ഹെഡ്‌ലിയെ ഇന്ത്യയില്‍ എത്തിക്കണമെന്ന് എന്‍.ഐ.എ.

January 8th, 2012

david-coleman-headley-epathram

ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണ കേസിലെ സൂത്രധാരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുമായി അമേരിക്കന്‍ അധികൃതര്‍ ഉണ്ടാക്കിയ ധാരണ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും എത്രയും വേഗം കുറ്റവാളി കൈമാറ്റ നിയമ പ്രകാരം ഇയാളെ ഇന്ത്യയിലേക്ക്‌ കൊണ്ട് വരണമെന്നും ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ ബോധിപ്പിച്ചു. ജമാഅത്ത് ഉദ് ദവ നേതാക്കളായ ഹാഫിസ്‌ മുഹമ്മദ്‌ സയീദ്‌, സക്കി ഉര്‍ റഹ്മാന്‍ ലഖ്വി എന്നിവരോടൊപ്പം ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി യെയും മറ്റ് അഞ്ചു പേരെയും മുംബൈ ഭീകര ആക്രമണത്തിന്റെ ആസൂത്രണം നടത്തി എന്ന് കഴിഞ്ഞ മാസം ദേശീയ അന്വേഷണ ഏജന്‍സി കുറ്റം ചാര്‍ത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയത്‌ ഹിന്ദുത്വ വാദികള്‍

January 5th, 2012

pakistan-flag-epathram

ബിജാപൂര്‍ : സിന്ദഗി തഹസില്‍ദാര്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയത്‌ ഹിന്ദുത്വ വാദികള്‍ ആണെന്ന് പോലീസ്‌ അറിയിച്ചു. ഇത് സംബന്ധിച്ച് 6 യുവാക്കളെ പോലീസ്‌ പിടി കൂടിയിട്ടുണ്ട്. ഇവര്‍ ശ്രീ രാമ സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.

പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ തഹസില്‍ദാര്‍ ഓഫീസിനടുത്ത്‌ ഒരു സ്കൂട്ടര്‍ കിടന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. ഈ സ്കൂട്ടറിന്റെ ഉടമയെ തേടി പിടിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. സംഭവ ദിവസം സ്കൂട്ടര്‍ യാത്രക്കാര്‍ രണ്ടു യുവാക്കളെ തഹസില്‍ദാര്‍ ഓഫീസിന്റെ വളപ്പില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. ഇവരോട്‌ പോലീസ്‌ സംഘം സ്ഥലത്ത് റോന്തു ചുറ്റുന്നുണ്ട് എന്നും അതിനാല്‍ വേഗം സ്ഥലം വിട്ടു കൊള്ളുവാനും ഇവര്‍ ഉപദേശിച്ചതായി ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തി. ഈ യുവാക്കളെ പോലീസ്‌ ചോദ്യം ചെയ്തപ്പോഴാണ് പതാക ഉയര്‍ത്തിയത്‌ തങ്ങളാണ് എന്ന് ഇവര്‍ സമ്മതിച്ചത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്പോടനക്കേസ്: മദനിക്കു ജാമ്യമില്ല

January 3rd, 2012
madani-epathram
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി. ഡി. പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പി. സദാശിവം, ജെ. ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും മദനിക്ക് ആവശ്യമായ  ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മദനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാര്‍, ജെ. എല്‍. ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
മദനിയുടെ ആരോഗ്യ നില വളരെ മോശമാണെന്നും അദ്ദേഹത്തിനു മലപ്പുറത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നും, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനി കുറ്റക്കാരനല്ലെന്ന് കുറ്റപത്രത്തില്‍ നിന്നും വ്യക്തമാണെന്നും മദനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മദനിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാകുമെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മദനിക്കാവശ്യമായ   ചികിത്സകള്‍ നേരത്തെ മുതല്‍ നല്‍കി വരുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കോട്ടക്കല്‍ കൊണ്ടു പോയി ചികിത്സിക്കണമെന്ന മദനിയുടെ അഭിഭാഷകരുടെ വാദത്തെ ഘണ്ഡിച്ചുകൊണ്ട്  കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂരിലെ ഏതെങ്കിലും  കേന്ദ്രത്തില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ അഭിഭഷകന്റെ വാദത്തെ കോടതി അംഗീകരിച്ചു. 2008-ലാണ് കേസിനാസ്പദമായ സ്ഫോടന പരമ്പര നടന്നത്. ഒമ്പതിടങ്ങളിലായി നടന്ന സ്പോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശരത് പവാറിന്റെ ചെകിട്ടത്തടിച്ചയാള്‍ തിഹാര്‍ ജയിലില്‍

November 26th, 2011

sharad-pawar-slap-epathram

ന്യൂഡല്‍ഹി : കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനെ ചെകിട്ടത്തടിച്ച കേസില്‍ ഹര്‍വീന്ദര്‍ സിങ്ങിനെ കോടതി റിമാന്റ് ചെയ്തു. പാട്യാല ഹൌസ് മെട്രോപോളിറ്റന്‍ കോടതിയാണ് ഹര്‍വീന്ദറിനെ റിമാന്റ് ചെയ്തു പതിനാലു ദിവസത്തേക്ക് തിഹാര്‍ ജയിലിലേക്ക് അയച്ചത്. പൊതു പ്രവര്‍ത്തകനെ ആക്രമിക്കുന്നതടക്കം വിവിധ കുറ്റങ്ങളാണ് ഹര്‍വീന്ദറിനു മേല്‍ ചാര്‍ത്തിയിട്ടുള്ളത്. കോടതിയില്‍ വച്ച് ഹര്‍വീന്ദര്‍ സ്വാതന്ത്ര സമരത്തിനിടയില്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ ഭഗത്‌ സിങ്ങ്, രാജ് ഗുരു തുടങ്ങിയവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി.

കോടതിയില്‍ നിന്നും പുറത്തു കൊണ്ടു വരുമ്പോള്‍ ഹര്‍വീന്ദറിനെ ആക്രമിക്കുവാന്‍ ശ്രമിച്ച എന്‍. സി. പി. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇത് കോടതി പരിസരത്ത് സംഘര്‍ഷത്തിന് ഇടയാക്കി. രാഷ്ടീയ നേതൃത്വങ്ങള്‍ ശരത് പവാറിനു നേരെ ഉണ്ടായ അക്രമത്തെ അപലപിക്കുമ്പോളും ഹര്‍വീന്ദര്‍ നടത്തിയ പ്രതിഷേധത്തിനു അനുകൂലമായ പ്രതികരണമാണ് കേന്ദ്ര ഗവണ്മെന്റിന്റെ വികലമായ നയങ്ങളുടെ ഫലമായി ജീവിതം ദുസ്സഹമായ കര്‍ഷകരും സാധാരണക്കാരും ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും ഉയരുന്നത്. ടെലികോം ഉള്‍പ്പെടെ വിവിധ അഴിമതി ക്കേസുകളില്‍ കുറ്റാരോപിതരായ രണ്ടു നേതാക്കന്മാര്‍ക്ക് നേരെയും നേരത്തെ ഹര്‍വീന്ദര്‍ കയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാവോയിസ്റ്റുകള്‍ വെടി നിര്‍ത്തലിന് ഒരുങ്ങുന്നു

November 16th, 2011

maoists-india-epathram

കൊല്‍ക്കത്ത : മാവോയിസ്റ്റ്‌ വിരുദ്ധ നീക്കം ശക്തമായ സാഹചര്യത്തില്‍ 4 മാസത്തേക്ക്‌ സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കുകയാണെങ്കില്‍ തങ്ങളും വെടി നിര്‍ത്താന്‍ തയ്യാറാണ് എന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. ഈ കാര്യം അറിയിച്ച് മാവോയിസ്റ്റുകള്‍ കത്തെഴുതി എന്നാണ് സര്‍ക്കാര്‍ വക്താവ്‌ അറിയിച്ചത്‌. രണ്ടു തൃണമൂല്‍ കോണ്ഗ്രസ് നേതാക്കളെ വെടി വെച്ച് കൊന്ന സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ നേരെയുള്ള സൈനിക നടപടികള്‍ പുനരാരംഭിക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ന്യൂമോണിയ : ശിശു മരണങ്ങള്‍ വ്യാപകം
Next »Next Page » മായാവതി ഉത്തര്‍പ്രദേശ്‌ വിഭജിക്കാന്‍ ഒരുങ്ങുന്നു »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine