വിദേശത്ത് പോകുന്നവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ നൽകും

May 30th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ 4 മുതൽ 6 ആഴ്ചക്ക് ഉള്ളില്‍ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദ്ദേശ ങ്ങൾ പുറത്തിറക്കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. പല വിദേശ രാജ്യങ്ങളിലും വാക്‌സി നേഷൻ സർട്ടി ഫിക്കറ്റും സർട്ടിഫി ക്കറ്റിൽ പാസ്‌ പോർട്ട് നമ്പറും രേഖ പ്പെടുത്തണം എന്നതും നിർബ്ബന്ധം ആക്കിയിട്ടുണ്ട്.

നിലവിൽ കൊവിഡ് വാക്സിന്‍ കുത്തി വെപ്പി നുള്ള രജിസ്‌ട്രേഷനായി ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ നൽകിയിട്ടുള്ളവരുടെ സർട്ടിഫിക്ക റ്റിൽ അവയാണ് രേഖപ്പെടുത്തുക.

അതു പോലെ തന്നെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയ ത്തിന്റെ മാർഗ്ഗ നിർദ്ദേശ പ്രകാരം രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്ചക്ക് ഉള്ളിലാണ് എടുക്കാൻ സാധിക്കുക.

ഇത് വിദേശത്തേക്ക് ജോലിക്കും പഠന ത്തിനുമായി പോകുന്നവർക്ക് വളരെ യധികം ബുദ്ധിമുട്ട് ഉണ്ടാക്കി യിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറത്തിറ ക്കിയത് എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി. (പബ്ലിക്ക് റിലേഷന്‍ വകുപ്പ്)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രിസഭാ സത്യപ്രതിജ്ഞ മേയ് 20 ന്

May 19th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വ ത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 വ്യാഴാഴ്ച വൈകുന്നേരം 3:30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും എന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചടങ്ങി ലേക്ക് ക്ഷണിക്കപ്പെട്ട അതിഥി കൾക്ക് മാത്രം പ്രവേശനം അനുവദിക്കും.

ഇവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർ. ടി. പി. സി. ആർ /ട്രൂനാറ്റ്/ ആർ. ടി. ലാമ്പ് നെഗറ്റീവ് റിസൾട്ട് അല്ലെങ്കില്‍ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നു കരുതണം.

അന്നേ ദിവസം ഉച്ച തിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയ ത്തിൽ എത്തണം. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം ഇരട്ട മാസ്‌ക് ധരിക്കുകയും കൊവിഡ് പ്രോട്ടോക്കോൾ കർശ്ശനമായി പാലിക്കുകയും ചെയ്യണം. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ടെസ്റ്റിനുള്ള സൗകര്യം എം. എൽ. എ. ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിര ത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവക്ക് എതിർ വശമുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തി ലേക്ക് പ്രവേശനം. ക്ഷണക്കത്തില്‍ ഗേറ്റ് പാസ്സും കാർ പാസ്സും ഉള്ളടക്കം ചെയ്തിട്ടുണ്ട് എന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

(പി. എൻ. എക്സ്. 1580/2021).

* പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പതിനെട്ടു വയസ്സു മുതല്‍ 44 വരെയുള്ള വർക്ക് വാക്‌സിൻ : രജിസ്‌ട്രേഷൻ ആരംഭിച്ചു

May 16th, 2021

register-for-covid-vaccination-with-co-win-app-ePathram
തിരുവനന്തപുരം : 18 വയസ്സു മുതൽ 44 വയസ്സു വരെ യുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. എന്നാൽ ഗുരുതരമായ രോഗങ്ങള്‍ ഉള്ളവർക്ക് ആയിരിക്കും മുൻഗണന.

ഹൃദയ സംബന്ധമായ രോഗങ്ങൾ, സങ്കീർണ്ണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ലിവർ സീറോസിസ്, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്‌. ഐ. വി. ഇൻഫെക്ഷൻ തുട ങ്ങിയ രോഗാവസ്ഥ ഉള്ളവരും അവ യവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും ഡയാലി സിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഇരുപതോളം വിഭാഗങ്ങളില്‍ ഉള്ള വർക്കാണ് മുൻഗണന ലഭിക്കുക.

ഈ വിഭാഗങ്ങളിൽ പ്പെടുന്നവർ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷൻ ചെയ്ത്, വാക്‌സിൻ അനുവദിക്കുന്ന മുറക്കു സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. (പി. എൻ. എക്‌സ്. 1558/2021)

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും : ജാഗ്രതാ നിര്‍ദ്ദേശം

May 16th, 2021

covid-19-test-kit-ePathram
തിരുവനന്തപുരം : മഹാരാഷ്ട്ര യിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരള ത്തിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടതാണ്.

സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനക്കു വിധേയ മാക്കു ന്നുണ്ട്. മെഡിക്കൽ കോളേജുകളിലെ ഇൻഫക്ഷൻ ഡിസീസ് ഡിപ്പാർട്ട്‌ മെൻറും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.

കൊവിഡ് വൈറസ് ബാധ ഏല്‍ക്കാതെ കുട്ടികളെ പ്രത്യേകം സംരക്ഷിക്കണം എന്നും മുഖ്യ മന്ത്രി ഓര്‍പ്പിപ്പിച്ചു.യൂറോപ്പിലും അമേരിക്കയിലും കൊവിഡി ന്റെ രണ്ടും മൂന്നും തരംഗം ഉണ്ടായ പ്പോള്‍ കുട്ടികളെ കാര്യമായി ബാധി ച്ചിട്ടില്ല. എന്നാല്‍, കുട്ടികള്‍ രോഗ വാഹകര്‍ ആയേക്കാം എന്നത് സൂക്ഷിക്കണം.

ലഘുവായ രോഗ ലക്ഷണ ങ്ങളോടെ കുട്ടികളില്‍ കൊവിഡ് വന്നു പോകും. അതിനാൽ കുട്ടി കളുടെ കാര്യത്തില്‍ അമിതമായ ഭീതി പരത്തരുത്.

ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നു തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും അത് നല്‍കാം. ആരോഗ്യ വകുപ്പിലേക്ക് അതിനായി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഞായറാഴ്ച അർദ്ധ രാത്രി മുതൽ 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

May 16th, 2021

logo-government-of-kerala-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം തടയു വാനുള്ള നിയന്ത്രണ ങ്ങളുടെ ഭാഗ മായി മേയ് 23 വരെ ദീര്‍ഘിപ്പിച്ച ലോക്ക് ഡൗണ്‍ കൂടാതെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ 4 ജില്ല കളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഞായറാഴ്ച അർദ്ധ രാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും. വൈറസ് വ്യാപനം തടയുവാന്‍ വേണ്ടി തീവ്ര രോഗ ബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക് ഡൗൺ വഴി പ്രാവർത്തികം ആക്കുന്നത്.

ഈ ജില്ലകളുടെ അതിർത്തി അടച്ചിടും. ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ തുറക്കുകയുള്ളൂ. തിരിച്ചറിയൽ കാർഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാർക്കു മാത്രം യാത്രാ അനുമതി നല്‍കും. എയര്‍ പോര്‍ട്ട്, റെയിൽവേ സ്റ്റേഷന്‍ എന്നിവിട ങ്ങളിലേക്ക് യാത്ര അനുവദിക്കും.

മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോൾ പമ്പുകള്‍ എന്നിവ ദിവസവും തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം പാർസൽ, ഹോം ഡെലിവറി മാത്രമായി നിയന്ത്രിക്കും.

ഗ്രോസറി, ബേക്കറി എന്നിവ ഇടവിട്ട ദിവസ ങ്ങളിൽ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറു മണിക്ക് മുന്‍പായി വീടുകളില്‍ എത്തിക്കണം. ഹോം നഴ്സ്, ഇലക്ട്രീ ഷ്യന്‍, പ്ലംബര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ക്ക് ഓണ്‍ ലൈന്‍ പാസ്സ് വാങ്ങി യാത്ര ചെയ്യാം.

ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങ ളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസ ങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും പ്രവർത്തിക്കും.

അടിയന്തര സാഹചര്യങ്ങളിള്‍ അല്ലാതെ ആരും വീടു കളിൽ നിന്ന് പുറത്തു പോകരുത്. നിയമം ലംഘി ക്കുന്ന വരെ നീരീക്ഷിക്കുവാന്‍ ഡ്രോണ്‍ പരിശോധന, ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുവാന്‍ ജിയോ ഫെന്‍സിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും.  (പി. എൻ. എക്‌സ്. 1557/2021)

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആർ. ബാലകൃഷ്ണ പിള്ളക്ക് വിട
Next »Next Page » പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും : ജാഗ്രതാ നിര്‍ദ്ദേശം »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine