162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍

November 5th, 2011

crime-epathram

ന്യൂഡല്‍ഹി: 162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും, ഇവരുടെ വിവരങ്ങള്‍ അതിവേഗ കോടതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കാനാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സംസ്‌ഥാനങ്ങള്‍ക്കും നോട്ടീസ്‌ അയച്ചു. ക്രിമിനല്‍ കേസില്‍പ്പെട്ട 162 എം.പിമാരില്‍ 76 പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് കേസെടുത്തവരാണ്. 162 എം.പിമാര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന കാര്യം ഏറെ അസ്വസ്‌ഥജനകമാണെന്നു ജസ്‌റ്റിസ്‌ പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നിരീക്ഷിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ജെ.എം. ലിംഗ്‌ദോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണു കോടതിയുടെ നടപടി. ലിങ്‌ദോയിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാനാണ് കോടതിയില്‍ ഹാജരായത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എണ്ണ കമ്പനി നഷ്ടത്തിലെന്നത് കള്ളകഥ; ലാഭം 11432 കോടി

November 5th, 2011

petroleum-money-epathram

ന്യൂഡല്‍ഹി: വില വര്‍ധിപ്പിക്കാന്‍ കാരണം എണ്ണ കമ്പനികള്‍ ഒരു ലിറ്ററിന് 1.50 പൈസ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നത്‌ എന്ന കണക്ക് പറയുന്ന രാജ്യത്തെ എണ്ണക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയത് 11,432 കോടി രൂപയുടെ ലാഭം. റിലയന്‍സിന്‍റെ കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം ലാഭം 5,136 കോടിയാണ്‌. എന്നാല്‍ ഫ്രാന്‍സിലെ കാനില്‍ ജി-20 സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിക്കാനാണു ശ്രമിച്ചത്‌. ഇന്ധന വിലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം പൂര്‍ണമായും നീക്കുന്ന ദിശയില്‍ മുന്നോട്ടു പോകുകയാണു വേണ്ടതെന്ന നിലപാട് അദ്ദേഹം തുറന്നു പറഞ്ഞു. വിപണിക്കു സ്വന്തം നിലയില്‍ നില്‍ക്കാന്‍ കഴിയണമെന്നു പറഞ്ഞ അദ്ദേഹം പെട്രോളിന്റെ കാര്യത്തിലെന്ന പോലെ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിര്‍ണയവും കമ്പനികള്‍ക്കു കൈമാറാനുള്ള നീക്കത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്‌തമാക്കുകയാണു ചെയ്‌തത്‌. ഇവയുടെ വില പുതുക്കുന്നതിനു വേണ്ടി ഉന്നതാധികാര മന്ത്രിസഭാ സമിതി യോഗം ചേരാനിരിക്കെയാണ്‌ ഇത്‌. ഇതിലും കനത്ത അടിയാണു വരാനിരിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഈ നീക്കത്തില്‍ കോണ്‍ഗ്രസി നകത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. യു.പി.എ. സഖ്യത്തിനുള്ളില്‍ നിന്നും ഭീഷണികളും സമ്മര്‍ദങ്ങളും ശക്‌തമായ സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാന്‍ വിലവര്‍ധനയില്‍ നേരിയ ഇളവു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി യെടുക്കുമെന്നാണു സൂചന. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്നു ഫ്രാന്‍സില്‍നിന്നു തിരിച്ചെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 4th, 2011

petroleum-epathram

ന്യൂഡല്‍ഹി : സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി മുതല്‍ ലിറ്ററിന് 1.80 രൂപയാണ് പെട്രോള്‍ വിലയില്‍ വന്ന വര്‍ദ്ധനവ്‌. ഈ വര്‍ഷത്തെ അഞ്ചാമത് പെട്രോള്‍ വില വര്‍ദ്ധനവാണ് ഇത്. രാജ്യത്തെ പലിശ നിരക്ക് 4 ശതമാനം കൂടിയതും ഭക്ഷ്യ വില 5 ശതമാനം വര്‍ദ്ധിച്ചതും കണക്കിലെടുക്കുമ്പോള്‍ ഇത് സാധാരണ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക ഭാരം കടുത്തതാണ്. പെട്രോള്‍ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തു മാറ്റി വില സ്വന്തമായി നിശ്ചയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക്‌ വിട്ടു കൊടുത്തതോടെ ഈ വര്ഷം 23 ശതമാനമാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്‌.

2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ അന്ന് ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടി തപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെലുങ്കാന വിഷയത്തെ ചൊല്ലി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു

October 30th, 2011

telengana-epathram

ഹൈദരാബാദ് :തെലുങ്കാന പ്രശ്നത്തില്‍ ആന്ധ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് കോണ്ഗ്രസ്സിന്റെ മൂന്ന്‌   എം. എല്‍. എമാര്‍കൂടി ഞായറാഴ്ച രാജിവെച്ചു. ഇതോടെ   തെലുങ്കാന വിഷയം  കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടിയായി. ഇവര്‍ ഉടനെ  തെലുങ്കാന രാഷ്ട്രസമിതിയില്‍ (ടി. ആര്‍. എസ്) ചേരുമെന്നാണ് റിപ്പോര്‍ട്ട് . കൊല്ലാപ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള ജുപ്പള്ളി കൃഷ്ണറാവു, രാമഗുണ്ടം എം. എല്‍. എ. എസ്. സത്യനാരായണന്‍, ഗാണ്‍പൂര്‍ എം. എല്‍. എ ടി. രാജയ്യ എന്നിവരാണ് രാജിവെച്ച എം. എല്‍. എമാര്‍ കൂടാതെ   മുന്‍ മന്ത്രിയും എം. എല്‍. എയുമായ വെങ്കട്ട്റെഡ്ഡി കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുമെന്നറിയിച്ചിട്ടുണ്ട്. ഇനിയും ചിലര്‍ രാജിക്കായി ഒരുങ്ങുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് വിടേണ്ടിവരും

October 28th, 2011

ന്യൂദല്‍ഹി : രണ്ടു പാര്‍ട്ടികളില്‍ അംഗത്വമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റുമായ ഇ. അഹമ്മദിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ നോട്ടിസ് നല്‍കി. ഏറെ കാലമായി തുടരുന്ന പാര്‍ട്ടി രജിസ്ട്രേഷന്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) ദേശീയ പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ഇ. അഹമ്മദ് നിര്‍ബന്ധിതനാകുന്നു. ജനപ്രാതിനിധ്യ നിയമം 29 എ ചട്ടപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടു പാര്‍ട്ടികളില്‍ ഒരേ സമയം ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. അങ്ങനെയുളളവരുടെ തെരഞ്ഞെടുപ്പ് അസാധുവാകുമെന്നും പറയുന്നു. തെരഞ്ഞെടുപ്പു കമ്മിഷനില്‍ രണ്ടു പാര്‍ട്ടികളായാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് (ഐ. യു. എം. എല്‍) എന്നും ‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) എന്ന പേരില്‍ ഇലക്ഷന്‍ കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുടെ പേരിലാണ് ഇ. അഹമ്മദ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭാ രേഖകളില്‍ ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ എം.എല്‍.കെ.എസ്.സിയുടെ എം.പിമാരാണ്. ഇതാണ് ഇ അഹമ്മദിന് വിനയായി വന്നിരിക്കുന്നത്.
ഒരാള്‍ക്ക് ഒരേ സമയം കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് തമിഴ്നാട് ഘടകത്തിലെ എം.ജി. ദാവൂദ് മിയാന്‍ ഖാനും മറ്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ നടപടി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍റെ ഭാഗമായി എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയെ കാണണമെന്ന അഹമ്മദിന്‍റെ വിശദീകരണം കമീഷന്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്, മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി) എന്നിവ രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ തന്നെയാണെന്ന പരാതിക്കാരുടെ വാദം കമീഷന്‍ ശരിവെക്കുകയായിരുന്നു. രണ്ടു പാര്‍ട്ടിയില്‍ അംഗത്വമുണ്ടെന്നു തെളിഞ്ഞാല്‍ അഹമ്മദിനു കേന്ദ്രമന്ത്രിസ്ഥാനവും പാര്‍ലമെന്‍റ് അംഗത്വവും നഷ്ടമാകും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭക്ഷ്യവില കുതിക്കുന്നു, ജനം വലയുന്നു
Next »Next Page » ഹസാരെ മൗനവ്രതത്തില്‍ തന്നെ, കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കില്ല »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine