സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥ; പിണറായി വിജയന്‍

April 23rd, 2012

pinarayi-vijayan-epathram
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗ്ഗീയതയും സാമുദായിക വികാരവും ഇളക്കിവിടുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നതെന്നും,തീവ്രവാദ വിഭാഗമായി  ലീഗ് മാറിയിരിക്കുന്നുവെന്നും  പറഞ്ഞ പിണറായി  ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുകയാണെന്നും വ്യക്തമാക്കി. ഇവരെ പുറന്തള്ളാനല്ല മറിച്ച് സംരക്ഷിക്കുവാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. മുസ്ലിം ലീഗിന്റെ ഹുങ്കിനു മുന്നില്‍ കോണ്‍ഗ്രസ്സ് അടിയറവു പറയുകയാണെന്നും കര്‍ഷക ആത്മഹത്യയെ കുറിച്ചോ കാര്‍ഷിക രംഗത്തെ തകര്‍ച്ചയെ കുറിച്ചോ ആലോചിക്കുവാന്‍ സര്‍ക്കാരിനു സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ ബി. ജെ. പി സ്ഥാനാര്‍ഥി

April 22nd, 2012
o-rajagopal-epathram
തിരുവനന്തപുരം: വരാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാലിനെ ബി. ജെ. പി സ്ഥാനാര്‍ഥിയാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ അറിയിച്ചു. ബി. ജെ. പിയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും രാജഗോപാല്‍ മത്സരിച്ചിട്ടുണ്ട്.
സമുദായ രാഷ്ടീയത്തിന്റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുന്ന മുസ്ലിം ലീഗിന്റെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുവാന്‍ തുടങ്ങിയിട്ടുണ്ട്. യു. ഡി. എഫിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് മുസ്ലിം ലീഗ് അഞ്ചാം മന്ത്രിസ്ഥാനം നേടിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അഞ്ചാം മന്ത്രി വിവാദങ്ങള്‍ കേരളത്തില്‍ രാഷ്ടീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍ സാമുദായികമായ ചേരിതിരിവിനും ചിന്തകള്‍ക്കും  ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. അടുത്തിടെ നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി. ജെ. പി സ്ഥാനാര്‍ഥിക്ക് വളരെ കുറച്ച് വോട്ടു മാത്രമേ നേടുവാനായുള്ളൂ. ഒട്ടും ജനകീയനല്ലാത്ത നേതാവിനെ മത്സരിപ്പിച്ചത് ബോധപൂര്‍വ്വമാണെന്ന ആരോപണവും ബി. ജെ. പിക്ക് എതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ നെയ്യാറ്റിന്‍ കരയില്‍ മത്സരിക്കുന്ന എല്‍. ഡി. എഫിന്റേയും, യു. ഡി. എഫിന്റേയും സ്ഥാനാര്‍ഥികള്‍ താതമ്യേന   ദുര്‍ബലരാണെന്ന് മാത്രമല്ല ഇരുവരും രാഷ്ടീയ ചേരിമാറ്റം നടത്തിയതിന്റെ ദുഷ്പേരു പേറുന്നവരാണ് എന്നതും ബി. ജെ. പിയുടെ സാധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
മുസ്ലിം  ലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തിലും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും യു. ഡി. എഫില്‍ വലിയ ഒരു വിഭാഗം അസംതൃപ്തരാണ്.  സാമുദായിക സന്തുലനാവസ്ഥ തകര്‍ക്കുമെന്ന് പറഞ്ഞു കൊണ്ട് എന്‍. എസ്. എസ് രംഗത്തെത്തി. അഞ്ചാം മന്ത്രിയെ നല്‍കിയതോടൊപ്പം ഒത്തു തീര്‍പ്പിനെന്നോണം ഉമ്മന്‍‌ചാണ്ടിക്ക് ആഭ്യന്തരം ഒഴിയേണ്ടി വന്നത് ഒരു വിഭാഗം  ക്രിസ്ത്യാനികളുടെ  ഇടയില്‍ അസംതൃപ്തിക്ക് ഇടവരുത്തി.  എഫ്. ലോറന്‍സിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയും പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളും സി. പി. എം അണികളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇരുമുന്നണികളിലും ഉള്ള അസംതൃപ്തരുടെയും ഒപ്പം നിഷ്പക്ഷമായി നില്‍ക്കുന്നവരുടേയും വോട്ടുകളാണ് നിലവിലെ സ്ഥാനാര്‍ഥികളേക്കാള്‍  മികച്ച വ്യക്തിപ്രഭാവമുള്ള  ഒ. രാജഗോപാലിലൂടെ ബി. ജെ. പി ലക്ഷ്യമിടുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേവലോകം കൊലക്കേസ്: പ്രതി ഇമാം ഹുസൈന്‍ പിടിയില്‍

April 22nd, 2012
crime-epathram
കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ട കൊലപാതകക്കേസില്‍ പ്രതി ഇമാം ഹുസൈന്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കര്‍ണ്ണാടക സാഗര്‍ സ്വദേശിയായ ഇമാം ഹുസൈന്‍ കാസര്‍കോട് ബദിയടുക്ക പെര്‍ള ദേവലോകം  ശ്രീകൃഷ്ണ ഭട്ട്(45) ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ പതിനെട്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി. വൈ. എസ്.പി കെ. വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
1993 ഒക്ടോബര്‍ ഒമ്പതാം തിയതിയാണ് നാടിനെ നെടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. ശ്രീകൃഷ്ണ ഭട്ടിന്റെ തോട്ടത്തില്‍ നിധി ഒളിഞ്ഞിരിപ്പുണ്ടെന്നും താന്‍ അത് കണ്ടെത്തി എടുത്തു തരാമെന്നും പറഞ്ഞ് അദ്ദേഹത്തെ ഇമാം ഹുസൈന്‍ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് നിധി സ്വായത്തമാക്കുവാന്‍ ഇമാമിന്റെ നേതൃത്വത്തില്‍ പൂജകളും മറ്റും നടത്തി. പൂജയുടെ ഭാഗമായി നിധി കണ്ടെത്തുവാന്‍ എന്ന വ്യാജേന തോട്ടത്തില്‍ വലിയ കുഴി കുഴിച്ചു. ഇതിനിടയില്‍ മണ്‍‌വെട്ടികൊണ്ട് കൃഷ്ണഭട്ടിനെ തലക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം കുഴിയില്‍ മണ്ണിട്ടു മൂടുകയും ചെയ്തു.  തുടര്‍ന്ന് കൃഷ്ണഭട്ടിന്റെ വീട്ടിലെത്തിയ പ്രതി അദ്ദെഹത്തിന്റെ ഭാര്യ ശ്രീമതിയെ മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് അവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കേരളം വിടുകയായിരുന്നു. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഭട്ടിന്റെ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പൂജയുടെ പേരു പറഞ്ഞ് അവരെ പ്രത്യേകം മുറിയില്‍ ഉറക്കിക്കെടുത്തിയിരിക്കുകയായിരുന്നു.
ബദിയടുക്ക ലോക്കല്‍ പോലീസാണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടുവാന്‍ വൈകുന്നതിനെ തുടര്‍ന്ന്  ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുവാന്‍ തുടങ്ങി. അതോടെ കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കര്‍ണ്ണാടകയിലെത്തിയ പോലീസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. നാടകീയമായാണ് പ്രതിയുടെ അറസ്റ്റ് ഉണ്ടായത്.
പൂജയ്ക്കായി കൊണ്ടുവന്ന കോഴി പിന്നീട് കേസിലെ ദൃക്‌‌സാക്ഷി പട്ടികയില്‍ ഇടം പിടിച്ചിരുന്നു എന്ന അപൂര്‍വ്വമായ സംഭവവും ദേവലോകം കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ കോഴിയെ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ സംരക്ഷിക്കുവാന്‍ ഏല്പിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്യാടന്‍ മജീദിനെ ഉപമിച്ചത് എട്ടുകാലി മമ്മൂഞ്ഞിനോട്?

April 22nd, 2012
aryadan-muhammad-epathram
തിരുവനന്തപുരം: മുസ്ലിം ലീഗ്-കോണ്‍ഗ്രസ്സ് വാക്ക് പോരിനിടയില്‍ ആര്യാടന്‍ കെ. പി. എ മജീദിനെ ഉപമിച്ചത് എട്ടുകാലിമമ്മൂഞ്ഞിനോട്? ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു മുസ്ലിം ലീഗാണെന്ന കെ. പി. എ മജീദിന്റെ പ്രസ്ഥാവനയോട് പ്രതികരിക്കവേ വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരുന്നെങ്കില്‍ മജീദിനെ അദ്ദേഹത്തിന്റെ കഥാപാത്രമാക്കുമായിരുന്നു എന്ന് ആര്യാടന്‍ പരിഹസിച്ചിരുന്നു. എന്തു സംഭവിച്ചാലും അത് ഞമ്മളാണ് എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞെന്ന ബഷീറിന്റെ  കഥാപാത്രം ഏറെ പ്രസിദ്ധമാണ്. ഒരിക്കല്‍ മനക്കലെ ലക്ഷ്മിക്കുട്ടി പ്രസവിച്ചു എന്നു പറയുമ്പോള്‍ ആ‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വവും ഞമ്മളാണെന്ന് മമ്മൂഞ്ഞ് പറഞ്ഞു. പിന്നീടാണ് അത് മനക്കലെ അന്തര്‍ജ്ജനമല്ല അവിടത്തെ  ആനയായിരുന്നു പ്രസവിച്ചത് എന്ന് മമ്മൂഞ്ഞ് അറിയുന്നത്. ബഷീര്‍ സാഹിത്യത്തില്‍ കടന്നു വരുന്ന കറുത്ത ഹാസ്യത്തിലെ തിളക്കമാര്‍ന്ന ഒരു കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്.  പിന്നീട്  മറ്റുള്ളവരുടെ നേട്ടങ്ങള്‍ തന്റേതാണെന്ന് അനര്‍ഹമായി അവകാശപ്പെടുന്നവരെ എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിശേഷിപ്പിക്കപ്പെടുവാന്‍ തുടങ്ങി.
ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു തങ്ങളാണെന്നു പറയുന്ന മുസ്ലിം ലീഗ് കേരളം ഉണ്ടാക്കിയത് തങ്ങളാണെന്ന് പറഞ്ഞില്ലല്ലോ എന്ന് ആര്യാടന്‍ ലീഗിനെ പരിഹസിച്ചു.  യു. ഡി. എഫില്‍ മാലിന്യം ഉണ്ടെന്ന് പറയുന്നവര്‍ സ്വന്തം കൂട്ടത്തിലാണ് അതുള്ളതെന്ന് മനസ്സിലാക്കണമെന്നും. അപമാനം സഹിച്ച് ആരും മുന്നണിയില്‍ നില്‍ക്കില്ലെന്നും അങ്ങിനെ നില്‍ക്കേണ്ട കാര്യമില്ലെന്നും ആര്യാടന്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിനെതിരെ കെ. മുരളീധരനും എം. എം. ഹസ്സനും

April 22nd, 2012
MURALEEDHARAN-epathram
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ മുഖ്യ മന്ത്രിയാക്കിയത് ലീഗാണെന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടി കെ. പി. എ മജീദിന്റെ പ്രസ്താവനയ്ക്കെതിരെ കെ. മുരളീധരനും എം. എം ഹസ്സനും രംഗത്തെത്തി. യു. ഡി. എഫില്‍ നിന്നും വിട്ടു പോകുമെന്ന മുസ്ലിം ലീഗിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഒരിക്കല്‍ യു. ഡി. എഫ് വിട്ടു പോയ ലീഗ് അധികം താമസിയാതെ അവിടെ നിന്നും പുറത്താക്കപ്പെട്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. അഞ്ചാം മന്ത്രി ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ലീഗിന് മറ്റു പല സ്ഥാനങ്ങളും ലഭിച്ചതെന്നും മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യപ്രസ്ഥാവന നടത്തരുതെന്ന് കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തല കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയതിനു പുറകെയാണ് മുന്‍ കെ. പി. സി. സി പ്രസിഡണ്ട് കൂടെയായ മുരളീധരന്‍ മുസ്ലിം ലീഗിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. കെ. പി. സി. സി പ്രസിഡണ്ട് നിര്‍ദ്ദേശിച്ച പ്രകാരം കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യ പ്രസ്ഥാവനകള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ ലീഗ് കോണ്‍ഗ്രസ്സിനെതിരെ പ്രസ്താവന നടത്തുന്നത് തുടര്‍ന്നാല്‍ അങ്ങോട്ടും പറയേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.
ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്സിന് യു. ഡി. എഫിനെ നയിക്കുവാന്‍ ബുദ്ധിമുട്ടാണെന്നും മുന്നണിയില്‍ ഏറ്റവും അധികം വിട്ടു വീഴ്ച ചെയ്തത് കോണ്‍ഗ്രസ്സാണെന്നും  ഹസ്സന്‍ പറഞ്ഞു. മജീദിന്റെ പ്രസ്ഥാവന അതിരു കടന്നുവെന്നും ലീഗിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു പരസ്യപ്രസ്ഥാവന നടത്തുവാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്ഥാവനകള്‍ നിര്‍ത്തുവാന്‍ ലീഗ് നേതൃത്വം ഇടപെടണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കടല്‍ കൊല: കേന്ദ്ര നിലപാട് ഇറ്റലിക്ക് അനുകൂലം
Next »Next Page » ആര്യാടന്‍ മജീദിനെ ഉപമിച്ചത് എട്ടുകാലി മമ്മൂഞ്ഞിനോട്? »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine