ഇന്ധന വില കുറയ്ക്കില്ല

September 12th, 2018

petroleum-money-epathram

ന്യൂഡൽഹി: ഇന്ധന വില കുറയ്ക്കാന്‍ ആവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വില കുറയ്ക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ്‌ ഈ നിലപാട് എന്ന് ധന മന്ത്രാലയം വിശദീകരിച്ചു. ഇന്ധന വില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി തിങ്കളാഴ്ച്ച നടന്ന ബന്ദിനെ തുടര്‍ന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി ഈ കാര്യം ചര്‍ച്ച ചെയ്തിരുന്നു. നികുതി കുറച്ച് വില വര്‍ദ്ധനവിനെ ഒരു പരിധി വരെ നേരിടാനാകും എന്നാണ്‌ തദവസരത്തില്‍ പെട്രോളിയം മന്ത്രി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ധന മന്ത്രാലയമാണ്‌. പെട്രോളിയം മന്ത്രി ആവശ്യപ്പെടുന്നത് പോലെ നികുതിയില്‍ പ്രതിലിറ്ററിന്‌ രണ്ട് രൂപ കുറച്ചാല്‍ മുപ്പതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാവും എന്ന് ധന മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ തല്‍ക്കാലം ഇന്ധന വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കേണ്ടതില്ല എന്ന് ധന മന്താലയത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡി സര്‍ക്കാര്‍ അതിരു കള്‍ ലംഘിച്ചു : ഡോ. മന്‍ മോഹന്‍ സിംഗ്

September 10th, 2018

manmohan-singh-epathram
ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാറിന്റെ പ്രവര്‍ത്ത നങ്ങള്‍ എല്ലാം തന്നെ ദേശീയ താല്‍ പര്യ ങ്ങള്‍ ക്ക് വിരു ദ്ധമാണ് എന്നും അവര്‍ എല്ലാ അതിരു കളും ലംഘിച്ചു എന്നും മുന്‍ പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ്.

പ്രതിപക്ഷ കക്ഷി കൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദി നോട് അനു ബന്ധിച്ചു നടത്തിയ പ്രതിഷേധ പരി പാടി യിൽ സംസാരി ക്കുക യായിരുന്നു ഡോ. മന്‍ മോഹന്‍ സിംഗ്.

ഇന്ധന വില വർദ്ധനക്ക് എതിരെ കോൺ ഗ്രസ്സി ന്റെ നേതൃത്വ ത്തിൽ 21 പ്രതി പക്ഷ പാർട്ടി കളാണ് പ്രതി ഷേധ വു മായി ഭാരത് ബന്ദ് നടത്തി യത്.

രാജ്യ താത്പര്യ ത്തിന് എതിരായ കാര്യ ങ്ങ ളാണ് മോഡി സർക്കാർ ചെയ്തു കൊണ്ടി രിക്കുന്നത്. കർഷ കരെ സഹായി ക്കു ന്ന തിൽ സർ ക്കാർ പരാജയ മാണ്. രാജ്യ ത്തിന്റെ ഐക്യ വും സമാധാ നവും നില നിർത്തു വാനും സംര ക്ഷി ക്കു വാനു മാണ് നാം ഒന്നിച്ചു ചേര്‍ന്നി രിക്കു ന്നത്.

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കു വാനുള്ള പോരാട്ട ത്തില്‍ ചെറിയ അഭി പ്രായ വ്യത്യാസ ങ്ങളെ നാം അവ ഗണി ക്കണം. പഴയ പ്രശ്‌ന ങ്ങള്‍ ഉപേക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടി കള്‍ ഐക്യ ത്തോടെ മുന്നോട്ട് പോകണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

September 5th, 2018

former-ips-officer-sanjiv-bhatt-ePathram അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.

രണ്ട് പോലീസ് ഓഫീസര്‍ മാര്‍ അടക്കം ആറു പേരെ ക്കൂടി അദ്ദേഹ ത്തിനൊപ്പം കസ്റ്റഡി യില്‍ എടു ത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ യും സംഘ് പരി വാര്‍ സംഘടന കള്‍ക്ക് എതിരെയും നിരന്തരം വിമര്‍ ശന ങ്ങള്‍ ഉയര്‍ ത്തുന്ന യാളാണ് ഭട്ട്. സോഷ്യല്‍ മീഡിയ കളില്‍ ഏറെ വിവാദ ങ്ങള്‍ ഉയര്‍ത്തു വാനും ഇദ്ദേഹത്തിനു കഴിഞ്ഞി ട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപ ത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്ര മോഡി യുടെ പങ്കിനെ കുറിച്ച് ഭട്ട് സുപ്രിം കോടതി യിൽ സത്യ വാങ് മൂലം നല്‍കി യിരുന്നു. നരേന്ദ്ര മോഡി യുടെ അപ്രീതിക്കു ഇര യായ സഞ്ജീവ് ഭട്ടിനെ 2015 ൽ ഇന്ത്യൻ പോലീസ് സർവ്വീ സിൽ നിന്നും പിരിച്ചു വിട്ടു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

August 24th, 2018

supremecourt-epathram
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി കുറക്കണം എന്ന് സുപ്രീം കോടതി വിധി.

ഈ മാസം 31 വരെ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി നിർത്തണം എന്നും സംയുക്ത മേൽ നോട്ട സമിതി യുടെ തീരുമാനം ഇരു സംസ്ഥാന ങ്ങളും നടപ്പാക്കി സഹ കരി ച്ചു മുന്നോട്ടു പോകണം എന്നും കോടതി നിർദ്ദേ ശിച്ചു.

സുപ്രീം കോടതി നൽകിയ നിർദ്ദേശം അനുസരി ച്ചാണു ദുരന്ത നിവാരണ നിയമ പ്രകാരം മുല്ല പ്പെരി യാർ അണ ക്കെട്ടി നായി രൂപീ കരിച്ച ഉപ സമിതി യോഗം ചേർന്നത്.

മുല്ലപ്പെരിയാർ പ്രശ്നവും കേരള ത്തിലെ പ്രളയ ദുരി താശ്വാസ നടപടി കളും സുപ്രീം കോടതി വീണ്ടും പരി ശോധിച്ച പ്പോഴാണ് ഇത്തരം ഒരു നിർദ്ദേശം നൽകി യത്.

ജലനിരപ്പ് 142 അടിയായി നില നിർത്തണം എന്നുള്ള തമിഴ് നാടിന്റെ ആവശ്യം അംഗീ കരി ക്കാവുന്ന സാഹ ചര്യ മല്ല നിലവിലുള്ളത് എന്നുള്ള കേരള ത്തിന്റെ നില പാടിനെ കോടതി അംഗീ കരി ക്കുക യാണ് ഉണ്ടായത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട്

August 23rd, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ന്യൂഡല്‍ഹി : അതിശക്തമായ മഴയും നീരൊഴുക്കും കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിലെ 13 ഷട്ടറു കളും ഒരുമിച്ചു തുറ ക്കേണ്ടി വന്നതാണ് പ്രളയ ത്തിന് കാരണം എന്ന് കേരളം സുപ്രീം കോടതി യില്‍ അറി യിച്ചു. ചീഫ് സെക്രട്ടറി സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌.

മുല്ലപ്പെരി യാറിലെ ജല നിരപ്പ് 142 അടി യില്‍ എത്തുന്ന തിന് മുന്‍പ് തന്നെ വെള്ളം തുറന്നു വിടണം എന്നുള്ള കേരള ത്തിന്റെ ആവശ്യം തമിഴ്‌ നാട് അംഗീ കരി ച്ചില്ല എന്നും കേരളം കോടതിയില്‍ വ്യക്ത മാക്കി.

സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതി യും ആവശ്യ പ്പെട്ടിട്ടും തമിഴ്‌ നാട് അനു കൂല മായി പ്രതി കരിച്ചില്ല. ഇത് കാരണ മാണ് അടിയന്തിര മായി 13 ഷട്ടറുകളും തുറ ക്കേണ്ടി വന്നത്.

ഭാവിയില്‍ ഇത് ആവര്‍ത്തി ക്ക പ്പെടാ തിരി ക്കുവാന്‍ പ്രത്യേക കമ്മിറ്റി കള്‍ക്ക്‌ രൂപം നല്‍കണം എന്നും സര്‍ ക്കാര്‍ ആവശ്യ പ്പെട്ടു. അണ ക്കെട്ടിന്റെ മാനേജ് മെന്റി നായി കേന്ദ്ര – സംസ്ഥാന പ്രതി നിധി കള്‍ അടങ്ങുന്ന കമ്മിറ്റി രൂപീ കരി ക്കുകയും കേന്ദ്ര ജല ക്കമ്മീഷന്‍ അദ്ധ്യക്ഷനും സംസ്ഥാന പ്രതി നിധി കളും അംഗ ങ്ങ ളായ സൂപ്പര്‍ വൈസറി കമ്മിറ്റിയും രൂപീ കരി ക്കണം എന്നും കേരളം ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍
Next »Next Page » കേരളത്തിനുള്ള ദുരിതാശ്വാസം : നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ല എന്ന് യു. എ. ഇ. സ്ഥാനപതി »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine