എം.എ. ബേബി സി. പി. എമ്മിനു തലവേദനയാകുന്നു

June 14th, 2014

ma-baby-epathram

തിരുവനന്തപുരം: സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സി. പി. എമ്മിനു തലവേദനയാകുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍. കെ. പ്രേമചന്ദ്രനോട് തോറ്റതിനെ തുടര്‍ന്ന് എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെക്കുവാന്‍ തീരുമാനിച്ചതായും പാര്‍ട്ടി അതു തള്ളിയെന്നും എന്നാല്‍ ബേബി പാര്‍ട്ടി തീരുമാനത്തിനു വഴങ്ങുന്നില്ല എന്നുമാണ് സൂചന. നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബേബി മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. തിങ്കളാഴ്ച ബേബിയെ നിയമ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.

കൊല്ലത്തെ പരാജയത്തോടൊപ്പം താന്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ നിയമ സഭാ മണ്ഡലത്തില്‍ പോലും കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജിക്കാര്യം ബേബി ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ബേബിയുടെ രാജി സന്നദ്ധത തള്ളി. ലോക്‍സഭയിലേക്കും നിയമ സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുമ്പും വ്യത്യസ്ഥമായ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പരാജയത്തിന്റെ പേരില്‍ എം. എ. ബേബി രാജി വെക്കുകയാണെങ്കില്‍ അത് കൊല്ലത്തെ പരാജയത്തിന്റെ ക്ഷീണം ഇനിയും വിട്ടുമാറാത്ത സി. പി. എം. ഔദ്യോഗിക നേതൃത്വത്തിനു വീണ്ടും തിരിച്ചടിയാകും. ബേബിയുടെ രാജിയിലൂടെ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി തന്നെയാകും ഉയര്‍ത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടി ഉണ്ടായതും ഒപ്പം രണ്ടായിരുന്ന ആര്‍. എസ്. പി. കളുടെ ലയനവും പാര്‍ട്ടി അംഗങ്ങളിലും അണികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.

സി. പി. എമ്മിന്റെ പിടിവാശി മൂലമാണ് കൊല്ലത്ത് ആര്‍. എസ്. പി. ക്ക് ലോക്‍സഭാ സീറ്റു നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ഇടതു മുന്നണി വിട്ട ആര്‍. എസ്. പി. യു. ഡി. എഫില്‍ ചേര്‍ന്നു. എന്‍. കെ. പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയായതോടെ അതൊരു അഭിമാന പ്രശ്നമായി കണ്ട് സി. പി. എം. തങ്ങളുടെ സംഘടനാ ശേഷി മുഴുവന്‍ പുറത്തെടുത്തു കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടു. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തിക്കൊണ്ട് ആരംഭിച്ച പ്രചാരണങ്ങള്‍ ഒടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരനാറിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നിടം വരെ എത്തി. എന്നാല്‍ സി. പി. എമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രകോപന പരമായ സമീപനങ്ങളോട് സംയമനം പാലിച്ച ആര്‍. എസ്. പി. അധിക്ഷേപങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും എന്ന് പറഞ്ഞൊഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രേമചന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്തു. എം. എ. ബേബി നിയമസഭാംഗമായ കുണ്ടറ മണ്ഡലത്തില്‍ വരെ പിന്‍‌തള്ളപ്പെട്ടു. അഭിമാന പോരാട്ടത്തില്‍ പോളിറ്റ് ബ്യൂറോ അംഗം കൂടെയായ ബേബിയുടെ പരാജയം മൂലം കനത്ത തിരിച്ചടിയാണ് സി. പി. എമ്മിനു സംഭവിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോദിക്കെതിരെ പരാമര്‍ശം; വീണ്ടും പുസ്തകം കത്തിച്ച് പ്രതിഷേധം

June 14th, 2014

burning-books-epathram

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിനില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, മാതാ അമൃതാനന്ദ മയി, മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി മന്ത്രിമാരും മുന്‍ എം. പി. മാരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെയും കുറിച്ച് സംസ്കാര ശൂന്യമായ ഭാഷയില്‍ പരാമര്‍ശിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മാഗസിന്റെ എണ്‍പതാം പേജിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. ഡി. ജയപ്രസാദ്, സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ്. സന്തോഷ്, സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍ രാജ്, മാഗസിന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ആണ് കേസ്. ബി. ജെ. പി. ജില്ല മീഡിയ സെല്‍ കണ്‍‌വീനര്‍ രാജന്‍ തറയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എ. ബി. വി. പി. പഠിപ്പ് മുടക്കി പ്രകടനം നടത്തി. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് എ. ബി. വി. പി. ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് നടന്ന ബി. ജെ. പി. യുടെ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സി. പി. എം. വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബി. ജെ. പി. ആരോപിച്ചു. പ്രതിഷേധക്കാര്‍ കോളേജ് മാഗസിനും പിണറായി വിജയന്റെ കോലവും കത്തിച്ചു.

ദേശീയ നേതാക്കളെ അപമാനിച്ച മാഗസിന്‍ കമ്മറ്റിക്കെതിരെ നടപടിയെടുക്കുവാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും, ദേവസ്വത്തിനും, പോലീസിലും കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പരാതി നല്‍കി.

മാഗസിന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ വിവാദ പരാമര്‍ശം അടങ്ങിയ പേജ് ഇല്ലായിരുന്നു എന്നും, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇതേ കുറിച്ച് സ്റ്റാഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ അനുമതി ഇല്ലാതെ എസ്. എഫ്. ഐ. ക്കാരായ കമ്മറ്റി അംഗങ്ങളാണ് അശ്ളീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് മറുപടി ലഭിച്ചതെന്നും പ്രിസിപ്പല്‍ പറയുന്നു. സംഭവത്തില്‍ കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കുന്ദംകുളം പോളി ടെക്നിക്ക് പ്രസിദ്ധീകരിച്ച മാഗസിനും വിവാദമായിരുന്നു. നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അജ്‌മല്‍ കസബിന്റേയും, ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മാഗസിനിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടി ഇനിയയുടെ വീട്ടില്‍ മോഷണം; സഹോദരിയുടെ പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍

June 14th, 2014

iniya-epathram

തിരുവനന്തപുരം: യുവ നടി ഇനിയയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ സംഭവത്തില്‍ സഹോദരിയുടെ പ്രതിശ്രുത വരന്‍ ഷെബിനും മോഷണ സംഘാംഗവും അറസ്റ്റില്‍. കരമന എസ്. ഐ. യും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുത വരന്‍ ഷോബിനാണ് മോഷണത്തിന്റെ ആസൂത്രകന്‍ എന്ന് പോലീസ് കരുതുന്നു. ഇയാളുടെ കൂട്ടാളികളില്‍ ഒരാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവരുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. പിടിയിലായ മോഷണ സംഘാംഗമായ കരുപ്പാട്ടി സജിയില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് മോഷണത്തില്‍ ഷെബിന്റെ പങ്ക് വ്യക്തമായത്.

കഴിഞ്ഞ വ്യാഴാഴ്ച നടിയും കുടുംബവും പ്രതിശ്രുത വരനൊപ്പം സെക്കന്റ് ഷോ സിനിമയ്ക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഇതു സംബന്ധിച്ച് നടിയുടെ പിതാവ് സലാഹുദ്ദീന്‍ കരമന പോലീസില്‍ പരാതി നല്‍കിയിരുന്നു. വീടിന്റെ മുന്‍‌വശത്തെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്തതായും, സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ വാതില്‍ തുറന്നു കിടന്നിരുന്നതായും പരാതിയില്‍ പറയുന്നു.

സ്വാതിയുടെ പ്രതിശ്രുത വരനായ ഷെബിനും സുഹൃത്തുക്കളും അവരുടെ വീട്ടില്‍ നിത്യ സന്ദര്‍ശകരായിരുന്നു. വീട്ടില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാല്‍ സ്വര്‍ണ്ണവും പണവും വെച്ചിരുന്നതിനെ പറ്റി വിവരം ഉണ്ടായിരുന്നു. മോഷണം ആസൂത്രണം ചെയ്ത ഷെബിന്‍ വീടിന്റെ താക്കോല്‍ കൈവശപ്പെടുത്തി വ്യാജ താക്കോല്‍ നിര്‍മ്മിച്ചു തുടര്‍ന്ന് ഷെബിനെ സംശയിക്കാതിരി ക്കുവാനായിരുന്നു വീട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോയത്. ഈ സമയം ഷെബിന്റെ സംഘാംഗങ്ങള്‍ മോഷണം നടത്തി. പോലീസും ഫോറന്‍സിക് സംഘവും വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ സമയത്തെല്ലാം കാര്യങ്ങള്‍ വിശദീകരിച്ച് ഷെബിന്‍ കൂടെ ഉണ്ടായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഷെബിന്‍ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണവും സ്വര്‍ണ്ണവും ഇവര്‍ പങ്കിട്ടെടുക്കുകയായിരുന്നു. പ്രതിശ്രുത വരന്‍ തന്നെ മോഷ്ടാവായത് നടിയുടെ കുടുംബത്തിനു വലിയ ആഘാതമായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചന്ദ്രചൂഡന്‍ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട : പന്ന്യന്‍ രവീന്ദ്രന്‍

June 11th, 2014

Pannian Raveendran ePathram

തിരുവനന്തപുരം: ആർ. എസ്. പി. ലയന സമ്മേളനത്തില്‍ സി. പി. ഐ. ക്കെതിരെ ആർ. എസ്. പി. ദേശീയ സെക്രട്ടറി പ്രൊ. ടി. ജെ. ചന്ദ്രചൂഡന്‍ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി. പി. ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത് വന്നു. സി. പി. ഐ. യെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആർ. എസ്. പി. വരേണ്ടെന്ന് പന്ന്യന്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആർ. എസ്. പി. ആണോ പെണ്ണോ എന്ന് പന്ന്യന്‍ ചോദിച്ചു. തോറ്റ് നാടു കടന്ന് നേതൃത്വത്തിലിരിക്കുന്ന ആള്‍ താനല്ലെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

മലിന ജലം കുടിവെള്ളമായി വിതരണം ചെയ്തു

June 11th, 2014

water-pollution-epathram

കൊച്ചി: നഗരത്തില്‍ കുടിവെള്ളം എന്ന പേരില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത് മലിന ജലമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ലാന്റുകള്‍ അടച്ചു പൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ഈ ക്രമക്കേട് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട നദികളില്‍ ഒന്നാണ് പെരിയാർ. മാരകമായ അർബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷങ്ങള്‍ അടങ്ങിയ രാസ വസ്തുക്കൾ പുഴയിലേക്ക് ഒഴുക്കി വിടുന്നത് ഏറെ കാലമായി തുടരുന്നു. ഈ തരത്തില്‍ മലിനമാക്കപ്പെട്ട നദിയിലെ വെള്ളമാണ് കുടിവെള്ളം എന്ന പേരില്‍ കൊച്ചി നഗര സഭയില്‍ വിതരണം ചെയ്തു വന്നിരുന്നത്. പുഴകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് പല സ്ഥലങ്ങളിലും എത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടത്തെി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകള്‍ ദുര്‍ബലം: വി. എസ്.
Next »Next Page » ചന്ദ്രചൂഡന്‍ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട : പന്ന്യന്‍ രവീന്ദ്രന്‍ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine