വി.എസും പാര്‍ട്ടിയും നേര്‍ക്കു നേര്‍; കേന്ദ്രനേതൃത്വം ത്രിശങ്കുവില്‍

February 21st, 2015

ആലപ്പുഴ: ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത പ്രതിസന്ധികള്‍ക്കാണ് ആലപ്പുഴയില്‍ നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളന വേദി സാക്ഷിയായി കൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍‌മേലുള്ള പൊതു ചര്‍ച്ചയ്ക്കിടെ പാര്‍ട്ടിയുടെ സ്ഥാപക നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങിപ്പോയി. വി.എസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പാസാക്കിയ പ്രമേയമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വി.എസ് ഒരു കുറിപ്പ് പോളിറ്റ് ബ്യൂറോക്ക് അയച്ചിരുന്നു. ഇതേ പറ്റി മറുപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു എങ്കിലും കേന്ദ്ര നേതൃത്വം മറുപടിയൊന്നും നല്‍കിയില്ല. സംസ്ഥാന സമ്മേളനവേദിയില്‍ നിന്നും ഇറങ്ങിപ്പോയ വി.എസിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുവാനുള്ള പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

ദേശീയ തലത്തില്‍ ഇടതു പക്ഷം വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആം ആദ്മി പോലുള്ള പാര്‍ട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഇടതു മുന്നണി നടത്തുന്ന സമരങ്ങള്‍ തുടച്ചയായി പരാജയപ്പെടുന്നതും, വരാനിര്‍ക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പ്രധാനപ്പെട്ട രാഷ്ടീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനു പകരം വി.എസ്.-പിണറായി വടം വലിയായി അധ:പതിക്കുന്ന കാഴ്ചയാണ് സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും കാണാനാവുന്നത്. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ശോഭകെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ ശക്തമായ ഔദ്യോഗിക നേതൃത്വത്തിന്റെ വി.എസ് വിരുദ്ധ നിലപാടും ബഹുന പിന്തുണയുള്ള നേതാവായ വി.എസ്.ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങളും ദുര്‍ബലമായ കേന്ദ്ര നേതൃത്വത്തെ വിഷമസന്ധിയിലാക്കി. ഇരുപക്ഷത്തേയും നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്വി ജയിക്കുവാനുമാകുന്നില്ല.പാര്‍ട്ടി രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവ് എന്നതും ഒപ്പം വി.എസിനു ഉണ്ടെന്ന് കരുതപ്പെടുന്ന ജനകീയ പിന്തുണയാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും കേന്ദ്ര നേതൃത്വത്തെ പിന്‍‌തിരിപ്പിക്കുന്ന ഒരു പ്രധാന ഘടകം. വി.എസിനു പകരം വെക്കുവാന്‍ ജനകീയനായ ഒരു നേതാവ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുത്താല്‍ അതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുവാന്‍ പാര്‍ട്ടി ഏറെ ബുദ്ധിമുട്ടേണ്ടിവരും. ബംഗാളില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഇനി ശക്തിയുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാല്‍ കേരള ഘടകത്തെ പിണക്കിക്കൊണ്ട് ഒരു തീരുമാനം എടുക്കുവാനും പ്രകാശ് കാരാട്ടിനും സംഘത്തിനും ആകില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിഷാമിനെതിരെ കാപ്പ ചുമത്താനാകില്ല

February 19th, 2015

kerala-police-epathram

തൃശ്ശൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും തലക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി കിംഗ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമം ചുമത്തുവാന്‍ ആകില്ല. ആറു വര്‍ഷത്തിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം കൂടാതെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതിനും അവരെ കാറില്‍ ഇട്ട് പൂട്ടിയതിനുമടക്കം നിഷാമിനെതിരെ പതിനഞ്ചിലധികം കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു. അവയില്‍ പലതും ഒതുക്കുകയോ കോടതി മുഖാന്തിരം പിന്‍‌വലിക്കുകയോ ചെയ്തു. തനിക്കെതിരെ ഉള്ള കേസുകള്‍ പിന്‍‌വലിക്കുവാനായി നിസാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഉള്ള കേസുകള്‍ പിന്‍‌വലിക്കപ്പെട്ടു. ഉന്നത ബന്ധങ്ങള്‍ ഉള്ളതായി പറയപ്പെടുന്ന ഇയാള്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ആരോപണം ഉണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ഇയാളുടെ ഫ്ലാറ്റില്‍ നിന്നും സിനിമാതാരം ഉള്‍പ്പെടെ ഉള്ളവര്‍ പിടിയിലായിരുന്നു.

ഗുണ്ടകളെ അമര്‍ച്ച ചെയ്യുവാനുള്ള നിയമമാണ് കാപ്പ അഥവാ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് പ്രിവന്‍ഷനല്‍ ആക്ട്. കുറ്റപത്രം സമര്‍പ്പിച്ച മൂന്ന് കേസുകളില്‍ പ്രതിയാകണം കാപ്പ ചുമത്തണമെങ്കില്‍. മുന്‍‌കാല കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കിയതോടെ ഇയാളുടെ പേരില്‍ മൂന്ന് കേസുകള്‍ മാത്രമേ നിലവിലുള്ളൂ. ഇതില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുവാനുള്ള പോലീസ് നീക്കത്തിനു തിരിച്ചടിയാകും.

നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ ഉത്തര മേഖല എ. ഡി. ജി. പി. ശങ്കര്‍ റെഡ്ഡിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിലവില്‍ കേസിന്റെ അന്വേഷണ ചുമതല തൃശ്ശൂര്‍ കമ്മീഷ്ണര്‍ നിശാന്തിനിക്കാണ്.

നിഷാമിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇയാളുടെ മരണ മൊഴി രേഖപ്പെടുത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ചന്ദ്രബോസ് സംസാരിച്ചിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പേരാമംഗലം സി. ഐ. ബിജു കുമാറിനെതിരെ ഉപലോകായുക്ത സ്വമേധയാ കേസെടുത്തു. ചന്ദ്രബോസിനെ ആക്രമിച്ച കേസില്‍ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നിഷാമിപ്പോള്‍ ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാവങ്ങളുടെ “ആദിത്യന്‍“ അസ്തമിച്ചു

February 14th, 2015

dr-shanavas-epathram

നിലമ്പൂര്‍: ആദിവാസികള്‍ക്കിടയില്‍ ആതുര സേവനം നടത്തി ശ്രദ്ധേയനായ ഡോ. ഷാനവാസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട്ടു നിന്നും മലപ്പുറത്തെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടനെ അദ്ദേഹത്തെ എടവണ്ണയിലെ രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടേയും കെ. ജമീലയുടേയും മകനാണ് ഡോ. ഷാനവാസ്. അവിവാഹിതനാണ്. ഡോ. ഷമീല, ഡോ. ഷിനാസ് ബാബു എന്നിവര്‍ സഹോദരങ്ങളാണ്.

പട്ടിണിയും രോഗങ്ങളും പിടി മുറുക്കിയ ആദിവാസി ഊരുകളില്‍ മരുന്നും ഭക്ഷണവും എത്തിച്ച് ഷാനവാസ് സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സൌമ്യവും മാനുഷ്യത്വപരവുമായ പെരുമാ‍റ്റം അദ്ദേഹത്തെ പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറ്റി. ഫേസ്ബുക്കില്‍ ആദിത്യന്‍ എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ചതോടെ അധികൃതരുടെ കണ്ണിലെ കരടായി മാറി. ഇടയ്ക്കിടെ ഉള്ള സ്ഥലം മാറ്റങ്ങള്‍ക്കും മറ്റു തരത്തിലുള്ള മാനസിക പീഢനങ്ങള്‍ക്കും വിധേയനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. “ഹൈക്കോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും” എന്ന പോസ്റ്റ് ആരുടെയൊക്കെയോ കൊള്ളരുതായ്മകള്‍ വെളിപ്പെടുത്തും എന്നതിന്റെ സൂചനയായിരുന്നു. “ഹേ അധികാരികളേ നിങ്ങളുടെ നിരന്തരമായ മാന്‍സിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും” എന്ന പോസ്റ്റിട്ട് രണ്ടാം ദിനമാണ് അദ്ദേഹം യാത്രയായത്.

സോഷ്യല്‍ മീഡിയായിലും നേരിട്ടും നിലക്കാത്ത അനുശോചന പ്രവാഹം തുടരുകയാണ്. നിരന്തരമായ ചൂഷണത്തിനും അവഗണനയ്ക്കും വിധേയരായി ക്കൊണ്ടിരിക്കുന്ന ആദിവാസികള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറെ മാത്രമല്ല തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വലിയ ഒരു മനുഷ്യനെ കൂടെയാണ് നഷ്ടപ്പെട്ടത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാലു സ്ത്രീകള്‍ അറസ്റ്റില്‍

February 14th, 2015

ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ നാലു സ്ത്രീകള്‍ അറസ്റ്റിലായി. സ്മിത, രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വേണുഗോപാല്‍ കഴിഞ്ഞ മാസം 29 ന് ആണ് കൊലചെയ്യപ്പെട്ടത്. കൊട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ്കൊ ലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രാഥമിക നിഗമനം.

അന്വേഷണം പുരോഗമിച്ചതോടെയാണ് കൊലയ്ക്ക് പിന്നില്‍ പെണ്‍പകയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അറസ്റ്റിലായ സ്മിതയുടെ ഭര്‍ത്താവ് ചന്ദ്രലാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു പുതുവേലിച്ചിറ ഐ.ടി.സി. കോളണിയിലെ വേണുഗോപാല്‍. ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യുംമെന്ന് ശവസംസ്കാര ചടങ്ങില്‍ സ്മിത പറഞ്ഞിരുന്നു. തുടര്‍ന്ന് സ്മിതയും ചന്ദ്രലാലിന്റെ സഹോദരിമാരായ രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവര്‍ ചേര്‍ന്ന് കൊലപാതകത്തിനു ഗൂഢാലോചന നടത്തി. തുടര്‍ന്ന് കൊല്ലപ്പെട്ട ചന്ദ്രലാലിന്റെ ഉറ്റ സുഹൃത്ത് വഴി കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി. മൊബൈല്‍ ഫോണിന്റെ വിശദാശങ്ങള്‍ പരിശോധിച്ച് പിടിക്കപ്പെടാതിരിക്കുവാന്‍ വ്യാജ പേരില്‍ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഇവരുടെ നീക്കങ്ങള്‍.

വേണുഗോപാലിന്റെ വീടിനടുത്ത് താമസിച്ചിരുന്ന രജനി,ഗിരിജ എന്നിവര്‍ കൊട്ടേഷന്‍ സംഘത്തിനു വിവരങ്ങള്‍ നല്‍കി. അതനുസരിച്ച് പുലര്‍ച്ചെ വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന വേണുഗോപാലിനെ ബൈക്കില്‍ എത്തിയ കൊട്ടേഷന്‍ സംഘം അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കഴുത്ത് ഏറെക്കുറെ അറ്റ നിലയില്‍ ആയിരുന്നു. കൊലപാതകത്തില്‍ നാലംഗ വനിതാ സംഘത്തിനു സഹായം ചെയ്തവരില്‍ രണ്ടു പേരൊഴികെ മറ്റുള്ളവര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി.മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

January 15th, 2015

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പി.മോഹനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലയിലെ ജനകീയനായ എം.എല്‍.എ എ.പ്രദീപ് കുമാറിന്റെയും മുതിര്‍ന്ന നേതാവ് എം.ഭാസ്കരന്റേയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൂടെ താല്പര്യാര്‍ഥമാണ് പി.മോഹനനെ സെക്രട്ടറിയാക്കിയതെന്നാണ് സൂചന. മൂന്നു തവണ ജില്ലാ സെക്രട്ടറിയായ പി.രാമകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ആളെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അഞ്ചു പുതുമുഖങ്ങളെ പുതിയ ജില്ലാകമ്മറ്റിയില്‍ എടുത്തിട്ടുണ്ട്.

പി.മോഹനനെ സെക്രട്ടറിയാക്കിയത് ടി.പി.യെ കൊന്നതിനുള്ള അംഗീകാരമാണെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ആരോപിച്ചു. കേരളത്തിലെ ജനങ്ങളോടും കമ്യൂണിസ്റ്റു വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞനന്ദനെ ആയിരിക്കും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി.വധക്കേസില്‍ അറസ്റ്റിലായ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു മോഹനന്‍. ഇതുമായി ബന്ധപ്പെട്ട് പത്തൊമ്പത് മാസത്തോളം ജയില്‍ കിടക്കുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പി.മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നിരാഹാരമിരുന്നിരുന്നു.

ഇതുവരെ നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഔദ്യോഗിക പക്ഷത്തിനാണ് മുന്‍ തൂക്കം. ഗ്രൂപ്പ് വടം വലികള്‍ നിലനില്‍ക്കുന്ന എറണാകുളത്ത് പി.രജീവ് എം.പിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാര്‍ത്തകള്‍ വ്യാജം ഞാന്‍ ഒളിവിലല്ല : മനോജ് നിരക്ഷരന്‍
Next »Next Page » ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാലു സ്ത്രീകള്‍ അറസ്റ്റില്‍ »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine