മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

October 23rd, 2011

modi-epathram

അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം‌. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട്‌ മോഡിയെയോ പോലീസ്‌ ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ്‌ ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന്‍ എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന്‌ സഞ്‌ജയ്‌ ഭട്ട്‌ എന്ന ഐ.പി.എസ്‌ ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ്‌ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ തങ്ങള്‍ക്ക് പ്രശ്നമാവില്ല എന്ന് കോണ്‍ഗ്രസ്

October 9th, 2011

salman-khurshid-epathram

ഫറൂഖാബാദ് : ലോക്പാല്‍ ബില്‍ താന്‍ നിര്‍ദ്ദേശിച്ചത് പോലെ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പാസാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെ പ്രചാരണത്തിന് ഇറങ്ങും എന്ന അണ്ണാ ഹസാരെയുടെ ഭീഷണി കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. അണ്ണായുടെ ഭീഷണി കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ അറിയിച്ചു. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് കൂടുതല്‍ കരുത്ത്‌ ആര്‍ജ്ജിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭരത്പൂര്‍ : കോണ്ഗ്രസ് മുസ്ലിം വിരുദ്ധ നിലപാട്‌ എടുത്തെന്ന് ആരോപണം

September 20th, 2011

bharatpur-communal-riots-epathram

ഗോപാല്‍ഗര്‍ : ഗുജ്ജാര്‍ – മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ഗ്രാമത്തില്‍ ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്ഗ്രസ് മുസ്ലിം വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്‌ എന്ന് ആരോപണം. വര്‍ഗ്ഗീയ കലാപത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്‌. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ വിസമ്മതിക്കുകയാണ് ഇവിടത്തെ മുസ്ലിം സമുദായാംഗങ്ങള്‍. പോലീസ്‌ മുസ്ലിം വിരുദ്ധമായാണ് പെരുമാറിയത് എന്നും ഇനിയും തങ്ങള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നു എന്നുമാണ് ഇവര്‍ പറയുന്നത്. നിശാ നിയമം ഉച്ച സമയത്ത് പിന്‍വലിച്ചുവെങ്കിലും ഭീതി മൂലം കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടന്നു. റോഡുകള്‍ വിജനമായിരുന്നു. ചുരുക്കം ചില മുസ്ലിങ്ങള്‍ മാത്രമേ ഇപ്പോള്‍ ഗ്രാമത്തില്‍ ഉള്ളൂ. ബാക്കി എല്ലാവരും ജീവന്‍ ഭയന്ന് അടുത്ത ഗ്രാമങ്ങളിലേക്ക്‌ ഓടി പോയി.

ഗുജ്ജാര്‍ സമുദായത്തിലെ ചിലര്‍ ഒരു മുസ്ലിം പള്ളിയുടെ സ്ഥലം കയ്യേറിയത് സംബന്ധിച്ച തര്‍ക്കമാണ് പിന്നീട് മൌലവിയെ ആക്രമിക്കാന്‍ കാരണമായത്‌. എന്നാല്‍ പോലീസ്‌ തങ്ങളുടെ നേരെ വെടി ഉതിര്‍ക്കുകയും ഈ വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെടുകയുമാണ് ഉണ്ടായത്‌ എന്ന് മുസ്ലിങ്ങള്‍ പറയുന്നു. ഗുജ്ജാര്‍ സമുദായത്തിന് വേണ്ടി പോലീസ്‌ മുസ്ലിങ്ങളുടെ നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്നും കേസ്‌ സി. ബി. ഐ. അന്വേഷിക്കണം എന്നും ഇവരുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മല്ലിക സാരാഭായ് ഗുജറാത്തില്‍ അറസ്റ്റില്‍

September 19th, 2011
mallika_sarabhai-arrested-epathram
അഹമദബാദ്: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലിക സാരാഭായിയേയും മുകുള്‍ സിന്‍‌ഹയേയും ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ അണി നിരത്തി മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിരാഹാര പന്തലിലേക്ക് മാര്‍ച്ചു നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. താന്‍ അറസ്റ്റിലായത് എന്തിനാണെന്ന് അറിയില്ലെന്നും, മുഖ്യമന്ത്രിക്ക് ഒരു കത്തു നല്‍കുവാന്‍ പുറപ്പെട്ടതെന്നാ‍ണ് തങ്ങളെന്നുമായിരുന്നു മല്ലിക അറസ്റ്റിനു ശേഷം പ്രതികരിച്ചത്. എന്നാല്‍ അനുമതിയില്ലാതെ പ്രകടനം നയിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരായി നല്‍കിയ കേസില്‍ തന്റെ അഭിഭാഷകരെ കൈക്കൂലി നല്‍കി സ്വാധീനിക്കുവാന്‍ മോഡി ചില ഉദ്യോഗസ്ഥര്‍ വഴി ശ്രമിച്ചതായി നേരത്തെ മല്ലിക ആരോപണമുന്നയിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്‌

September 16th, 2011

petroleum-epathram

ന്യൂഡല്‍ഹി : രാജ്യത്തെ പെട്രോള്‍ വിലയില്‍ ഇന്നലെ രാത്രി മുതല്‍ വീണ്ടും വര്‍ദ്ധനവ്‌ വരുത്തി. ലിറ്ററിന് 3.14 രൂപയാണ് വര്‍ദ്ധിപ്പിച്ചത്‌. ഇന്നലെ രാത്രി എണ്ണ കമ്പനികളുടെ തലവന്മാര്‍ നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് ഈ തീരുമാനം ഉണ്ടായത്‌. എണ്ണ വിലയ്ക്ക് കഴിഞ്ഞ ജൂണിലാണ് സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളഞ്ഞത്. നാല് മാസം മുന്‍പ് പെട്രോള്‍ വില 5 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.

പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി. എം. കെ., ടി. എം. സി. എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നത്തെ മന്ത്രിമാരുടെ യോഗം ബഹിഷ്ക്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « നരേന്ദ്രമോഡിക്ക് അമേരിക്കയുടെ പ്രശംസ
Next »Next Page » ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine