ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു

March 24th, 2025

film-maker-jc-daniel-father-of-malayalam-cinema-ePathram
തിരുവനന്തപുരം : കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ. സി. ഡാനിയലും പങ്കു വഹിച്ചിട്ടുണ്ട് എന്ന് സാംസ്‌കാരിക, യുവ ജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. ജെ. സി. ഡാനിയലിൻ്റെ വെങ്കല പ്രതിമയുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അമ്പതാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമ്പസിൽ ജെ. സി. ഡാനിയലിൻ്റെ പൂർണ്ണ കായ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്വമാണ്.

യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങി പ്പുറപ്പെട്ട ജെ. സി. ഡാനിയലും അദ്ദേഹത്തിൻ്റെ ‘വിഗത കുമാരൻ’ എന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.

ജെ. സി. ഡാനിയലിൻ്റെ പ്രവർത്തനങ്ങളെ ചരിത്ര ത്തിൽ രേഖപ്പെടുത്തുന്നതിലൂടെ ആ കാലത്തെ സാമൂഹിക അന്തരീക്ഷം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആധുനിക സമൂഹത്തോടൊപ്പം ആധുനിക രീതിയിലേക്ക് സിനിമയും മാറുകയാണ്. മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമ. അതു കൊണ്ടു തന്നെ സിനിമ മേഖലയെ സമൂലമായ പരിവർത്തനം ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. നമ്മുടെ സമൂഹത്തിലെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ട് സിനിമ മേഖല രൂപപ്പെടുത്തുകയും വേണം. വർത്തമാന കാല പ്രശ്‌നങ്ങളെ സിനിമ സംബോധന ചെയ്യണം എന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമക്കു നൽകാവുന്ന ഏറ്റവും കരുത്തുറ്റ ഓർമ്മപ്പെടുത്തലാണ് ജെ.സി. ഡാനിയലിൻ്റെ പ്രതിമ എന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കലക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും വിപ്ലവ ശബ്ദം ഉയർത്തുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം എന്നും ഡോ. ദിവ്യ അനുസ്മരിച്ചു.

ജെ. സി. ഡാനിയലിൻ്റെ മകൻ ഹാരിസ് ഡാനിയൽ, ശിൽപ്പി കുന്നുവിള എം. മുരളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. എസ്. എഫ്. ഡി. സി. ചെയർമാൻ ഷാജി എൻ. കരുൺ, കേരള ചലച്ചിത്ര അക്കാദമി ചെയർ മാൻ പ്രേം കുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധു പാൽ, കെ. എസ്. എഫ്. ഡി. സി. മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്., ഭരണ സമിതി അംഗ ങ്ങളായ ഷാജി കൈലാസ്, പി. സുകുമാർ, ജിത്തു കോളയാട്, ഇർഷാദ് അലി, ഷെറിൻ ഗോവിന്ദൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു. TAG : ePathram, P R D

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ

March 14th, 2025

advertisement-on-kseb-electricity-pole-is-criminal-case-ePathram
കൊച്ചി : പൊതു സ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും നിരോധിക്കാൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളെ ഹൈക്കോടതി പ്രശംസിച്ചു. ഇതിനായി നിരന്തരം ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിച്ചതിലൂടെ കോടതി യുടെ ഉദ്യമത്തിന് അതിരില്ലാത്ത പിന്തുണയാണ് സർക്കാർ നൽകിയത് എന്നും ഹൈക്കോടതി.

അനധികൃത കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡും നീക്കേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ബാധ്യതയാണ്. നിയമങ്ങൾ ലംഘിക്കുന്ന പരസ്യ ഏജൻസികൾ അടക്കമുള്ളവർക്ക് എതിരെ ക്രിമിനൽ കേസ് എടുത്ത് പിഴ അടപ്പിക്കുന്നത് ഉൾപ്പെടെ തുടർ നടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.

സർക്കാർ ഉത്തരവുകൾ പാലിച്ച്‌ ഉദ്യോഗസ്ഥർ നടപടിയെടുക്കണം. ഡി. ജി. പി. യുടെ സർക്കുലർ പൊലീസ്‌ നടപ്പാക്കുന്നുണ്ട് എന്നും ഉറപ്പാക്കണം. നിരോധന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുകയും വേണം. സർക്കാർ ഉത്തരവുകളും സർക്കുലറുകളും പൊതു മരാമത്തു വകുപ്പ്‌ കർശനമായി പാലിക്കണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലക്സ്‌ നിരോധനം ഉറപ്പാക്കണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

March 11th, 2025

hridyam-project-free-heart-surgery-for-8000-children-ePathram

തിരുവനന്തപുരം : ജന്മനായുള്ള ഹൃദ്രോഗം സമയ ബന്ധിതമായി ചികിത്സിക്കാനുള്ള ഹൃദ്യം പദ്ധതി യിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്ര ക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഹൃദ്രോഗത്തിൻ്റെ തീവ്രത അനുസരിച്ച് കാല താമസം ഇല്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഹൃദ്യം പദ്ധതിയിലൂടെ ചികിത്സക്കായി ആകെ 24,222 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 15,686 പേര്‍ ഒരു വയസ്സിന് താഴെയുള്ളവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8,000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടെയും ഗുണ നിലവാരം ഉയര്‍ത്തി. 12 ആശുപത്രികളുടെ നിലവാരം ഉയര്‍ത്തി. മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചു എന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു .

ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളിൽ സമയ ബന്ധിതമായി ഹൃദയ ശസ്ത്ര ക്രിയ നടത്തിയാൽ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു.

സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു.എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കാൻ വീടുകളിൽ എത്തിയും അങ്കണ വാടികളിലും സ്‌കൂളു കളിലും സ്‌ക്രീനിംഗ് നടത്തുന്നു.

ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സ ഉറപ്പാക്കുന്നു. സർക്കാർ ആശുപത്രികളിലോ, എം-പാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ചവരുടെ ശാരീരിക മാനസിക ബൗദ്ധിക വളർച്ചയും വികാസവും ഉറപ്പാക്കുന്ന തുടർ പിന്തുണാ പദ്ധതിയും നടത്തി വരുന്നു. ഈ കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. പരിശോധന നടത്തി അതിൽ പ്രശ്‍നം ഉണ്ടെന്നു കണ്ടെത്തിയാൽ ഡിസ്ട്രിക്റ്റ് ഏർളി ഇന്റർ വെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി വരുന്നു. PRD

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.

March 5th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ജീവന ക്കാർക്ക് എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം നൽകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ച് അടക്കുവാൻ കഴിയും. ചെലവ് ചുരുക്കലിൽ നിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കും എന്നും മന്ത്രി അറിയിച്ചു.

സർക്കാർ പല ഘട്ടങ്ങളിലായി പതിനായിരം കോടി യോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധി കൾ ഉണ്ട് എങ്കിലും പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെ. എസ്. ആർ. ടി. സി. യിൽ കൊണ്ടു വരാൻ കഴിഞ്ഞു എന്നും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന് ജീവന ക്കാരുടെ കൂട്ടായ സഹകരണം ആവശ്യമാണ് എന്നും മന്ത്രി പറഞ്ഞു. 2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നൽകി. ഇതിനായി ഓരോ ദിവസവും വരുമാനത്തിൻ്റെ 5 ശതമാനം മാറ്റി വെക്കുകയാണ്.

2024 സെപ്റ്റംബർ വരെയുള്ള ആനുകൂല്യങ്ങൾ രണ്ടു മൂന്നു മാസങ്ങൾക്ക് ഉള്ളിൽ നൽകാൻ കഴിയും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യമായി നൽകാൻ കഴിഞ്ഞു.

ജീവനക്കാരുടെ ആനുകൂല്യ ഇനത്തിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരി വരെയുള്ള കുടിശ്ശിക തീർക്കാൻ 262.94 കോടി രൂപ അനുവദിച്ചു നൽകിയിച്ചുണ്ട്. അനാവശ്യ ചെലവുകൾ കുറക്കാൻ സി. എം. ഡിക്ക് നിർദ്ദേശം നൽകി. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളിൽ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്.

ബസ്സ് സർവ്വീസ്, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവയിൽ പരാതികൾ ഉണ്ടെങ്കിൽ 149 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചക്കകം നിലവിൽ വരും.

143 ബസ്സുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ട്. കെ. എസ്. ആർ. ടി. സി. യുടെ കട മുറികളുടെ വാടകയിനത്തിൽ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. PRDKSRTC F B 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം

February 20th, 2025

minister-veena-george-inaugurate-national-women-journalist-conclave-ePathram

തിരുവനന്തപുരം : മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ ഒരു പൊതു ഇടം വേണം എന്ന് ദേശീയ വനിതാ കോൺക്ലേവ് ഓപ്പൺ ഡിസ്‌കഷൻ. പല വിധ സമ്മർദ്ദ ങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്ത കർക്ക് അവരുടെ കുഞ്ഞുങ്ങളെ വിശ്വസിച്ചു ഏൽപ്പിക്കാൻ ക്രഷ് പോലെയുള്ള സംവിധാനങ്ങൾ ഒരുക്കണം.

രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവിലാണ് ഈ ആവശ്യങ്ങൾ ഉയർന്നത്. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാതെ നിരവധി വനിതാ മാധ്യമ പ്രവർത്തകർ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട് എന്ന് മാതു സജി സൂചിപ്പിച്ചു.

public-relation-members-women-journalist-conclave-in-kerala-ePathram

പുതിയ കാലത്ത് സമാന്തര മാധ്യമങ്ങളുടെ പ്രസക്തി വലുതാണ് എന്ന് സരിത എസ്. ബാലൻ അഭിപ്രായ പ്പെട്ടു. മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സമാന്തര മാധ്യമങ്ങൾ പുറത്തു കൊണ്ടു വരുന്നതായും അവർ പറഞ്ഞു.

സ്ത്രീകൾ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ ആണെന്നും അവരുടെ ആരോഗ്യം സംബന്ധിച്ച് ആരും ചർച്ച ചെയ്യുന്നില്ല എന്നും മാധ്യമ പ്രവർത്തക വിനീത വേണാട് ചർച്ചയിൽ ശ്രദ്ധയിൽ പ്പെടുത്തി.

ന്യൂസ്‌ റൂമുകളിലെ സ്ത്രീ സാന്നിദ്ധ്യം കഴിഞ്ഞ 15 വർഷത്തിനിടയിൽ വർദ്ധിച്ചിട്ടുണ്ട് എന്ന് മാധ്യമ പ്രവർത്തക ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. ന്യൂസ് റൂം അന്തരീക്ഷത്തിൽ സ്ത്രീകൾ ഒറ്റക്കല്ല.

ലിംഗ ബോധ വൽക്കരണവും സ്ത്രീകളെയും കുട്ടി കളെയും സംബന്ധിച്ച നിയമങ്ങളും സ്‌കൂൾ തലം മുതൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണം എന്നും ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. വെല്ലുവിളി നിറഞ്ഞ പ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകളെ അയക്കുന്നില്ല എന്ന് സോഫിയ ബിന്ദ് പറഞ്ഞു.

നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന വനിതകളോട് കാര്യങ്ങൾ അന്വേഷിക്കാൻ പുരുഷന്മാർ മടിക്കുന്ന അവസ്ഥയുണ്ട് എന്ന് കെ. യു. ഡബ്ലൂ. ജെ. സെക്രട്ടറി അനുപമ ജി. നായർ പറഞ്ഞു.

പ്രസ് ക്ലബുകളിലെ സ്ത്രീ സാന്നിദ്ധ്യം വർദ്ധിക്കണം. സ്ത്രീകൾ എല്ലാക്കാര്യങ്ങളിലും മുന്നോട്ട് വന്നാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളു എന്നും അവർ പറഞ്ഞു. സരസ്വതി നാഗരാജൻ മോഡറേറ്റർ ആയിരുന്നു. Image Credit : PRD LIVE

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
Next »Next Page » നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ് »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine