കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും

January 15th, 2015

ന്യൂഡെല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരനിരിക്കുന്ന വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കെജ്രിവാളിനെതിരെ മത്സര രംഗത്തിറക്കുവാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. നാല്പതു വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചു തന്റെ സീനിയോരിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ ബി.ജെ.പി ഒരു അവസരം തന്നിരിക്കുന്നു. ഇന്നുമുതല്‍ ഞാനൊരു യഞ്ജത്തിലാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും അംഗത്വം എടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

അണ്ണാഹസാരെ നടത്തിയ ലോക്‍പാല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന കിരണ്‍ ബേദിക്ക് വലിയ ജനസമ്മതിയുണ്ട്. ഇതിനെ വോട്ടാക്കിമാറ്റാന്‍ സാധ്യമാകുമോ എന്ന ആലോചനയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ദില്ലിയിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച വിലയിരുത്തലുകളില്‍ ബി.ജെ.പിക്കാണ് മുന്‍ തൂക്കം എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. പ്രധാമന്ത്രി മോദിയുടെ വ്യക്തിപ്രഭാവമാണ് പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സ് നേരിടുന്ന തകര്‍ച്ചയും ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്ഥാവനകളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി.ജെ.പി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം

January 12th, 2015

പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനു അനുകൂലനിലപാടുമായി കേന്ദ്ര സര്‍ക്കാര് സു‌പ്രീം കോടതിയില്‍‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ ഇലക്ട്രോണിക് വോട്ടാണോ, പ്രതിനിധി വഴിയുള്ള (പ്രോക്സി )വോട്ടാണോ വേണ്ടതെന്ന് തീരുമാനിക്കുവാന്‍ സമയം അനുവദിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. പ്രവാസി കാര്യമന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവയുമായും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ കേസിലാണ് സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.എട്ട് ആഴ്ചക്കകം ഇതു സംബന്ധിച്ച് തീരുമാനം എടുക്കുവാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എക്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇലക്ടോണിക്സ് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കുവാന്‍ ആണ് സാധ്യത എന്ന് കരുതപ്പെടുന്നു. ഇത് യാദാ‍ര്‍ഥ്യമായാല്‍ ജോലിസ്ഥലത്തിരുന്നു കൊണ്ടുതന്നെ പ്രവാസികള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ ആകും.

തങ്ങള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി പ്രവാസികള്‍ ഉന്നയിക്കുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കും എന്ന് വിവിധ നേതാക്കന്മാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാലാണ് പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞപ്പോള്‍ അനുകൂല നിലപാട് എടുത്തതും.

കേരളത്തില്‍ നിന്നും 50 ലക്ഷത്തോളം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ പങ്കാളിത്തം ഇവിടെ നിന്നും തന്നെ ആയിരിക്കും. ഓരോ നിയമ മണ്ഡലത്തില്‍ നിന്നും ആയിരക്കണക്കിനു പ്രവാസി വോട്ടുകള്‍ ഉണ്ടാകും. പതിനായിരമോ അതില്‍ താഴെയോ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് പല സ്ഥാനാര്‍ഥികളും വിജയിക്കാറ്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രമല്ല ഏതു മുന്നണി ഭരിക്കണം എന്നു പൊലും ഒരു പക്ഷെ പ്രവാസികളുടെ വോട്ടാകും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്:കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

December 23rd, 2014

റാഞ്ചി/ജമ്മു: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്. 81 സീറ്റുകളേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപില്‍ ബി.ജെ.പി-എ.ജെ.എസ്.യു പാര്‍ട്ടി സഖ്യം 42 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി 37 സീറ്റുകളില്‍ വിജയം നേടി.നാളെ ചേരുന്ന ബി.ജെ.പി പാര്‍ളമെന്ററി ബോര്‍ഡ് യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ഭരണ കക്ഷിയായിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് 19 സീറ്റുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് നേരിട്ടത് ഒമ്പത് സീറ്റുകളാണ് കോണ്‍ഗ്രസ്സ് സഖ്യത്തിനു ലഭിച്ചത്. കെ.എം.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാന്‍ഡി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ സുഖ്‌ദേവ് ഭഗത്, മുതിര്‍ന്ന നേതാവ് കെ.എന്‍.തൃപാഠി ഉള്‍പ്പെടെ പ്രമുഖര്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ്സിനു കടുത്ത ആഘാതമായി.

ശാക്തമായ മത്സരം നടന്ന കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 28 സീറ്റുകള്‍ നേടിയ പി.ഡി.പിയാണ് ഒന്നാം സ്ഥാനത്ത്. ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി. 2002-ല്‍ ഒരു സീറ്റും 2008-ല്‍ പതിനൊന്ന് സീറ്റും നേടിയ ബി.ജെ.പി ഇത്തവണ 25 സീറ്റുകള്‍ നേടി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 23 ശതമാനം വോട്ട് ബി.ജെ.പി നേടി. 22.7 ശതമാനം വോട്ടാണ് പി.ഡി.പി നേടിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പിക്ക് കോണ്‍ഗ്രസ്സുമായോ ബി.ജെ.പിയുമായോ സഖ്യമുണ്ടാക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ അകൂ. ജമ്മു മേഘലയില്‍ ബി.ജെ.പിയും കാശ്മീര്‍ താഴ്വരയില്‍ പി.ഡി.പിയും മുന്നേറ്റം നടത്തി. ഭരണ കക്ഷിയായ നാഷ്ണല്‍ കോണ്‍ഫറന്‍സ് കനത്ത തിരിച്ചടിയേറ്റു വാങ്ങി 15 സീറ്റുകളില്‍ ഒതുങ്ങി. രണ്ടു സീറ്റുകളില്‍ മത്സരിച്ച ഒമര്‍ അബ്ദുള്ള ഒരിടത്ത് പരാജയപ്പെടുകയും ചെയ്തു. ലോക്‍സഭയിലേക്കും നിയമ സഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കനത്ത തോല്‍‌വി ജമ്മു-കാശ്മീരിലും ആവര്‍ത്തിച്ചു.

സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പി അടുക്കുകയാണെന്നും മോദിയുടെ വികസന അജണ്ടകളെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കുവാന്‍ നീക്കം

September 29th, 2014

lpg-gas-cylinder-epathram

ന്യൂഡെല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12-ല്‍ നിന്നും ഒമ്പതാക്കി വെട്ടിക്കുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനകാര്യ മന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിനു നല്‍കി. ആഗോള തലത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സബ്സിഡി ഇനത്തില്‍ ഉള്ള തുകയുടെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കുവാന്‍ ഉള്ള പുതിയ നീക്കം. നിലവില്‍ 60,000 കോടി രൂപയാണ് പാചക വാതകത്തിനു സബ്സിഡിയായി നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ വെട്ടിക്കുറക്കാതെ ജനങ്ങള്‍ക്കുള്ള സബ്സിഡികള്‍ ഒന്നൊന്നായി കുറക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വന്‍ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ജനങ്ങള്‍ പാചക വാതകത്തെ ആശ്രയിക്കുന്നുണ്ട്. നല്ല ദിനങ്ങള്‍ വരും എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടും. 2012 – 2013ല്‍ യു. പി. എ. ഭരണ കാലത്ത് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും ആറായി കുറക്കുവാന്‍ ഉള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തമിഴകത്ത് വ്യാപക അക്രമം
Next »Next Page » സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കുവാന്‍ നീക്കം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine