മുല്ലപ്പെരിയാര്‍ : സംയുക്ത നിയന്ത്രണത്തിന് കേരളം തയ്യാറായി

January 5th, 2012

mullaperiyar-dam-epathram

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിതാല്‍ അതിന്റെ നിയന്ത്രണം തമിഴ്‌ നാടും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തമായി നടത്താന്‍ കേരളം തയ്യാറാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത്തരമൊരു സംവിധാനം ഇപ്പോള്‍ കോയമ്പത്തൂരിലേക്ക് ജലം നല്‍കുന്ന ശിരുവാണി അണക്കെട്ടില്‍ നിലവിലുണ്ട്. ഇത്തരമൊരു നിയന്ത്രണത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് കേരളത്തിന്‌ തികച്ചും തുറന്ന സമീപനമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌ നാടിന് ഇപ്പോള്‍ ലഭിക്കുന്ന അതെ അളവില്‍ ജലം പുതിയ അണക്കെട്ട് പണിതാലും ലഭ്യമാക്കും എന്ന കേരളത്തിന്റെ ഉറപ്പിന് ലഭിച്ച അംഗീകാരമാണ് പുതിയ അണക്കെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്‌ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നതിലും പത്തു ശതമാനം കൂടുതല്‍ ജലം തമിഴ്‌ നാടിന് നല്‍കാം എന്ന് കേരളം സമ്മതിച്ചതായി ചില സൂചനകള്‍ ഉണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ലൈംഗികപീഢനം: സന്തോഷ് മാധവന് ജാമ്യം

January 4th, 2012
santhosh madhavan-epathram
ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവന്  ലൈംഗിക പീഢനക്കേസില്‍ ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  50,000 രൂപയുടെ ബോണ്ട് കൂടാതെ രാജ്യം വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതും  ഉപാധികളില്‍ പെടുന്നു.  ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത് . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളേയും ഒരു സ്ത്രീയേയും ലൈംഗികമായി പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തേക്ക് കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.  പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഠിന തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സന്തോഷ് മാധവന് ഇപ്പോള്‍‍.   ശിക്ഷക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പരിഗണിച്ചിട്ടില്ലെന്ന് സന്തോഷ് മാധവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മലകയറിയതായി ആരോപണം

January 2nd, 2012

sabarimala-epathram
ശബരിമല: കൃഷി മന്ത്രി കെ. പി. മോഹനനൊപ്പം രണ്ടു വനിതാ പോലീസുകാരികള്‍ മലകയറിയതായി ആരോപണം. നീലിമല വരെ മന്ത്രിക്കൊപ്പം ഇവര്‍ ഉണ്ടയിരുന്നതയി പറയപ്പെടുന്നു. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ എ. ഡി. ജി. പി ഉത്തരവിട്ടു. എന്നാല്‍ വനിതാ പോലീസുകാര്‍ പമ്പ വരെ മാത്രമെ തന്നെ അനുഗമിച്ചുള്ളൂ എന്നാണ്‌ മന്ത്രിയുടെ പ്രതികരണം.

തിങ്കളാശ്ച പുലര്‍ച്ചെയാണ്‌ മന്ത്രിയും സംഘവും ശബരിമലയില്‍ എത്തിയത്. പമ്പ വരെ മാത്രമേ യുവതികളായ സ്ത്രീകളെ കടത്തിവിടാറുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും ഋതുകാലം കഴിഞ്ഞ സ്ത്രീകള്‍ക്കും മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂ.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളാ കോണ്‍ഗ്രസ്സ് (ബി) പിളര്‍പ്പിലേക്ക്?

December 31st, 2011

r-balakrishna-pillai-epathram

കൊല്ലം: ജയില്‍ മോചിതനായ കേരളാ കോണ്‍ഗ്രസ്സ് (ബി) പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ മകനും മന്ത്രിയുമായ കെ. ബി. ഗണേശ് കുമാറിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഗണേശ് കുമാറിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഇതിനോടകം പിള്ളയില്‍ നിന്നും വന്നു കഴിഞ്ഞു. അണികള്‍ക്കിടയിലും ഇതിന്റെ പ്രതികരണം കണ്ടു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരു പക്ഷത്തുമായി നിലയുറപ്പിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടിയുടെ ഏക മന്ത്രിയായ ഗണേശ് കുമാറിനെ പിന്‍‌വലിക്കുന്നത് അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകും എന്നാണ് സൂചനകള്‍.

കേരള രാഷ്ടീയത്തിലെ അതികായന്മാരില്‍ ഒരാളായ ബാലകൃഷ്ണ പിള്ളക്ക് മകനുമായി ഒരേറ്റുമുട്ടലിനുള്ള ബാല്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതും പ്രായാധിക്യവും തന്നെയാകും പിള്ളക്ക് പ്രധാന വെല്ലുവിളി. കേരള കോണ്‍ഗ്രസ്സ് (ബി) യില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഭൂരിപക്ഷം അണികളും നേതാക്കന്മാരും ഗണേശ് കുമാറിനൊപ്പം നില്‍ക്കും എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. വളരെ നേരിയ ഭൂരിപക്ഷം ഉള്ള യു. ഡി. എഫ്. സര്‍ക്കാറിനെ സംബന്ധിച്ച് ഗണേശ് കുമാറിനെ തള്ളിക്കളയുവാന്‍ ആകില്ല. എന്നാല്‍ എന്‍. സി. പി. എം. എല്‍. എ. തോമസ് ചാണ്ടിയെ തന്നോടൊപ്പം നിര്‍ത്തുവാനാണ് പിള്ളയുടെ നീക്കം. അതോടെ ഗണേശ് കുമാറിനെ പിന്‍‌വലിച്ചാലും പാര്‍ട്ടിക്കും യു. ഡി. എഫിനും ദോഷമുണ്ടാകില്ലെന്ന് കരുതുന്നു. ഈ നീക്കത്തിനു യു. ഡി. എഫിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നായര്‍ സമുദായത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ് (ബി). സമുദായാംഗമായ മന്ത്രിയെ പിന്‍‌വലിച്ച് അന്യ സമുദായക്കാരനെ മന്ത്രിയാക്കുന്നതിനോട് നായര്‍ സമുദായാംഗങ്ങള്‍ യോജിക്കുമോ എന്നും പാര്‍ട്ടിയില്‍ ചിലര്‍ക്ക് ആശങ്കയുണ്ട്. ഒരു പിളര്‍പ്പുണ്ടായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും പാര്‍ട്ടിയുടെ നിലനില്പു തന്നെ ഇല്ലാതാകുമെന്നും കരുതുന്നവര്‍ ഉണ്ട്. ഇപ്പോള്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഭാവിയില്‍ ഒരു പക്ഷെ ഒരിക്കലും എം. എല്‍. എ. സ്ഥാനം ലഭിച്ചേക്കില്ല എന്ന് കരുതി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുവാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പീഢനം : രണ്ടു പേര്‍ അറസ്റ്റില്‍

December 30th, 2011

violence-against-women-epathram

ഇരിട്ടി : ബംഗാളി യുവതിയെ മാനഭംഗ പ്പെടുത്തിയതിനു ശേഷം നഗ്നയാക്കി റോഡില്‍ തള്ളിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉളിക്കല്‍ സ്വദേശി മുഹമ്മദ് ഷെറീഫ് (27), മത്സ്യ ക്കച്ചവടക്കാരനായ മണിപ്പാറ സ്വദേശി ജംഷീര്‍(21), പി. സി. ബിജു (38), ഉളിക്കല്‍ കൊമ്പനാം പറമ്പില്‍ മുഹമ്മദ് സാലിഹ് (22) എന്നിവരെയാണ് ഇരിട്ടി സി. ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

കാമുകനായ ബംഗാളി യുവാവിനെ തേടി ബന്ധുവിനും സുഹൃത്തിനുമൊപ്പം ഡിസംബര്‍ 19 നു ഇരിട്ടിയില്‍ എത്തിയതായിരുന്നു യുവതി. നിര്‍മ്മാണ ത്തൊഴിലാളിയായ അയാള്‍ വീരാജ്പേട്ടയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ യുവതിയും കൂടെ ഉണ്ടായിരുന്നവര്‍ അവിടേക്ക് പോയി. അപ്പോളേക്കും കാമുകന്‍ നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 24 നു രാത്രി മൂവ്വരും ഇരിട്ടിയിലേക്ക് തിരിച്ചു പോരുവാനായി വാഹനം കാത്തു നിന്നു. ആ സമയം അതു വഴി വന്ന ടിപ്പര്‍ ലോറി കൈ കാണിച്ചു നിര്‍ത്തി അവര്‍ അതില്‍ യാത്ര തുടര്‍ന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഇരിട്ടിയി ലേക്കാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പാതി വഴിയില്‍ വച്ച് മറ്റൊരു വഴിയിലൂടെ ഉളിക്കലിലേക്കും പിന്നീട് വയത്തൂരിലെ പുഴക്കരയിലേക്കും പോയി. അവിടെ വച്ച് യുവതിക്കൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് ജംഷീറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളും യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയേയും കൂടെ ഉണ്ടായിരുന്നവരേയും ലോറിയില്‍ കയറ്റിയ സംഘം ഉളിക്കലിനടുത്ത് ലോഡില്‍ നഗ്നരാക്കി ഇറക്കി വിട്ടു.

യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ സമീപത്തെ വീട്ടമ്മ വസ്ത്രങ്ങള്‍ നല്‍കുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മൃഗീയമായ പീഢനത്തിനിരയായതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവതിയെ ആദ്യം ഇരിട്ടി താലൂക്ക് ആസ്പത്രിയിലും പിന്നീട് കണ്ണൂര്‍ ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. യുവതിക്കൊപ്പ മുണ്ടായിരുന്നവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ച ലോറിയും ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പീഢനത്തിനിരയായ യുവതിക്ക് വേണ്ട ചികിത്സയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ സ്ഫോടനം : 6 പേര്‍ മരിച്ചു
Next »Next Page » കേരളാ കോണ്‍ഗ്രസ്സ് (ബി) പിളര്‍പ്പിലേക്ക്? »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine