പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്.

January 17th, 2013

കൊൽക്കത്ത: തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വി. എസ്. അച്യുതാനന്ദന്‍ സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചതായി സൂചന. വി. എസിന്റെ വിശ്വസ്ഥരായ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പാ‍ര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ പാര്‍ട്ടി സി. പി. എം. സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് സി. പി. എം. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

എന്നാല്‍ ഇവര്‍ മൂന്നു പേരും കുറ്റക്കാര്‍ അല്ലെന്നാണ് വി. എസിന്റെ നിലപാട്. വി. എസ്. ഇക്കാര്യം കേന്ദ്ര കമ്മറ്റിയില്‍ ഉന്നയിക്കുവാന്‍ സാധ്യത ഉണ്ട്. ഇതിനിടെ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് തന്നോടൊപ്പം കൊൽക്കത്തയിലേക്ക് വരാഞ്ഞത് പാര്‍ട്ടി വിലക്ക് മൂലം അല്ലെന്നും വ്യക്തിപരമായ അസൌകര്യങ്ങള്‍ മൂലമാണെന്നും വി. എസ്. മാധ്യമങ്ങളോട് പറഞ്ഞു. സി. പി. എം. കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാനാണ് വി. എസ്. കൊല്‍ക്കത്തയില്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസിന്റെ വിശ്വസ്തരെ പുറത്താക്കി

December 30th, 2012

a-suresh-epathram

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽ ഉള്ള അദ്ദേഹത്തിന്റെ വിശ്വസ്തരായ മൂന്ന് പേരെ സി. പി. എം. പാർട്ടിയിൽ നിന്നും പുറത്താക്കി. മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയ കുറ്റത്തിനാണ് ഈ നടപടി. വി. എസിന്റെ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരൻ എന്നിവരെയാണ് പുറത്താക്കിയത്.

വൈക്കം വിശ്വൻ, എ. വിജയരാഘവൻ എന്നിവർ അടങ്ങുന്ന അന്വേഷണ കമ്മീഷനാണ് സംഭവം അന്വേഷിച്ച് പുറത്താക്കൽ നടപടിക്ക് ശുപാർശ ചെയ്തത്. തീരുമാനത്തെ വി. എസ്. എതിർത്തിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കെ.പി.സി.സി പുന:സംഘടന: നേതാക്കളില്‍ അസംതൃപ്തി പുകയുന്നു

December 24th, 2012

തൃശ്ശൂര്‍: പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തു വന്നതോടെ വിവിധ നേതാക്കളുടെ അസംതൃപ്തി പുറത്തു വന്നു തുടങ്ങി. എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ പങ്കുവെച്ചെടുത്തതായി ഒരു വിഭാഗം ആരോപിക്കുന്നു. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ടായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്നും സോണിയാഗാന്ധി ഒപ്പുവച്ച ലിസ്റ്റായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി മുന്നോട്ട് കൊണ്ടു പോകുവാനാണ് ശ്രമിക്കുന്നതെന്നും. വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരവാ‍ഹികളുടെ എണ്ണം കൂടിയതുകൊണ്ട് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴു വീതം ജില്ലകളിലെ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം ഇരു വിഭാഗവും തുല്യമായി പങ്കിട്ടു. കെ.സുധാകരന്റെ അടുത്ത അനുയായിയായ കെ.സുരേന്ദ്രന്‍ ആണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടാവുക. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവ ഐ വിഭാഗത്തിനും ഇടുക്കി, കോട്ടയം, കൊല്ലം , പത്തനം തിട്ട, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ എ ഗ്രൂ‍പ്പിനും ലഭിച്ചു. ഇതിനിടെ പുതിയ തൃശ്ശൂരിലെ പുതിയ ഡി.സി.സി. പ്രസിഡണ്ട് അബുറഹ്‌മാന്‍ കുട്ടിക്കെതിരെ നഗരത്തില്‍ ഐ വിഭാഗം പ്രകടനം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.കെ.ലതിക എം.എല്‍.എ യ്ക്കെതിരായ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു

December 24th, 2012

സി.പി.എം എം.എല്‍.എ കെ.കെ.ലതികയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശം കെ.കെ.ലതികയെ അപമാനിച്ചു എന്ന് തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തന്റെ നാവില്‍ നിന്നും അത്തരം ഒരു പരാമര്‍ശം വരരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി പി.മോഹനന്‍ ജയിലില്‍ ആയതൊടെ എം.എല്‍.എ ആയ ഭാര്യ കെ.കെ.ലതിക നിയമ സഭയ്ക്കകത്ത് ഇരിക്കുന്ന കസേരയില്‍ കയറി നിന്ന് തുള്ളുകയാണെന്ന് മന്ത്രി പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരായ കെ.കെ.ലതികയും ഐഷാ പോറ്റിയും സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം നിയമസഭാഗത്തിനെതിരെ ഉള്ള അവകാശ ലംഘനമാണെന്നും മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയിരുന്നു.

കെ.കെ.ലതികയുടെ ഭര്‍ത്താവും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി.മോഹനന്‍ ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലാണ്. മോഹനന്‍ ഉള്‍പ്പെടെ ഉള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അടുത്തിടെയായി കെ.കെ. ലതിക അഭ്യന്തര വകുപ്പിനെതിരെ ശക്തമായ നിലപാടാണ് നിയമ സഭയില്‍ എടുത്തുകൊണ്ടിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളിലും പെണ്‍‌വാണിഭക്കേസുകളിലും പോലീസ് കുറ്റവാളികളെ രക്ഷിക്കുന്ന വിധത്തിലുള്ള നിലപാടാണ് എടുക്കുന്നതെന്നും കോഴിക്കോട് വട്ടക്കിണറില്‍ കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ കൊലപാതകികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി

December 24th, 2012

തിരുവനന്തപുരം: എസ്.എന്‍.സി ലാ‌വ്‌ലിന്‍ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി.കേസ് അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ കുറ്റപത്രം വിഭജിച്ചുകൊണ്ട് വിചാരണ തുടങ്ങണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകുന്നത് തന്റെ പൊതു ജീവിതത്തെയും സ്വകാര്യ ജീവിതത്തേയും സാരമായി ബാധിക്കുന്നതായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിന്‍ കമ്പനി പ്രതിനിധിയുടേയും ക്ലാഡ് ടെഡലിനേയും മാറ്റി നിര്‍ത്തി കേസില്‍ ഹാജരായവരുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിജയനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇവരുടെ സാന്നിധ്യം കേസിന്റെ വിചാരണക്ക് അത്യന്താപേക്ഷിതമാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു. ഒടുവില്‍ കോടതി സി.ബി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു. കേസ് ഇനി ഏപ്രില്‍ 24 ന്‍ പരിഗണിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി.പി.ചന്ദ്രേശേഖരന്‍ വധക്കേസ്: പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ സന്ദര്‍ശിച്ചു
Next »Next Page » കെ.കെ.ലതിക എം.എല്‍.എ യ്ക്കെതിരായ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine