മുഖ്യമന്ത്രി ഭാര്യാഘാതകനെ തോളിലേറ്റുന്നു: വി.എസ്. അച്ച്യുതാനന്തന്‍

June 18th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ഭാര്യാഘാതകനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഉമ്മന്‍ ചാണ്ടിക്ക് കുടപിടിക്കുന്ന നടപടിയാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍. സോളാര്‍ കേസില്‍ കോടികളുടെ കുഭകോണമാണ് നടന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഖജനാവ് കാലിയാക്കുന്ന അഴിമതിയാണ് നടന്നത്. 100 കോടി രൂ‍പ പിടുങ്ങിയ വ്യക്തിയാണ് ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നത് വരെ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

10000 കോടി രൂപയുടെ അഴിമതിയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറയുന്നു.വസ്തുതകള്‍ അറിയാതെ ജോര്‍ജ്ജ് അങ്ങിനെപറയില്ലെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ നിന്നും വോക്കൌട്ട് നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ അംഗങ്ങള്‍ നിയമ സഭാ കവാടത്തിനു മുമ്പില്‍ ഒരുമണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ് : ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ അറസ്റ്റില്‍

June 17th, 2013

കോയമ്പത്തൂര്‍: സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയും സരിത എസ്.നായരുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ കൊല്ലം ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റു ചെയ്തത്. സീരിയല്‍ നടി ശാലുമേനോനൊപ്പം കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഉണ്ടായിരുന്ന ഇയാള്‍ സോളാര്‍ തട്ടിപ്പ് കേസില്‍ ഭാര്യ സരിത എസ്.നായര്‍ പോലീസ് പിടിയിലായതായി അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ബിജുവിനെ പിടികൂടുവാന്‍ അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തില്‍ മുന്‍ മന്ത്രിയും നടനുമായ ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് സരിതയുമായി ബന്ധമുണ്ടെന്നും ഇരുവരും ഹോട്ടലില്‍ കണ്ടുമുട്ടിയിരുന്നതായും ഈ ബന്ധമാണ് തന്റെ കുടുമ്പത്തിന്റേയും കമ്പനിയുടേയും തകര്‍ച്ചക്ക് കാരണമെന്ന് ആരോപിച്ചിരുന്നു.

ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയിട്ടും പോലീസിനു ബിജുവിനെ പിടികൂടുവാന്‍ ആയില്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു.അറസ്റ്റിലായ ബിജുവിനെ വൈകാതെ കേരളത്തിലെക്ക് കൊണ്ടുവരും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ് വിവാദം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി യു.ഡി.എഫ്

June 17th, 2013

തിരുവന്തപുരം: സരിത എസ്.നായരുടെ സോളാര്‍ പാനല്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി യു.ഡി.എഫ്. മുഖ്യന്ത്രിയില്‍ പൂര്‍ണ്ണ വിസ്വാസം ഉണ്ടെന്നും സോളാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം. യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണം സത്യസന്ധമായി നടക്കുന്നുണ്ട്. പ്രതികള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രി യാതൊരു സഹായവും നല്‍കിയിട്ടില്ല. വിവാദം രാഷ്ടീയ പ്രേരിതമായി എല്‍.ഡി.എഫ് സൃഷിട്ച്ചതാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായും അടുപ്പക്കരുമായും ബന്ധമുണ്ടെന്നതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. കൂടാതെ സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന് വയനാട് എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ എം.ഐ.ഷാനവാസാണ് മുഖ്യമന്ത്രിയുടെ അപ്പോയ്മെന്റ് സ്ംടിപ്പിച്ച് കൊടുത്തത്. ബിജു മുഖ്യമന്ത്രിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നതായാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.സരിത എസ്.നായരുമായി മുന്‍ മന്ത്രിയും യു.ഡി.എഫ് എം.എല്‍.എയുമായ ഗണേശ് കുമാറിനു ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജുവും സര്‍ക്കാ‍ര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ. ബി. ഗണേഷ് കുമാര്‍

June 16th, 2013

r-balakrishna-pillai-epathram

കൊട്ടാരക്കര: സൌരോജ്ജ പ്ലാന്റ് തട്ടിപ്പുമായി തനിക്ക് ബന്ധം ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് മുന്‍ മന്ത്രിയും നടനുമായ കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. പിതാവും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കൊപ്പം നടത്തിയ പത്ര സമ്മേളനത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ആരോപണം തെളിയിക്കുവാന്‍ ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു.

താന്‍ വീണ്ടും മന്ത്രിയാകരുതെന്ന് ആഗ്രഹിക്കുന്ന വനം ലോബിയും മറ്റു ചിലരുമാണ് ആരോപണത്തിനു പിന്നില്‍. കോയമ്പത്തൂരിലെ ഹോട്ടലില്‍ സരിതയ്ക്കൊപ്പം താമസിച്ചു എന്ന ആരോപണം ഗണേഷ് കുമാര്‍ നിഷേധിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഒരു തവണ മാത്രമേ കോയമ്പത്തൂരില്‍ പോയിട്ടുള്ളൂ എന്നും ഒരു പ്രമുഖ ടി. വി. ചാനല്‍ റിപ്പോര്‍ട്ടറും ഭാര്യയും പല തവണ നിര്‍ബന്ധിച്ചിട്ടാണ് എന്‍. എസ്. എസിന്റെ പരിപാടിയില്‍ പങ്കെടുക്കുവാനായി അവിടെ പോയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. തനിക്ക് പോലീസ് അകമ്പടി ഉണ്ടായിരുന്നതായും സര്‍ക്കാര്‍ വകുപ്പുകളുടെ അറിവോടെ ആയിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടില്‍ സോളാര്‍ പാനല്‍ വച്ചത് സരിത എസ്. നായരുമായോ ബിജു രാധാകൃഷ്ണനുമായോ ബന്ധപ്പെട്ട് അല്ലെന്നും ഇവരെ കണ്ടിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇരുവരും പറഞ്ഞു.

സരിത എസ്. നായരുമായി ഗണേഷ് കുമാറിനു ബന്ധമുണ്ടെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും, സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. സരിതയും ഗണേഷ് കുമാറും തമ്മില്‍ കോയമ്പത്തൂരില്‍ ഹോട്ടലില്‍ ഒരുമിച്ചു താമസിച്ചതായും ഇരുവരുടേയും ബന്ധമാണ് തന്റെ ജീവിതവും കമ്പനിയേയും തകര്‍ത്തതെന്നും ഒളിവില്‍ കഴിയുന്ന ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോളാര്‍ പാനല്‍ തട്ടിപ്പ്: രക്ഷപ്പെട്ട ദിവസം ബിജുവിനൊപ്പം നടി ശാലുമേനോനും അമ്മയും?

June 16th, 2013

തൃശ്ശൂര്‍: സോളാര്‍ പാനലിന്റെ പേരില്‍ കോടികള്‍ തട്ടിച്ച കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തൃശ്ശൂരില്‍ നിന്നും രക്ഷപ്പെട്ട ദിവസം നടി ശാലു മേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി പോലീസ്. മകള്‍ ശാലുമേനോനും താനും തൃശ്ശൂരിലേക്ക് പോകും വഴി തന്നെ കൂടെ കൂട്ടാമോ എന്ന് ചോദിച്ചപ്പോള്‍ എറണാകുളത്തുനിന്നും കാറില്‍ കയറ്റിയതാണെന്നും, യാത്രാ മധ്യേ ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചിരുന്നതെന്നുമാണ് സംഭവത്തെ കുറിച്ച് ശാലുവിന്റെ അമ്മ പറയുന്നത്. നേരത്തെ പരിചയക്കാരായ ബിജുവും സരിതയും ശാലു മേനോന്റെ നൃത്ത വിദ്യാലയത്തില്‍ സന്ദര്‍ശകരായിരുന്നു.

സരിത എസ്.നായര്‍ അറസ്റ്റിലായ വിവരം ബിജു അറിയുന്നത് തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു എന്നും തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു എന്നും പറയുന്നു. തൃശ്ശൂരിലെ ഹോട്ടലില്‍ ഡോ.ബിജു എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തിരുന്നത്. തിരുവനന്തപുരത്തുനിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയും സംഘവും ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്.അപ്പോഴേക്കും പ്രതി ഹോട്ടലില്‍ നിന്നും മുങ്ങിയിരുന്നു. തൃശ്ശൂരില്‍ ബിജുവിനൊപ്പം സീരിയല്‍ നടിയും അമ്മയും ഉള്ളതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ്.നായര്‍ക്കും, ബിജു രാധാകൃഷ്ണനും കോണ്‍ഗ്രസ്സിലെ മന്ത്രിമാരും എം.പിമാരുമായും ബന്ധപ്പെട്ടിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നു. താനാണ് ബിജുവിന് മുഖ്യമന്ത്രിയുടെ അപ്പോയ്‌മെന്റ് എടുത്ത് നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് നേതാവും വയനാട്ടില്‍ നിന്നുമുള്ള എം.പിയുമായ എം.ഐ ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂ‍റോളം താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബിജു ചാനലുകളിലൂടെ പറഞ്ഞിരുന്നു. സരിത തങ്ങളേയും ഫോണില്‍ വിളിച്ചിരുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരും സമ്മതിച്ചിട്ടുണ്ട്.സരിത എസ്.നായരുമായുള്ള ബന്ധത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പേസണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനേയും ഗണ്മാനേയും സസ്പെന്റ് ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഖ്യമന്ത്രിയെ കാണാന്‍ സരിതയുടെ ഭര്‍ത്താവിനു സൌകര്യം ഒരുക്കിയെന്ന് എം.ഐ. ഷാനവാസ് എം.പി.
Next »Next Page » ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ. ബി. ഗണേഷ് കുമാര്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine