സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ഒരാണ്ട്

January 24th, 2013

sukumar-azhikode-epathram

അര നൂറ്റാണ്ടിലധികമായി കേരള സാംസ്കാരിക രംഗത്ത്‌ നിറഞ്ഞ ധൈഷണിക സാന്നിധ്യമായിരുന്നു അഴീക്കോട്‌ മാഷ്‌.  പ്രഭാഷണങ്ങളിലൂടെ മലയാള മനസുകളില്‍ ഇടം നേടിയ മാഷിനെ സാഹിത്യ വിമർശകനും വാഗ്മിയും വിദ്യാഭ്യാസ ചിന്തകനുമായാണ് ഇനി നാം ഓര്‍ക്കുക. തത്ത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനശ്വരമാകാന്‍. ഭാരതീയ ദർശനത്തിലെ പ്രഖ്യാത രചനകളായ ഉപനിഷത്തുകളിലൂടെയുള്ള ഒരു തീർത്ഥ യാത്രയായിരുന്നു ആ തത്ത്വമസി.

ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാല്പനിക കവിതയുടെ ഭാവുകത്വം നിലപാടുതറയായി എഴുത്ത് തുടങ്ങിയ നിരൂപകനായിരുന്നു അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡ കാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്ര പഠനമാണ്. കാവ്യ രചനയുടെ പിന്നിലെ ദാർശനികവും സൌന്ദര്യ ശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യ ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ഈ നിരൂപണ ഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്ര നിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്. നിരൂപകന്റെ പാണ്ഡിത്യവും സഹൃദയത്വവും സമഞ്ജസമായി മേളിക്കുന്നത് ഊ പുസ്തകത്തിൽ കാണാം. അഴീക്കോടിന്റെ ഏറ്റവും പ്രശസ്തമായ രചനയും ഇതു തന്നെ.

സാഹിത്യം, തത്ത്വചിന്ത, സാമൂഹിക ജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി. അതിനാല്‍ കേരളീയർ അഴീക്കോടിനെ ഒരു പക്ഷേ ഓർക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും. എന്നാല്‍ ആ ശബ്ദം ഇനി കേള്‍ക്കാന്‍ നമുക്കാവില്ല. ആ ശബ്ദം എന്നേക്കുമായി നിലച്ചു. കേരളക്കരയില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു വിവിധ വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം തുറന്നു പറഞ്ഞതിനാല്‍ പല വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു മാഷിന്.  അതു പോലെ എതിരാളികൾ അവസര വാദത്തിന്റെ അപ്പസ്തോലനായും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ആ സാഗരം ഗര്‍ജ്ജനം നിലച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാ‍യാവിയുടെ സൃഷ്ടാവ് എന്‍.എം മോഹന്‍ അന്തരിച്ചു

December 15th, 2012

കോട്ടയം: കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മായാവിയുടെ സൃഷ്ടാവ് എന്‍.എം.മോഹന്‍ (63) അന്തരിച്ചു. ബാലരമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന മോഹനാണ് മാ‍യാവിയേയും രാജു,രാധ, ലുട്ടാപ്പി,കുട്ടൂസന്‍,ഡാക്കിനി,വിക്രമന്‍, മുത്തു തുടങ്ങിയ സഹകഥാപാത്രങ്ങളേയും തന്റെ ഭാവനയില്‍ നിന്നും സൃഷ്ടിച്ചത്. കുട്ടികള്‍ക്കിടയില്‍ ഇവര്‍ വളരെ പെട്ടന്ന് പ്രശസ്തരായി. നീണ്ട വര്‍ഷങ്ങള്‍ പിന്നിടുമ്പോളും ഈ കഥാപാത്രങ്ങള്‍ നിരവധി തലമുറയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ എന്നതോടൊപ്പം നല്ലൊരു കലാകാരന്‍ കൂടെ ആയിരുന്നു മോഹന്‍. ചിത്രം വരയിലും കളിമണ്ണിലും മരത്തിലും ശില്പങ്ങള്‍ തീര്‍ക്കുന്നതിലും അദ്ദേഹത്തിനു പ്രാവീണ്യം ഉണ്ടായിരുന്നു. പുതിയ ആശയങ്ങളെ തേടുന്ന മനസ്സ് മരണം വരേയും അദ്ദേഹം കാത്തു സൂക്ഷിച്ചു.

പാലാ അരുണാപുരം മുണ്ടയ്ക്കല്‍ കുടുമ്പാംഗമാണ് മോഹന്‍. പ്രമുഖ വ്യവസായിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രമുഖനായ നേതാവുമായിരുന്ന പരേതനായ ഭാസ്കരന്‍ നായരാണ് പിതാവ്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകള്‍ ലതയാണ് ഭാര്യ. ജേര്‍ണലിസ്റ്റുമാരായ ബാലു മോഹന്‍, ഗോപു മോഹന്‍ എന്നിവര്‍ മക്കളാണ്. ജന്‍‌പ്രീത്, ആനി എന്നിവര്‍ മരുമക്കളും. ശവശരീരം ഇന്ന് രാവിലെ വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് പാലായിലെ സ്വ വസതിയില്‍വച്ച് നടക്കും

പാലാ സെന്റ് തോമസ് കോളേജിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ മോഹന്‍ ചിത്രകാര്‍ത്തിക എന്ന പ്രസിദ്ധീകരണത്തിലൂടെ ആണ് പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് പൂമ്പാറ്റയുടെ പത്രാധിപരായി. 1983-ല്‍ ബാലരമയിലെത്തി. ബാലരമ ഡജസ്റ്റ്, അമര്‍ ചിത്രക്ഥ, മാജിക് പോട്ട്, കളിക്കുടുക്ക, ടെല്‍മി വൈ തുടങ്ങി ബാലരമയുടെ കുട്ടികള്‍ക്കായുള്ള മറ്റു പ്രസിദ്ധീകരണങ്ങളുടേയും ചുമതല വഹിച്ചു. കഴിഞ്ഞ ജൂണിലാണ് ബാലരമയില്‍ നിന്നും വിരമിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ വായനയുടെ ലോകത്തെ മഴവില്ല്

October 12th, 2012

mazhavill.com-epathram

മലയാളം ബ്ലോഗര്‍മാര്‍ ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ മാസിക ‘മഴവില്ല്’ ഇ ലോകത്തെ വിസ്മയമായി. ഫെയ്‌സ് ബുക്കിലെ മലയാളം ബ്ലോഗര്‍മാരുടെ കൂട്ടായ്മയായ മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പിലെ ലോകമെമ്പാടുമുള്ള അംഗങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന മാസികയുടെ പ്രഥമ ലക്കം കഴിഞ്ഞ ആഗസ്റ്റില്‍ കൊണ്ടോട്ടിയില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രനാണ് പ്രകാശനം ചെയ്തത്.

നിരവധി പുതുമയുള്ള വിഭവങ്ങള്‍ അടങ്ങിയ മാസിക ഓണ്‍ ലൈന്‍ വായനക്കാര്‍ക്കിടയില്‍ കുറഞ്ഞ കാലം കൊണ്ട് തരംഗമായി മാറിക്കഴിഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതി ഇറങ്ങുന്ന മാസികയുടെ ഒക്ടോബര്‍ ലക്കത്തിലും മികച്ച വിഭവങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫെയ്‌സ് ബുക്കിലെ സാധാരണ കൂട്ടായ്മകളില്‍ നിന്ന് വ്യത്യസ്തമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതടക്കം മാതൃകാപരമായ നിരവധി സേവനങ്ങള്‍ നല്‍കുന്ന മലയാളം ബ്ലോഗേഴ്‌സ ഗ്രൂപ്പ്, അംഗങ്ങളുടെ കലാ സാഹിത്യ മികവുകള്‍ കണ്ടെത്തി പ്രോത്‌സാഹിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനകീയ കലാ സാഹിത്യ ജാഥ

September 15th, 2012

തിരുവനന്തപുരം : കലാ – സാഹിത്യ – മാധ്യമ രംഗങ്ങളിലുള്ള അന്ധകാര ശക്തികള്‍ക്കെതിരേ, സമൂഹത്തെ ജനാധിപത്യ വല്‍ക്കരണത്തിലേക്കും പുരോഗമന ദിശയിലൂടെ മാനവികതയിലേക്കും പ്രകൃതി രക്ഷയിലേക്കും നയിക്കുന്ന ഒരു ബദല്‍ ഇടപെടലിന്റെ ആവശ്യകത ഇന്ന് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നു. മണ്‍മറഞ്ഞ നവോത്ഥാന സാംസ്കാരിക സുമനസ്സുകളുടെ കര്‍മ ജന്മ ഭൂമികളിലൂടെ തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡു വരെ ഒരു ജനകീയ സാംസ്കാരിക ജാഥ നടത്തുന്നതിന്റെ സാദ്ധ്യതയും മുന്നൊരുക്കങ്ങളേയും കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഒരു സാംസ്കാരിക സംഗമം സെപ്റ്റംബർ മുപ്പതിനു മൂന്നു മണിക്കു മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം വലമ്പൂര്‍ റോഡിലുള്ള കല്ല്യാണിപ്പാറ ഞെരളത്ത് കലാശ്രമത്തില്‍ വെച്ച് ചേരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : കെ. വി. പത്മൻ, culturalforum2010@gmail.com, ഫോൺ : 9847361168, 9446816933

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനില്‍കുമാര്‍ സി.പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ പ്രകാശനം ചെയ്തു

September 6th, 2012

Jalakam prakasanam-epathram

പത്തനംതിട്ട : ഫേബിയന്‍ ബുക്ക്സ്‌ പ്രസാധനം ചെയ്ത അനില്‍കുമാര്‍ സി. പി. യുടെ  ‘ഓര്‍മ്മകളുടെ ജാലകം’ എന്ന ചെറുകഥാ സമാഹാരം  പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു. ദൈവത്തിന്‍റെ കയ്യൊപ്പ് വിരല്ത്തുമ്പുകളില്‍ പതിഞ്ഞ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ പെരുമ്പടവം ശ്രീധരൻ, പുകസയുടെ ഇപ്പോഴത്തെ സാരഥിയും എഴുത്തുകാരനുമായ വി. എൻ. മുരളി, ചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ഇന്നും മനസ്സില്‍ അഗ്നിയായ്‌  ജ്വലിക്കുന്ന നോവലിസ്റ്റ് സൈമണ്‍ ബ്രിട്ടോ എന്നിവരുടെ സാന്നിധ്യത്തില്‍, ഒരു സംസ്കൃതിയുടെ ചടുല താളങ്ങള്‍ മണ്‍മറയാതെ കൊണ്ട് നടക്കുന്ന പ്രൊഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് നന്മയുടെയും സമൃദ്ധിയുടെയും പുതുവര്‍ഷ ദിനമായ ചിങ്ങം-1നു പുസ്തകം പ്രകാശനം ചെയ്തത്.

‘വൈഖരി’ എന്ന ബ്ലോഗിലൂടെ ബൂലോഗത്ത് അറിയപ്പെടുന്ന അനില്‍കുമാര്‍ സി. പി. ദുബായില്‍ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on അനില്‍കുമാര്‍ സി.പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ പ്രകാശനം ചെയ്തു

11 of 2510111220»|

« Previous Page« Previous « എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍
Next »Next Page » ശരീര സൌന്ദര്യം വർദ്ധിപ്പിക്കുന്ന മരുന്നുകൾ യുവാവിന്റെ മരണത്തിന് കാരണമായി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine