ഹരിയാനയിൽ നിന്നും വീണ്ടും ഒരു പീഢന വാർത്ത

October 14th, 2012

violence-against-women-epathram

ഫത്തേഹാബാദ് : കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 19 പീഢന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഹരിയാനയിൽ നിന്നും നടുക്കുന്ന മറ്റൊരു പീഢന വാർത്ത കൂടി പുറത്തു വന്നു. 13 കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ സ്ക്കൂളിന് അടുത്തുള്ള ഒരു കച്ചവടക്കാരൻ കഴിഞ്ഞ 6 മാസമായി പീഢിപ്പിച്ച സംഭവമാണ് ഇപ്പോൾ പുറത്തു വന്നത്. സ്ക്കൂളിലേക്ക് പോവുന്ന പെൺകുട്ടിയെ 62 കാരനായ പ്രതി പഴം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണത്രെ പീഢിപ്പിച്ചു പോന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവം പിതാവിനോട് പറഞ്ഞതോടെയാണ് പുറത്തായത്. പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ ബലാൽസംഗം തെളിഞ്ഞു.

എന്നാൽ സംഭവത്തോട് പെൺകുട്ടിയുടെ സ്ക്കൂൾ പ്രതികരിച്ചത് പെൺകുട്ടിയേയും അതേ സ്ക്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുടെ സഹോദരിമാരേയും സ്ക്കൂളിൽ നിന്നും പുറത്താക്കിക്കൊണ്ടാണ്.

സംഭവം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും എന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടികൾ സ്ക്കൂളിൽ പോവുക തന്നെ ചെയ്യും എന്നും ഇവർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെൺകുട്ടികളുടെ സമ്മതത്തോടെയാണ് പീഢനം നടക്കുന്നത് എന്ന് കോൺഗ്രസ് നേതാവ്

October 12th, 2012

dharambir-goyat-epathram

ചണ്ടീഗഢ് : ഹരിയാനയിൽ പെൺകുട്ടികളുടെ പീഢനം തുടർക്കഥയാകുമ്പോൾ ഇതിന്റെ കാരണം പെൺകുട്ടികൾ തന്നെയാണ് എന്ന് കോൺഗ്രസ് വക്താവ് ധരംഭീർ ഗോയത് പ്രസ്താവിച്ചു. ലൈംഗികമായി ബന്ധം പുലർത്താനുള്ള ആഗ്രഹം കൊണ്ടാണ് പെൺകുട്ടികൾ പുരുഷന്മാരുടെ വലയിൽ അകപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്. എന്നാൽ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ഒന്നിലേറെ പുരുഷന്മാരുടെ കയ്യിൽ അകപ്പെടുമ്പോഴാണ് തങ്ങൾ കെണിയിൽ പെട്ടതായി മനസ്സിലാക്കുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ഹരിയാനയിൽ നിന്നും തുടർച്ചയായി പുറത്തു വരുന്ന ബലാൽസംഗ വാർത്തകൾ സംസ്ഥാന നേതൃത്വത്തെ തന്നെ നാണം കെടുത്തിയിരിക്കുന്ന അവസരത്തിൽ കോൺഗ്രസ് വക്താവിൽ നിന്നും വന്ന ഈ പ്രസ്താവന നേതൃത്വത്തെ വീണ്ടും പരിഹാസ്യരാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനത്തിന് പരിഹാരമായി പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കണം എന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗ്രാമ പഞ്ചായത്ത് അഭിപ്രായപ്പെടുകയും ഇത് മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാല ശരി വെയ്ക്കുകയും ചെയ്തതും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.

പെൺകുട്ടികളെ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചാൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ അവർക്ക് ഭർത്താക്കന്മാർ ഉണ്ടാവുമല്ലോ എന്നായിരുന്നു ഗ്രാമ സഭയുടെ കണ്ടെത്തൽ. അങ്ങനെയായാൽ പെൺകുട്ടികൾ വേറെ എവിടെയും പോകില്ല എന്നും അതോടെ പീഢനത്തിനുള്ള അവസരങ്ങൾ കുറയും എന്നുമാണ് ഗ്രാമ സഭാംഗം സുബെ സിങ്ങിന്റെ വാദം.

ഇത് കോൺഗ്രസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു എന്ന് സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആദ്യം സോണിയാ ഗാന്ധി ഇരകളെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. തുടർന്ന് അവരുടെ നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു. ഇവർ സംസാരിക്കുന്നത് മുഴുവൻ സ്ത്രീകൾക്ക് അപമാനമാണ് വരുത്തി വെക്കുന്നത് എന്നും ബൃന്ദ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

സൈനികന്റെ ഭാര്യയുടെ നഗ്ന ചിത്രം മേജർ ഇന്റർനെറ്റിൽ ഇട്ടെന്ന് പരാതി

September 8th, 2012

internet-porn-epathram

ന്യൂഡൽഹി : തന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങളും വീഡിയോ രംഗങ്ങളും തന്റെ സൈനിക മേധാവി ഇന്റർനെറ്റിൽ പരസ്യപ്പെടുത്തി എന്ന ഒരു ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിന്മേൽ അന്വേഷണം നടത്താൻ ഇന്ത്യൻ സൈന്യം ഉത്തരവിട്ടു. ഒരു ബ്രിഗേഡിയർക്കാണ് അന്വേഷണ ചുമതല. പരാതിക്കാരനായ ലെഫ്റ്റനന്റ് കേണലും പ്രതിയായ മേജറും ഭട്ടിണ്ട ആർമി ഏവിയേഷൻ കോറിൽ സേവനം അനുഷ്ഠിക്കുന്നവരാണ്. ഇത്തരമൊരു പരാതിയും സംഭവവും ഇന്ത്യൻ കരസേനയിൽ ഇതാദ്യമായാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാഹിത്യ അക്കാദമി പ്രസിഡന്‍റ് ലൈംഗിക ആഭാസങ്ങള്‍ കാണിച്ചെന്നു തസ്ലീമ നസ്‌റിന്‍

September 7th, 2012

taslima-nasrin-epathram

ന്യൂഡല്‍ഹി : വിവാദ നോവലായ ലജ്ജയുടെ കര്‍ത്താവ് തസ്ലീമ നസ്‌റിനിനു നേരെ പശ്ചിമ ബംഗാള്‍ സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ സുനില്‍ ഗംഗോപാധ്യായ ലൈംഗിക ആഭാസങ്ങള്‍ ചൊരിഞ്ഞുവെന്ന ആരോപണവുമായി തസ്ലീമ നസ്‌റിന്‍ ട്വിറ്ററില്‍. ഈ പ്രവൃത്തി തന്നോട് മാത്രമല്ലെന്നും മറ്റു പല സ്ത്രീകളോടും ഇതു പോലെ ഇയാൾ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും തസ്ലിമ പറഞ്ഞു. താന്‍ എതിര്‍ത്തു പറഞ്ഞതിന് പ്രതികാരമായി ദ്വിഖാന്തിതോ എന്ന തന്റെ ആത്മകഥയുടെ മൂന്നാം ഭാഗം നിരോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇയാൾ ശ്രമിച്ചു എന്നും അവര്‍ ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു

August 18th, 2012

gopal-kanda-with-Geetika-epathram
ന്യൂഡെല്‍ഹി: എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മന്ത്രി ഗോപാ‍ാല്‍ ഗോയല്‍ കന്ദയെ പോലീസ് അറസ്റ്റ് ചെയ്തു.  ഗീതികയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കന്ദയെ ഡെല്‍ഹിയിലെ അശോക് വിഹാര്‍ പോലീസ് സ്റ്റേഷനു സമീപം വച്ചാണ് പിടികൂടിയത്. ഗീതികയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ദില്ലി ഹൈക്കോടതി അത്  നിരസിക്കുകയായിരുന്നു. കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എയര്‍ ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്നു ഗീതിക ശര്‍മ്മ. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇവര്‍ ആതമഹത്യ ചെയ്തത്. ഗീതികയുടെ ആത്മഹത്യാ കുറിപ്പില്‍ കന്ദയുടെയും അദ്ദേഹത്തിനെ ജീവനക്കാരി അരുണ ചാന്ദയുടേയും പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു


« Previous Page« Previous « കൂട്ട എസ്. എം. എസിനു പതിനഞ്ചു ദിവസത്തെക്ക് നിരോധനം
Next »Next Page » വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine