കര്‍ണാടക മന്ത്രി വേദിയില്‍ കുഴഞ്ഞ് വീണു മരിച്ചു

February 14th, 2012

V.S-Acharya-epathram

ബംഗ്ലൂര്‍‍: കര്‍ണാടക വിദ്യാഭ്യാസമന്ത്രി വി.‌ എസ്. ആചാര്യ പൊതുപരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞ് വീണു മരിച്ചു. 71 വയസായിരുന്നു. ബാഗ്ലൂര്‍ സര്‍ക്കാര്‍ സയന്‍സ് കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.  സദാനന്ദഗൌഡ അധികാര മേറ്റപ്പോള്‍  വിദ്യാഭ്യാസ മന്ത്രിയായി.  എം‌. ബി. ‌ബി‌. എസ് ഡോക്ടറായിരുന്ന ആചാര്യ 1983 ലാണ് കര്‍ണാടക നിയമസഭയില്‍ ആദ്യമായി വിജയിച്ചെത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖുര്‍ഷിദ് തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി : കമ്മിഷന്‍

February 12th, 2012

Salman-Khurshid-epathram ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയ ഖുര്‍ഷിദിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്‌ട്രപതിയ്ക്ക് കത്ത് നല്‍കി. രാഷ്ട്രപതി ഭവന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ചട്ടങ്ങള്‍ ലംഘിച്ച് ന്യൂനപക്ഷ സംവരണ വാഗ്ദാനം ആവര്‍ത്തിച്ച നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി രംഗത്തെത്തിയത്. 27 ശതമാനം പിന്നോക്ക സംവരണമുള്ള മുസ്ലീങ്ങള്‍ക്ക് 9 ശതമാനം ഉപസംവരണം വേണമെന്ന മന്ത്രിയുടെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഖുര്‍ഷിദിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അശ്ലീല ചിത്രം : മന്ത്രിമാരെ ജയിലിലടക്കണം എന്ന് ഹസാരെ

February 9th, 2012

anna-hazare-epathram

ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്ളീല വീഡിയോ കണ്ട് ജനാധിപത്യത്തെയും ഭരണഘടനയേയും അവഹേളിച്ച മൂന്ന് മന്ത്രിമാരെ ജയിലിലടക്കണമെന്നും  മൂന്ന് പേരെയും അസംബ്ളിയില്‍ ഉടന്‍ നിന്ന് പുറത്താക്കണമെന്നും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ഭാവി ഇത്തരക്കരുടെ കയ്യില്‍ ഭദ്രമല്ലെന്നും, രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണ് ഇവര്‍ രാജ്യത്തെ പവിത്രതക്ക് കളങ്കം വരുത്തും എന്നും ഹസാരെ കുറ്റപ്പെടുത്തി. നിയമസഭക്കകത്ത് ഇരുന്ന് മൊബൈല്‍ ഫോണില്‍ അശ്ളീല ദൃശ്യങ്ങള്‍ കണ്ടതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്  ബി. ജെ. പി. മന്ത്രിമാരായ കൃഷ്ണ പലേമര്‍, ലക്ഷ്മണ്‍ സവാദി, സി. സി. പാട്ടീല്‍ എന്നിവര്‍ രാജി വെച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടുജി സ്പെക്ട്രം ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം : വിധി നാളെ

February 1st, 2012

chidambaram-epathram

ന്യൂദല്‍ഹി: വിവാദമായ ടുജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, പ്രമുഖ അഭിഭാഷകനും ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷന്‍ തുടങ്ങിവരാണ്  ഹരജി നല്‍കിയത്. വിധി ചിദംബരത്തിന് എതിരായാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. ചിദംബരത്തിന് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമി പുറത്തു വിട്ടിരുന്നു. മുന്‍ ടെലികോം മന്ത്രിയും കേസില്‍ പ്രതിയുമായ എ.രാജ നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്ന ഹരജിയിലും സുപ്രീംകോടതി വിധി പറയും. എ.കെ. ഗാംഗുലി, ജി.കെ സംഗ്വി എന്നിരടങ്ങിയ ബെഞ്ചാണ് നാളെ വിധി പറയുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയലളിതയും വിജയകാന്തും തമ്മില്‍ തര്‍ക്കം

February 1st, 2012

vijayakanth-jayalaitha-epathram

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയും ഡി. എം. ഡി. കെ നേതാവ് വിജയകാന്തും തമ്മില്‍ നിയമസഭയില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനെ തുടര്‍ന്ന് വിജയകാന്തും മറ്റ് ഡിഎംഡികെ അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ചയാണ്  നാടകീയ സംഭവങ്ങള്‍ നടന്നത്. ഡി. എം. ഡി. കെ ഇല്ലെങ്കിലും എ. ഐ. എ. ഡി. എം. കെ വിജയിക്കുമായിരുന്നെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയകാന്തുമായി കൂട്ടുകൂടേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും ജയലളിത പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ല : ഹൈക്കോടതി
Next »Next Page » ടുജി സ്പെക്ട്രം ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം : വിധി നാളെ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine