ഓച്ചിറ വധം : പ്രതിക്ക് വധശിക്ഷ

June 2nd, 2012

death-noose-epathram

മാവേലിക്കര : ഓച്ചിറയിൽ 34 കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്ത വിശ്വരാജന് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട വിധവയുടെ മകൾക്ക് ഒരു ലക്ഷം രൂപ നൽകാനും പ്രതിയോട് കോടതി വിധിച്ചു. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വഭാവമുള്ള ആളാണെന്നും കോടതി നിരീക്ഷിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് സ്ത്രീ പീഡന കേസുകൾ നിലവിലുണ്ട്. പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസും പ്രതിയ്ക്കെതിരെയുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വധശിക്ഷ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ്. ജഗതിയെ സന്ദർശിച്ചു

April 3rd, 2012

jagathi-sreekumar-accident-epathram

കോഴിക്കോട് : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിനിമാ നടൻ ജഗതി ശ്രീകുമാറിനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ജഗതിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ച വി. എസ്. ജഗതിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ് എന്ന് അറിയിച്ചു.

വിതുര സ്ത്രീ പീഡന കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിന് ഒരു പൊതു ചടങ്ങിൽ വെച്ച് ചടങ്ങിന്റെ ഭാഗമായി ഖാദി വസ്ത്രം കൈമാറാൻ വി. എസ്. വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഖാദിയുടെ പ്രചാരണാർത്ഥം “ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഖാദി ഉപയോഗിക്കുക” എന്ന പ്രചാരണ പരിപാടിയുടെ ഉൽഘാടനത്തിനായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി. എസ്. അച്യുതാനന്ദൻ ജഗതിക്ക് ഖാദി വസ്ത്രം കൈമാറി പരിപാടിയുടെ ഉൽഘാടനം നടത്താൻ വിസമ്മതിച്ചത്. ഈ അപമാനത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം അച്യുതാനന്ദനിൽ നിന്നും സ്വീകരിക്കാൻ ജഗതിയും തയ്യാറായില്ല.

Click to zoom

ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം

Click to zoom

തന്നെ ജഗതി ശ്രീകുമാർ ഹോട്ടൽ മുറിയിൽ ഓടിച്ചിട്ട് പിടിച്ചാണ് പീഡിപ്പിച്ചത് എന്നാണ് വിതുര കേസിലെ പെൺകുട്ടി പറയുന്നത്. ഏറെ ദുഷ്ടനാണ് അയാൾ എന്ന് ആണയിട്ട് പറയുന്ന പെൺകുട്ടി താൻ ഇയാളുടെ ക്രൂരതകൾക്ക് വിധേയയാകുന്നതിന് മുൻപ് തന്നെ ഇയാളെ സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. എന്നാൽ പ്രതികളെ തിരിച്ചറിയാനുള്ള പരേഡിൽ ഇയാളെ മാത്രം നിർത്തിയിരുന്നില്ല എന്നും പെൺകുട്ടി ഓർമ്മിക്കുന്നു. തന്റെ അടുത്തേക്ക് വന്ന ജഗതിയോട് തന്നെ ഉപദ്രവിക്കരുതേ എന്ന് പെൺകുട്ടി അപേക്ഷിച്ചപ്പോൾ “എന്നും ഒരേ പാത്രത്തിൽ നിന്നും ഉണ്ണാൻ പറ്റുമോ” എന്ന് ഇയാൾ തന്നോട് ചോദിച്ചതായും പെൺകുട്ടി പറയുന്നു. തന്റെ കഥ അന്ന് കേട്ടവരാരും പിന്നീട് ഇയാളുടെ സിനിമ കാണാൻ പോയിട്ടില്ല. ചോദ്യം ചെയ്യലിനിടയിൽ അന്ന് പോലീസ് ജഗതിയോട് തന്റെ മകൾക്ക് എത്ര വയസായി എന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചൂണ്ടിക്കാട്ടി ഈ കൊച്ചിന് എത്ര വയസായി എന്നും ചോദിച്ചു. എങ്ങനെ തോന്നിയെടോ എന്ന പോലീസിന്റെ ചോദ്യത്തിന് കോടതിയിൽ കാണാം എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഈ സംഭവങ്ങൾ വിവരിക്കുന്ന “അന്യായങ്ങൾ” എന്ന പുസ്തകത്തിൽ സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. ഗീത വെളിപ്പെടുത്തുന്നു.

anyayangal-geetha-epathram

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

ആര്യയുടെ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

March 14th, 2012
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ കഴുത്തു ഞെരിച്ചു കൊലചെയ്ത കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷ് കുമാര്‍ (27) അറസ്റ്റിലായി. കന്യാകുളങ്ങര ജി. എച്ച്. എസ്. എസ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആര്യ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ടത്. പീഢന ശ്രമത്തിനിടെ ചെറുത്തുനിന്ന ആര്യയെ കഴുത്തില്‍ തോര്‍ത്തു ചുറ്റി മുറുക്കിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ ആര്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് മകള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
violence-against-women-epathram
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പ്രതി രാജേഷ്‌കുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ആര്യയുടെ വീടിന്റെ സമീപത്ത് വച്ച് കേടായി.  രാജേഷ് ആര്യയുടെ വീട്ടില്‍ കയറി സ്കൂഡൈവര്‍ വാങ്ങി ഓട്ടോ ശരിയാക്കി. ഈ സമയത്ത്  ആര്യയുടെ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി ആര്യയെ പീഢിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ചെറുത്തുനില്‍ക്കുവാനും നിലവിളിക്കുവാനും ശ്രമിച്ച ആര്യയെ രാജേഷ് തോര്‍ത്ത്മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആര്യയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാല അപഹരിച്ച് പ്രതി രക്ഷപ്പെട്ടു. പിന്നീട് ഈ മാല ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു.
അന്വേഷണം ആരംഭിച്ച പോലീസ് സംഘം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ആര്യയുടെ വീടിനടുത്ത് സംഭവ സമയത്ത് ഉണ്ടായിരുന്ന  ഓട്ടോയെ കുറിച്ചുള്ള സൂചനകളും രേഖാചിത്രവും വച്ച് ഷാഡോ പോലീസിന്റെ കൂടെ സഹായത്താല്‍ പ്രതിയെന്ന് സംശയിക്കുന്നവരെ ചുറ്റിപറ്റി അന്വേഷണം നീങ്ങി. ഓട്ടോയുടെ മുമ്പില്‍ രാജമ്മ എന്ന് എഴുതിയിരുന്നു. കൂടാതെ പുറകില്‍ ഉണ്ണിയേശുവിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതനുസരിച്ച് ഓട്ടോറിക്ഷാ സ്റ്റാന്റുകളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ചിലരുടെ മൊബൈല്‍ ഫോണുകളെ കുറിച്ചും അന്വേഷിച്ചു. ഇക്കാര്യത്തില്‍ സൈബര്‍ സെല്ലിന്റേയും സഹായം ലഭിച്ചിരുന്നു. വിശദമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ രാജേഷാണ് പ്രതിയെന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാ‍ര്‍ പോലീസ് സ്റ്റേഷനു സമീപം തടിച്ചു കൂടി. തെളിവെടുപ്പിനായി പ്രതിയെ ആര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പോലീസ് വാഹനത്തിനു നേരെ കല്ലെറിയുകയും പ്രതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

March 14th, 2012
shobha-john-epathram

കൊച്ചി: വരാപ്പുഴ പെണ്‍‌വാണിഭക്കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അത് കേസിലെ സാക്ഷികളെ സ്വാധീനിക്കുവാന്‍ സാഹചര്യമൊരുക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.  തന്ത്രിക്കേസുള്‍പ്പെടെ കൊലപാതക ശ്രമം, പെണ്‍‌വാണിഭക്കേസ്, ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കല്‍ തുറ്റങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ശോഭാജോണ്‍

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിസ്റ്റര്‍ അഭയ പീഢനത്തിനിരയായിട്ടില്ലെന്ന് സി. ബി. ഐ

March 13th, 2012
sister-abhaya-epathram
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെടും മുമ്പ് ലൈംഗിക പീഢനത്തിന് ഇരയായിട്ടില്ലെന്ന് സി. ബി. ഐ.  കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പ്രത്യേക സി. ബി. ഐ കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കുമ്പോളാണ് സി. ബി. ഐ ഇക്കാര്യം വ്യക്തമാക്കിയത്.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ അഭയ മുങ്ങി മരിച്ചതാണെന്ന് വ്യക്തമാണെന്നു പറഞ്ഞ സി. ബി. ഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിനു മുമ്പ് പീഢനത്തിനിരയായിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് നേരത്തെ എടുത്ത തങ്ങളുടെ നിലപാടില്‍ സി. ബി. ഐ ഉറച്ചു നിന്നു. പ്രതികളുടെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായുള്ള വാദവും സി. ബി. ഐ തള്ളി.  വര്‍ക്ക് ബുക്ക് തിരുത്തലിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും കെമിക്കല്‍ എക്സാമിനര്‍മാരുമായും അനലിസ്റ്റുകളുമായും പ്രതികള്‍ ഗൂഢാലോചന നടത്തിയതിതു സംബന്ധിച്ച് തെളിവില്ലെന്നും സി. ബി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ വിശദമായ വാദം മെയ് 14നു നടക്കും. തിങ്കളാഴ്ച കേസ് പരിഗണിഗണിച്ചപ്പോള്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവര്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 19111213»|

« Previous Page« Previous « മദ്ധ്യപ്രദേശ് മോഡൽ ആക്രമണം കേരളത്തിലും
Next »Next Page » കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine