വി. എസിന്റെ വിശ്വസ്തരെ പുറത്താക്കി

December 30th, 2012

a-suresh-epathram

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽ ഉള്ള അദ്ദേഹത്തിന്റെ വിശ്വസ്തരായ മൂന്ന് പേരെ സി. പി. എം. പാർട്ടിയിൽ നിന്നും പുറത്താക്കി. മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയ കുറ്റത്തിനാണ് ഈ നടപടി. വി. എസിന്റെ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരൻ എന്നിവരെയാണ് പുറത്താക്കിയത്.

വൈക്കം വിശ്വൻ, എ. വിജയരാഘവൻ എന്നിവർ അടങ്ങുന്ന അന്വേഷണ കമ്മീഷനാണ് സംഭവം അന്വേഷിച്ച് പുറത്താക്കൽ നടപടിക്ക് ശുപാർശ ചെയ്തത്. തീരുമാനത്തെ വി. എസ്. എതിർത്തിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കെ.പി.സി.സി പുന:സംഘടന: നേതാക്കളില്‍ അസംതൃപ്തി പുകയുന്നു

December 24th, 2012

തൃശ്ശൂര്‍: പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തു വന്നതോടെ വിവിധ നേതാക്കളുടെ അസംതൃപ്തി പുറത്തു വന്നു തുടങ്ങി. എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ പങ്കുവെച്ചെടുത്തതായി ഒരു വിഭാഗം ആരോപിക്കുന്നു. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ടായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്നും സോണിയാഗാന്ധി ഒപ്പുവച്ച ലിസ്റ്റായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി മുന്നോട്ട് കൊണ്ടു പോകുവാനാണ് ശ്രമിക്കുന്നതെന്നും. വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരവാ‍ഹികളുടെ എണ്ണം കൂടിയതുകൊണ്ട് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴു വീതം ജില്ലകളിലെ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം ഇരു വിഭാഗവും തുല്യമായി പങ്കിട്ടു. കെ.സുധാകരന്റെ അടുത്ത അനുയായിയായ കെ.സുരേന്ദ്രന്‍ ആണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടാവുക. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവ ഐ വിഭാഗത്തിനും ഇടുക്കി, കോട്ടയം, കൊല്ലം , പത്തനം തിട്ട, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ എ ഗ്രൂ‍പ്പിനും ലഭിച്ചു. ഇതിനിടെ പുതിയ തൃശ്ശൂരിലെ പുതിയ ഡി.സി.സി. പ്രസിഡണ്ട് അബുറഹ്‌മാന്‍ കുട്ടിക്കെതിരെ നഗരത്തില്‍ ഐ വിഭാഗം പ്രകടനം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.കെ.ലതിക എം.എല്‍.എ യ്ക്കെതിരായ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു

December 24th, 2012

സി.പി.എം എം.എല്‍.എ കെ.കെ.ലതികയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശം കെ.കെ.ലതികയെ അപമാനിച്ചു എന്ന് തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തന്റെ നാവില്‍ നിന്നും അത്തരം ഒരു പരാമര്‍ശം വരരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി പി.മോഹനന്‍ ജയിലില്‍ ആയതൊടെ എം.എല്‍.എ ആയ ഭാര്യ കെ.കെ.ലതിക നിയമ സഭയ്ക്കകത്ത് ഇരിക്കുന്ന കസേരയില്‍ കയറി നിന്ന് തുള്ളുകയാണെന്ന് മന്ത്രി പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരായ കെ.കെ.ലതികയും ഐഷാ പോറ്റിയും സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം നിയമസഭാഗത്തിനെതിരെ ഉള്ള അവകാശ ലംഘനമാണെന്നും മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയിരുന്നു.

കെ.കെ.ലതികയുടെ ഭര്‍ത്താവും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി.മോഹനന്‍ ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലാണ്. മോഹനന്‍ ഉള്‍പ്പെടെ ഉള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അടുത്തിടെയായി കെ.കെ. ലതിക അഭ്യന്തര വകുപ്പിനെതിരെ ശക്തമായ നിലപാടാണ് നിയമ സഭയില്‍ എടുത്തുകൊണ്ടിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളിലും പെണ്‍‌വാണിഭക്കേസുകളിലും പോലീസ് കുറ്റവാളികളെ രക്ഷിക്കുന്ന വിധത്തിലുള്ള നിലപാടാണ് എടുക്കുന്നതെന്നും കോഴിക്കോട് വട്ടക്കിണറില്‍ കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ കൊലപാതകികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി

December 24th, 2012

തിരുവനന്തപുരം: എസ്.എന്‍.സി ലാ‌വ്‌ലിന്‍ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി.കേസ് അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ കുറ്റപത്രം വിഭജിച്ചുകൊണ്ട് വിചാരണ തുടങ്ങണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകുന്നത് തന്റെ പൊതു ജീവിതത്തെയും സ്വകാര്യ ജീവിതത്തേയും സാരമായി ബാധിക്കുന്നതായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിന്‍ കമ്പനി പ്രതിനിധിയുടേയും ക്ലാഡ് ടെഡലിനേയും മാറ്റി നിര്‍ത്തി കേസില്‍ ഹാജരായവരുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിജയനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇവരുടെ സാന്നിധ്യം കേസിന്റെ വിചാരണക്ക് അത്യന്താപേക്ഷിതമാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു. ഒടുവില്‍ കോടതി സി.ബി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു. കേസ് ഇനി ഏപ്രില്‍ 24 ന്‍ പരിഗണിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭൂരിപക്ഷ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിന്: വെള്ളാപ്പള്ളി നടേശന്‍

December 17th, 2012

കൊച്ചി: ഭൂരിപക്ഷ സമുദായത്തിലെ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിനാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ ഐക്യത്തിനെതിരെ പിണറായി വിജയന്‍ പറഞ്ഞത് ഭാവിയില്‍ അദ്ദേഹത്തിനു തിരുത്തേണ്ടിവരുമെന്നും എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ഗുണം പ്രയോജനപ്പെടുത്തുവാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്വന്തം നില നില്പിനായി ഉമ്മന്‍ ചാണ്ടി ത്യാഗിയാവുകയാണെന്നും ഭരണം നില നിര്‍ത്തുവാന്‍ ഈ തറവേലയുടെ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിത ന്യൂനപക്ഷം അനര്‍ഹമായത് നേടുകയും ഭൂരിപക്ഷത്തിന് അര്‍ഹമായത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്ന ചിന്തവളര്‍ന്നതും സാധുവാകുന്നതും. വര്‍ഗ്ഗീയ അജണ്ട മാത്രമുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും എതിരെ ആരും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എന്‍.ഡി.പിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എടുത്തു കാട്ടി തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ പ്രതിപക്ഷത്തിനാകുന്നില്ലെന്ന് അതില്‍ കുറ്റപ്പെടുത്തുന്നു. ഐക്യം ചരിത്ര നിയോഗമാണെന്നും കേരളത്തിലുണ്ടാകേണ്ട ഗുണകരമായ സാമൂഹിക മാറ്റത്തിന് കരുത്തും ഊര്‍ജ്ജവും പകരുവാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുവാന്‍ തയ്യാറാകുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ സമാന്തര പ്രവര്‍ത്തനം എസ്.എന്‍.ഡി.പിയില്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി അസന്ധിക്തമായി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മദനിക്ക് നീതി നല്‍കേണ്ടത് കോടതി: വി.എസ്.അച്ച്യുതാനന്ദന്‍
Next »Next Page » അതിരപ്പള്ളി പദ്ധതി പാടില്ലെന്ന് ഗാഡ്ഗിൽ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine