കോൺഗ്രസിന് തിരിച്ചടി

March 7th, 2012

rahul-gandhi-epathram

ലഖ്നൌ : അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ പരാജയം. ഉത്തർ പ്രദേശിൽ വെറും 37 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ 224 സീറ്റുകളാണ് സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്. മായാവതിയുടെ ബി.എസ്.പി.ക്ക് പോലും 80 സീറ്റുകൾ ലഭിച്ചു. 68 സീറ്റുകൾ നേടി പഞ്ചാബിൽ അകാലി ദൾ ബി. ജെ. പി. സഖ്യം അധികാരം നിലനിർത്തി. ഇവിടെ കോൺഗ്രസിന് വെറും 46 സീറ്റുകളാണ് ലഭിച്ചത്. ഗോവയിൽ കോൺഗ്രസ് നേടിയത് വെറും 9 സീറ്റുകളാണ്. ഇവിടെ 21 സീറ്റുകൾ നേടി ബി. ജെ. പി. അധികാരം പിടിച്ചെടുത്തു. മണിപ്പൂരിൽ മാത്രമാണ് കോൺഗ്രസിന് തങ്ങളുടെ മാനം കാക്കാൻ ആയത്. തൃണമൂൽ കോൺഗ്രസിന്റെ 7 സീറ്റുകൾക്കെതിരെ 42 സീറ്റുകൾ വിജയിച്ച് ഇവിടെ കോൺഗ്രസ് ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം സമാസമമാണ്. കോൺഗ്രസിന് 32 സീറ്റും ബി. ജെ. പി. ക്ക് 31 സീറ്റും ലഭിച്ചപ്പോൾ ബി. എസ്. പി. ക്ക് 3 സീറ്റും യു. കെ. ഡി. ക്ക് 1 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും ലഭിച്ചു.

ഉത്തർപ്രദേശിലെ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി എറ്റെടുത്തു. സംഘടനാപരമായ ദൌർബല്യങ്ങൾ കോൺഗ്രസ് പാർട്ടിക്ക് അകത്ത് നിലനില്ക്കുന്നുണ്ട് എന്ന് രാഹുൽ സമ്മതിച്ചു. താൻ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തി താൻ തുടർന്നും നിരവ്വഹിക്കും എന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് കൊണ്ട് രാഹുൽ അറിയിച്ചു. ഈ പരാജയം തനിക്ക് ഒരു പാഠമാണ്. ഇത് തനിക്ക് കാര്യങ്ങൾ കൂടുതൽ വിശദമായി കാണുവാൻ പ്രേരണ നൽകുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പിയില്‍ കോണ്‍ഗ്രസിന്‌ 100 സീറ്റ്‌ ലഭിക്കും: ദിഗ്‌വിജയ്‌ സിംഗ്‌

March 4th, 2012

digvijay-singh-epathram

ഭോപ്പാല്‍: ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ നൂറില്‍ കുറയാത്ത സീറ്റ്‌ ലഭിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌‌. കോണ്‍ഗ്രസിന്‌ 40 സീറ്റില്‍ താഴെമാത്രമേ ലഭിക്കൂ എന്ന എക്‌സിറ്റ്‌ പോള്‍ ഫലം അദ്ദേഹം തള്ളിക്കളഞ്ഞു. എക്‌സിറ്റ്‌ പോളിന്‌ അടിസ്‌ഥാനമാക്കിയ വസ്‌തുതകള്‍ ശരിയല്ല. കഴിഞ്ഞകാലങ്ങളില്‍ ഇത്തരത്തില്‍ വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തെറ്റായിരുന്നു എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്‌. ഇതും അപ്രകാരം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മശ്രീ അസ്ഹറുദ്ദീന്‍ എം. പി. ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

March 1st, 2012

mohammad-azharuddin-epathram

ന്യൂഡല്‍ഹി : ചെക്ക് കേസില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എം. പി. യുമായ പത്മശ്രീ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ദല്‍ഹിയിലെ ബിസിനസുകാരനായ സഞ്ജയ് സോളങ്കിയുടെ പരാതിയെ തുടര്‍ന്ന് ചെക്ക് കേസിലാണ് ഈ വാറണ്ട്. അസ്ഹറുദ്ദീന്റേയും മുന്‍ ഭാര്യ സംഗീത ബിജ്ലാനിയുടേയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 4.5 കോടി വിലമതിക്കുന്ന ഭൂമി വാങ്ങാന്‍ സോളങ്കി 1.5 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍, ബിജ്ലാനിയുമായുള്ള വിവാഹ മോചനം നടന്നതിനാല്‍ അസ്ഹറുദ്ദീന്‍ ഭൂമി വില്‍ക്കാന്‍ വിസമ്മതി ക്കുകയായിരുന്നു. സോളങ്കി നല്‍കിയ 1.5 കോടി രൂപയുടെ ചെക്ക് അസ്ഹറുദ്ദീന്‍ തിരിച്ചു നല്‍കി. എന്നാല്‍ പണമില്ലെന്ന കാരണത്താല്‍ ചെക്ക് മടങ്ങി. രണ്ട് തവണ ചെക്ക് മടങ്ങിയതോടെ  സോളങ്കി കോടതിയെ സമീപിച്ചു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തിരക്കിലായത് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന അസ്ഹറുദ്ദീന്റെ അഭിഭാഷകന്റെ വാദം എന്നാല്‍ ദല്‍ഹി മെട്രോ പൊളിറ്റന്‍ കോടതി ജഡ്ജി വിക്രാന്ത് വൈദ് അംഗീകരിച്ചില്ല. ആവശ്യം തള്ളിക്കളഞ്ഞ കോടതി മാര്‍ച്ച് ഏഴിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

റോഡ്ഷോയില്‍ രാഹുല്‍ ഗാന്ധി നിരോധനാജ്ഞ ലംഘിച്ചു

February 20th, 2012

rahul-gandhi-epathram

ലക്നോ:  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാണ്‍പൂരില്‍ നടത്തിയ റോഡ്ഷോയില്‍ നിരോധനാജ്ഞ ലംഘിച്ചതായി ജില്ലാ ഭരണകൂടം‍. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് രാഹുല്‍ റോഡ് ഷോ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൌസില്‍ നിന്ന് 20 കിലോമീറ്റര്‍ റോഡ് ഷോ നടത്താനാണ് രാഹുലിന് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഷോ തുടങ്ങി എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വകവെക്കാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത്‌ ഇതോടെ നിയമം ലംഘിക്ക പ്പെട്ടിരിക്കയാണ് അതിനാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്ക്ക് നേരെ കല്ലേറ്

February 20th, 2012

ഫറൂഖാബാദ്: കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ  സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിന് നേരെ തെരഞ്ഞെടുപ്പിനിടെ കല്ലേറുണ്ടായി. മുസ്ലിം സംവരണം സംബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവന ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടയിലാണ് ബി ജെ പി, ബി എസ് പി പ്രവര്‍ത്തകര്‍ ലൂയിസ് ഖുര്‍ഷിദിനു നേരെ കല്ലേറ് നടത്തിയത്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കല്ലേറ്. കല്ലേറില്‍ പരുക്കേല്‍ക്കാതെ അവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ ലൂയിസ് മത്സരിക്കുന്ന മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ വച്ച് വൈകിട്ടോടെയാണ് സംഭവം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കിങ്ങ്‌ഫിഷറിനു ഉത്തേജക പാക്കേജില്ലെന്ന് കേന്ദ്രം
Next »Next Page » കടല്‍ വെടിവെപ്പ്; വിചാരണ യു.എന്‍ നിയമപ്രകാരം വേണം. ഇറ്റലി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine