കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി

October 20th, 2013

music-director-k-raghavan-master-ePathram
തലശ്ശേരി : സംഗീത സംവിധായകനും ഗായകനുമായ കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി. ഒക്ടോബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. നാടോടി സംഗീതവും മാപ്പിളപ്പാട്ടിന്റെ ഇശലു കളും ശാസ്ത്രീയ സംഗീത ത്തിന്‍െറ ശുദ്ധിയും മലയാള സിനിമാ സംഗീത ശാഖക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ സംഗീതജ്ഞന്‍ ആയിരുന്നു രാഘവന്‍ മാസ്റ്റര്‍.

99 വയസ്സായ അദ്ദേഹത്തെ ശ്വാസ തടസ്സം അനുഭവ പ്പെട്ടതിനാല്‍ തലശ്ശേരി സഹകരണ ആശുപത്രി യില്‍ പ്രവേശി പ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4. 15 ഓടെ ആയിരുന്നു മരണം.

തമിഴ്, ഹിന്ദി ചലച്ചിത്ര ഗാന ങ്ങളുടെ നിഴലില്‍ ആയിരുന്ന മലയാള സിനിമാ ഗാന ശാഖയ്ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ ആണ് തന്റെ ലാളിത്യ മാര്‍ന്ന സംഗീത ശൈലി യാല്‍ പുതു ജീവന്‍ നല്‍കിയത്. ആകാശ വാണി യില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം1954 ല്‍ പുറത്തിറങ്ങിയ ‘നീല ക്കുയില്‍’ എന്ന സിനിമ യിലൂടെ യാണു ചലചിത്ര രംഗത്തേക്ക് എത്തി യത്.

ആദ്ദേഹം തന്നെ ആലപിച്ച ”കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ..” ഇന്നും മലയാളി കളുടെ ഇഷ്ട ഗാനമാണ്. ജാനമ്മ ഡേവിഡ്‌ പാടിയ എല്ലാരും ചൊല്ലണ്.. എല്ലാരും ചൊല്ലണ്.. കല്ലാണ് നെഞ്ചിലെന്ന്‍…, കുയിലിനെ ത്തേടി…കുയിലിനെ ത്തേടി കുതിച്ചു പായും മാരാ…, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആലപിച്ച എങ്ങനെ നീ മറക്കും കുയിലേ… മെഹബൂബ്‌ പാടിയ മാനെന്നും വിളിക്കില്ല… മയിലെന്നും വിളിക്കില്ല… അടക്കം ഇതിലെ ഒമ്പത് ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്.

പാമ്പു കള്‍ക്ക് മാളമുണ്ട്… പറവകള്‍ക്കാകാശമുണ്ട്, തലയ്ക്കു മീതെ ശൂന്യാകാശം… തുടങ്ങി നിരവധി നാടക ഗാനങ്ങള്‍ രാഘവന്‍ മാസ്റ്ററു ടെ സംഗീത സംവിധാന ത്തില്‍ ഇറങ്ങി. കടമ്പ എന്ന സിനിമ യിലെ ‘അപ്പോളും പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്‍…’ രാഘവന്‍ മാസ്റ്ററുടെ ആലാപന മികവിന് മറ്റൊരു ഉദാഹരണമാണ്.

ആകാശ വാണിയുടെ മദ്രാസ്, ദല്‍ഹി, കോഴിക്കോട് നിലയ ങ്ങളില്‍ ജോലി ചെയ്തിരുന്നു. 1976ല്‍ കോഴിക്കോട് നിലയ ത്തില്‍നിന്ന് പ്രൊഡ്യൂസര്‍ തസ്തികയില്‍ വിരമിച്ചു. ആകാശ വാണി യില്‍ ജോലി ചെയ്യുമ്പോള്‍ കെ. രഘുനാഥ്, മോളി എന്നീ പേരു കളിലും ചില ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി ഗായകരെ നാടക – സിനിമാ രംഗത്തേക്ക്‌ അദ്ദേഹം കൈ പിടിച്ചുയര്‍ത്തി.

1973ല്‍ നിര്‍മ്മാല്യം എന്ന സിനിമ യിലൂടെയും 1977ല്‍ പുറത്തിറങ്ങിയ പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ എന്ന ചിത്ര ത്തിലൂടെയും മികച്ച സംഗീത സംവിധായക നുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. 1986ല്‍ കെ. പി. എ. സി. യുടെ ‘പാഞ്ചാലി’ എന്ന നാടക ത്തിലെ സംഗീത ത്തിന് സംസ്ഥാന അവാര്‍ഡ് നേടി യിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ കണ്ണൂര്‍ സര്‍വ്വ കലാ ശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, കമുകറ അവാര്‍ഡ്, സിനി മ്യുസിഷ്യന്‍ അവാര്‍ഡ് എന്നിവയും നേടി. 1998 ല്‍ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ അവാര്‍ഡ് മാസ്റ്റര്‍ക്ക് ലഭിച്ചു. 2010ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഭാര്യ : പരേത യായ യശോദ മക്കള്‍ : വീണാധരി, മുരളീധരന്‍ , കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി. മരുമക്കള്‍ : റീന, ലിന്റ, ത്യാഗരാജന്‍, സുരേഷ് കെ. ദാസ്, മുരളീധരന്‍ എന്നിവര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യേശുദാസിനെ ആദരിക്കുന്നു

April 10th, 2012

yesudas-epathram

തിരുവനന്തപുരം : ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ. കെ. ജെ. യേശുദാസിനെ കേരള നിയമസഭ ആദരിക്കുന്നു. ബുധനാഴ്ച്ച നടക്കുന്ന ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കർ ജി. കാർത്തികേയൻ അദ്ധ്യക്ഷൻ ആയിരിക്കും. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. യേശുദാസിനെ കുറിച്ച് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച് വി. ആർ. ഗോപിനാഥ് സംവിധാനം ചെയ്ത “സദ്ഗുരു” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടത്തും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

എസ്. ജാനകിയുടെ നില മെച്ചപ്പെട്ടു

February 8th, 2012

s-janaki-epathram

തിരുപ്പതി : തെന്നി വീണു തലയ്ക്ക് പരിക്കേറ്റ പ്രശസ്ത ഗായിക എസ്. ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അപകടം ഉണ്ടായത്‌. തിങ്കളാഴ്ച ഇവിടെ സംഗീതക്കച്ചേരി അവതരിപ്പിച്ച ജാനകി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ തെന്നി വീഴുകയായിരുന്നു. തലയ്ക്ക് പിന്നിലാണ് ആഘാതം ഏറ്റത്. തലയ്ക്ക് ഉള്ളില്‍ രക്തം കട്ട പിടിച്ചത്‌ ഏറെ നേരം ആശങ്കയ്ക്ക് വഴി നല്‍കിയെങ്കിലും തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികിത്സയെ തുടര്‍ന്ന് വൈകീട്ട് 6 മണിയോട് കൂടി ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഉള്ളില്‍ കട്ട പിടിച്ച രക്തം ഡോക്ടര്‍ ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം നീക്കം ചെയ്തു. മുറിവുകള്‍ തുന്നിക്കൂട്ടി. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ദ്ധ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജാനകി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യേശുദാസിനെ ആദരിക്കും

October 25th, 2011

തിരുവനന്തപുരം : ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ ഡോ. കെ. ജെ. യേശുദാസിനെ കേരള സര്‍ക്കാര്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നല്‍കി ആദരിക്കും. സാംസ്കാരിക മന്ത്രി കെ. സി. ജോസഫ്‌ ഇന്ന് നിയമ സഭയില്‍ അറിയിച്ചതാണ് ഈ കാര്യം. ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

രാജാമണിക്ക് ബാബുരാജ് പുരസ്കാരം

September 21st, 2011

c-rajamani-epathram

കോഴിക്കോട് : മാപ്പിള സംഗീത അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ സി. രാജാമണി എം. എസ്. ബാബുരാജ് പുരസ്കാരം കരസ്ഥമാക്കി. നടിയും നര്‍ത്തകിയുമായ ഭാമയ്ക്കാണ് അന്തരിച്ച നടി മോനിഷയുടെ പേരിലുള്ള പുരസ്കാരം. ജി. ദേവരാജന്‍ പുരസ്കാരം ഗായകന്‍ വി. ടി. മുരളിക്കും മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരം ഗാന രചയിതാവ് കെ. സി. അബൂബക്കറിനും ലഭിച്ചതായി അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം. കെ. വെള്ളായി അറിയിച്ചു. പുതുമുഖ നടി തൃശൂര്‍ കൃപയ്ക്ക് യുവ കലാ പ്രതിഭാ പുരസ്കാരം ലഭിക്കും.

സെപ്റ്റംബര്‍ 25ന് അക്കാദമിയുടെ 19ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്‌ അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. പുരസ്കാരങ്ങള്‍ സമ്മാനിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « മകരജ്യോതി: മുന്‍കരുതല്‍ വേണമെന്നു കമ്മിഷന്‍
Next » ക്യാന്‍സര്‍ ചികിത്സാ സഹായ നിധി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine