സി.പി.എമ്മിന്റെ നായകന്‍ യച്ചൂരി തന്നെ

April 19th, 2015

വിശാഖപട്ടണം: സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. യച്ചൂരിയുടെ പേരിനൊപ്പം എസ്.രാമചന്ദ്രന്‍ പിള്ളയുടേയും പേരു ഉയര്‍ന്നു വന്നതോടെയാണ് പാര്‍ട്ടി സെക്രട്ടറി ആരാകണം എന്നത് സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നത്. രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവില്‍ ഉചിതമായ തീരുമാനത്തിലേക്ക് സി.പി.എം നേതൃത്വം എത്തിയത്. കേരള ഘടകം എസ്.രാമചന്ദ്രന്‍ പിള്ളയെ പ്രകാശ് കാരാട്ടും കേരളഘടകവും പിന്തുണച്ചുവെങ്കിലും കേന്ദ്രകമ്മറ്റിയോഗത്തില്‍ ഭൂരിപക്ഷം പേരും യച്ചൂരിയെ ആണ് അനുകൂലിച്ചത്. വി.എസ്.അച്ച്യുതാനന്ദന്‍ നേരത്തെ തന്നെ പരസ്യമായി യച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാത്രി നടന്ന നിര്‍ണ്ണായകമായ പി.ബിയോഗത്തില്‍ പ്രകാശ് കാരാട്ട് എസ്.ആര്‍.പിയുടെ പേരു നിര്‍ദ്ദേശിച്ചുവെങ്കിലും അംഗങ്ങള്‍ക്കിടയില്‍ നിന്നും യച്ചൂരിക്ക് അനുകൂലമായ വാദം ഉയര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയും എന്ന് പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റിട്ടയര്‍മെന്റിനു മുമ്പായി പാര്‍ട്ടി സെക്രട്ടറിയാകുവാന്‍ അവസരം ലഭിക്കട്ടെ എന്ന നിലപാട് ഉയര്‍ന്നു. എന്നാല്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന നേതാവായ യച്ചൂരി രാമചന്ദ്രന്‍ പിള്ളയേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നത് അദ്ദേഹത്തിനു ഗുണകരമായി.

യച്ചൂരിയും രാമചന്ദ്രന്‍ പിള്ളയും പിന്മാറാതെ വന്നതോടെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കല്‍ മത്സരത്തിലേക്ക് നീങ്ങും എന്ന ഘട്ടം വന്നു. രാവിലത്തെ കേന്ദ്രകമ്മറ്റിയോഗത്തില്‍ തനിക്ക് പിന്തുണ കുറവാണെന്നും യച്ചൂരിക്ക് അനുകൂലമാണ് കാര്യങ്ങള്‍ എന്നും മനസ്സിലാക്കിയ എസ്.ആര്‍.പി പിന്മാറുകയായിരുന്നു. അതോടെ യച്ചൂരിയെ പുതിയ ജനറല്‍ സെക്രട്ടറിയായി ഏകകണ്ഠേന തിരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

March 24th, 2015

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനായി 1950 ലെ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര മന്ത്രി സഭ ഉടന്‍ പരിഗണിക്കും.

വിദേശ ഇന്ത്യ ക്കാര്‍ക്ക് നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ രേഖ പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമ ഭേദഗതി.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം, നിയമ മന്ത്രാലയം മന്ത്രിസഭ യുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. മന്ത്രിസഭ അനുമതി നല്‍കിയാല്‍ ബജറ്റ് സമ്മേളന ത്തിന്റെ രണ്ടാംഘട്ട ത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരി പ്പിക്കും എന്നറിയുന്നു.

പ്രവാസി വോട്ടു മായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ച പ്പോള്‍, നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് ഒന്നര മാസം സമയം അനുവദിച്ചിരുന്നു.

വിദേശ ഇന്ത്യ ക്കാര്‍ക്ക് മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ അനുവദി ക്കണം എന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ, സര്‍ക്കാര്‍ അംഗീകരിക്കുക യായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

ബീഫ് നിരോധിക്കില്ലെന്ന് ഗോവ

March 22nd, 2015

beef-epathram

പനാജി: ബീഫുകൊണ്ടുള്ള വിഭവങ്ങള്‍ ജനങ്ങളുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഗോവയില്‍ ബീഫ് നിരോധനം സാധ്യമല്ലെന്നും ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേഖര്‍. ഗോവയില്‍ 40 ശതമാനം ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവരാണെന്നും ബീഫ് അവരുടെ ഭക്ഷണ രീതിയുടെ ഭാഗമാണെന്നും പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നിന്നുമാണ് ബീഫ് വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവയില്‍ ബീഫ് നിരോധനം ടൂറിസത്തേയും ദോഷകരമായി ബാധിക്കും. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ ധാരാളം ഉള്ള സംസ്ഥാനം കൂടെയാണ് ഗോവ. അതിനാല്‍ തന്നെ ബീഫ് നിരോധനത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസം ഇല്ലാതാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു

February 15th, 2015

aravind-kejrival-second-delhi-ministry-ePathram
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി യായി ചുമതലയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രാംലീലാ മൈതാന ത്ത് വെച്ചായിരുന്നു സത്യ പ്രതിജ്ഞ.

അഞ്ച് വര്‍ഷം കൊണ്ട് ഡല്‍ഹിയെ അഴിമതി രഹിത സംസ്ഥാനം ആക്കി മാറ്റും എന്ന പ്രഖ്യാപനത്തോടെ യായിരുന്നു അരവിന്ദ് കെജ്രിവാള്‍ അധികാരം ഏറ്റത്. മുഖ്യമന്ത്രി കെജ്രിവാളിന് പ്രത്യേക വകുപ്പു കൾ ഇല്ല.

ആറു മന്ത്രിമാരാണ് ശനിയാഴ്ച അധികാരമേറ്റത്. അതിൽ നാല് പേർ പുതുമുഖങ്ങൾ ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയ ഉപ മുഖ്യമന്ത്രിയും അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര സിംഗ് തോമര്‍ എന്നിവർ മറ്റു മന്ത്രിമാർ. വനിതകൾ ഇല്ലാത്ത മന്ത്രി സഭയിൽ മന്ത്രിമാരെല്ലാം അമ്പതു വയസ്സില്‍ താഴെയുള്ള വരാണ്.

ലോക്പാല്‍ നിയമം പാസാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം രാജി വെച്ചൊഴിഞ്ഞ അതേ ദിവസമാണ് കെജ്രിവാള്‍  രണ്ടാം സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ എത്തിയത്.

- pma

വായിക്കുക: , ,

Comments Off on അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു

ആപ്പിനു ചരിത്ര വിജയം; ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു

February 11th, 2015

election-ink-mark-epathram

ന്യൂഡല്‍ഹി: ആപ്പിന്റെ ജനപിന്തുണയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാതെ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു. അരവിന്ദ് കേജ്രിവാളിനും സംഘത്തിനു മുമ്പില്‍ രണ്ട് ദേശീയ പാര്‍ട്ടികള്‍ കൊമ്പ് കുത്തുത്തി.പാര്‍ളമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സഖ്യം വിജയിച്ചപ്പോളെല്ലാം അത് മോദി തരംഗം എന്നാണ് ബി.ജെ.പി നേതാക്കന്മാര്‍ വിശേഷിപ്പിച്ചത്. പലപ്പോഴും പാര്‍ട്ടിയേക്കാള്‍ വലിയ പ്രാധാന്യം മോദിക്ക് നല്‍കി. അതിനാല്‍ തന്നെ ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയേക്കാള്‍ മോദിക്കാണ് കൂടുതല്‍ തിരിച്ചടിയാകുന്നതും.ബി.ജെ.പി അവകാശപ്പെടുന്ന മോദിപ്രഭാവത്തിനേറ്റ കരിനിഴലായി ദില്ലിയിലെ പരാജയം. ലോക്‍സഭാ
തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പുകളും ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഈ പരാജയം തിരിച്ചടിയായി.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദി പരാജയപ്പെട്ടത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇപ്പോള്‍ ശ്രീമതി ബേദിയെ ബലിയാടാക്കി മുഖം രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. വിജയമായാലും പരാജയമായാലും അത് തന്റെ മാത്രം ഉത്തരവാദിത്വം
ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് തന്നെ കിരണ്‍ ബേദി പറഞ്ഞിരുന്നു.

ബി.ജെ.പിയേക്കാള്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനു നേരിടേണ്ടിവന്നത്. ഒരു സീറ്റില്‍ പോലും വിജയിക്കുവാന്‍ അവര്‍ക്കായില്ല. തിരഞ്ഞെടുപ്പ്
ഫലങ്ങള്‍ പുറത്ത് വന്നതോടെ ‘കോണ്‍ഗ്രസ്സ് രഹിത’ ദില്ലിയായി മാറി. അജയ് മാക്കന്‍ അടക്കം പല പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും കനത്ത പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് അഞ്ഞൂറിനടുത്ത് വോട്ടുകള്‍ മാത്രം ലഭിച്ച മണ്ഡലങ്ങളും ഉണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസ്സും പടുകൂറ്റന്‍ റാലികളും വന്‍ പരസ്യ കോലാഹലങ്ങളും നടത്തിയപ്പോള്‍ ആം ആദ്മിയാകട്ടെ കൃത്യമായ ആസൂത്രണത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി പഠിച്ചും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും നേടിയ പിന്തുണയെ മറികടക്കുവാന്‍ മോദിപ്രഭാവത്തിനോ അമിത്ഷായുടെ തന്ത്രങ്ങള്‍ക്കോ ആയില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് കഴിഞ്ഞ ഏഴുമാസം നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് ആം ആദ്മിയുടെ വിജയത്തിനു കരുത്ത് പകര്‍ന്നത്.

ബി.ജെ.പിയിലെ പടല പിണക്കങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ദുര്‍ബലമായ നേതൃത്വമാണ് വിനയായത്. സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ ജനങ്ങള്‍ക്കിടയിലോ പ്രവര്‍ത്തകര്‍ക്കിടയിലോ സ്വാധീനം ഇല്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാക്കുന്നതാണ് ദില്ലിയിലെ ഈ പരാജയം.

ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം മൂന്ന് സ്ഥാനാര്‍ഥികളെ മാത്രമാണ് മത്സര രംഗത്തിറക്കിയത്. മൂന്ന് പേര്‍ക്കും ചേര്‍ന്ന് 1126 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. തൊഴിലാളികള്‍ ധാരാളമുള്ള ദില്ലിയില്‍ സി.പി.എമ്മിനു യാതൊരു വിധ സ്വാധീനവുമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അടിസ്ഥന വര്‍ഗ്ഗത്തിനിടയില്‍ ഇടതു പക്ഷ കക്ഷികള്‍ക്കും സ്വാധീനമുറപ്പിക്കുവാന്‍ ആയില്ല എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അതിനു സാധിച്ചു എന്നത് ഇടതുപക്ഷത്തിനും ശക്തമായ പാഠമാണ് നല്‍കുന്നത്. ആപ്പിന്റെ വിജയത്തിലൂടെ ദേശീയതലത്തില്‍ ഇടതു പക്ഷത്തിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Next »Next Page » അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു »



  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine