അധിക്ഷേപം തുടരുന്നു: പി.സി.ജോര്‍ജ്ജിനെതിരെ പ്രതിഷേധം രൂക്ഷം

March 16th, 2013

കൊച്ചി: മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ വിവിധ നേതാക്കന്മാര്‍ക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നടത്തുന്ന അധിക്ഷേപം തുടരുന്നതില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നു. മണ്‍‌മറഞ്ഞ കമ്യൂണിസ്റ്റു നേതാക്കളെ വ്യക്തിഹത്യ നടത്തും വിധം മോശം പരാമര്‍ശങ്ങള്‍ ജോര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ എം.എല്‍.എ വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ വച്ച് ചെരുപ്പൂരി അടിക്കുവാന്‍ ഓങ്ങി. ജോര്‍ജ്ജിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയില്‍ എത്തിയത്. നിയമസഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുവാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ ആവശ്യപ്പെട്ടു.

സി.പി.ഐ നേതാവായിരുന്ന ടി.വി.തോമസിനു വഴിനീളെ മക്കള്‍ ഉണ്ടെന്ന് തനിക്കറിയാമെന്നും തോമസിനെ പോലെ താന്‍ പെണ്ണ് പിടിച്ചിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയെ തെണ്ടിയെന്നും കെ.ആര്‍.ഗൌരിയമ്മയെ കിളവിയെന്നുമെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ അവസരങ്ങളിലായി പി.സി. ജോര്‍ജ്ജ് അധിക്ഷേപിച്ചു. ഗൌരിയമ്മയെ അധിക്ഷേപിച്ച പി.സി. ജോര്‍ജ്ജിനെതിരെ യു.ഡി.എഫില്‍ പരാതി നല്‍കുമെന്ന് ജെ.എസ്.എസ് നേതൃത്വം വ്യക്തമാക്കി.

മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് മുന്നണി അംഗങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ജോര്‍ജ്ജിനെതിരെ യു.ഡി.എഫിലും പ്രതിഷേധം ശക്തമാണ്. കേരള കോണ്‍ഗ്രസ്സ് മാണിവിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പി.സി.ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി പരസ്യമായിതന്നെ രംഗത്ത് വന്നു. വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍ ഉള്‍പ്പെടെ പല പ്രമുഖ കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ജോര്‍ജ്ജിനെ കയറൂരിവിടുവാന്‍ അനുവദിക്കരുതെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരില്‍ ചിലരും ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളില്‍ അസംതൃപ്തരാണ്. പി.സി. ജോര്‍ജ്ജ് ഒരു വിഴുപ്പ് ഭാണ്ഡമാണെന്നും അദ്ദേഹത്തെ ഇനിയും ചുമക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടും ഇടപെടണമെന്നും കോണ്‍ഗ്രസ്സ് പാര്‍ളമെന്ററി പാര്‍ട്ടി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജോജ്ജ് നല്‍കുന്ന വിപ്പ് അനുസരിക്കുവാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ചില കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ പറഞ്ഞു. എന്നാല്‍ മുഖമന്ത്രിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഇനിയും ഉണ്ടയിട്ടില്ല. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കുവാന്‍ അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്ത് ചീഫ് വിപ്പ് സ്ഥാനം രാജിവെപ്പിക്കുവാന്‍ നോക്കേണ്ടെന്നും കെ.എം.മാണി ആവശ്യപ്പെട്ടാല്‍ താന്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി

March 8th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്റ്റ് എച്ച്.ആര്‍.ശീനിവാസിന്റെ അനുകൂല ഉത്തരവ്.മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഉത്തരവില്‍ ഉണ്ട്. നേരത്തെ മ അദനിയെ അറസ്റ്റുചെയ്യുമ്പോള്‍ നേരിട്ട ക്രമസമാധാന പ്രശ്നങ്ങളെ പറ്റി പ്രോസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചെങ്കിലും കോടതി അനുകൂലമായ വിധി പറയുകയായിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ആദ്യമായാണ് കര്‍ണ്ണാടകത്തിനു പുറത്തേക്ക് പോകുവാന്‍ മഅദനിക്ക് അനുമതി ലഭിക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹത്തിനു രണ്ടുതവണ ജാമ്യം അനുവദിച്ചിരുന്നു.

മാര്‍ച്ച് 10നു നടക്കുന്ന മഅദനിയുടെ ആദ്യഭാര്യ ഷഫിന്സയുടെ മകള്‍ ഷമീറ ജൌഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖ ബാധിതനായ പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററെ കാണുന്നതിനുമായി അഞ്ചുദിവസത്തേക്കാണ് പരപ്പന അഗ്രഹാര കോടതി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കിയിരിക്കുന്നത്. കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം. ശനിയാഴ്ച രാവിലെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തി പിന്നീട് റോഡുമാര്‍ഗ്ഗം ആയിരിക്കും യാത്ര.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മന്ത്രിസ്ഥാനം രാജിവെക്കില്ല: കെ.ബി. ഗണേശ് കുമാര്‍

February 13th, 2013

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് മന്ത്രി ഗണേശ് കുമാര്‍. തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി കത്തു നല്‍കിയത് മുഖ്യമന്ത്രിക്കാണെന്നും അതിനുള്ള മറുപടി അദ്ദേഹം നല്‍കിക്കൊള്ളുമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി. രാജിവെക്കുവാന്‍ താന്‍ എന്തു തെറ്റാണ്‍` ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.ഗണേശ്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പിന്‍‌വലിക്കുകയാണെന്നും അതിനാല്‍ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ബി) മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതിനോട് പ്രതിക്കുകയായിരുന്നു മന്ത്രി.

ഗണേശ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റുവാന്‍ അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള പലതവണ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികമായി കത്തു ലഭിച്ചാല്‍ പരിഗണിക്കാമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് പിള്ള ഒപ്പിട്ട കത്താണ് നേതാക്കളായ സി.വേണുഗോപാലന്‍ നായര്‍, വി.എസ്. മനോജ് കുമാര്‍ എന്നിവര്‍ വഴി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് വിധേയനായിട്ടല്ല ഗണേശ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബാലകൃഷ്ണ പിള്ള ആരോപിക്കുന്നത്.പിള്ള ഗ്രൂപ്പിന്റെ ഒരേ ഒരു എം.എല്‍.എയും മന്ത്രിയുമാണ് കെ.ബി.ഗണേശ് കുമാര്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണെന്ന് തെളിയിച്ചു: വെള്ളാപ്പള്ളി നടേശന്‍

February 2nd, 2013

കോഴിക്കോട്: രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണ് താണെന്ന് തെളിയിച്ചതായി എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

നടേശന്‍. എന്‍.എസ്.എസിന്റെ മാനസപുത്രനായിരുന്നു ചെന്നിത്തല എന്നാല്‍ രാഷ്ടീയ സമ്മര്‍ദ്ദത്തിനു വഴങ്ങി എന്‍.എസ്.എസിനെ ചെന്നിത്തല

തള്ളിപ്പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന ഉറപ്പ് കോണ്‍ഗ്രസ്സ് നേതൃത്വം പാലിച്ചില്ലെന്ന എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരുടെ

പരാമര്‍ശങ്ങള്‍ വന്‍ രാഷ്ടീയ വിവാദത്തിനു ഇടയാക്കിയ സാഹചര്യത്തില്‍ ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കെ.പി.സി.സി

പ്രസിഡണ്ടായിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം താന്‍ മന്ത്രിയാകാന്‍ ഇല്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രിയാകുവാനുള്ള പ്രാപ്തി

രമേശിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതു പൊന്നുതമ്പുരാന്‍ പറഞ്ഞാലും ജാതിസമ്പ്രദായം നിലനില്‍ക്കുന്നിടത്തോളം ജാതി പറയുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിറണറായി

വിജയന് പരോക്ഷമായി മറുപടി നല്‍കുവാനും വെള്ളാപ്പള്ളി മറന്നില്ല. സാമുദായിക സംഘടനകള്‍ രാഷ്ടീയത്തില്‍ ഇടപെടരുതെന്ന് ശരിയല്ലെന്ന് പിണറായി

അഭിപ്രായപ്പെട്ടിരുന്നു. ആദര്‍ശ രാഷ്ടീയത്തിന്റെ കാലം കഴിഞ്ഞെന്നും ഇപ്പോല്‍ വോട്ട്ബാങ്ക് രാഷ്ടീയമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍
Next »Next Page » ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine