ജോസ് പ്രകാശ്‌ അന്തരിച്ചു

March 24th, 2012

jose-prakash-epathram1

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മെച്ചപ്പെട്ട വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ജോസ് പ്രകാശ് (87) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊച്ചിയിലെ സണ്‍റൈസ് ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിനു ജെ. സി. ഡാനിയല്‍ പുരസ്കാരം ലഭിച്ചത്. ആശുപത്രി കിടക്കയില്‍ അത്യാസന്നനിലയില്‍ കിടന്നാണ് അദ്ദേഹം അവാര്‍ഡ്‌ വാര്‍ത്ത അറിഞ്ഞത് . നാളെയായിരുന്നു പുരസ്കാരം നല്‍കുവാന്‍ തീരുമാനിച്ചിരുന്നത്.

നാലുപതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിന്ന ജോസ്പ്രകാശ്  വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിലെ സൂക്ഷ്മതയും ഉച്ചാരണത്തിലെ പ്രത്യേകതകളും ഒപ്പം ആകാരത്തിനനുസരിച്ചുള്ള  കോസ്റ്റ്യൂമുകളും  മറ്റേതൊരു വില്ല്ലനേക്കാളും ഗംഭീരമാക്കി തീര്‍ക്കുവാന്‍ അദ്ദേഹത്തിനായി.  മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജോസ് പ്രകാശ് അവസാന നാളുകളില്‍ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറിയിരുന്നു. ശരിയോ തെറ്റോ എന്ന സിനിമയിലൂടെ ആയിരുന്നു ജോസ്പ്രകാശിന്റെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്. 1969-ല്‍ റിലീസ് ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ജോസ്പ്രകാശിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. മനുഷ്യ മൃഗം, സി.ഐ.ഡി നസീര്‍, ഓളവും തീരവും, പുതിയ വെളിച്ചം, പഞ്ചതന്ത്രം, ലിസ, ഈറ്റ,അറിയപ്പെടാത്ത രഹസ്യം, മാമാങ്കം, അഹിംസ, സ്വന്തമെവിടെ ബന്ധമെവിടെ, അഥര്‍വ്വം, എന്റെ കാണാക്കുയില്‍,ദേവാസുരം, പത്രം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദെഹം തന്റെ അഭിനയമികവ് തെളിയിച്ചു.  സിനിമയില്‍ സജീവമാകുന്നതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. നടന്‍ എന്നതിനപ്പുറം നല്ലൊരു ഗായകന്‍ കൂടെയായിരുന്നു ജോസ്പ്രകാശ്.

കോട്ടയം കുന്നേല്‍ കെ. ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രനായി 1926 ലാണു ജോസ് പ്രകാശ് ജനിച്ചത്. കലയോടുള്ള അടങ്ങാത്ത താത്പര്യമാണ് പട്ടാളക്കാരനായിരുന്ന ജോസിനെ സിനിമയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്ക് ആണ് ജോസ് പ്രകാശ് അഭിനയിച്ച അവസാന ചിത്രം.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ജോസ് പ്രകാശ്‌ അന്തരിച്ചു

ഡോ. കെ. ടി. വിജയമാധവന്റെ നിര്യാണത്തിൽ അനുശോചിച്ചു

March 9th, 2012

dr-k-madhavankutty-epathram

കോഴിക്കോട് : പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ഡോ. കെ. ടി. വിജയമാധവന്റെ നിര്യാണത്തിൽ കോഴിക്കോട്ടെ സാമൂഹ്യ സാംസ്ക്കാരിക നായകന്മാർ ഒത്തുചേർന്നു. ചാവറ കൾച്ചറൽ സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

dr-kt-vijayamadhavan-obituary-epathram

ഡോ. എം. ജി. എസ്., മുൻ പ്രോ വൈസ് ചാൻസലർ ഡോ. എം. കെ. പ്രസാദ്, ഡോ. എ. അച്യുതൻ, ഫാദർ ജോസ് ഇടപ്പടിയിൽ, പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പീശൻ, പ്രൊഫ. കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടർ എം. എ. ജോൺസൻ e പത്രം പരിസ്ഥിതി സംഘത്തിനു വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

March 8th, 2012
Bombay Ravi-epathram
മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി (രവിശങ്കര്‍ ശര്‍മ്മ) അന്തരിച്ചു. 86 വയസ്സായിരുന്നു. ബോംബെ ഹോസ്പിറ്റലില്‍ വൈകീട്ട് ആറരയോടെ ആയിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ ബോംബെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളാകുകയായിരുന്നു.   ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

മലയാളമടക്കം വിവിധ ഭാഷകളിലായി ഇരുനൂറ്റമ്പതിലധികം ഗാനങ്ങള്‍ക്ക് അദ്ദെഹം ഈണം പകര്‍ന്നിട്ടുണ്ട്. ബോബെ രവി ഈണം പകര്‍ന്ന ഗാനങ്ങള്‍ മലയാളി മനസ്സില്‍ എക്കാലത്തും നിറഞ്ഞു നിന്നവയാണ്. നഖക്ഷതങ്ങളിലെ ‘മഞ്ഞള്‍ പ്രസാദവും…’, പഞ്ചാഗ്നിയിലെ ‘ആ രാത്രിമാഞ്ഞു പോയീ…’, ‘സാഗരങ്ങളേ….‘ ഒരു വടക്കന്‍ വീരഗാഥയിലെ ‘ ചന്ദനലേപ സുഗന്ധം…’ വൈശാലിയിലെ ‘ധും ധും ധും ധുംദുഭിനാധം…’ തുടങ്ങി ബോംബെ രവി അനശ്വരമാക്കിയ ഗാനങ്ങള്‍ നിരവധി. സര്‍ഗ്ഗം,പരിണയം തുടങ്ങി പതിനഞ്ചില്‍ പരം ചിത്രങ്ങള്‍ക്കായി തൊണ്ണൂറോളം ഗാനങ്ങള്‍ അദ്ദെഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.  2005-ല്‍ ഹരിഹരന്‍ സംവിധനം ചെയ്ത മയൂഖം എന്ന ചിത്രത്തിലെ ഗാനങ്ങളാണ് അദ്ദേഹം അവസാനമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. കെ.ടി. വിജയമാധവൻ അന്തരിച്ചു

March 6th, 2012

kt-vijayamadhavan-epathram

കോഴിക്കോട് : ചാലിയാറിലെ മെർക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയിൽ കൊണ്ടുവന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ഡോ. കെ. ടി. വിജയമാധവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

“സേവ് ചാലിയാർ” പ്രസ്ഥാനത്തിനെ നയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവൻ ദീർഘകാലം സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് എനവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യിൽ അംഗമായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ പ്രൊഫസർ ആയി വിരമിച്ച ഡോ. വിജയമാധവൻ ചാലിയാറിലെ “ഹെവി മെറ്റൽ” മലിനീകരണത്തെ പറ്റി ആദ്യ കാലത്ത് തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പ് നൽകിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.

ചാലിയാറിലെ മെർക്കുറി വിഷബാധ ക്രമേണ മെർക്കുറിയുടെ അളവ് മത്സ്യങ്ങളിൽ വർദ്ധിക്കുവാൻ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാൻ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ജലം രാസ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ജലത്തിലെ മെർക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവ് ലഭിക്കുകയും ചെയ്യുന്നു. ഈ കാരണം കൊണ്ട് സർക്കാർ ജലം മലിനമല്ല എന്ന നിലപാട് സ്വീകരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള വിഷബാധയാണ് കൂടുതൽ അപകടം എന്ന് ഡോ. കെ. ടി. വിജയമാധവൻ കണ്ടെത്തി. കാരണം ഇതിന്റെ ദൂഷ്യം പെട്ടെന്ന് പ്രകടമാവുന്നില്ല. വൻ തോതിലുള്ള വിഷബാധ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികൾ സ്വീകരിക്കാൻ അധികാരികളെ നിർബന്ധിതരാക്കുകയും ചെയ്യുമ്പോൾ ഇത്തരം “സ്ലോ പോയസനിംഗ്” അതിന്റെ ദൂഷ്യ ഫലങ്ങൾ പ്രകടിപ്പിക്കാൻ എറെ കാലതാമസം എടുക്കുന്നു എന്നും അപ്പോഴേക്കും എറെ വൈകി കഴിഞ്ഞിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് മെഡിക്കൽ കോളജിനു സമീപമുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ശവസംസ്ക്കാരം ബുധനാഴ്ച്ച നടക്കും.

കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. പി. രാജരാജേശ്വരി യാണ് ഭാര്യ. ഡോ. വിവേൿ, ദുബായിൽ ആർക്കിടെക്ട് ആയ വിനിത എന്നിവർ മക്കളാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കര്‍ദ്ദിനാള്‍ വിവാദം : വാര്‍ത്താ ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചു

February 23rd, 2012

kv-thomas-george-alencherry-epathram

എറണാകുളം : മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ താന്‍ സമീപിച്ചു എന്നും കേസില്‍ നീതി നടപ്പിലാക്കാന്‍ താന്‍ ഇടപെടും എന്നുമുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ വിവാദ പ്രസ്താവന ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്സിയ ഫീദെസ് തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ വാര്‍ത്ത നല്‍കിയ പേജില്‍ ഇപ്പോള്‍ “ഈ വാര്‍ത്ത ഇപ്പോള്‍ ലഭ്യമല്ല” എന്ന ഒരു അറിയിപ്പാണ് ഉള്ളത്.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ നല്‍കിയ വാര്‍ത്തയില്‍ വാര്‍ത്താ ഏജന്‍സിയോട് കര്‍ദ്ദിനാള്‍ പറഞ്ഞത് ഇപ്രകാരമാണ് :
രണ്ടു കത്തോലിക്കാ തൊഴിലാളികള്‍ വെടിയേറ്റ്‌ മരിച്ച കഥ ഞാന്‍ കേട്ടു. വേദനാജനകമാണ് അത്. ഉടന്‍ തന്നെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ബന്ധപ്പെട്ട് കേസില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ വ്യക്തമായും ചില പിഴവുകള്‍ ഉണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടല്‍കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്യം അതല്ല. “വിദേശ ശക്തികള്‍” എന്നും “അമേരിക്കന്‍ ആധിപത്യം” എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് കേരളത്തില്‍ ഉള്ളത്.

പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ റോമില്‍ വിശുദ്ധ പിതാവിനോടും പുതിയ കര്‍ദ്ദിനാള്‍മാരോടും ഒപ്പം കുര്‍ബ്ബാനയില്‍ പങ്കെടുത്ത കത്തോലിക്കനായ ടൂറിസം മന്ത്രി കെ. വി. തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക്‌ തികഞ്ഞ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും അദ്ദേഹത്തിന് ഏറെ പിടിപാടും സ്വാധീന ശക്തിയുമുണ്ട്. ഈ പ്രശ്നത്തില്‍ താന്‍ പരമാവധി ഇടപെടാം എന്ന് അദ്ദേഹം തനിക്ക്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ അധികൃതരുമായി താന്‍ നിരന്തരമായി ബന്ധപ്പെട്ട് കൊള്ളാം എന്ന് ഉറപ്പു നല്‍കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

19 of 371018192030»|

« Previous Page« Previous « ലാലൂര്‍ മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കും : മുഖ്യമന്ത്രി
Next »Next Page » മോഹന്‍ലാലിന്റെ അമ്മയുടെ നില ഗുരുതരം »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine