വിവാദ നടി വീണമാലിക്ക് പാക്കിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ട്

December 18th, 2011

Veena-Malik-epathram
മുംബൈ: ഷൂട്ടിങ്ങിനിടയില്‍ കാണാതായ പാക്കിസ്ഥാന്‍ സിനിമാ നടി വീണാ മാലിക്ക് പാക്ക്സ്ഥാനിലെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആണ്‌ നടിയെ കാണാനില്ലെന്ന വാര്‍ത്തകള്‍ വന്നത്. വീണയുടെ തിരോധാനം സംബന്ധിച്ച് അവരുടെ മാനേജര്‍ പോലീസില്‍ പരാതി നല്കിയിരുന്നു.

വിസ തീരാറായതിനെ തുടര്‍ന്ന് അതു പുതുക്കുവാനായി നടി രഹസ്യമായി വാഗ അതിര്‍ത്തി വഴി പാക്കിസ്താനില്‍ എത്തുകയായിരുന്നു എന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍.

വിവാദങ്ങളുടെ കളിത്തോഴിയായ വീണ ഏറ്റവും ഒടുവില്‍ എഫ്. എച്ച്. എം എന്ന മാസികയുടെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടത് ഏറേ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീണക്ക് മത മൗലീക വാദികളില്‍ നിന്നും വധഭീഷണിയുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാല്‍ മാഗസിനില്‍ വന്ന നഗ്ന ചിത്രങ്ങള്‍ തന്റെതല്ലെന്നും താന്‍ അപ്രകാരം നഗ്നയായി പോസ് ചെയ്തിട്ടില്ലെന്നും വീണ വ്യക്തമാക്കി. പ്രസ്തുത ചിത്രങ്ങള്‍ കൃതൃമിമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് നടി പ്രസാധകര്‍ക്കെതിരെ കേസു കൊടുക്കുകയും

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു

December 11th, 2011

mohanlal-sukumar-azhikode-epathram

തൃശൂര്‍: തിലകനും താരസംഘടനയായ അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ അഴീക്കോട് ഇടപെടുകയും മോഹന്‍ലാലിനെ വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ അഴീക്കോടിന് മതിഭ്രമമാണെന്ന് ലാല്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അഴീക്കോട് നല്‍കിയ കേസിന് പരിസമാപ്തിയായി. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടുമായി മോഹന്‍ലാല്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പിണക്കം തീര്‍ക്കാന്‍ വഴിയൊരുക്കിയത്‌. തുടര്‍ന്ന് തൃശൂര്‍ കോടതിയിലുള്ള മാനനഷ്ടക്കേസ് ഒരു ഉപാധിയുമില്ലാതെ ഒത്തുതീരുകയും ചെയ്തു.

കേസ് ഒത്തുതീര്‍ക്കുന്നതിനായി അഴീക്കോടിന്റെ അഭിഭാഷക തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും. ലാലിലെ കൂടാതെ ലാലിന്റെ അമ്മ ശാന്തകുമാരിയും ഫോണില്‍ വിളിച്ച് അഴീക്കോടിന്റെ അസുഖവിവരങ്ങള്‍ തിരക്കി. ലാലും അമ്മയും സംസാരിച്ചപ്പോള്‍ത്തന്നെ തന്റെ അസുഖം പകുതിമാറിയെന്നാണ് അഴീക്കോട് പ്രതികരിച്ചത്. കേസ് പിന്‍വലിക്കുവാനുള്ള നടപടികള്‍ തയ്യാറാക്കാന്‍ അദ്ദേഹം അഭിഭാഷകരോട് ആവശ്യപ്പെടുകയും ചെയ്തു.

-

വായിക്കുക: , , ,

Comments Off on മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു

ജോണ്‍‌സണ്‍ മാഷ്‌ അനുസ്മരണം എ. ആര്‍. റഹ്മാന്‍ പങ്കെടുക്കും

December 7th, 2011

A-R-Rahman-epathram

തൃശൂര്‍: മണ്‍‌മറഞ്ഞ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററെ ആദരിക്കാന്‍ ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന ചടങ്ങില്‍ ഓസ്കാര്‍ ജേതാവും സം‌ഗീത സം‌വിധായകനുമായ എ. ‌ആര്‍. റഹ്മാന്‍ സംബന്ധിക്കും. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഫെബ്രുവരി 11-ന് തൃശൂര്‍ പാലസ്‌ ഗ്രൗണ്ടില്‍ എ. ആര്‍. റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മെഗാ ഷോയില്‍ ഗാനഗന്ധര്‍‌വന്‍ യേശുദാസ്‌, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്‌ തുടങ്ങിയവരും പിന്നണി ഗായകരും പങ്കെടുക്കും.

ജോണ്‍‌സണ്‍ മാഷുടെ സ്മരണ നിലനിര്‍ത്താനായി ഒരു ഫൌണ്ടേഷന്‍ ആരംഭിക്കുക എന്നതാണ് ഈ മെഗാ ഷോയുടെ ലക്‌ഷ്യം. മെഗാ ഷോയിലൂടെ ജോണ്‍സണ്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണം നടത്താന്‍ രാമനിലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. എം. പി. വിന്‍സെന്റ്‌ എം എല്‍. എ. യെ സംഘാടക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു‍. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്‌ കോ – ഓര്‍ഡിനേറ്റര്‍. സിനിമാ സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും പ്രോഗ്രാമിന്റെയും ഇവന്റിന്റെയും ചുമതല വഹിക്കും. തൃശൂര്‍ മേയര്‍ ഐ. പി. പോള്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി. ദാസന്‍, കാര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ആര്‍. വിശ്വംഭരന്‍, സംവിധായകന്‍ പ്രിയനന്ദന്‍, ഗായകന്‍ ഫ്രാങ്കോ, വാണിജ്യ പ്രമുഖനായ റാഫി വടക്കന്‍, ഉണ്ണി വാര്യര്‍, ലിയോ ലൂയിസ്‌, തോമസ്‌ കൊള്ളന്നൂര്‍, എന്‍. ഐ. വര്‍ഗീസ്‌, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ഡോക്‌ടര്‍ സി. കെ. തോമസ്‌, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോയ്‌ എം. മണ്ണൂര്‍, എം. പി. സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയിസ്‌, ആറ്റ്ലി തുടങ്ങിയവര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശശികുമാറിന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം

December 3rd, 2011

sashi-kumar-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന് കെ. ശശികുമാറിന് നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 19 ന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് എന്‍. എസ്. മാധവന്‍ എഴുതിയ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ എന്ന കഥയെ അടിസ്ഥാനമാക്കി എടുത്ത കായാതരണ്‍ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. ഈ ചിത്രത്തിന് 2004 ലെ ജി. അരവിന്ദന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. പി. രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ ജയരാജിന്‍റെ ‘ലൌഡ്‌സ്പീക്കര്‍’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി എംപവേര്‍ഡ് കമ്മറ്റിയംഗമാണ്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരാണ് ജന്മദേശം. ലയോള കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. നരേന്ദ്രപ്രസാദ് നിറം മങ്ങാത്ത പ്രതിഭ

November 1st, 2011

narendraprasad-actor-epathram

“ കച്ചവടസിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ. ”

-:നരേന്ദ്രപ്രസാദ്

സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. നാടക രംഗത്ത് നിന്നും താന്‍ സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സിനിമയിലേക്ക് ചേക്കേറി. കച്ചവട സിനിമയെ ഇഷാമില്ലാഞ്ഞിട്ടും അതില്‍ വ്യാപരിച്ചു. സാധാരണക്കാര്‍ക്കിടയില്‍ സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, എന്നൊന്നും അത്ര പരിചിതമല്ലെങ്കിലും ചലച്ചിത്രനടന്‍ എന്ന നിലയില്‍ കൊച്ചു കുട്ടികള്‍ക്ക് വരെ അദ്ദേഹത്തെ അറിയാം. ചലച്ചിത്ര അഭിനയത്തില്‍ താത്പര്യമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ അറിയാമായിരുന്ന ശ്യാമപ്രസാദ് ക്ഷണിച്ചപ്പോള്‍ എന്‍. മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍ എന്ന ടെലിഫിലിമില്‍ ആദ്യമാ‍യഭിനയിച്ചു.  തുടര്‍ന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തലസ്ഥാനം എന്ന ച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍. എങ്കില്‍തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.

വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. സൗപര്‍ണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും ശ്രദ്ധിക്കപെട്ട  നാടകം, അതിന് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങള്‍ ലഭിച്ചു നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫില്‍. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങിയത് മഹാത്മാഗാന്ധി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡയറക്ടറായി നരേന്ദ്രപ്രസാദ്  സേവനമനുഷ്ടിക്കുമ്പോളാണ്. ഈ മഹാ പ്രതിഭ  2003 നവംബര്‍ 3നു വിട പറയുമ്പോള്‍ മലയാള സാഹിത്യത്തിനും നാടകരംഗത്തിനും തീരാ നഷടമാണ് ഉണ്ടായത്‌. ഇന്നേക്ക് അദ്ദേഹം വിട പറഞ്ഞിട്ട് എട്ടു വര്ഷം തികയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 2510192021»|

« Previous Page« Previous « പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫി‌ന് നിര്‍ണ്ണായകം
Next »Next Page » കാതിക്കുടം ഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് പത്തുപേര്‍ ആശുപത്രിയില്‍ »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine