കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവ്  

October 21st, 2020

injection-antigen-tests-to-dominate-rt-pcr-ePathram
തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ 2750 രൂപ ഈടാക്കുന്ന ആർ. ടി. പി. സി. ആർ. (ഓപ്പൺ സിസ്റ്റം) 2100 രൂപയാക്കി.

ട്രൂനാറ്റ് ടെസ്റ്റ് : 2100 രൂപ. രണ്ടു ഘട്ടമായി നടത്തുന്ന പരിശോധനക്ക് 1500 രൂപ വീതം 3000 രൂപ യായിരുന്നു ഇതു വരെ ഈടാക്കി കൊണ്ടിരുന്നത്. ആന്റിജന്‍ ടെസ്റ്റിന്റെ നിരക്ക് പഴയതു തന്നെ തുടരും. 625 രൂപ. ജീൻ എക്സ്പർട്ട് ടെസ്റ്റ് : 2500 രൂപ.

മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകളുടെ  നിർമ്മാണം വ്യാപകം ആയതിനാൽ ഐ. സി. എം. ആർ. അംഗീ കരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായ സാഹചര്യ ത്തി ലാണ് പുതിയ നിരക്കുകൾ പ്രാബല്യ ത്തില്‍ വന്നത്.

പി. എൻ. എക്സ്. 3644/2020

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് രോഗി കള്‍ക്ക് കൂട്ടിരിക്കുവാന്‍ സര്‍ക്കാര്‍ അനുമതി

October 12th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : കൊവിഡ് ആശുപത്രി കളില്‍ ചികിത്സ യില്‍ കഴിയുന്ന പരിചരണം ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്ക് ആശുപത്രി യില്‍ കൂടെ ആളെ നിറുത്തു വാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.

രോഗി യുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യ കതയും മനസ്സിലാക്കി അത്യാവശ്യ മുള്ള കേസുകളി ലാണ് കൂട്ടിരിപ്പിന്ന് ആളെ അനുവദിക്കുക. കൂട്ടിരിക്കുന്ന ആളിന് പി. പി. ഇ. കിറ്റ് അനു വദിക്കു കയും ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലി ക്കുകയും വേണം.

ഇതിന്റെ വിശദാംശങ്ങള്‍  മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ ഫേയ്സ് ബുക്ക് പോസ്റ്റി  ലൂടെ അറിയി ച്ചിട്ടുണ്ട്. 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്റിജൻ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയാലും ആർ. ടി. പി. സി. ആർ. ടെസ്റ്റ് ചെയ്യും

October 7th, 2020

injection-antigen-tests-to-dominate-rt-pcr-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിതര്‍ എന്ന് സംശയി ക്കുന്ന വ്യക്തി കളുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ. ടി. – പി. സി. ആർ. ടെസ്റ്റ് കൂടി നടത്തു വാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന്ന് ആവശ്യമായ നടപടി കൾ എല്ലാ ജില്ല കളിലും സ്വീകരിക്കും.

ഗർഭിണികളും ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന വരും പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ രോഗി കള്‍ക്ക് വേണ്ടതായ ചികിത്സാ സൗകര്യ ങ്ങള്‍ വിലയിരു ത്തുന്ന തിനും അതിന് അനുസരിച്ച് അത് തയ്യാറാ ക്കുന്ന തിനും നിർദ്ദേശം നൽകി.

(പി. എൻ. എക്‌സ്. 3431/2020)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെട്ടിട നിർമ്മാണ ചട്ടങ്ങളില്‍ വീണ്ടും ഭേദഗതി

September 24th, 2020

kerala-govt-moves-to-change-building-construction-structure-ePathram

തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലുള്ള കെട്ടിട നിർമ്മാണച്ചട്ടം വീണ്ടും ഭേദഗതി ചെയ്തു. ഇതു പ്രകാരം ചെറിയ വീടുകള്‍ ഉണ്ടാക്കു മ്പോള്‍ മഴ വെള്ള സംഭരണി ആവ ശ്യമില്ല. അഞ്ചു സെന്റിൽ താഴെയുള്ള വസ്തു വിൽ നിർമ്മിക്കുന്ന വീടുകൾക്കും 300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ള സംഭരണി വേണ്ട. സര്‍ക്കാ റിന്റെ ‘സുഭിക്ഷ’ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് കൊണ്ടാണ് ഇളവ് നൽകിയത്.

4000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വ്യവസായ സ്ഥാപന ങ്ങൾക്ക് 10 മീറ്റർ വീതി യിൽ റോഡു വേണം എന്നുള്ള നിബന്ധന ഒഴിവാക്കി. 6000 ചതുര ശ്രമീറ്റർ വരെ അഞ്ചു മീറ്റര്‍ വീതി യിലും ആറായിരത്തില്‍ കൂടുതൽ വിസ്തീർണ്ണം ഉള്ള കെട്ടിടങ്ങളി ലേക്ക് ആറു മീറ്ററും വീതി യിൽ റോഡ് മതിയാകും.

18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള സ്ഥാപനങ്ങൾക്ക് എട്ടു മീറ്റർ വീതി യിലുള്ള റോഡ് മതി. ഇതു പ്രകാരം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപന ങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം എന്നിവക്ക് എട്ടു മീറ്റർ വീതിയിൽ റോഡ് മതിയാകും.

ഇത്തരം കെട്ടിട ങ്ങളിലേക്ക് 10 മീറ്റർ വീതി യിൽ റോഡ് വേണം എന്ന് നിബന്ധന ഉണ്ടാ യിരുന്നു. സംസ്ഥാനത്ത് 10 മീറ്റർ വീതി യിൽ റോഡുകള്‍ ഇല്ല എന്ന് കണ്ടെത്തി. ഇതിനെ ത്തുടർന്നാണ് ഇളവ് അനുവദിച്ചത്.

കെട്ടിട നിർമ്മാണ ത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. കെട്ടിടങ്ങൾ നിർമ്മിക്കു മ്പോൾ നാലു വശവും ഒഴിച്ചിടേണ്ട സ്ഥലം (സെറ്റ് ബാക്ക്) കണക്കാക്കു മ്പോൾ ശരാശരി സെറ്റ് ബാക്ക് നൽകി കെട്ടിടം നിർമ്മിക്കാം. നിർമ്മിത വിസ്തൃതി (ബിൽറ്റ് അപ് ഏരിയ) യുടെ അടിസ്ഥാന ത്തിൽ ഫ്ളോർ ഏരിയ കണക്കാക്കി യിരുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്.

2019-ലെ കെട്ടിട നിർമ്മാണചട്ട ഭേദഗതിക്ക് എതിരെ വ്യാപകമായ പരാതികള്‍ ഉണ്ടാ യതിന്റെ അടിസ്ഥാന ത്തിലാണ് വീണ്ടും ഭേദഗതി വരുത്തിയത്. ഈ മേഖലക്ക് കിട്ടി ക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായി എന്നുള്ള പരാതികളും ഉയര്‍ന്നിരുന്നു. ഇതിനാലാണ് 2019 ലെ ചട്ടം വീണ്ടും ഭേദഗതി ചെയ്തത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിംഗമാറ്റ ശസ്ത്രക്രിയ ക്കുള്ള തുക 5 ലക്ഷം രൂപ വരെയാക്കി വർദ്ധിപ്പിച്ചു

September 22nd, 2020

transgenders-or-third-gender-ePathram
തിരുവനന്തപുരം : ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു വിധേയരാകുന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് അനുവദിക്കുന്ന തുക വർദ്ധിപ്പിച്ച് ഉത്തരവ് ഇറക്കി എന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന രണ്ടു ലക്ഷം രൂപ യാണ് വർദ്ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്.

സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്ര ക്രിയ (ട്രാൻസ്മാന്‍) വളരെ സങ്കീർണ്ണവും ചെലവ് ഏറിയതും ആയതിനാലും നിരവധി ശസ്ത്ര ക്രിയ യിലൂടെ മാത്രമേ ഈ മാറ്റം സാദ്ധ്യമാവുക യുള്ളൂ എന്നതിനാലും ഇതിനായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കും.

പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്ര ക്രിയ (ട്രാൻസ് വുമൺ) താരതമ്യേന ചെലവ് കുറവ് ആയതു കൊണ്ട് പരമാവധി രണ്ടര ലക്ഷം രൂപവരെയാണ് അനുവദി ക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ ജെന്‍ഡറുകളെ സമൂഹ ത്തിന്റെ മുഖ്യധാര യിൽ എത്തിക്കുന്നതിനും അവരുടെ ഉന്നമന ത്തിനു വേണ്ടിയും സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി കളിൽ ഏറ്റവും ശ്രദ്ധേയ മായ ഒന്നാണ് ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു നല്‍കി വരുന്ന ധന സഹായം എന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സ്ത്രീയിൽ നിന്നും പുരുഷന്‍ ആകുന്ന ശസ്ത്രക്രിയക്കു വേണ്ടി 5 ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് പരമാവധി 5 ലക്ഷം രൂപ വീതം 25 ലക്ഷം രൂപയും പുരുഷനിൽ നിന്നും സ്ത്രീ യിലേ ക്കുള്ള ശസ്ത്ര ക്രിയക്കു വേണ്ടി 10 ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേർത്താണ് 50 ലക്ഷം രൂപ അനുവദി ച്ചിരിക്കുന്നത്.

ശസ്ത്രക്രിയക്കു ശേഷം സമർപ്പിക്കുന്ന ബില്ലുകളു ടെയും ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തി ന്റെയും അടി സ്ഥാനത്തിൽ ആയിരിക്കും ധന സഹായം അനുവദി ക്കുക. (പി. എൻ. എക്‌സ്. 3187/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം : കേരള ത്തില്‍ മഴ ശക്തമാവും
Next »Next Page » ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine