കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കും. : രമ്യ ആന്റണി

July 13th, 2010

remya-antony-epathramതിരുവനന്തപുരം : രോഗം തളര്‍ത്താത്ത ഇഛാ ശക്തിയുടേയും, പ്രതികൂല സാഹചര്യങ്ങളിലെ അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തിന്റേയും നേര്‍രൂപമായ കവയത്രി രമ്യാ ആന്റണിക്ക്‌ ഓര്‍ക്കുട്ടിലെ സൗഹൃദ ക്കൂട്ടായ്മ “ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ” യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബ്ലോഗില്‍ പലപ്പോഴായി കുറിച്ച കവിത കളിലൂടെയാണ്‌ കൂട്ടുകാര്‍ രമ്യയിലേ ക്കെത്തിയത്‌ . ‘REMYAM – The festival of Togetherness Teamwork and Harmony’ – നിയമ പാര്‍ലമന്ററി കാര്യ വകുപ്പു മന്ത്രി എം. വിജയ കുമാര്‍ ഉദ്‌ഘാടനം ചെയ്തു.

“ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ” സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും സ്ക്കൂട്ടറും അദ്ദേഹം രമ്യക്കു സമ്മാനിച്ചു. പ്രൊഫസര്‍ ബി. ഹൃദയ കുമാരി ടീച്ചറും, ശില്‍പ്പി കാനായി കുഞ്ഞിരാമനും ചേര്‍ന്ന് ലാപ്പ്‌ ടോപ്പും, കവി പ്രൊഫസര്‍ ഡി. വിനയ ചന്ദ്രന്‍ പേനയും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍ വാഹന രേഖകളും, ഇ. എം. രാധ ഹെല്‍മറ്റും, രാധാ ലക്ഷ്മി പദ്‌മരാജന്‍ മഴക്കോട്ടും സമ്മാനിച്ചു. രമ്യയുടെ കവിതകള്‍ക്ക്‌ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ കൂട്ടുകാര്‍ തീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും, രമ്യയുടെ പുതു കവിതകളുടെ സമാഹാരം ‘സ്പര്‍ശ’ ത്തിന്റെ കവര്‍ പേജ്‌ പ്രകാശനവും അനുബന്ധമായി നടന്നു.

remya-antony-vijayakumar-epathram

"ഫ്രണ്ട്സ്‌ ഓഫ് രമ്യ" നല്‍കിയ സ്കൂട്ടര്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്ക് കൈമാറുന്നു

മൂന്നാം ക്ലാസ്സു മുതല്‍ തിരുവനന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ച രമ്യ, ഫസ്റ്റ്‌ ക്ലാസോടെ എസ്‌. എസ്‌. എല്‍. സി. പാസ്സായി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്പ്ലിക്കേഷനിലും, ലൈബ്രറി സയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി. തിരുവനന്തപുരം ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ അസിസ്റ്റന്റ്‌ ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (തിരുവനന്തപുരം) പ്രവേശിപ്പിക്കപ്പെട്ടു. നിലവില്‍ കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്നു.

remya-antony-minister-vijayakumar

"ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ" സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്കു സമ്മാനിക്കുന്നു

ദേവകി വാര്യര്‍ സ്മാരക സ്ത്രീ പഠന കേന്ദ്രം സെക്രട്ടറി ടി. രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ കെ. ജി. സൂരജ്‌ (കണ്‍വീനര്‍ – ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ) സ്വാഗതവും, സന്തോഷ്‌ വില്‍സൺ മാസ്റ്റര്‍ (ചെയര്‍മാന്‍ – ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ) നന്ദിയും പറഞ്ഞു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ കൂട്ടുകാര്‍ , ഡോ. സി. പിന്റോ അനുസ്‌മരണ സമിതി, സിന്റ്രിയോ ടെക്നോളജീസ്‌, വൈഗ ന്യൂസ്‌, കാവല്‍ കൈരളി മാസിക, ഇന്ത്യന്‍ റൂമിനേഷന്‍സ്‌ ഡോട്ട്‌ കോം, ശ്രുതിലയം ഓര്‍ക്കുട്ട്‌ കൂട്ടായ്മ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കാന്‍ രമ്യ ആഹ്വാനം ചെയ്തു. രമ്യയുടെ നേതൃത്വത്തില്‍ ഫ്രണ്ട്സ്‌ ഓഫ്‌ ശ്രദ്ധ എന്ന കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്‌ രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പരിപാടികള്‍ക്ക്‌ ജോഷി കെ. സി., ഷാന്റോ ആന്റണി, അഷ്‌ക്കര്‍ കതിരൂര്‍ , അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ്‌, സന്ധ്യ എസ്‌. എന്.‍, സുമ തോമസ്‌ തരകന്‍, അനില്‍കുമാര്‍ കെ. എ., എസ്‌. കലേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കൂട്ടുകാരുടെ നേതൃത്വത്തില്‍ രമ്യയുടെ കവിതകളുടെ ഓഡിയോ രൂപം, ജീവിത രേഖകള്‍ ചിത്രീകരിക്കുന്ന ഡോക്കുമന്ററി എന്നിവയുടെ പിന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ “മാധ്യമ” പനി പടരുന്നു

June 9th, 2010

feverതിരുവനന്തപുരം : ആഫ്രിക്കയിലെ എയ്ഡ്സ് മുതല്‍ ഗുജറാത്തിലെ പ്ലേഗ് വരെ അമേരിക്കന്‍ ചാര സംഘടനയുടെ സൃഷ്ടിയാണ് എന്ന വാദം നാം കേട്ടിട്ടുണ്ട്. ഏതാണ്ട് അതേ രീതിയിലൊരു പരാമര്‍ശമാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കേരളത്തില്‍ നടത്തിയത്. കേരളത്തിലെ പനി മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ് എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.

അതെന്തായാലും, മാധ്യമങ്ങള്‍ സൃഷ്ടിച്ച പനി ഏറെ വിനാശകരവും കടുത്തതുമാണ് എന്ന് ജനങ്ങളുടെ ദുരിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ ഇനം പനികള്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിവസവും ആയിരക്കണക്കിനു ആളുകളാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. ഓരോ ആശുപത്രിയുടെ മുമ്പിലും ഡോക്ടര്‍മാരെ കാണുവാനായി പനി ബാധിതരുടെ നീണ്ട ക്യൂ കാണാം. ഒന്നുകില്‍ ആരോഗ്യ മന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു എന്നു വേണം കരുതുവാന്‍.

മഴക്കാലമായാല്‍ ഡെങ്കിയടക്കം വിവിധ ഇനം പനികള്‍ കേരളത്തില്‍ പടര്‍ന്നു പിടിക്കുക സാധാരണമാണ്. ഇതിനു വേണ്ട മുന്‍ കരുതലും ചികിത്സാ സംവിധാനവും സര്‍ക്കാര്‍ എടുക്കേണ്ട സമയത്ത് അപ്രതീക്ഷിതമായി യാതൊരു വീണ്ടു വിചാരവും ഇല്ലാതെ ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയതും, തുടര്‍ന്നുണ്ടാ‍യ വിഷയങ്ങളും, ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നിരവധി രോഗികളാണ് ഇതു മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ ദിവസം ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ഒരു രോഗി ദീര്‍ഘമായ ക്യൂവില്‍ ഡോക്ടറെ കാണുവാന്‍ കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയുണ്ടായി.

പനി കൂടാതെ വയറിളക്കവും ഛര്‍ദ്ദിയും മഞ്ഞപ്പിത്തവും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ചു വിട്ടിട്ടുണ്ട് എന്ന് വേണം കരുതാന്‍. പലയിടങ്ങളില്‍ നിന്നും ഈ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പനി ബാധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അഞ്ചോളം ആളുകള്‍ മരിച്ചു. സംസ്ഥാനത്ത്  വിവിധ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്ന് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം

January 2nd, 2010

alcoholism-keralaതിരുവനന്തപുരം : ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.

നാരായണന്‍ വെളിയംകോട്, ദുബായ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പനി പിടിച്ച കേരളം

July 16th, 2009

aedes-aegypti-mosquitoകോഴിക്കോട്‌ : കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു.

പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും.

കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്.

നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്.

സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്.

കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു.

കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍‌പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു.

അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

46 of 461020444546

« Previous Page « മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു
Next » 52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine