അന്തര്‍ സംസ്ഥാന ബസ്സുകളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും

April 25th, 2019

transport-minister-of-kerala-ak-saseendran-ePathram
തിരുവനന്തപുരം : യാത്ര ക്കാരുടെ സുരക്ഷ യും സൗകര്യവും ഉറപ്പു വരു ത്താത്ത അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സ് സര്‍വ്വീസു കള്‍ക്ക് എതിരെ കര്‍ശ്ശന നട പടി കള്‍ എടുക്കും എന്നും ബസ്സു കളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും എന്നും ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീ ന്ദ്രന്‍.

ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി കളുടെ പ്രവര്‍ ത്തനം പരി ശോധി ക്കുകയും ലൈസന്‍സ് ഇല്ലാത്ത ഏജന്‍സി കള്‍ക്ക് എതിരെ നട പടി എടുക്കു കയും ചെയ്യും.

ബസ്സു കളില്‍ ജി. പി. എസ്. ഘടിപ്പി ക്കുന്നത് ജൂണ്‍ ഒന്നു മുതല്‍ നിര്‍ബ്ബന്ധ മാക്കും. സ്പീഡ് ഗവര്‍ ണ്ണറുകള്‍ ഘടി പ്പി ക്കാ ത്ത ബസ്സു കള്‍ക്ക് എതിരെ നടപടി സ്വീക രിക്കും.

കോണ്‍ട്രാക്ട് കാര്യേജുക ളായി പ്രവര്‍ ത്തി ക്കുന്ന സ്വകാര്യ ബസ്സു കളില്‍ വ്യാപക മായ നിയമ ലംഘന ങ്ങള്‍ കണ്ടെ ത്തിയി ട്ടുണ്ട്. നില വിലുള്ള നിയമ ത്തിന്റെ പരിധി യില്‍ നിന്നു കൊണ്ട് ഇവയെ നിയന്ത്രി ക്കാന്‍ നട പടി സ്വീക രിക്കും എന്നും അദ്ദേഹം വാർത്താ സമ്മേളന ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂനമര്‍ദ്ദം : ശക്​ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത

April 25th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ബംഗാൾ ഉൾക്കട ലിൽ തീവ്ര ന്യൂന മർദ്ദം രൂപ പ്പെടുന്ന തിനാൽ കേരള ത്തില്‍ അതി ശക്ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത എന്ന് കാലാ വസ്ഥാ വകുപ്പ്.

ശ്രീലങ്കക്കു സമീപം ന്യൂന മര്‍ദ്ദ മേഖല രൂപ പ്പെടാൻ സാദ്ധ്യത ഉള്ളതിനാല്‍ സംസ്ഥാനത്തെ തീര ങ്ങളിൽ കടലാ ക്രമണം ഉണ്ടാവും എന്നും മല്‍സ്യ ബന്ധന ത്തൊഴി ലാളി കള്‍ ജാഗ്രത പാലി ക്കണം എന്നും മുന്നറി യിപ്പില്‍ പറ യുന്നു.

ഏപ്രില്‍ 29, 30, മേയ് ഒന്നിനും കേരള ത്തിൽ വ്യാപക മായ മഴ പെയ്യും. ഒറ്റ പ്പെട്ട സ്ഥല ങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം; സുരേഷ് കല്ലടയ്ക്ക് പൊലീസിന്‍റെ അന്ത്യശാസനം

April 25th, 2019

Kallada-Attack_epathram

കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് രേഖാമൂലം നൽകിയിരിക്കുന്ന നിർദേശം. സമയപരിധി ഇന്നലെ തീർന്നതോടെയാണ് പൊലീസ് അന്ത്യശാസനം നൽകിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.

അതിനിടെ കല്ലട ബസ് സർവീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജൻ രാജു കുരിയൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ അനുഭവം പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.ഇതിനെതിരെ മായാ മാധവൻ പൊലീസിൽ പരാതി നൽകി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തിൽ കനത്ത പോളിംഗ്; കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്; പലയിടത്തും രാത്രിയിലും വോട്ടെടുപ്പ് തുടരുന്നു

April 24th, 2019

election-ink-mark-epathram

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. പലയിടത്തും ഇപ്പോഴും വോട്ടര്‍മാര്‍ ബൂത്തുകളില്‍ കാത്തുനിൽക്കുകയാണ്. ശക്തമായ ത്രികോണപ്പോരാട്ടം കണ്ട നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു.

നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് പൊന്നാനിയിലുമാണ്. കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോളിംഗിനിടെ 9 പേര്‍ കുഴഞ്ഞു വീണു മരിച്ചു. വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിച്ചപ്പോള്‍ കേരളത്തിലുണ്ടായത് കനത്ത പോളിംഗാണ്. പോളിംഗ് മന്ദഗതിയിൽ നീങ്ങിയതിൽ പലയിടത്തും പ്രതിഷേധമുയര്‍ന്നു. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നത്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട്, പോളിംഗ് ദിനത്തിലും വിവിഐപിയായി. വൈകീട്ട് മൂന്ന് മണിക്ക് ശേഷം ബത്തേരിയിലും കൽപറ്റയിലും കനത്ത മഴ പെയ്തെങ്കിലും പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്ക് നിലച്ചില്ല. മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ വയനാട്ടിലെ മാനന്തവാടി, സുൽത്താന്‍ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കൂടുതൽ പോളിംഗ്
രേഖപ്പെടുത്തിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളം പോളിംഗ് ബൂത്തിലേക്ക്

April 22nd, 2019

logo-inc-cpm-congress-communist-party-election-2019-ePathram
കോഴിക്കോട് : ലോക് സഭാ തെരഞ്ഞെ ടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെ ടുപ്പില്‍ കേരളം അടക്കം 14 സംസ്ഥാനങ്ങ ളിലെ വോട്ടര്‍ മാര്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച പോളിംഗ് ബൂത്തി ലേക്ക്.

ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ വൈകു ന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. ഫല പ്രഖ്യാ പന ത്തിനായി മേയ് 23 വരെ കാത്തിരിക്കണം.

പരസ്യ പ്രചാരണ ങ്ങള്‍ക്കു സമാപനം കുറിച്ചു കൊണ്ട് ഞായ റാഴ്ച വൈകു ന്നേരം വിവിധ പാര്‍ട്ടി കള്‍ സര്‍വ്വ സന്നാഹ ങ്ങളു മായി ആഘോ ഷിച്ച ‘കൊട്ടി ക്കലാശം’ അവസാ നിച്ച താ വട്ടെ അനിഷ്ട സംഭ വ ങ്ങളിലും.

loksabha eection-epathram

കോഴിക്കോട് ജില്ലയിലെ വടകര വല്യാ പ്പള്ളി യിൽ യു. ഡി. എഫ്. – എല്‍. ഡി. എഫ്. മുന്നണി കളി ലേയും പ്രവര്‍ ത്തകര്‍ തമ്മി ലുണ്ടായ സംഘർഷ ത്തില്‍ ഇരു പക്ഷ ത്തെ യും നിരവധി പ്രവർ ത്തക ർക്കു പരിക്കേറ്റു.

തെരഞ്ഞെ ടുപ്പ് ദിവസം വടകര മണ്ഡല ത്തില്‍ സമാധാന അന്തരീക്ഷം ഉറപ്പു വരുത്തു ന്നതി നായി നിരോധ നാജ്ഞ പ്രഖ്യാ പിച്ചി ട്ടുണ്ട്.

ആലത്തൂര്‍ മണ്ഡല ത്തിലെ കൊട്ടി ക്കലാശ ത്തില്‍ കല്ലേറ് ഉണ്ടാവുകയും പരി ക്കേറ്റ ഐക്യ ജനാധി പത്യ മുന്നണി സ്ഥാനര്‍ത്ഥി രമ്യാ ഹരിദാസി നേയും അനിൽ അക്കര എം. എൽ. എ. യേയും ആശു പത്രി യിൽ പ്രവേ ശിപ്പിച്ചു.

സംഘര്‍ഷ ത്തിലേക്കു നീങ്ങിയ കലാശ ക്കൊട്ടില്‍ നിന്നും പ്രവര്‍ത്തകരെ പിരിച്ചു വിടാനായി പല യിട ങ്ങളി ലും പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗി ക്കുയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വര്‍ഗ്ഗീയ പരാമര്‍ശം : ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
Next »Next Page » കേരളത്തിൽ കനത്ത പോളിംഗ്; കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്; പലയിടത്തും രാത്രിയിലും വോട്ടെടുപ്പ് തുടരുന്നു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine