്‍ മറന്നു വെച്ച രത്നങ്ങള്‍ അടങ്ങിയ സഞ്ചി ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടു പിടിച്ചു തിരികെ നല്‍കി സത്യസന്ധതയുടെ മകുടോദാഹരണമായി. അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവര്‍ ആയ മൊഹമ്മദ്‌ ഷക്കീര്‍ അന്‍സാരിയാണ് കഥാനായകന്‍. തന്റെ ഓട്ടോയില്‍ കയറാന്‍ തുടങ്ങിയ ആള്‍ ബാഗ് സീറ്റില്‍ ആദ്യം വെച്ചതിനു ശേഷം ഒട്ടോയിലേക്ക് കയറുവാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ ആള്‍ കയറി എന്ന് കരുതി ഡ്രൈവര്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. കുറെ നേരം കഴിഞ്ഞാണ് ഓട്ടോയില്‍ യാത്രക്കാരന്‍ കയറിയിട്ടില്ല എന്ന് അന്‍സാരി ശ്രദ്ധിച്ചത്. പിന്നെ ബാഗ് തിരികെ എല്പ്പിക്കാനായി അയാളുടെ ശ്രമം. ആള്‍ കയറുവാന്‍ തുടങ്ങിയ സ്ഥലത്ത് നോക്കിയപ്പോള്‍ ആളെ കാണാനില്ല. നേരെ പോലീസ്‌ സ്റ്റേഷനിലേക്ക് പോയപ്പോഴുണ്ട് ബാഗിന്റെ ഉടമ അവിടെ നില്‍ക്കുന്നു. കയ്യോടെ ബാഗ് തിരികെ ഏല്‍പ്പിച്ചപ്പോഴാണ് അതിലെ ഉള്ളടക്കം അന്‍സാരി അറിയുന്നത്. 20 ലക്ഷം രൂപയിലേറെ വില മതിക്കുന്ന രത്നങ്ങള്‍ ആയിരുന്നു അതില്‍. പോലീസും രത്ന വ്യാപാരിയും 500 രൂപ വീതം ഇയാള്‍ക്ക്‌ പാരിതോഷികമായി നല്‍കി. ഇത്തരം നല്ല കാര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഡ്രൈവര്‍ക്ക്‌ പാരിതോഷികം നല്‍കിയത്‌ എന്ന് സ്ഥലം പോലീസ്‌ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1067810»|

« Previous Page« Previous « സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധം
Next »Next Page » ബീഹാറില്‍ 70 ശതമാനം പട്ടിണി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine