പ്രഭാവര്‍മയുടെ കവിത ‘മലയാളം’ പ്രസിദ്ധീകരിക്കില്ല

May 27th, 2012

Prabha_Varma-epathram
തിരുവനന്തപുരം: പ്രശസ്ത കവിയും ദേശാഭിമാനി റസിഡന്‍റ് എഡിറ്ററുമായ ‍ പ്രഭാവര്‍മയുടെ  കവിത ഇനി സമകാലിക മലയാളം പ്രസിദ്ധീകരിക്കില്ലെന്നു പത്രാധിപര്‍ എസ്.  ജയചന്ദ്രന്‍ നായര്‍.  ചന്ദ്രശേഖരനെ വധിച്ചവരെ ‘വാക്കിന്‍െറ സദാചാരം കൊണ്ട്’ ന്യായീകരിച്ചുവെന്ന് ചൂണ്ടികാട്ടി  കഴിഞ്ഞലക്കം മുതല്‍ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ശ്യാമ മാധവം’എന്ന ഖണ്ഡ കവിതയാണ്  പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച് കൊണ്ട് പ്രതിഷേധം അറിയിച്ചത്.  ഈ ലക്കം പത്രാധിപരുടെ വിയോജനക്കുറിപ്പോടെയാണ്  നിര്‍ത്തിവെക്കുന്നത്. ദേശാഭിമാനിയില്‍ ശനിയാഴ്ചയും അതിന് മുമ്പുള്ള ദിവസങ്ങളിലും പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച് പ്രഭാവര്‍മ എഴുതിയിരുന്നു ഈ  ലേഖനങ്ങളാണ് വാരികയെ ചൊടിച്ചിച്ചത്. ‘അമ്പത്തിയെട്ട് വെട്ടുകള്‍ കൊണ്ട് നുറുക്കി ഒരു മനുഷ്യന്‍െറ ജീവന്‍ അപഹരിച്ചവരെ വാക്കിന്‍െറ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതില്‍പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നും ദേശാഭിമാനിയുടെ റസിഡന്‍റ് എഡിറ്റര്‍ പ്രഭാവര്‍മ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും’ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതു ആനക്കൊമ്പ്‌ തന്നെ ‍

May 27th, 2012

Mohanlal-tusk-epathram

പാലക്കാട്‌: ആദായ നികുതി വകുപ്പ്‌ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ ലഭിച്ചത്‌ ആനക്കൊമ്പ്‌ തന്നെയെന്ന്‌ സ്ഥിരീകരിച്ചു. ലാലിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തുകയും ആനക്കൊമ്പ്‌ പിടിച്ചെടുക്കുകയും ചെയ്‌തെങ്കിലും, പിടിച്ചെടുത്തത്‌ ആനക്കൊമ്പ്‌ തന്നെയാണോ എന്നതിനെ കുറിച്ച്‌ ഇത് വരെ ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല തുടര്‍ന്ന്  മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസില്‍ സമര്‍പ്പിച്ച  വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ്‌ ഇങ്ങനെയൊരു സ്ഥിരീകരണം  ലഭിച്ചത്. ഇതോടെ  നിയമവിരുദ്ധമായാണ്‌ ലാല്‍ ആനക്കൊമ്പ്‌ കൈവശം വെച്ചതെന്ന്  തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തതിലും പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. 2011 ജൂലൈ 29നായിരുന്നു ഏറെ വാര്‍ത്താ പ്രാധാന്യം നേടിക്കൊണ്ട്‌ ലാലിന്റെ വീട്ടില്‍ നിന്നും ആദായ നികുതി അധികൃതര്‍ ആനക്കൊമ്പ്‌ പിടിച്ചെടുത്തത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘പി’ പ്രകൃതിയെ പ്രണയിച്ച കവി

May 26th, 2012

Kunhiraman_nair-epathram

“കുയിലും, മയിലും,
കുഞ്ഞിരാമന്‍ നായരും
കൂടുകൂട്ടാറില്ല”
-: കെ. ജി. ശങ്കരപ്പിള്ള

മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍.  കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.

തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു.  പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ  കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.

ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ.”
(നരബലി)

ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”

പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു  കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ  കളിയച്ഛനില്‍ ഇങ്ങനെ എഴുതി
ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”

അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു.  ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ്

(മാഞ്ഞുപോയ മഴവില്ല്)

“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു”
(പിച്ചിച്ചീന്തിയ പുഷ്പചിത്രം)
ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത.  അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി  എം. ലീലാവതി  എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി  ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.

കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍  അന്തരിച്ചു.  എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

6 അഭിപ്രായങ്ങള്‍ »

ആ‍‌വേശം വിതറുവാന്‍ അനിന്‍ മാരാര്‍

April 29th, 2012
aniyan maarar-epathram
തൃശ്ശൂര്‍ പൂരത്തിനെത്തുന്ന മേളക്കമ്പക്കാരെ സംബന്ധിച്ച് പാണ്ടിമേളം എന്നാല്‍ മനസ്സിലേക്ക് ആദ്യമെത്തുക മെലിഞ്ഞു നീണ്ട വിനിയാന്വിതനായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ മുഖമാണ്. പെരുവനത്തിന്റെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിന്റെ മാറ്റൊലികള്‍ അവസാനിക്കും മുമ്പേ മറ്റൊരു മേളവിസ്മയത്തിനു തിരികൊളുത്തിയിട്ടുണ്ടാകും ഈ അനുഗ്രഹീതകലാകാരന്‍. എട്ടുകൊല്ലം മേളപ്രമാണിയായിരുന്ന മട്ടന്നൂര്‍ എന്ന അതികായന്‍ ഒഴിഞ്ഞപ്പോള്‍ ഇനിയാരെന്ന ചോദ്യത്തിനു മറുപടിയുമായാണ് അനിയന്‍ മാരാ‍ര്‍ തിരുവമ്പാടിയുടെ മേളപ്രമാണിയായത്. ചെണ്ടയില്‍ വീഴുന്ന ഓരോ കോലും പുറപ്പെടുവിക്കുന്ന ശബ്ദത്തെ സൂക്ഷമായി വിശകലനം ചെയ്യുന്ന തൃശ്ശൂരിലെ മേളക്കമ്പക്കാര്‍ക്കിടയില്‍ പാണ്ടിയുടെ ശാബ്ദ സൌന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ  ഇരുന്നൂറ്റമ്പതോളം കലാകാരന്മാരെ അണി നിരത്തിക്കൊണ്ട് മേളത്തെ നിയന്ത്രിക്കുക എന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്.
വാദ്യകലാ പാരമ്പര്യമുള്ള കുടുംബത്തില്‍ പരിയാരത്ത് കൃഷ്ണന്‍ കുട്ടിമാരാരുടേയും കിഴക്കൂട്ട് കാളിക്കുട്ടി മാരസ്യാരുടേയും മകനായി ജനിച്ച അനിയന്‍ മാരാരെ അമ്മാവന്‍ ഈശ്വരന്‍ മാരാരാണ് മേളവിസ്മയത്തിന്റെ അനന്തമായ ലോകത്തെക്ക് കൈപിടിച്ച് ആനയിച്ചത്. അമ്മാവനെ കൂടാതെ പരിയാരത്ത് കുഞ്ഞന്‍  മാരാരില്‍ നിന്നും പഠിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സില്‍ നെറ്റിശ്ശേരി ക്ഷേത്രത്തില്‍ ആയിരുന്നു അരങ്ങേറ്റം. മേളത്തെ ജീവിത തപസ്യയാക്കി മാറ്റിയതിലൂടെ ഗുരുക്കന്മാരില്‍ നിന്നും പകര്‍ന്നു കിട്ടിയതിനപ്പുറം പലകാതം മുന്നേറുവാന്‍ അദ്ദേഹത്തിനായി. ഇരുന്നു പാണ്ടി, കൊട്ടി വാചകം പൂക്കല്‍ തുടങ്ങിയവയില്‍ അനിയന്മാരാര്‍ക്ക് പ്രത്യേക പ്രാഗല്‍ഭ്യമുണ്ട്. കൂടാതെ ചെമ്പട, പഞ്ചാരി, ദ്രുവം, അടന്ത അഞ്ചടന്ത എന്നിവയിലും അനിയന്‍ മാരാര്‍ അതീവ നിപുണനാണ്.
പതിനേഴാം വയസ്സില്‍ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ ആദ്യമായി പങ്കെടുത്തു. ഗുരുവായൂര്‍, തിരുവില്വാമല, ചാത്തക്കുടം, എടക്കുന്നി മണപ്പുള്ളിക്കാവ് തുടങ്ങി പല പ്രസിദ്ധമായ ക്ഷേത്രങ്ങളിലും അനിയന്മാരാര്‍ പതിവുകാരനാണ്.  കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ മേളപ്രമാണിയെ തേടിയെത്തിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ പൂരത്തിനു അമരക്കാരനാകുക എന്നത് ഏതൊരു കലാകാരനേയും അല്പം ഒന്ന് അഹങ്കാരിയാക്കും എന്നാല്‍ എല്ലാം ഈശ്വരാനുഗ്രം എന്നു പറഞ്ഞു കൊണ്ട് പ്രശംസാ വാചകങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും മുമ്പില്‍ ഈ വലിയ കലാകാരന്‍ വിനയാന്വിതനാകും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ആ‍‌വേശം വിതറുവാന്‍ അനിന്‍ മാരാര്‍

യേശുദാസിനെ ആദരിക്കുന്നു

April 10th, 2012

yesudas-epathram

തിരുവനന്തപുരം : ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ. കെ. ജെ. യേശുദാസിനെ കേരള നിയമസഭ ആദരിക്കുന്നു. ബുധനാഴ്ച്ച നടക്കുന്ന ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കർ ജി. കാർത്തികേയൻ അദ്ധ്യക്ഷൻ ആയിരിക്കും. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. യേശുദാസിനെ കുറിച്ച് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച് വി. ആർ. ഗോപിനാഥ് സംവിധാനം ചെയ്ത “സദ്ഗുരു” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടത്തും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

18 of 381017181930»|

« Previous Page« Previous « സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു
Next »Next Page » വി.എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നത് കള്ളപ്രചാരണം: പ്രകാശ് കാരാട്ട് »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine