അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു

February 15th, 2015

aravind-kejrival-second-delhi-ministry-ePathram
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി യായി ചുമതലയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രാംലീലാ മൈതാന ത്ത് വെച്ചായിരുന്നു സത്യ പ്രതിജ്ഞ.

അഞ്ച് വര്‍ഷം കൊണ്ട് ഡല്‍ഹിയെ അഴിമതി രഹിത സംസ്ഥാനം ആക്കി മാറ്റും എന്ന പ്രഖ്യാപനത്തോടെ യായിരുന്നു അരവിന്ദ് കെജ്രിവാള്‍ അധികാരം ഏറ്റത്. മുഖ്യമന്ത്രി കെജ്രിവാളിന് പ്രത്യേക വകുപ്പു കൾ ഇല്ല.

ആറു മന്ത്രിമാരാണ് ശനിയാഴ്ച അധികാരമേറ്റത്. അതിൽ നാല് പേർ പുതുമുഖങ്ങൾ ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയ ഉപ മുഖ്യമന്ത്രിയും അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര സിംഗ് തോമര്‍ എന്നിവർ മറ്റു മന്ത്രിമാർ. വനിതകൾ ഇല്ലാത്ത മന്ത്രി സഭയിൽ മന്ത്രിമാരെല്ലാം അമ്പതു വയസ്സില്‍ താഴെയുള്ള വരാണ്.

ലോക്പാല്‍ നിയമം പാസാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം രാജി വെച്ചൊഴിഞ്ഞ അതേ ദിവസമാണ് കെജ്രിവാള്‍  രണ്ടാം സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ എത്തിയത്.

- pma

വായിക്കുക: , ,

Comments Off on അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു

ആപ്പിനു ചരിത്ര വിജയം; ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു

February 11th, 2015

election-ink-mark-epathram

ന്യൂഡല്‍ഹി: ആപ്പിന്റെ ജനപിന്തുണയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാതെ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു. അരവിന്ദ് കേജ്രിവാളിനും സംഘത്തിനു മുമ്പില്‍ രണ്ട് ദേശീയ പാര്‍ട്ടികള്‍ കൊമ്പ് കുത്തുത്തി.പാര്‍ളമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സഖ്യം വിജയിച്ചപ്പോളെല്ലാം അത് മോദി തരംഗം എന്നാണ് ബി.ജെ.പി നേതാക്കന്മാര്‍ വിശേഷിപ്പിച്ചത്. പലപ്പോഴും പാര്‍ട്ടിയേക്കാള്‍ വലിയ പ്രാധാന്യം മോദിക്ക് നല്‍കി. അതിനാല്‍ തന്നെ ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയേക്കാള്‍ മോദിക്കാണ് കൂടുതല്‍ തിരിച്ചടിയാകുന്നതും.ബി.ജെ.പി അവകാശപ്പെടുന്ന മോദിപ്രഭാവത്തിനേറ്റ കരിനിഴലായി ദില്ലിയിലെ പരാജയം. ലോക്‍സഭാ
തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പുകളും ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഈ പരാജയം തിരിച്ചടിയായി.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദി പരാജയപ്പെട്ടത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇപ്പോള്‍ ശ്രീമതി ബേദിയെ ബലിയാടാക്കി മുഖം രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. വിജയമായാലും പരാജയമായാലും അത് തന്റെ മാത്രം ഉത്തരവാദിത്വം
ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് തന്നെ കിരണ്‍ ബേദി പറഞ്ഞിരുന്നു.

ബി.ജെ.പിയേക്കാള്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനു നേരിടേണ്ടിവന്നത്. ഒരു സീറ്റില്‍ പോലും വിജയിക്കുവാന്‍ അവര്‍ക്കായില്ല. തിരഞ്ഞെടുപ്പ്
ഫലങ്ങള്‍ പുറത്ത് വന്നതോടെ ‘കോണ്‍ഗ്രസ്സ് രഹിത’ ദില്ലിയായി മാറി. അജയ് മാക്കന്‍ അടക്കം പല പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും കനത്ത പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് അഞ്ഞൂറിനടുത്ത് വോട്ടുകള്‍ മാത്രം ലഭിച്ച മണ്ഡലങ്ങളും ഉണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസ്സും പടുകൂറ്റന്‍ റാലികളും വന്‍ പരസ്യ കോലാഹലങ്ങളും നടത്തിയപ്പോള്‍ ആം ആദ്മിയാകട്ടെ കൃത്യമായ ആസൂത്രണത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി പഠിച്ചും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും നേടിയ പിന്തുണയെ മറികടക്കുവാന്‍ മോദിപ്രഭാവത്തിനോ അമിത്ഷായുടെ തന്ത്രങ്ങള്‍ക്കോ ആയില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് കഴിഞ്ഞ ഏഴുമാസം നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് ആം ആദ്മിയുടെ വിജയത്തിനു കരുത്ത് പകര്‍ന്നത്.

ബി.ജെ.പിയിലെ പടല പിണക്കങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ദുര്‍ബലമായ നേതൃത്വമാണ് വിനയായത്. സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ ജനങ്ങള്‍ക്കിടയിലോ പ്രവര്‍ത്തകര്‍ക്കിടയിലോ സ്വാധീനം ഇല്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാക്കുന്നതാണ് ദില്ലിയിലെ ഈ പരാജയം.

ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം മൂന്ന് സ്ഥാനാര്‍ഥികളെ മാത്രമാണ് മത്സര രംഗത്തിറക്കിയത്. മൂന്ന് പേര്‍ക്കും ചേര്‍ന്ന് 1126 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. തൊഴിലാളികള്‍ ധാരാളമുള്ള ദില്ലിയില്‍ സി.പി.എമ്മിനു യാതൊരു വിധ സ്വാധീനവുമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അടിസ്ഥന വര്‍ഗ്ഗത്തിനിടയില്‍ ഇടതു പക്ഷ കക്ഷികള്‍ക്കും സ്വാധീനമുറപ്പിക്കുവാന്‍ ആയില്ല എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അതിനു സാധിച്ചു എന്നത് ഇടതുപക്ഷത്തിനും ശക്തമായ പാഠമാണ് നല്‍കുന്നത്. ആപ്പിന്റെ വിജയത്തിലൂടെ ദേശീയതലത്തില്‍ ഇടതു പക്ഷത്തിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

February 10th, 2015

arvind-kejriwal-epathram
ന്യൂഡല്‍ഹി : ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളില്‍ 67 സീറ്റും കരസ്ഥമാക്കി ചരിത്ര വിജയം നേടി.

കേന്ദ്രം ഭരിക്കുന്ന പ്രധാന കക്ഷിയായ ബി. ജെ. പി. ക്ക് വെറും മൂന്നു സീറ്റ് മാത്രം ലഭിച്ചു.  വട്ടപ്പൂജ്യം നേടി കോണ്‍ഗ്രസ് ചരിത്ര ത്തിന്റെ ഭാഗമായി.

അരവിന്ദ് കെജ്രിവാള്‍ 31000 വോട്ടിന് ഡല്‍ഹി നിയോജക മണ്ഡല ത്തില്‍ നിന്നും ജയിച്ച പ്പോള്‍ ആം ആദ്മി പാര്‍ട്ടി യിൽ നിന്നും ബി. ജെ. പി.യിൽ ചേക്കേറിയ കിരണ്‍ ബേദി 2277 വോട്ടിനു പരാജയം രുചിച്ചു. കഴിഞ്ഞ അഞ്ചു തവണ ബി. ജെ. പി. ജയിച്ച സീറ്റാ യിരുന്ന കൃഷ്ണ നഗറില്‍ ആണ് കിരണ്‍ ബേദി മത്സരിച്ചത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അടക്കം 53 പേര്‍ക്ക് കെട്ടി വെച്ച പണം നഷ്ടമായി. കെട്ടി വെച്ച കാശ് നഷ്ടമായ പ്രമുഖരിൽ ഒരാൾ കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാവായ അജയ് മാക്കൻ. പാർട്ടിയുടെ പരാജയത്തെ തുടര്‍ന്ന് അജയ് മാക്കൻ കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചു.

രാവിലെ എട്ടു മണിക്ക് കനത്ത സുരക്ഷയില്‍ 14 കേന്ദ്രങ്ങളിൽ വോട്ടെണ്ണല്‍ തുടങ്ങി. ബി. ജെ. പി. ക്ക് വെല്ലു വിളി ഉയർത്തി തുടക്കം മുതലേ അരവിന്ദ് കെജ് രിവാള്‍ നിറഞ്ഞു നിന്നിരുന്നു.

രാംലീലാ മൈതാനത്ത് ശനിയാഴ്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വ ത്തിലുള്ള മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്യും. അഴിമതി വിരുദ്ധ ലോക്പാലിനു വേണ്ടി അണ്ണാ ഹസാരേയുടെ നേതൃത്വ ത്തില്‍ സമരം നടന്ന ഇതേ വേദി യില്‍ വച്ചാണ് കഴിഞ്ഞ തവണയും അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.

അഴിമതി തടയാനുള്ള ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമ സഭയില്‍ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട തോടെ യാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചത്

- pma

വായിക്കുക: , ,

Comments Off on അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സഹിഷ്ണുതയും ബഹുസ്വരതയും നില നിര്‍ത്തണം : രാഷ്ട്രപതി

January 26th, 2015

Pranab Mukherjee-epathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ സംസ്‌കാരം ബഹുസ്വരതയും സഹിഷ്ണുതയും നിറഞ്ഞ താണ് ഇത് സൂക്ഷ്മതയോടെ നില നിര്‍ ത്തണം എന്ന് റിപ്പബ്ലിക് ദിന സന്ദേശ ത്തില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.

ബ്രിട്ടീഷ് ഭരണ ത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനും രാജ്യ ത്തിന്റെ ഭരണ ഘടനയ്ക്കും പരമാധികാര ഘടനയ്ക്കും രൂപം നല്‍കുന്ന തിന് സംഭാവന കള്‍ നല്കിയ ദേശീയ നേതാക്കളെ രാഷ്ട്രപതി അനുസ്മരിച്ചു.

ഭീകര പ്രവര്‍ത്തന ത്തിന് എതിരെ പോരാടാന്‍ ഇന്ത്യ യോടൊപ്പം നില്‍ക്കാന്‍ ലോക രാഷ്ട്രങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്ര വാദവും അക്രമ ങ്ങളും ഇന്ന് അതിര്‍ത്തി കളില്‍ പതിവായി രിക്കുന്നു. ബഹു രാഷ്ട്ര സംഘര്‍ഷ ങ്ങള്‍ ഭീകര പ്രവര്‍ത്തനത്തെ ഇന്ന് ഒരു വ്യവസായ മാക്കി. സമാധാനവും അഹിംസയും അയല്‍പക്ക സൗഹൃദവും നമ്മുടെ വിദേശ നയ ത്തിന്റെ അടിസ്ഥാന മായി നില കൊള്ളണം – അദ്ദേഹം പറഞ്ഞു.

സ്ത്രീ കളെ ബഹുമാനിക്കുക യും അവര്‍ക്ക് അവകാശവും നല്‍കുന്ന രാജ്യ ത്തിനേ ലോക ശക്തി യാകാന്‍ കഴിയുള്ളൂ. ബലാത്സംഗം, കൊല പാതകം, പീഡനം, സ്ത്രീ ധന അക്രമ ങ്ങള്‍ തുടങ്ങിയവ സ്വന്തം ഭവന ങ്ങളില്‍ പ്പോലും സ്ത്രീകളെ ഭയപ്പെടുത്തുക യാണ്. ദാരിദ്ര്യ നിര്‍മാര്‍ജനവും മത സ്വാതന്ത്ര്യവും ലിംഗ സമത്വവും ഭരണ ഘടന ഉറപ്പു നല്‍കുന്ന താണ്. വിശക്കുന്നവന്റെ സ്വരാജ്യത്തെ ഓര്‍മി പ്പിക്കുന്ന മഹാത്മജി യുടെ സന്ദേശം സാക്ഷാത്കരിക്കുന്ന താവണം ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: ,

Comments Off on സഹിഷ്ണുതയും ബഹുസ്വരതയും നില നിര്‍ത്തണം : രാഷ്ട്രപതി

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും

January 15th, 2015

ന്യൂഡെല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരനിരിക്കുന്ന വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കെജ്രിവാളിനെതിരെ മത്സര രംഗത്തിറക്കുവാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. നാല്പതു വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചു തന്റെ സീനിയോരിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ ബി.ജെ.പി ഒരു അവസരം തന്നിരിക്കുന്നു. ഇന്നുമുതല്‍ ഞാനൊരു യഞ്ജത്തിലാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും അംഗത്വം എടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

അണ്ണാഹസാരെ നടത്തിയ ലോക്‍പാല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന കിരണ്‍ ബേദിക്ക് വലിയ ജനസമ്മതിയുണ്ട്. ഇതിനെ വോട്ടാക്കിമാറ്റാന്‍ സാധ്യമാകുമോ എന്ന ആലോചനയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ദില്ലിയിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച വിലയിരുത്തലുകളില്‍ ബി.ജെ.പിക്കാണ് മുന്‍ തൂക്കം എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. പ്രധാമന്ത്രി മോദിയുടെ വ്യക്തിപ്രഭാവമാണ് പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സ് നേരിടുന്ന തകര്‍ച്ചയും ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്ഥാവനകളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി.ജെ.പി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം
Next »Next Page » സഹിഷ്ണുതയും ബഹുസ്വരതയും നില നിര്‍ത്തണം : രാഷ്ട്രപതി »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine