വെള്ളാപ്പള്ളി യുടെ പാർട്ടി : ഭാരത് ധർമ്മ ജന സേന

December 6th, 2015

vellappally-natesan-epathram
തിരുവനന്തപുരം : ഭാരത് ധർമ്മ ജന സേന എന്ന പേരില്‍ വെള്ളാ പ്പള്ളി നടേശൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ‘കൂപ്പു കെെ’ ആണ് ചിഹ്നം.

സമത്വ മുന്നേറ്റ യാത്ര സമാപന സമ്മേളന ത്തി ലാണ് രാഷ്ട്രീയ പ്രാർട്ടി യായ ഭാരത് ധർമ്മ ജന സേന യെ പ്രഖ്യാപിച്ചത്. പാർട്ടി പതാക യും പാർട്ടി ചിഹ്നവും പരിപാടി യിൽ അവതരി പ്പിച്ചു.

എല്ലാവർക്കും നീതി ലഭിക്കുക യാണ് പാർട്ടി യുടെ ലക്ഷ്യം. ഹിന്ദു രാജ്യം സ്ഥാപി ക്കുകയല്ല. ഇതൊരു മതേതര പാർട്ടി യാണെന്നും കൃസ്ത്യാ നി കളിലും മുസ് ലിംകളിലും ഹിന്ദു ക്കളി ലുമുള്ള എല്ലാ പാവ പ്പെട്ട വർക്കും നീതി കിട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പുതിയ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ എത്തും എന്ന് യോഗ ത്തില്‍ സംസാരിച്ച എസ്. എന്‍. ഡി. പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on വെള്ളാപ്പള്ളി യുടെ പാർട്ടി : ഭാരത് ധർമ്മ ജന സേന

അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

December 5th, 2015

തൃശ്ശൂര്‍:ഡി.വൈ.എഫ്.ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ഫോട്ടോ അനുവാദം ഇല്ലാതെ ചേര്‍ത്തതിനെതിരെ എഴുത്തുകാരിയും ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ശ്രീമതി ദീപ നിശാന്ത്. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ദീപ ടീച്ചര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാ‍ദമായിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അന്ന് ദീപടീച്ചര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, ഡോ.തോമസ് ഐസക് തുടങ്ങി ഇടതു പക്ഷത്തെ പ്രമുഖര്‍ അന്ന് ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് തെമ്മാടിത്തരമാണെന്ന് ദീപടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ടീച്ചറുടെ കടുത്ത പരാമര്‍ശം ബീഫ് ഫെസ്റ്റിവെല്‍ വിഷയത്തില്‍ അവരെ അനുകൂലിച്ച ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കി. ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപടീച്ചറുടെ പോസ്റ്റിന്റെ മറവില്‍ ഉയര്‍ന്ന വിവാദം മറയാക്കി ഇടതു പക്ഷവും ഒപ്പം തീവ്ര മുസ്ലിം മത മൌലികവാദികളും സംഘപരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകളെ വലിയതോതില്‍ ആക്രമിച്ചിരുന്നു. അവസരം കാ‍ത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ഇടതു പക്ഷത്തിനെതിരെ കമന്റുകളും പോസ്റ്ററുകളുമായി തിരിച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രദിവാദങ്ങളാണ് നടക്കുന്നത്.

താനറിയതെ ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അതാരു ചെയ്താലും ശരി തെറ്റു തന്നെയാണ്. ദീപ നിശാന്ത് അതിനു മാത്രം സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോശ് ഞാന്‍ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍! എന്നെല്ലാമാണ് ടീച്ചര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകീട്ട്

December 5th, 2015

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ഇന്ന് വൈകീട്ട് തിരുവനന്തപുരം ശംഖ് മുഖം കടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ പുതിയ രാഷ്ടീയ പാര്‍ട്ടിയുടെ പ്രഖ്യാപനം വെള്ളാപ്പള്ളി നടേശന്‍ നടത്തും. മൂന്നോളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭാരതീയ ധര്‍മ സേന എന്ന പേരാകും പുതിയ പാര്‍ട്ടിക്ക് നല്‍കുക എന്നാണ് സൂചന. പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. നേതൃസ്ഥാനത്ത് വെള്ളാപ്പള്ളിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു കാത്തിരുന്ന് കാണാമെന്നാ‍ണ് വെള്ളാപ്പള്ളി പറഞ്ഞത്. പാര്‍ട്ടി അംഗത്വം എടുക്കണം പിന്നീടാണ് സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുക.

700-ഓളം പേര്‍ക്കിരിക്കാവുന്ന വലിയ വേദിയും അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സദസ്സും ഉള്‍പ്പെടെ സമാപന സമ്മേളനത്തിനു വിപുലമായ ഒരുക്കങ്ങളാണ് ശംഖ് മുഖത്ത് ഒരുക്കിയിരിക്കുന്നത്. സമാപന സമ്മേളനത്തില്‍ നിന്നും ജി.മാധവന്‍ നായര്‍ വിട്ടു നില്‍ക്കും. ഒഴിച്ചു കൂടാനാകാത്ത ഒരു മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ ദില്ലിക്കു പോകുന്നതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സമത്വ മുന്നേറ്റയാത്രയുടെ സമാപന ചടങ്ങില്‍ പ്രഖ്യാപിക്കുന്ന രാഷ്ടീയ പാര്‍ട്ടിയോട് യോജിപ്പില്ലാത്തതിനാലാണ് അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്ന അഭ്യൂഹവും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൌഷാദ് യുവ തലമുറയ്ക്ക് മാതൃക: വെള്ളാപ്പള്ളി നടേശന്‍

December 1st, 2015

naushad-braveheart-auto-driver-epathram

ആലപ്പുഴ: കോഴിക്കോട് മാന്‍ ഹോളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ മരിച്ച നൌഷാദ് യുവ തലമുറയ്ക്ക് മാതൃകയാണെന്ന് എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നൌഷാദിന്റെ കുടുമ്പത്തിനു സര്‍ക്കാര്‍ സഹായ ധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടേശന്‍ നടത്തിയ പ്രസ്ഥാവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വെള്ളാപ്പള്ളിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നു. മാത്രമല്ല അദ്ദേഹത്തിനെതിരെ മതസ്പര്‍ദ്ദയുണ്ടാക്കും വിധം അഭിപ്രായ പ്രകടനം നടത്തിയതിനു പോലീസ് കേസെടുത്തിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി വെള്ളാപ്പള്ളി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ദീകരിച്ചത്.

നൌഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുമ്പത്തിനു ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നല്‍കിയതില്‍ തനിക്കോ തന്റെ പ്രസ്ഥാനത്തൊനോ എതിര്‍പ്പില്ലെന്നും സന്തോഷമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സഹായ വിതരണത്തിനു തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുമ്പങ്ങള്‍ക്കോ അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ജവാന്റെ കുടുമ്പത്തിനോടോ ഈ നിലപാട് സ്വീകരിക്കാത്തതിനെ അപലപിക്കുക മാത്രമാണ് താന്‍ ഉദ്ദേശിച്ചത്. തന്റെ വാക്കുകളെ തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചാനലുകള്‍ വളച്ചൊടിച്ചതായും അദ്ദേഹത്തെ കരി വാരി തേക്കുവാനുള്ള ശ്രമത്തിനപ്പുറം ചാനലുകളുടെ ചര്‍ച്ചയില്‍ നീറിപ്പുകയുന്നത് ആ ധീര യുവാവിന്റെ കുടുമ്പം കൂടിയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളും ചില രാഷ്ടീയക്കാരും തങ്ങളുടെ നീചമായ പ്രവര്‍ത്തിയിലൂടെ ആ കുടുമ്പത്തിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല

November 30th, 2015

oommen-chandy-epathram
തിരുവനന്തപുരം : ഫ്ളാറ്റ് ഉടമ കള്‍ക്ക് എതിരെ നടപടി സ്വീകരിച്ച തന്നെ അപകീര്‍ത്തി പ്പെടുത്തി യതിന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി സ്വീകരി ക്കാന്‍ അനുവദിക്കണം എന്ന ഡി. ജി. പി. ജേക്കബ്ബ് തോമസിന്റെ അപേക്ഷ നിരസിച്ചു.

അഖിലേന്ത്യ സര്‍വ്വീസ് ചട്ടം അനുസരിച്ച് ഒരു ഉദ്യോഗ സ്ഥന് ഭരണ തലവന് എതിരെ കേസു കൊടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാ നാകില്ല എന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

സ്വകാര്യ പരാതി ആണെങ്കില്‍ കോടതിയെ സമീപി ക്കാവു ന്ന താണ്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമ നടപടി യുമായി മുന്നോട്ട് പോകാം എന്ന നിലപാട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രി യേയും ആഭ്യന്തര മന്ത്രി യേയും അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല


« Previous Page« Previous « വെള്ളാപ്പള്ളി നടേശന് എതിരെ കേസ്
Next »Next Page » നൌഷാദ് യുവ തലമുറയ്ക്ക് മാതൃക: വെള്ളാപ്പള്ളി നടേശന്‍ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine