മമത അന്ത്യശാസനം നല്‍കി ദിനേഷ് ത്രിവേദി രാജിവെച്ചു

March 18th, 2012

dinesh-trivedi-epathram
ന്യൂഡല്‍ഹി:ഏറെ അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട് ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിസ്ഥാനം രാജിവെച്ചു. ഞായറാഴ്ച്ച രാത്രിയ്ക്ക് മുമ്പ് രാജിവെക്കണമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഫോണില്‍ അന്ത്യശാസനം നല്‍കിയിരുന്നു. തീവണ്ടി യാത്രാനിരക്ക് വര്‍ധനയെ ചൊല്ലി മമതയുമായുണ്ടായ തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. രാജി തീരുമാനം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചു എങ്കിലും രാജിക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. യു. സി. ഐ പാര്‍ലമെന്റിലേക്ക് മാര്‍ച്ചില്‍ ജനസാഗരം

March 16th, 2012

suci-rally-epathram

ന്യൂഡല്‍ഹി: സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ – കമ്മ്യൂണിസ്റ്റ്  (എസ്. യു. സി. ഐ) പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ദല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് ജന്തര്‍മന്ദിറില്‍  സമാപിച്ച റാലിയില്‍  കേരളത്തില്‍ നിന്നടക്കം ഒരു ലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും,  അക്രമവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന  വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാണ് മാര്ച്ച്ചു നടത്തിയത്. എസ്.യു.സി.ഐ രാജ്യവ്യാപകമായി ശേഖരിച്ച 3.57 കോടി കൈയ്യൊപ്പ് കേന്ദ്രമന്ത്രി വി. നാരായണ സ്വാമിക്ക് കേന്ദ്ര നേതാക്കള്‍ കൈമാറി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രൊവാഷ് ഘോഷ് മാര്ച് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോയംഗം  കൃഷ്ണ ചക്രവര്‍ത്തി റാലിയില്‍ സംസാരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചിട്ടില്ല: പ്രണബ് മുഖര്‍ജി

March 15th, 2012

Pranab Mukherjee-epathram
ന്യൂഡല്‍ഹി:തീവണ്ടി യാത്രാ നിരക്കുവര്‍ധനയെ എതിര്‍ത്ത് രംഗത്തു വന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിന് വഴങ്ങി റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജി വച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയെ അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നിഷേധിച്ചു.  എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ ഉടന്‍ സഭയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റെയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു

March 15th, 2012
dinesh-trivedi-epathram
ന്യൂഡല്‍ഹി: കേന്ദ്ര റേയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജി വെച്ചു. റെയില്‍‌വേ നിരക്കിലുള്ള വര്‍ദ്ധനവില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മമത ബാനര്‍ജിയുടെ അപ്രീതിയാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ദിനേശ് തൃവേദി രാജിവെക്കണമെന്ന മമതയുടെ ആവശ്യം കോണ്‍ഗ്രസ്സ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ഷിപ്പിങ്ങ് മന്ത്രിയായ മുകുള്‍ റോയ് കേന്ദ്ര റെയില്‍‌വേ മന്ത്രിയായേക്കും. റെയില്‍‌വേ ബജറ്റ് അവതരിപ്പിച്ച് അതിനു പാര്‍ലമെന്റില്‍ മറുപടി പറയും മുമ്പേ മന്ത്രി രാജിവെച്ചത് യു. പി. എക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയെ മറികടന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിയാലോചിച്ച് റെയില്‍‌വേ ബജറ്റ് നടപ്പാക്കിയെന്ന തോന്നല്‍ മമതയ്ക്കുണ്ട്. പാര്‍ട്ടിയില്‍ തന്റെ അപ്രമാധിത്വത്തിനു വിധേയനാകാത്ത മന്ത്രിയെ വച്ചു പൊറുപ്പിക്കുവാന്‍ മമത തയ്യാറായില്ല. കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നും ദിനേശ് ത്രിവേദിയെ ഉടന്‍ നീക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് മമത ആവശ്യപ്പെടുകയായിരുന്നു.
വിഷയം സങ്കീര്‍ണ്ണമായതോടെ പൊതു ബഡ്ജറ്റ് അവതരിപ്പിച്ചു കഴിയുന്നതുവരെയെങ്കിലും കടുത്ത നടപടിയിലേക്ക് പോകരുതെന്ന് പ്രധാനമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മമതയോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ അതിനു വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പു [ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സിനു വലിയ തിരിച്ചടിയാണ് ജനങ്ങലില്‍ നിന്നും നേരിടേണ്ടിവന്നത്. സംസ്ഥാനങ്ങളില്‍ വിവിധ പ്രാദേശിക കക്ഷികള്‍ കരുത്താര്‍ജ്ജിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ വരുന്ന പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇതെല്ലാം കണക്കാക്കുമ്പോള്‍ നിലവിലെ രാഷ്ടീയ സാഹചര്യത്തില്‍ മമതയ്ക്കു മുമ്പില്‍ മുട്ടുമടക്കുകയല്ലാതെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു മറ്റു പോംവഴികള്‍ ഒന്നുമില്ലെന്നാണ് മനസ്സിലാക്കാനാകുക.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on റെയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു

തിരഞ്ഞെടുപ്പ് തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രാഹുല്‍ ഗാന്ധി

March 7th, 2012
rahul-gandhi-epathram
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കനത്ത തോല്‍‌വി ഏറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഏ. ഐ. സി. സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തങ്ങള്‍ നന്നായി പൊരുതിയെന്നും എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി ചുക്കാന്‍ പിടിച്ച  ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാഹുലിനൊപ്പം സഹോദരി മിസ്സിസ്സ്. പ്രിയങ്കാ വധേരയും പ്രചാരണത്തിനിറങ്ങിയിരുന്നു. അമേഥിയടക്കം ഉള്ള മണ്ഡലങ്ങളില്‍ ജനം ഗാന്ധി കുടുംബത്തെ കയ്യൊഴിഞ്ഞു. പ്രചാരണ രംഗത്ത് ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കുന്നത് ഇരുവരും വിജയിച്ചുവെങ്കിലും പോളിം‌ങ്ങ് ബൂത്തില്‍ പക്ഷെ ജനം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തില്ല. സംഘടനാപരമായ ദൌര്‍ബല്യങ്ങളോടൊപ്പം കര്‍ഷകരും സാധാരണക്കാരും അനുഭവിക്കുന്ന കൊടിയ ദാരിദ്രവും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ്സിനു തിരിച്ചടിയായത്.
രാഹുല്‍ ഗാന്ധി എന്ന യുവ നേതാവിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തിരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഈ പരാജയം വന്‍ തലവേദനയാകും. വരാനിരിക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനേയോ മന്‍‌മോഹന്‍ സിങ്ങിനേയോ മുന്‍‌നിര്‍ത്തി മത്സര രംഗത്തേക്കിറങ്ങിയാല്‍ കോണ്‍ഗ്രസ്സിനെന്തു സംഭവിക്കും എന്നതിന്റെ സൂചനയാണ് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന സോണിയാ ഗാന്ധിയുടെ പിന്‍‌ഗാമിയായി രാഹുല്‍ ഗാന്ധിയെ ദേശീയ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുവാനുള്ള ആലോചനകള്‍ക്ക് രാഷ്ടീയമായി മങ്ങല്‍
ഏല്പിച്ചേക്കും. എന്നാല്‍ ഗാന്ധി കുടുംബാംഗങ്ങളോട് വലിയതോതില്‍ വിധേയത്വം കാത്തു സൂക്ഷിക്കുന്ന കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്ന് കരുതാനാകില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്ഫോടനം: ഒരാള്‍ അറസ്റ്റില്‍
Next »Next Page » ബി. എസ്. യദിയൂരപ്പക്കെതിരായ എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine