Wednesday, September 4th, 2013

വിലക്കുകള്‍ നീങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു

തൃശ്ശൂര്‍:തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ നിശ്ശബ്ദരായിനടത്തിയ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. ആനപ്രേമികളുടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ പൂരപ്പറമ്പുകളിലേക്ക്‌ തിരിച്ചെത്തുന്നു. പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തെ തുടര്‍ന്ന് പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ രാമചന്ദ്രന്‌ ഉണ്ടായിരുന്ന വിലക്ക്‌ സി.സി.എഫിന്റെ ഉത്തരവ്‌ വന്നതോടെ ഇല്ലാതായി. വിദഗ്ദരായ ഒരു സംഘം ഡോക്ടര്‍മാരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും പരിശോധന നടത്തി സമര്‍പ്പിച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സി.സി.എഫ്‌ ഉത്തരവ്‌ ഇറക്കിയത്‌. ഉത്തരവില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തി എന്നാണ്‌ രാമചന്ദ്രന്‍ അറിയപ്പെടുന്നത്‌. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും ഉയരക്കൂടുതലും തലയെടുപ്പുമുള്ള രാമചന്ദ്രന്‍ ഏറ്റവും അധികം ആരാധകരുള്ള ആനകൂടിയാണ്‌. ഉത്സവ സീസണ്‍ ആയാല്‍ ഏറ്റവും ഡിമാന്റുള്ള ആനയാണ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. രണ്ട്‌ ലക്ഷത്തി അമ്പത്തയ്യായിരം രൂപയുടെ റെക്കാര്‍ഡ്‌ ഏക്കത്തിനാണ്‌ കഴിഞ്ഞ വര്‍ഷം രാമചന്ദ്രനെ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ മാമ്പുള്ളിക്കാവ്‌ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചത്‌.

പെരുമ്പാവൂര്‍ അപകടത്തെ തുടര്‍ന്ന് കടുത്ത അപവാദങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കും രാമചന്ദ്രനു വിധേയനാകേണ്ടി വന്നു. മാധ്യമങ്ങളില്‍ നുണകളുടെ പെരുവെള്ളപ്പാച്ചില്‍ ആയിരുന്നു. 24 വര്‍ഷമായി ആനയ്ക്കൊപ്പം ഉണ്ടായിരുന്ന പാപ്പാനെ കരാറുകാരന്‍ അടുത്തിടെ മാറ്റി എന്ന് പ്രമുഖ പാര്‍ട്ടിയുടേ മുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്തത്‌. എന്നാല്‍ അപകടം നടക്കുമ്പോള്‍ 18 വര്‍ഷമായി ആനയെ പരിചരിച്ചിരുന്നത്‌ ഒന്നാം പാപ്പാന്‍ മണിയാണ്‌ ആനയെ നിയന്ത്രിച്ചിരുന്നത്‌ എന്നതാണ്‌ സത്യം.രാമചന്ദ്രനെ മറ്റാനകളെ പോലെ സ്ഥിരമായി കരാറുകാരനു നല്‍കിയിട്ടുമില്ലായിരുന്നു. ദേവസ്വം ആണ് ആനയുടെ ബുക്കിങ്ങ് എടുത്തിരുന്നത്.

വാര്‍ത്താ മാധ്യമങ്ങളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയകളിലും രാമചന്ദ്രനുമായി ബന്ധപ്പെട്ട്‌ പലരും അസത്യങ്ങള്‍ പ്രചരിച്ചിരുന്നു. രാമചന്ദ്ര വിരുദ്ധര്‍ക്കൊപ്പം രാമചന്ദ്ര സ്നേഹികള്‍ എന്ന നാട്യത്തിലും പലതരത്തില്‍ രാമചന്ദ്രനു ദോഷകരമാകുന്ന നുണകള്‍ പ്രചരിപ്പിച്ചു. ഇപ്രകാരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടവര്‍ വരാനിരിക്കുന്ന കോടതി വിധി പോലും നേരത്തെ വിധിച്ചു കളന്‍ഞ്ഞു!! 2013 മാര്‍ച്ച്‌ 6 ആം തിയതി കേസ്‌ പരിഗണിക്കാനിരിക്കെ 4ആം തിയതി തന്നെ രാമചന്ദ്രനെ 2013 മാര്‍ച്ച്‌ 6 മുതല്‍ 2014 മാര്‍ച്ച്‌ 6 വരെ ആനയെ ബാന്‍ ചെയ്തു എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. രാമനെ സ്നേഹിക്കുന്നവരെ സംബന്ധിച്‌ ഏറേ വേദനയുണ്ടാക്കുന്നതായിരുന്നു ഇത്തരം പ്രചാരണങ്ങള്‍.

കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടവരെ അവഗണിച്ച്‌ തെച്ചിക്കോട്ട്കാവ്‌ ദേവസ്വത്തോട്‌ സഹകരിച്ച്‌ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളുമായി രാമനെ സ്നേഹിക്കുന്നവര്‍ സജീവമായി.വിമര്‍ശനങ്ങളെ ക്ഷമയോടെ നേരിട്ടു, നിയമത്തിന്റെ നൂലാമാലകള്‍ ഒന്നൊന്നായി അഴിച്ചെടുത്തു.ഒടുവില്‍ രാമനുണ്ടായിരുന്ന വിലക്കുകള്‍ പൂര്‍ണ്ണമായും ഒഴിവായിരിക്കുന്നു. കെട്ടും തറിയില്‍ നിന്ന് ശിഷ്ടജീവിതം നരകിക്കണമെന്ന് ആഗ്രഹിച്ച്‌ കച്ചകെട്ടിയിറങ്ങിയവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കും കനത്ത തിരിച്ചടിയാണ്‌ രാമചന്ദ്രന്റെ മടങ്ങി വരവ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

രാമനും ഞങ്ങളും പ്രതിസന്ധിയിലായപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ള രാമനെ സ്നേഹിക്കുന്നവര്‍ ദേവസ്വത്തിനു പിന്‍തുണയായി എത്തി. ഒരു മനസ്സോടെ രാമനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവനെ തിരിച്ചുകൊണ്ടുവരുവാനായി സഹകരിച്ച ബഹു: മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ രാഷ്ടീയ-ഉദ്യോഗസ്ഥ-നിയമ വൃന്ദങ്ങളില്‍ ഉള്ളവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാഹായവുമായി എത്തിയ മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നതായി തെച്ചിക്കോട്ട്കാവ്‌ ദേവസ്വം അംഗം ഈ പത്രത്തെ അറിയിച്ചു.രാമചന്ദ്രന്റെ വിലക്ക്‌ മാറിയതറിഞ്ഞ്‌ നിരവധി ടെലിഫോണ്‍ കോളുകളാണ്‌ ദേവസ്വം ഓഫീസിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നത്‌.

രാമചന്ദ്രനെ സംബന്ധിച്ച്‌ അടുത്ത സീസണ്‍ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. 18 വര്‍ഷമായി പരിചരിച്ചിരുന്ന ഒന്നാം പാപ്പാന്‍ മണി ഒഴിഞ്ഞ സാഹചര്യത്തില്‍ മികച്ച പാപ്പാന്മാരെ നിയോഗിച്ച്‌ കൃത്യമായ വിശ്രമവും പരിചരണവും നല്‍കിക്കൊണ്ടയിരിക്കും ദേവസ്വംവരും വര്‍ഷം അവനെ ഉത്സവപ്പറമ്പുകളിലേക്ക്‌ ഇറക്കുക.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine