കൂടംകുളം : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു സുപ്രീംകോടതി

September 28th, 2012

supremecourt-epathram

ന്യൂഡല്‍ഹി : കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അക്കാര്യം ഉറപ്പാക്കാതെ നിലയം പ്രവർത്തിക്കാൻ ആവില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിലയത്തിന്റെ കമ്മിഷനിംഗ്‌ നിരോധിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. പണം ചിലവാക്കി എന്നത് ഒരു ന്യായീകരണം അല്ലെന്നും, ജനങ്ങള്‍ക്ക്‌ ദോഷകരമായി ബാധിക്കുമെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയല്ലാതെ വഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

1989ല്‍ അംഗീകരിച്ച പാരിസ്ഥിതിക മാനദണ്ഡ പ്രകാരമാണ്‌ കൂടംകുളം ആണവ നിലയം നിര്‍മിച്ചത്‌. എന്നാല്‍ ഇന്ന് അക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് നോക്കണമെന്ന് കോടതി പറഞ്ഞു. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ അപകട സാധ്യതയെ പറ്റി കാര്യക്ഷമമായ പഠനം നടത്തണമെന്നും, കൂടംകുളം നിലയത്തിനെതിരേ തദ്ദേശവാസികളുടെ ആശങ്ക അകറ്റാന്‍ തയ്യാറാകണം എന്നും കോടതി പറഞ്ഞു.

എന്നാല്‍ എ. ഇ. ആര്‍. ബി. നിര്‍ദേശിച്ച 17 ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ പോലും കൂടംകുളം നിലയം സുരക്ഷിതമാണെന്നാണ്‌ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടത്‌. ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്‌ സര്‍ക്കാരിനും. എന്നാല്‍ കോടതി ഉത്തരവ് സമര സമിതിയെ ആവേശം കൊള്ളിച്ചു. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാണു സമര നേതാവ് എസ്. പി. ഉദയകുമാര്‍ പറഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

September 15th, 2012

walmart-epathram

ലഖ്നൌ : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയം എന്തുമാകട്ടെ, തങ്ങളുടെ സംസ്ഥാനത്തിലെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വിദേശ നിക്ഷേപത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു. പി. എ. സർക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കണമോ എന്ന കാര്യം തങ്ങൾ ഒക്ടോബറിൽ തീരുമാനിക്കും എന്ന് മായാവതി പറയുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംസ്ഥാനങ്ങളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമായിരിക്കും നടപ്പിലാക്കുക. കേരളം, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഗ്യാസ് സിലിണ്ടർ സബ്സിഡിയും, ഡീസൽ വില വർദ്ധനവും അടക്കം ജനദ്രോഹപരമായ നീക്കങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് മമത തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ

September 15th, 2012

coal-gate-manmohansingh-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്മോഹൻ സിങ്ങിന്റെ പ്രഖ്യാപനം അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് എന്ന് ബി.ജെ.പി. പ്രതികരിച്ചു. ഈ പ്രഖ്യാപനത്തിന്റെ സമയം ഈ സംശയം ജനിപ്പിക്കുന്നു എന്ന് പാർട്ടി വക്താവ് ഡൽഹിയിൽ അറിയിച്ചു. സുപ്രീം കോടതി കല്ക്കരി അഴിമതി സംബന്ധിച്ച് പ്രധാനപ്പെട്ട 6 ചോദ്യങ്ങൾ ഉന്നയിച്ച ദിവസം തന്നെ വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത് അഴിമതിയിൽ നിന്നും “പരിഷ്ക്കരണ” ത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് എന്ന് മുതിർന്ന ബി.ജെ.പി. നേതാവ് അദ്വാനി തന്റെ ബ്ലോഗിൽ എഴുതി.

(മുകളിലെ കാർട്ടൂൺ : സുധീർനാഥ്)

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

പ്രതിഷേധത്തിനിടെ ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

September 15th, 2012
ന്യൂഡെല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ വിലവര്‍ദ്ധനയെ ന്യായീകരിച്ച് പ്രധാന മന്ത്രി ഡോ.മന്‍ മോഹന്‍ സിങ്ങ് രംഗത്തെത്തി. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാമന്ത്രി ഡീസല്‍ വില വര്‍ദ്ധനവ് ശരിയായ ദിശയിലുള്ള ചുവടു വെപ്പാണെന്നും ധനകമ്മി ഒഴിവാക്കുവാനുള്ള നടപടികളുടെ ഭാഗമാണെന്നും പറഞ്ഞാണ്  വിലവര്‍ദ്ധനവിനെ ന്യായീകരിച്ചത്. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയാണ് ധനകമ്മി കുറക്കുവാനുള്ള പ്രധാന മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിലയുമായി ഇന്ത്യയിലെ ഇന്ധന വില യോജിച്ചു പോകുന്നില്ലെന്നും ശരിയായ രീതിയിലുള്ള വില നിര്‍ണ്ണയം ഇവിടെ നിര്‍ണ്ണായകമാകുകയാണെന്നും സിങ്ങ് വ്യക്തമാക്കി.
യു.പി.എ യിലെ  പ്രമുഖ ഘടക കക്ഷിയായ തൃണമൂല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ബി.ജെ.പി.യും ഇടതു പക്ഷ കക്ഷികളും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും അകന്ന് നിന്നു കൊണ്ട് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാണ് യു.പി.എ സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും ഇത് രാജ്യത്തെ പട്ടിണിയും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഇടതു പക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വില  ഇടയ്ക്കിടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഡീസല്‍ വിലയും വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ കുതിച്ച് ചാട്ടം ഉണ്ടാകും. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഇത് ഗുരുതരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം – വി.എസ്. ഐക്യദാർഡ്യം പ്രഖ്യാപിച്ചു

September 13th, 2012

vs-achuthanandan-epathram

കൂടംകുളം: കൂ‍ടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ഗ്രാമീണര്‍ കടലില്‍ ഇറങ്ങി ജല സത്യാഗ്രഹം ആരംഭിച്ചു. പോലീസിന്റെ വിലക്ക് ലംഘിച്ചാണ് സമരക്കാര്‍ കടലില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിക്കുന്നത്. ആണവ റിയാക്ടറുകളില്‍ ഇന്ധനം നിറക്കുന്നത് നിര്‍ത്തി വെക്കണമെന്നും സമരക്കാര്‍ക്കെതിരെ ഉള്ള പോലീസ് നടപടികള്‍ അവസാനിപ്പി ക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.  

സമരത്തിനിടയില്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്നും പോലീസ് നടപടിയെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സാമൂഹിക – പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ കൂടംകുളത്ത് നടക്കുന്നത് അക്രമമാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അരുന്ധതി റോയ് അയച്ച കുറിപ്പ് സമരപ്പന്തലില്‍ ഫാദര്‍ മൈപ്പ വായിച്ചു. കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ സമരക്കാര്‍ക്ക് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. സി. പി. എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വി. എസ്. രംഗത്തെത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാണ്ഡഹാര്‍ വിമാന റാ‍ഞ്ചലില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍
Next »Next Page » വിവാദ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി ജയില്‍ മോചിതനായി »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine