യു. എ. ഖാദർ അന്തരിച്ചു

December 12th, 2020

malayalam-writer-novelist-ua-khader-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദർ (85) അന്തരിച്ചു. ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ മായ അസുഖത്തിനു ചികില്‍സയില്‍ ആയിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ലേഖകന്‍, പത്ര പ്രവർത്തകൻ എന്നീ മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച യു. എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാള സാഹിത്യ ത്തിലെ ചരിത്ര സംഭവം എന്നു വിശേഷിപ്പിക്കാം. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘തൃക്കോട്ടൂർ പെരുമ’.

ഖുറൈശിക്കൂട്ടം, ഒരുപിടി വറ്റ്,  മേശ വിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളി പ്പെണ്ണി ന്റെ ചരിതം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണ മണിയിലെ തീ നാളം, അഘോര ശിവം, പൂമര ത്തളിരുകള്‍, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, ഓർമ്മകളുടെ പഗോഡ (യാത്രാ വിവരണം) തുടങ്ങിയവയാണ് പ്രധാന രചനകള്‍.

പഴയ ബർമ്മയിലെ (മ്യാൻമർ) ബില്ലിൻ എന്ന ഗ്രാമ ത്തിൽ കൊയിലാണ്ടി ക്കാരനായ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിയുടെയും ബർമ്മക്കാരിയായ മാമൈദി യുടെയും മകനായി 1935‌ ലാണ് ഖാദര്‍ ജനിച്ചത്.

മൂന്നാം ദിവസം മാതാവ് മരിക്കുകയും തുടര്‍ന്ന് ഖാദറി ന്റെ ഏഴാമത്തെ വയസ്സിൽ രണ്ടാം ലോക മഹാ യുദ്ധ ക്കാലത്ത് പിതാവിന്റെ കൂടെ കേരളത്തില്‍ എത്തി.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞു മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാല പംക്തി യിലാണ് എഴുത്ത് തുടങ്ങിയത്.

1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1964 ൽ ആരോഗ്യ വകുപ്പില്‍ ജോലി യില്‍ പ്രവേശിച്ചു. ആകാശവാണി കോഴിക്കോട് നിലയ ത്തിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്. 1990 ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിന്‍ വിഭാഗ ത്തിൽ നിന്ന് വിരമിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നി വ യുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. നാലു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിലെ അംഗം ആയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര പുരസ്കാരം : കനി കുസൃതി – സുരാജ് മികച്ച നടീനടന്മാർ

October 13th, 2020

kani-kusruthi-suraj-50-th-state-film-award-winners-ePathram
തിരുവനന്തപുരം : അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി കനി കുസൃതിയെ തെരഞ്ഞെടുത്തു (ചിത്രം: ബിരിയാണി). മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമ കളിലെ പ്രകടനം).

മികച്ച ചിത്രം : വാസന്തി. ഈ സിനിമ യുടെ സംവിധായ കരായ റഹ്‌മാൻ ബ്രദേഴ്‌സിനാണ് മികച്ച തിരക്കഥ ക്കുള്ള പുരസ്കാരം. ജെല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി യാണ് മികച്ച സംവിധായകൻ.

മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര (മനോജ് കാന). ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ മികച്ച നവാഗത സംവിധായകൻ.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനും വാസന്തി യിലെ അഭിനയ ത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടി യുമായി.

അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം : അന്ന ബെന്‍ (ചിത്രം : ഹെലന്‍), പ്രിയം വദ കൃഷ്ണന്‍ (തൊട്ടപ്പൻ), നിവിന്‍ പോളി (മൂത്തോന്‍). ഗാന രചന : സുജേഷ് ഹരി, സംഗീത സംവിധായന്‍: സുഷിന്‍ ശ്യാം, ഗായകര്‍ : നജീം അര്‍ഷാദ്, മധുശ്രീ നാരായണന്‍.

വാര്‍ത്താ സമ്മേളന ത്തില്‍ മന്ത്രി എ. കെ. ബാലന്‍ പുരസ്കാര ജേതാക്കളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളുടെത് അടക്കം 119 സിനിമകള്‍ മാറ്റുരച്ചു.

പ്രമുഖ ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ജൂറി ചെയർ മാൻ ആയിരുന്ന കമ്മിറ്റിയില്‍ സംവി ധായകര്‍ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഴുത്തു കാരൻ ബെന്യാമിൻ, നടി ജോമോൾ, എഡിറ്റർ എൽ. ഭൂമി നാഥൻ, സൗണ്ട് എഞ്ചി നീയര്‍ എസ്. രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവര്‍ ജൂറി അംഗങ്ങൾ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര അവാര്‍ഡ് : ജയസൂര്യ, സൗബിൻ, നിമിഷ എന്നിവര്‍ പുരസ്‌കാര ജേതാക്കൾ

February 27th, 2019

state-film-award-winners-jayasurya-saubin-shahir-nimisha-ePathram
തിരുവനന്തപുരം : 49-ാമത് സംസ്ഥാന ചലച്ചിത്ര പുര സ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരി ക്കുട്ടി), സൗബിന്‍ ഷാഹിർ (സുഡാനി ഫ്രം നൈജീ രിയ) എന്നിവരെ മികച്ച നടന്‍മാരായി തെര ഞ്ഞെ ടുത്തു. മികച്ച നടി : നിമിഷ സജയന്‍ (ചോല).

മറ്റു പുരസ്കാരങ്ങൾ :-

മികച്ച സിനിമ : കാന്തന്‍ ദ ലൌവര്‍ ഓഫ് കളര്‍ (സംവി ധാനം : ഷെരീഫ്. സി), മികച്ച രണ്ടാമത്തെ സിനിമ : ഒരു ഞായ റാഴ്ച. സംവി ധായ കന്‍ ശ്യാമ പ്രസാദ് (ഒരു ഞായ റാഴ്ച) നവാഗത സംവി ധായ കന്‍ സക്ക രിയ്യ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ).

കുട്ടി കളുടെ ചിത്രം : അങ്ങനെ അകലെ ദൂരെ, ബാല നടന്‍ : മാസ്റ്റര്‍ റിഥുന്‍ (അപ്പു വിന്റെ സത്യാ ന്വേഷണം), ബാല നടി : അബദി ആദി (പന്ത്).

സ്വഭാവ നടന്‍ : ജോജു ജോര്‍ജ് (ചിത്രം : ജോസഫ്), സ്വഭാവ നടി : സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീ രിയ)

കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍), തിരക്കഥ : മുഹ്സിന്‍ പെരാരി, സക്കരിയ്യ (സുഡാനി ഫ്രം നൈജീ രിയ). ഗാന രചയി താവ് : ബി. കെ. ഹരി നാരായണന്‍ (തീവണ്ടി), സംഗീത സംവി ധായ കന്‍ : വിശാല്‍ ഭര ദ്വാജ് (കാര്‍ബണ്‍) പശ്ചാ ത്തല സംഗീതം : ബിജി ബാല്‍ (ആമി),

പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (പൂമുത്തോളേ നീ… ജോസഫ്) ഗായിക : ശ്രേയാ ഘോഷാല്‍, (നീര്‍ മാതള പ്പൂവിനു ള്ളില്‍… ആമി)

ഛായാഗ്രാഹകന്‍ : കെ. യു. മോഹ നന്‍ (കാര്‍ബണ്‍), ചിത്ര സംയോജകന്‍ : അരവിന്ദ് മന്‍മഥന്‍ (ഒരു ഞായ റാഴ്ച), കലാ സംവി ധായ കന്‍ : വിനേഷ് ബംഗ്ലാല്‍ (കമ്മാര സംഭവം), വസ്ത്രാലങ്കാരം : സമീറ സനീഷ് (കമ്മാര സംഭവം), ചമയം : റോണക് സേവ്യര്‍ (ഞാന്‍ മേരി ക്കുട്ടി), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് : ഷമ്മി തിലകന്‍ (ഒടിയന്‍), സ്‌നേഹ. എം (ലില്ലി), ശബ്ദമിശ്രണം : സിനോയ് ജോസഫ് (കാര്‍ബണ്‍), ശബ്ദ ഡിസൈന്‍ : ജയ ദേവന്‍. സി (കാര്‍ബണ്‍).

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ : –
സംവിധാനം : സന്തോഷ് മണ്ടൂര്‍ (പനി), സനല്‍ കുമാര്‍ ശശിധരന്‍ (ചോല), അഭിനയം : കെ. പി. എ. സി. ലീല (രൗദ്രം).

ജൂറി ചെയര്‍ മാന്‍ പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നി ആയിരുന്നു. വിജയ കൃഷ്ണന്‍, കെ. ജി. ജയന്‍, ജോര്‍ജ്ജ് കിത്തു, ഷെറി ഗോവി ന്ദന്‍, ബിജു സുകുമാരന്‍, പി. ജെ. ഇഗ്നേഷ്യസ്, നവ്യാ നായര്‍, മോഹന്‍ ദാസ് എന്നി വരാണ് ജൂറി അംഗങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച

January 17th, 2019

cinema-kada-venu-nagavalli-memorial-short-film-fest-ePathram
തിരുവനന്തപുരം : സിനിമാ കൂട്ടായ്മ യായ ‘സിനിമ കട’ യുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന’വേണു നാഗ വള്ളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്’ ജനുവരി 19 ശനിയാഴ്ച രാവിലെ 8 മണി മുതൽ തിരു വനന്ത പുരം വൈലോ പ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.

അന്തരിച്ച നടനും തിര ക്കഥാ കൃത്തും സംവി ധായ കനു മായ വേണു നാഗവള്ളി യുടെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന ഈ ഫെസ്റ്റി വലില്‍ കേരള ത്തി നകത്തും പുറത്തും ഒരുക്കിയ മികച്ച ഹ്രസ്വ ചിത്രങ്ങളെ ഉൾപ്പെ ടുത്തി യിട്ടുണ്ട്.

മലയാള സിനിമ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെ ടുക്കുന്നചലച്ചിത്ര മേള യിൽ സിനിമാ ചർച്ച കൾ, സെമിനാർ, ‘ചിത്ര യാനം’ എന്ന പേരിൽ സിനിമ ക്വിസ് തുടങ്ങി യവയും ഉണ്ടാ യിരിക്കും.

ലോകത്ത് എല്ലാ യിട ത്തു മുള്ള മല യാളി കളായ സിനിമാ പ്രേമി കളുടെ സൃഷ്ടി കളെ ‘സിനിമ കട’ യി ലൂടെ പരി ചയ പ്പെടു ത്തു വാനും സാധിക്കും.

വിവരങ്ങൾക്ക് 0091 97 46 09 66 97

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു

July 5th, 2018

ramu-kariat-ePathram ചേറ്റുവ : പ്രശസ്ത ചലച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു  പടി ഞ്ഞാറു ഭാഗത്തായി പുഴയോരത്തായി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരുങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.

ഇതു സംബന്ധിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്ര ത്തില്‍ സംഘ ടിപ്പിച്ച യോഗ ത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, രാമു കാര്യാ ട്ടിന്റെ മരുമകനും നടനും നിർമ്മാതാവുമായ ദേവന്‍, നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എ. ഹാരിസ് ബാബു, പി. ഡബ്ല്യു. ഡി. അസി. എക്‌സി. എന്‍ജിനീയര്‍ ഹരിത, ഏങ്ങണ്ടി യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദയ് തോട്ട പ്പുള്ളി, പഞ്ചായത്ത് അംഗം സുമയ്യ തുടങ്ങിയ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ – കലാ – സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു.   കെ. വി. അബ്ദുല്‍ ഖാദര്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

monument-in-chettuwa-for-chemmeen-film-director-ramu-kariatt-ePathram

രാമു കാര്യാട്ട് (1954 – 1979)

രാമു കാര്യാട്ടിന്റെ  ജീവചരിത്രം, അപൂർവ്വ ഫോട്ടോ കൾ, 100 പേര്‍ക്ക് സിനിമ കാണാവുന്ന തിയ്യറ്റര്‍, നാടക അവതരണ ത്തിനുള്ള വേദി, വിഡിയോ – ഓഡിയോ ലൈബ്രറി എന്നിവ സ്മാരകത്തിൽ ഉള്‍പ്പെടുത്തണം എന്നും യോഗ ത്തില്‍ നിർദ്ദേശം ഉയർന്നു.

റവന്യൂ വകുപ്പ് പഞ്ചായത്തിനു കൈ മാറിയ ഇരുപത് സെന്റിലാണ് സ്മാരകം നിര്‍മ്മിക്കുക. എം. എല്‍. എ. യുടെ വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചു എന്നും കെ. വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി കള്‍ക്ക് അധിക സീറ്റ് അനുവദിച്ചു
Next »Next Page » കെ. കരുണാ കരൻ ജന്മ ശതാബ്​ദി »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine