Sunday, July 17th, 2011

വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്

vadakkumnatha-temple-elephants-epathram

തൃശ്ശൂര്‍: കര്‍ക്കിടകം ഒന്നിനോട് അനുബന്ധിച്ച് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആയിരുന്നു ആനകളെ നിരത്തി നിര്‍ത്തിയിരുന്നത്. ആനകള്‍ക്കും ഭക്തര്‍ക്കും ഇടയില്‍  മുള്ള് കൊണ്ട് വേലി  തീര്‍ത്തിരുന്നു.

ജില്ലക്കത്തും പുറത്തു നിന്നുമായി സ്വകാര്യ ഉടമകളുടേയും ദേവസ്വത്തിന്റേതുമായി നാല്പത്തി നാലോളം ആനകള്‍ പങ്കെടുത്തു. പുലര്‍ച്ച നടത്തിയ ഗണപതി ഹോമത്തിന്റെ പ്രസാദവും കരിമ്പ്, പഴം, ചോളം, ശര്‍ക്കര എന്നിവ കൂടാതെ പ്രത്യേകം തയ്യാറാക്കിയ ചോറുമാണ് ആനകള്‍ക്ക് നല്‍കിയത്.

മേല്‍‌ശാന്തി പുത്തന്‍ പള്ളി നമ്പൂതിരി കുട്ടിക്കൊമ്പന്‍ ചേറ്റുവ കണ്ണന് ആദ്യ ഉരുള നല്‍കി കൊണ്ട് ആനയൂട്ടിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭക്തരും ആനകള്‍ക്ക് ഭക്ഷണം നല്‍കി. രാത്രി മുതല്‍ തുടരുന്ന കനത്തെ മഴയെ അവഗണിച്ചും ആയിരക്കണക്കിനു ഭക്തരും ആന പ്രേമികളുമാണ്  വടക്കുംനാഥ സന്നിധിയില്‍ എത്തിയിരുന്നത്. ആനയൂട്ട് കാണാന്‍ എത്തിയ വിദേശികള്‍ക്ക് ഇത് അവിസ്മരണീയ അനുഭവമായി മാറി. ഇത്രയധികം ആനകളെ ഒരുമിച്ചു കണ്ടതില്‍ അവര്‍ ആഹ്ലാദം പങ്കു വെച്ചു.

ബാസ്റ്റ്യന്‍ വിനയശങ്കര്‍, പാറമേക്കാവ് പദ്മനാഭന്‍, ചിറക്കല്‍ മഹാദേവന്‍, ശങ്കരന്‍ കുളങ്ങര മണികണ്ഠന്‍, ബാസ്റ്റ്യന്‍ വിനയസുന്ദര്‍, ഊക്കന്‍ കുഞ്ചു, ഇന്ദ്രജിത്ത്, കിരണ്‍ നാരായണന്‍ കുട്ടി (കോട്ടയം), ഗുരുജിയില്‍ അനന്തപത്മനാഭന്‍ (തിരുവനന്തപുരം) തുടങ്ങിയ ആനകള്‍ പങ്കെടുത്തപ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ഊട്ടോളി രാജഗോപാല്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍ തുടങ്ങിയ പ്രമുഖരായ  ആനകള്‍ മദപ്പാടു മൂലവും മറ്റും പങ്കെടുത്തില്ല.

(വാര്‍ത്തയും ഫോട്ടോയും : അനീഷ് കൃഷ്ണന്‍ തൃശ്ശൂര്‍)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine