മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു

August 11th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഒരു പൊതുവേദിയില്‍ നില്‍ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്നതാണ് ഉള്ളത്. കടപ്ലാമറ്റത്തെ ഒരു പൊതു യോഗത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സോളാര്‍ വിവാദം ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും അടുത്തിടപഴകുന്ന ചിത്രം പുറത്ത് വരുന്നത്. കൈരളി പീപ്പിള്‍ പുറത്ത് വിട്ട ഈ ചിത്രം മറ്റു ചാനലുകളും വാര്‍ത്തകളില്‍ നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സെക്രട്ടേറീയേറ്റ് ഉപരോധ സമരം നാളെ നടക്കാനിരിക്കെ ഇന്ന് ഈ ചിത്രം പുറത്ത് വന്നത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പടയൊരുക്കം

August 10th, 2013

police-brutality-epathram

തിരുവനന്തപുരം : സോളാർ അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്താൻ ഒരുങ്ങുന്ന ഉപരോധ സമരത്തെ അടിച്ചൊതുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ പടയൊരുക്കം നടത്തുന്നു. ഓഗസ്റ്റ് 12ന് തുടങ്ങുന്ന സമരം കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ജനകീയ പ്രക്ഷോഭമായിരിക്കും എന്നാണ് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾ സമരത്തെ നേരിടാൻ സന്നദ്ധമാണ് എന്ന് സർക്കാരും പറയുന്നു.

ഇന്നേ വരെ ഒരു ജനകീയ മുന്നേറ്റത്തേയും നേരിടാത്ത അത്രയും കനത്ത സന്നാഹങ്ങളാണ് സർക്കാർ ഈ സമരത്തെ നേരിടാനായി ഒരുക്കുന്നത്.

തിരുവനന്തപുരത്തേക്കുള്ള കെ. എസ്. ആർ. ടി. സി. ബസുകളുടെ സർവീസ് വെട്ടിക്കുറക്കാൻ നീക്കമുണ്ട്. വിവിധ ജില്ലകളിൽ നിന്നും സമരത്തിൽ പങ്കെടുക്കാനായി പുറപ്പെടുന്നവരെ അതത് ജില്ലകളിൽ തന്നെ തടയാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര സേന ഇതിനോടകം തന്നെ തിരുവനന്തപുരത്ത് എത്തി തുടങ്ങി. തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ കേന്ദ്ര സൈനികരെ താമസിപ്പിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കേരളാ പോലീസിനെ പോലെ സംയമനം പാലിക്കാൻ കേന്ദ്ര സേന തയ്യാറാവില്ല എന്നതാണ് സർക്കാരിന്റെ കണക്ക്കൂട്ടൽ. സമരക്കാരെ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ കേന്ദ്ര സേന കൈകാര്യം ചെയ്യുന്നതോടെ തിരുവനന്തപുരത്തെ തെരുവുകൾ രക്തരൂഷിതമാകും എന്നുറപ്പാണ്.

തീവ്രവാദികളെ നേരിടുന്നതിന് സമാനമായ ഒരുക്കുങ്ങളാണ് സർക്കാർ നടത്തുന്നത്. തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ഹോട്ടലുകളിൽ സമരക്കാരെ താമസിപ്പിക്കരുത് എന്നാണ് പോലീസ് ഹോട്ടൽ ഉടമകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. സമരക്കാരെ താമസിപ്പിച്ചാൽ ഹോട്ടലുകൾ നിയമ നടപടികൾ നേരിടേണ്ടി വരും എന്നാണ് പോലീസിന്റെ ഭീഷണി. വിറളി പിടിച്ച ഒരു ഭരണകൂടം നടത്തുന്ന സ്വേച്ഛാധിപത്യപരമായ നീക്കങ്ങളാവും വരും ദിവസങ്ങളിൽ കാണാനാവുക എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്

August 4th, 2013

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കുമെന്നും കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടെപെടേണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരേണ്ട ആളാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ നോക്കിയാല്‍ മതിയെന്നും കേരള കോണ്‍ഗ്രസ്സ് (എം)നു എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ പറയണമെന്നും ആര്യാടന്‍. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ആഭ്യന്തര്‍ പ്രശ്നങ്ങളാണ് കോണ്‍ഗ്രസ്സ് നേരിടുന്നത്. ഇതിനിടയില്‍ ഘടക കക്ഷികളും കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പി.സിജോര്‍ജ്ജ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടി സ്വയം നശിക്കുന്നു: പി.സി.ജോര്‍ജ്ജ്

August 4th, 2013

കൊച്ചി: വോട്ടു ചെയ്ത ജനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഞ്ചിക്കുകയാണെന്നും ഒപ്പം ഉപദേശകരുടെ വാക്കു കേട്ട് സ്വയം നശിക്കുകയാണെന്നും
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ഇങ്ങനെ ആണെങ്കില്‍ മുന്നണി പിരിച്ചുവിടുകയാണ് നല്ലതെന്ന് പി.സി.ജോര്‍ജ്ജ്. ഉമ്മന്‍ ചാണ്ടിയും രമേശ്
ചെന്നിത്തലയും ഒരു മിനിട്ടുകൊണ്ട് തീര്‍ക്കേണ്ട പ്രശ്നത്തില്‍ എ.ഐ.സി.സിയില്‍ പോയി കിടക്കുകയാണെന്നും ഈ വിഷയത്തില്‍ ഹൈക്കമാന്റിനെ
പോലും തെറ്റിദ്ധരിപ്പിച്ചെന്നും ജോര്‍ജ്ജ് പറഞ്ഞു. പി.സി.ജോര്‍ജ്ജ് നടത്തുന്ന പ്രസ്ഥാവനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍
വിമര്‍ശനം ഉന്നയിച്ചിരുന്നു. ഘടക കക്ഷികള്‍ കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
അതിനിടയില്‍ ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവന ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്നത് പുതിയ വിവാദങ്ങള്‍ക്ക്
തിരികൊളുത്തി. ഇതിന്റെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്ജ്.

മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ്സിനേയും വിമര്‍ശിച്ചതിന്റെ പേരില്‍ പി.സി.ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തെത്തി. യു.ഡി.എഫിലെ പുഴുക്കുത്താണ് പി.സി.ജോര്‍ജ്ജെങ്ങും അദ്ദെഹത്തെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സര്‍ക്കാറിനെ നിലനിര്‍ത്തുവാന്‍ പി.സ്ിജോര്‍ജ്ജിന്റെ ആവശ്യം ഇല്ലെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തെ വിഭജിക്കണമെന്ന് യൂത്ത് ലീഗ്

August 4th, 2013

കോഴിക്കോട്: കേരളത്തെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. കോഴിക്കോട് ആസ്ഥാനമായി തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡു വരെ
ഏഴുജില്ലകളെയും മാഹിയും തമിഴ്നാട്ടിലെ നീലഗിരിജി ജില്ലയും ഊള്‍പ്പെടുത്തി പുതിയ സംസ്ഥനം രൂപീകരിക്കണമെന്ന് യൂത്ത് ലീഗിന്റെ മലപ്പുറം
പ്രസിഡണ്ട് നൌഷാദ് മണ്ണിശ്ശേരിയാണ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് വഴി പറഞ്ഞ അഭിപ്രായം വിവാദമാകുകയും മാധ്യമങ്ങള്‍ ഇത്
പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യുവാന്‍ ആ‍രംഭിച്ചതോടെ അത് വ്യക്തിപരമായ അഭിപ്രായമാനെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം.

കേരളത്തെ വിഭജിക്കണമെന്നുള്ള യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഓണ്‍ലൈനില്‍
പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വിഭജനവാദത്തെ ശക്തമായി പ്രതിരോധിക്കണമെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി.
ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിക്കുവാനുള്ള തീരുമാനം വന്നതിനു പുറകെയാണ് മറ്റു പലയിടങ്ങളിലും സംസ്ഥാന വിഭജനമെന്ന ആവശ്യത്തിനു ശക്തി
പ്രാപിച്ചിരിക്കുന്നത്. യു.പിയെ നാലായി ഭാഗിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പിന്‍പറ്റിക്കൊണ്ട് കൊച്ചു സംസ്ഥാനമായ
കേരളത്തെ വിഭജിക്കണമെന്ന ആവശ്യവുമായി ഒരു പ്രമുഖ സംഘടന മുന്നോട്ട് വരുന്നത് ആദ്യമായാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്മന്‍ ചാണ്ടിക്ക് എന്നെ വേണ്ട: രമേശ് ചെന്നിത്തല
Next »Next Page » വാഗമണ്‍ സിമി ക്യാമ്പ്: മുഖ്യപ്രതി അബ്ദുള്‍ സത്താറ് അറസ്റ്റില്‍ »



  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine