കേരള പൊലീസില്‍ ക്രിമിനല്‍ മയം

June 6th, 2012

kerala police-epathram

തിരുവനന്തപുരം: ഡി. ജി. പി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന പൊലീസിലെ 533 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വെളിപെടുത്തി. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ബി. ബിജു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതി ആവശ്യപെട്ടത്‌ പ്രകാരം പോലീസിലെ ക്രിമിനല്‍ കേസ്‌ പ്രതികളുടെ ലിസ്റ്റ് പുറത്തു വിട്ടത്‌. ഇത് കൂടാതെ സംസ്ഥാനത്തെ 36 പൊലീസുകാര്‍ സി. ബി. ഐ. അന്വേഷണം നേരിടുന്നുണ്ടെന്നും ഡി. ജി. പി. കോടതിയെ അറിയിച്ചു. ക്രിമിനല്‍ പ്രതികളായ കണക്കില്‍  ജില്ല അടിസ്ഥാനത്തില്‍ തിരുവനന്തരപുരമാണ് മുന്നില്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു

May 5th, 2012

onchiyam-leader-tp-chandra-sekharan-ePathram
കോഴിക്കോട് : ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരനെ ഒരു സംഘം ആളുകള്‍ വെട്ടി ക്കൊന്നു. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാട് ഭാഗത്ത്‌ ബൈക്കില്‍ സഞ്ചരിക്കുക യായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു. അടുത്തു വരാന്‍ ശ്രമിച്ചവരെ ബോംബെറിഞ്ഞു വിരട്ടിയോടിച്ചു.

ഒഞ്ചിയത്ത് സി. പി. എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍ എം പി)യുടെ ഏരിയാ സെക്രട്ടറിയും ഇടതു പക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയുമായിരുന്നു ടി. പി. ചന്ദ്രശേഖരന്‍. സി. പി. എം. ആസൂത്രിത മായി നടത്തിയ കൊലയാണിത് എന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു.

2008 ല്‍ ഒഞ്ചിയം മേഖലയില്‍ സി. പി. എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വ ത്തിന്റെ നിലപാടു കളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരനാണ്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി യായി വടകര മണ്ഡല ത്തില്‍ മത്സരിച്ചു. ഇതിനു ശേഷം സി. പി. എം. വിമതരെ കൂട്ടിയിണക്കി ഇടതു പക്ഷ ഏകോപന സമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു. പാര്‍ട്ടി വിട്ടപ്പോള്‍ ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ 1 വരെ കോഴിക്കോട് ടൗണ്‍ ഹാളിലും 2 മുതല്‍ 3 വരെ വടകര യിലും പൊതുദര്‍ശനത്തിനു വെയ്ക്കും. ശവസംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടു വളപ്പില്‍ നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉണ്ണിത്താന്‍ വധശ്രമം ഡി. വൈ. എസ്. പി. അറസ്റ്റില്‍

April 17th, 2012

കൊച്ചി : വി.ബി. ഉണ്ണിത്താന്‍ വധ ശ്രമക്കേസില്‍ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി. അബ്ദുള്‍ റഷീദിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. ഈ കേസ് അന്വേഷിക്കുന്ന സി. ബി. ഐ. യുടെ ആദ്യ അറസ്റ്റ് ആണിത്. കേരള പൊലീസ് സര്‍വീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായ റഷീദ് ഇപ്പോള്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയാണ്. ഇയാളെ പോലിസ്‌ അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതായി പോലിസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വധശ്രമം നടന്ന് ഒരു വര്‍ഷം തികഞ്ഞ അതേ ദിവസമാണ് അറസ്റ്റ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി ജയകുമാര്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ സി. ബി. ഐയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
2011 ഏപ്രില്‍ 16നു രാത്രി 9.30ഓടെയാണ് മാതൃഭൂമി കൊല്ലം ജില്ലാ ലേഖകനായിരുന്ന ഉണ്ണിത്താനെ ശാസ്താംകോട്ട ജംക്ഷനില്‍ വച്ച് അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്‌. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസം ചികിത്സയിലായിരുന്നു.

കേസിലെ പ്രധാന ഗൂഢാലോചനയിലെല്ലാം റഷീദും പങ്കാളിയായിരുന്നുവെന്ന് സിബിഐയുടെ അഭിഭാഷക ബോധിപ്പിച്ചു. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ചിലെ മറ്റൊരു ഡി. വൈ. എസ്. പി. സന്തോഷ് നായരും ഗൂണ്ട കണ്ടെയ്നര്‍ സന്തോഷും അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി കണ്ടെയ്നര്‍ സന്തോഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയില്‍ റഷീദ് എട്ടാം സ്ഥാനത്താണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധം: എം. വി ഗോവിന്ദന്‍ മാസ്റ്ററുടെ മകനും പ്രതിപട്ടികയില്‍

March 27th, 2012

കണ്ണൂര്‍: കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി. പി. ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. വി. ഗോവിന്ദന്‍ മാസ്റ്ററുടെ മകന്‍ ശ്യാംജിത്തിനേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച പ്രതി പട്ടികയിലാണ് ശ്യാംജിത്ത് ഉള്‍പ്പെടെ എട്ടു പേരെ കൂടെ ഉള്‍പ്പെടുത്തിയത്.  18 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. സി. പി. എം ലീഗ് സംഘര്‍ഷങ്ങള്‍ക്കിടെ കഴിഞ്ഞ മാസം 20 നായിരുന്നു ഒരു സംഘം  ഷുക്കൂറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിന്നക്കനാലില്‍ സി. പി. എം- സി. പി. ഐ സംഘര്‍ഷം: ലൊക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു

March 27th, 2012
crime-epathram
ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സി. പി. എം -സി. പി. ഐ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലേയും ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു. സി. പി. ഐ ലോക്കല്‍ സെക്രട്ടറി വേലുച്ചാമിക്കാണ് ആദ്യം വെട്ടേറ്റത്. ഇരു കാലുകള്‍ക്കും കൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ വേലുച്ചാമിയുടെ നില ഗുരുതരമാണ്. വേലുച്ചാമിയെ ആക്രമിച്ച വിവരം അറിഞ്ഞ് സി. പി. ഐ പ്രവര്‍ത്തകര്‍ സി. പി. എം ലോക്കല്‍ സെക്രട്ടറി എ. ബി. ആല്‍‌വിയെ ആക്രമിച്ചു.
പ്രദേശത്ത് ഭൂമികയ്യേറ്റം ഉള്‍പ്പെടെ പല വിഷയങ്ങളും സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്  ഒരു പൊതു യോഗത്തില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം ഉണ്ടയതിനെ സി. പി. ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 1556710»|

« Previous Page« Previous « നെയ്യാറ്റിന്‍‌കരയില്‍ സി. പി. എം സ്ഥനാര്‍ഥിയായി പുതുമുഖത്തിനു സാധ്യത
Next »Next Page » സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine