അര്‍.എസ്.പി. ഇടത് മുന്നണി വിട്ടു; പ്രേമചന്ദ്രന്‍ കൊല്ലത്ത് സ്ഥാനാര്‍ഥി

March 9th, 2014

കൊല്ലം: പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചതിലും ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ചതിലും പ്രതിഷേധിച്ച് ആര്‍.എസ്.പി ഇടത് മുന്നണി വിട്ടു. കൊല്ലത്ത് മുതിര്‍ന്ന നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ മത്സരിക്കും. സി.പി.എം സ്ഥാനാര്‍ഥി മുന്‍ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബിയാണ്. യു.ഡി.എഫ് ഇനിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ എല്‍.ഡി.ഫിലും, യു.ഡി.ഫിലുമായി ഭിന്നിച്ചു നില്‍ക്കുന്ന ആര്‍.എസ്.പി കള്‍ ലയിക്കുകയാണെങ്കില്‍ പ്രേമചന്ദ്രന്‍ ആയിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇതു സംബന്ധിച്ച് ആര്‍.എസ്.പി (ബി) നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ മുന്‍‌കൈ എടുത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നേരത്തെ ആര്‍.എസ്.പി മത്സരിച്ചിരുന്ന കൊല്ലം സീറ്റ് സി.പി.എം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ സി.പി.എം ഈ സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ആര്‍.എസ്.പി.യ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ പ്രേമചന്ദ്രന്‍ മത്സര രംഗത്ത് ഇറങ്ങുന്നതോടെ മത്സരം കടുക്കും. എം.എ.ബേബിയെ സംബന്ധിച്ച് മണ്ഡലത്തില്‍ വേണ്ടത്ര സ്വാധീനവുമില്ല. പാര്‍ളമെന്റേറിയന്‍ എന്ന നിലയില്‍ പ്രേമചന്ദ്രന്‍ കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടെ കണക്കിലെടുക്കുമ്പോള്‍ ഇടതു പക്ഷത്തിനു കനത്ത ക്ഷീണം സംഭവിക്കാനിടയുണ്ട്.

ആര്‍.എസ്.പിയെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകേണ്ടതില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം. ഏക പക്ഷീയമായി സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് സീറ്റുകള്‍ പങ്കിട്ടെടുത്ത ശേഷം ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ജോസഫ് വിഭാഗം മുന്നണിവിട്ടപ്പോള്‍ ഒഴിവു വന്ന സീറ്റും സി.പി.എം എടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്യുലറിനു സീറ്റു നല്‍കാത്തതിന്റെ പേരില്‍ അവര്‍ മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നിരുന്നു. ഘടക കക്ഷികള്‍ക്ക് സീറ്റ് നിഷേധിക്കുന്ന സി.പി.എമ്മിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി കൂടെ മുന്നണി വിട്ടതോടെ കേരളത്തില്‍ ഇടതു മുന്നണി എന്നത് ഇല്ലാതായതായി രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോളും ചെറുകക്ഷികള്‍ക്ക് സ്വാധീനമില്ലെന്ന് പറഞ്ഞ് സി.പി.എം സീറ്റ് ഏറ്റെടുക്കും. സി.പി.ഐ ആകട്ടെ മുന്നണി മര്യാദക്ക് നിരക്കാത്ത ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ തയ്യാറാകുന്നുമില്ല. അവര്‍ തങ്ങളുടെ സീറ്റു നഷ്ടപ്പെടാതിരിക്കുവാനയി സി.പി.എമ്മിന്റെ തീരുമാനത്തെ നിശ്ശബ്ദമായി പിന്താങ്ങുകയും ചെയ്യുന്നു.

കൊല്ലത്ത് മത്സരിക്കുവാനുള്ള ആര്‍.എസ്.പിയുടെ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതനാന്ദന്‍ ആവശ്യപ്പെട്ടു. കടുത്ത തീരുമാനം ഉപേക്ഷിച്ച് ഇടതു പക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുവാന്‍ ആര്‍.എസ്.പി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

മത്സരിക്കുവാന്‍ സീറ്റിനായി മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സംസ്ഥാന നേതൃത്വത്തെ സമീപിച്ചു

March 9th, 2014

കോഴിക്കോട്: മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് തന്നെ മത്സര രംഗത്തു നിന്നും മാറ്റരുതെന്ന് പാണക്കാട് ഹൈദരി തങ്ങളോടും സംസ്ഥാന നേതൃത്വത്തോടും അഭ്യര്‍ഥിച്ചു. കീഴ്‌ഘടകങ്ങളുടെ ശക്തമായ എതിര്‍പ്പ് നില നില്‍ക്കുന്ന സാഹചര്യത്തില്‍ അഹമ്മദിനെ മത്സരിപ്പിക്കേണ്ടതുണ്ടോ എന്ന് മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് മറികടന്നും നേരത്തെ മുസ്ലിം ലീഗ് പലര്‍ക്കും സീറ്റ് അനുവദിച്ചിട്ടുണ്ടെന്നും തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാന കാലത്ത് തന്നെ അപനാമിച്ച് ഒഴിവാക്കരുതെന്നും മത്സരിക്കുവാന്‍ സീറ്റ് നല്‍കണമെന്നും അഹമ്മദ് തങ്ങളോട് അഭ്യര്‍ഥിച്ചതായാണ് സൂചന.

മണ്ഡലത്തിന്റെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും തുടര്‍ച്ചയായി മത്സരിക്കുന്ന അഹമ്മദ് ഇത്തവണ മാറി നില്‍ക്കണമെന്നുമാണ് എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

March 3rd, 2014

കൊച്ചി: എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ചെയ്തതായി സോളാര്‍ താട്ടിപ്പ് കേസിലെ പ്രതി സരിതയുടെ എസ്.നായരുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പാണ് തന്നെ അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. 60 ദിവസത്തോളം അബ്ദുള്ളക്കുട്ടി തന്നെ വിളിച്ചിരുന്നതായും അറസ്റ്റിലായ ശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ് സന്ദേശം അയച്ചുവെന്നും സരിത പറഞ്ഞു. അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തനിക്ക് പറയുവാന്‍ കഴിയില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

കോണ്‍ഗ്രസ്സിലെ മാത്രമല്ല മറ്റു പല രാഷ്ടീയ കക്ഷിയിലെ ആളുകളെ കുറിച്ചും തനിക്ക് വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഉണ്ടെന്നും അഭിഭാഷകരുംമ‍ായി ആലോചിച്ച് പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തുമെന്നും താന്‍ ജയിലില്‍ വച്ച് അനുഭവിച്ച മാനസികാവസ്ഥ തന്നെ വഞ്ചിച്ച നേതാക്കന്മാരും അനുഭവിക്കട്ടെ എന്നും സരിത പറഞ്ഞു.

സരിത ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണെന്നും ഏത് അന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന് അബ്ദുള്ളക്കുട്ടി എം.എല്‍.എ പറഞ്ഞു. തന്നെ രാഷ്ടീയമായി ഇല്ലാതാക്കുവാനുള്ള ആലോചനയുടെ ഭാഗമാണ് ഈ വെളിപ്പെടുത്തല്‍ എന്നും അദ്ദേഹം പറഞ്ഞു.സരിതയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി.പി.എമ്മില്‍ വി.എസ്. ഉള്ളത് സമൂഹത്തിന് ആശ്വാസം: വി.എം. സുധീരന്‍

March 3rd, 2014

vm-sudheeran-epathram

കണ്ണൂര്‍: സി.പി.ഐ.എമ്മില്‍ വി.എസ്സിനെ പോലുള്ളവര്‍ ഉള്ളത് സമൂഹത്തിന് ആശ്വാസമാണെന്ന് കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്‍. മനുഷ്യത്വം മരവിക്കാത്ത നേതാവാണ് വി.എസ്സ്. എന്നും ഒരു രാഷ്ടീയ പ്രസ്ഥാനം ആകാന്‍ പാടില്ലാത്ത വിധം സി.പി.എം. അധ:പതിച്ചിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ പ്രവര്‍ത്തക കണ്‍‌വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പുകാരന്റെ കാരുണ്യം പോലും ചന്ദ്രശേഖരന്റെ കാര്യത്തില്‍ സി.പി.എം. കാണിച്ചില്ലെന്നും ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് വി.എസ്സിന്റെ കത്ത് ചര്‍ച്ച ചെയ്യുവാന്‍ ഉള്ള ധാര്‍മ്മിക ഉത്തരവാദിത്വം സി.പി.എമ്മിനുണ്ടെന്നും കേരളത്തില്‍ ചര്‍ച്ചയായ കത്ത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്ന് കരുതിയാണ് ചര്‍ച്ചയ്ക്കെടുക്കാത്തതെന്നും സുധീരന്‍ പറഞ്ഞു.

ടി.പി. കേസ് സി.ബി.ഐക്ക് കൈമാറുന്നതിന് കാരണം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടാണ്. പോലീസ് സി.ബി.ഐ. എന്ന് കേള്‍ക്കുമ്പോള്‍ സി.പി.എമ്മിനു പേടിയാണ്. ടി.പി. വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കോടതി വിധി വന്നിട്ടു പോലും അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങളോട് പറയുവാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശക്തമായ വിമര്‍ശനമാണ് സുധീരന്‍ സി.പി.എമ്മിനെതിരെ ഉന്നയിച്ചത്. സ്വന്തം അണികള്‍ക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടുമായാണ് സി.പി.എം. മുന്നോട്ട് പോകുന്നതെന്നും അണികള്‍ക്കു സ്വീകാര്യമല്ലാത്ത നിലപാടുമായി പോകുമ്പോള്‍ എങ്ങിനെ പൊതു ജനത്തിനു പാര്‍ട്ടി സ്വീകാര്യമാകും എന്നും അദ്ദേഹം ചോദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍

March 3rd, 2014

തിരുവനന്തപുരം/ചെന്നൈ: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് തനിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചെന്നൈയില്‍ കേരള സമാജം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുമ്പോളായിരുന്നു പിണറായിയുടെ പ്രതികരണം.

“മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന് നിര്‍ബന്ധമുണ്ടാകാനിടയില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായിയെ ആണ്. ഒരു കമ്യൂണിസ്റ്റിനു വേണ്ട ഒരു ഗുണവും ഇല്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി” എന്നിങ്ങനെ രൂക്ഷമായ ആരോപണങ്ങളാണ് അഭിനന്ദ് ഒരു മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പിണറായിക്കെതിരെ പറഞ്ഞിരുന്നത്. വി.എസിനെയും അഭിമുഖത്തില്‍ അഭിനന്ദ് വിമര്‍ശിക്കുന്നുണ്ട്. തന്നെ ബാധിക്കുമെന്ന് കരുതുന്ന കാര്യത്തില്‍ ഇടപെടാത്ത സ്വാര്‍ഥനെന്നാണ് വി.എസിനെ പറയുന്നത്. അഭിനന്ദിന്റെ പരാമര്‍ശം പരിശോധിച്ച് മറുപടി പറയാമെന്ന് വി.എസ്. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശാഭിമാനിയില്‍ നരേന്ദ്ര മോഡിയുടെ ചിത്രത്തോടെ ഫുള്‍ പേജ് പരസ്യം
Next »Next Page » സി.പി.എമ്മില്‍ വി.എസ്. ഉള്ളത് സമൂഹത്തിന് ആശ്വാസം: വി.എം. സുധീരന്‍ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine