സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യയും

January 14th, 2012

facebook-ban-in-india-epathram

ന്യൂഡല്‍ഹി : ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, മൈക്രോസോഫ്റ്റ്, യാഹൂ, ഓര്‍ക്കുട്ട്, ബ്ലോഗ്‌സ്പോട്ട് എന്നിങ്ങനെ 21 സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും ഈ വെബ് സൈറ്റുകള്‍ കാരണമാകുന്നു എന്നതിന് മതിയായ തെളിവുകള്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. ഈ വെബ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-A, 153-B, 295-A എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താവുന്നതാണ് എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ബ്ലോഗ്‌ അടക്കം ഒട്ടേറെ മാദ്ധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ വിദ്വേഷവും വിഭാഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള വിവാദങ്ങളും സംവാദങ്ങളും പ്രചരിക്കുന്ന പ്രവണത അടുത്ത കാലത്തായി കണ്ടു വരുന്നത് ഇത്തരം മാദ്ധ്യമങ്ങളുടെ ദൂഷ്യ വശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം എന്ന വാദത്തിന് ഇത്തരം ദുരുപയോഗങ്ങള്‍ ശക്തി പകരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൂര്യനമാസ്ക്കാര വിവാദം രൂക്ഷമാകുന്നു

January 12th, 2012

sooryanamaskar-epathram

ഭോപ്പാല്‍ : മധ്യപ്രദേശ്‌ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സൂര്യനമസ്ക്കാരം എന്ന യോഗാസനം കുട്ടികളെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഒരു വശത്ത് നഗരത്തിലെ ഖാസി സൂര്യനമസ്ക്കാരം ചെയ്യുന്നതിന് എതിരെ ഫത്വ പുറപ്പെടുവിച്ചപ്പോള്‍ മറുഭാഗത്ത്‌ സര്‍ക്കാര്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക റിക്കാര്‍ഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

സൂര്യനമസ്ക്കാരം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ചെയ്യണം എന്നൊന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി വിഭജിക്കുകയാണ് എന്നും കോണ്ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആരോപിക്കുന്നു.

സൂര്യന് കാവി നിറമോ പച്ച നിറമോ അല്ലെന്നും ആരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമ മുറ മാത്രമാണ് സൂര്യനമസ്ക്കാരം എന്നുമാണ് അധികൃതരുടെ പക്ഷം. ഇത് താല്പര്യമില്ലാത്തവര്‍ ചെയ്യണം എന്ന് നിര്‍ബന്ധവുമില്ല.

എന്നാല്‍ സൂര്യനെ നമസ്ക്കരിക്കുന്നത് വിഗ്രഹ ആരാധനയ്ക്ക് തുല്യമാണ് എന്നാണ് ഇതിനെതിരെ ഫത്വ ഇറക്കിയ ഖാസി പറയുന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആര്‍. എസ്. എസിന്റെ അജന്‍ഡ നടപ്പിലാക്കുകയാണ് എന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ വര്ഷം പാഠ്യ പദ്ധതിയില്‍ ഭഗവദ്‌ ഗീതയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ “ദേവ് പുത്ര” എന്ന മാസിക സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിതരണം ചെയ്തതും ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹെഡ്‌ലിയെ ഇന്ത്യയില്‍ എത്തിക്കണമെന്ന് എന്‍.ഐ.എ.

January 8th, 2012

david-coleman-headley-epathram

ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണ കേസിലെ സൂത്രധാരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുമായി അമേരിക്കന്‍ അധികൃതര്‍ ഉണ്ടാക്കിയ ധാരണ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും എത്രയും വേഗം കുറ്റവാളി കൈമാറ്റ നിയമ പ്രകാരം ഇയാളെ ഇന്ത്യയിലേക്ക്‌ കൊണ്ട് വരണമെന്നും ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ ബോധിപ്പിച്ചു. ജമാഅത്ത് ഉദ് ദവ നേതാക്കളായ ഹാഫിസ്‌ മുഹമ്മദ്‌ സയീദ്‌, സക്കി ഉര്‍ റഹ്മാന്‍ ലഖ്വി എന്നിവരോടൊപ്പം ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി യെയും മറ്റ് അഞ്ചു പേരെയും മുംബൈ ഭീകര ആക്രമണത്തിന്റെ ആസൂത്രണം നടത്തി എന്ന് കഴിഞ്ഞ മാസം ദേശീയ അന്വേഷണ ഏജന്‍സി കുറ്റം ചാര്‍ത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയത്‌ ഹിന്ദുത്വ വാദികള്‍

January 5th, 2012

pakistan-flag-epathram

ബിജാപൂര്‍ : സിന്ദഗി തഹസില്‍ദാര്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയത്‌ ഹിന്ദുത്വ വാദികള്‍ ആണെന്ന് പോലീസ്‌ അറിയിച്ചു. ഇത് സംബന്ധിച്ച് 6 യുവാക്കളെ പോലീസ്‌ പിടി കൂടിയിട്ടുണ്ട്. ഇവര്‍ ശ്രീ രാമ സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.

പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ തഹസില്‍ദാര്‍ ഓഫീസിനടുത്ത്‌ ഒരു സ്കൂട്ടര്‍ കിടന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. ഈ സ്കൂട്ടറിന്റെ ഉടമയെ തേടി പിടിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. സംഭവ ദിവസം സ്കൂട്ടര്‍ യാത്രക്കാര്‍ രണ്ടു യുവാക്കളെ തഹസില്‍ദാര്‍ ഓഫീസിന്റെ വളപ്പില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. ഇവരോട്‌ പോലീസ്‌ സംഘം സ്ഥലത്ത് റോന്തു ചുറ്റുന്നുണ്ട് എന്നും അതിനാല്‍ വേഗം സ്ഥലം വിട്ടു കൊള്ളുവാനും ഇവര്‍ ഉപദേശിച്ചതായി ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തി. ഈ യുവാക്കളെ പോലീസ്‌ ചോദ്യം ചെയ്തപ്പോഴാണ് പതാക ഉയര്‍ത്തിയത്‌ തങ്ങളാണ് എന്ന് ഇവര്‍ സമ്മതിച്ചത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്പോടനക്കേസ്: മദനിക്കു ജാമ്യമില്ല

January 3rd, 2012
madani-epathram
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി. ഡി. പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പി. സദാശിവം, ജെ. ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും മദനിക്ക് ആവശ്യമായ  ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മദനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാര്‍, ജെ. എല്‍. ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
മദനിയുടെ ആരോഗ്യ നില വളരെ മോശമാണെന്നും അദ്ദേഹത്തിനു മലപ്പുറത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നും, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനി കുറ്റക്കാരനല്ലെന്ന് കുറ്റപത്രത്തില്‍ നിന്നും വ്യക്തമാണെന്നും മദനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മദനിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാകുമെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മദനിക്കാവശ്യമായ   ചികിത്സകള്‍ നേരത്തെ മുതല്‍ നല്‍കി വരുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കോട്ടക്കല്‍ കൊണ്ടു പോയി ചികിത്സിക്കണമെന്ന മദനിയുടെ അഭിഭാഷകരുടെ വാദത്തെ ഘണ്ഡിച്ചുകൊണ്ട്  കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂരിലെ ഏതെങ്കിലും  കേന്ദ്രത്തില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ അഭിഭഷകന്റെ വാദത്തെ കോടതി അംഗീകരിച്ചു. 2008-ലാണ് കേസിനാസ്പദമായ സ്ഫോടന പരമ്പര നടന്നത്. ഒമ്പതിടങ്ങളിലായി നടന്ന സ്പോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതുവത്സരത്തില്‍ കര്‍ണ്ണാടകയില്‍ പാക് പതാകയുയര്‍ത്തി
Next »Next Page » മംഗലാപുരം വിമാനാപകടം : എയര്‍ ഇന്ത്യക്ക്‌ നോട്ടീസ്‌ »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine