ചിന്നക്കനാലില്‍ സി. പി. എം- സി. പി. ഐ സംഘര്‍ഷം: ലൊക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു

March 27th, 2012
crime-epathram
ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സി. പി. എം -സി. പി. ഐ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലേയും ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു. സി. പി. ഐ ലോക്കല്‍ സെക്രട്ടറി വേലുച്ചാമിക്കാണ് ആദ്യം വെട്ടേറ്റത്. ഇരു കാലുകള്‍ക്കും കൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ വേലുച്ചാമിയുടെ നില ഗുരുതരമാണ്. വേലുച്ചാമിയെ ആക്രമിച്ച വിവരം അറിഞ്ഞ് സി. പി. ഐ പ്രവര്‍ത്തകര്‍ സി. പി. എം ലോക്കല്‍ സെക്രട്ടറി എ. ബി. ആല്‍‌വിയെ ആക്രമിച്ചു.
പ്രദേശത്ത് ഭൂമികയ്യേറ്റം ഉള്‍പ്പെടെ പല വിഷയങ്ങളും സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്  ഒരു പൊതു യോഗത്തില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം ഉണ്ടയതിനെ സി. പി. ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലീഗിന്റെ അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പിലും പ്രകടനം

March 26th, 2012

kerala-muslim-league-campaign-epathram

മലപ്പുറം: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പില്‍ പ്രകടനം നടത്തി. എന്നാല്‍ പ്രകടനത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച് ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ഞളാംകുഴി അലിയെ ലീഗിന്റെ അഞ്ചാം മന്ത്രിയാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ലീഗിന്റെ മുതിര്‍ന്ന നേതാവായ പാണക്കാട് ഹൈദരി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇനിയും പ്രാവര്‍ത്തികമാകാത്തതില്‍ ലീഗ് പ്രവര്‍ത്തകരിലും അണികള്‍ക്കിടയിലും ഉള്ള പ്രതിഷേധം പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളില്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ അത് നേതാക്കള്‍ക്ക് നേരെ ഉള്ള കയ്യേറ്റങ്ങളിലേക്കും  തെരുവിലേക്കും കടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പിറവം ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്ബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞയും നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ ഇനിയും ഒരു ന്യൂനപക്ഷ സമുദായാംഗത്തിനു മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് തിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ കരുതുന്നു. നിലവില്‍ കേരള മന്ത്രി സഭയില്‍ അമ്പത് ശതമാനത്തിലധികം മന്ത്രിമാ‍രും ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. ഇനി അനൂപ് ജേക്കബ്ബ് മന്ത്രിയാകുകയാണെങ്കില്‍ അത് ഒന്നു കൂടി വര്‍ദ്ധിക്കുകയും ചെയ്യും. മുഖ്യമന്ത്രിയെ കൂടാതെ ധനകാര്യം, വ്യവസായം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി പ്രധാന വകുപ്പുകളും അവരാണ് കൈകാര്യം ചെയ്യുന്നതും. ഭൂരിപക്ഷ സമുദായങ്ങളുടെ നേതാക്കളൊ ഇക്കാര്യത്തില്‍ ശക്തമായ അസംതൃപ്തിയൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കൂടെ കഴിഞ്ഞു മതി ലീഗിന്  മന്ത്രിസ്ഥാനം എന്ന് യു. ഡി. എഫില്‍ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ട്. രാഷ്ടീയ സാഹചര്യം കണക്കിലെടുത്ത് യു. ഡി. എഫ് നേതൃത്വം ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ മഞ്ഞളാം കുഴി അലിക്ക് മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗ് ജില്ലാ കൌണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

March 24th, 2012

IUML-Flag-epathram

കണ്ണൂര്‍:  പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന മുസ്ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ  കൌണ്‍ സില്‍ യോഗത്തില്‍ സംഘര്‍ഷം. സാദു കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ യോഗം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര്‍‌വിളിയിലും കയ്യാങ്കളിയിലുമാണ് അവസാനിച്ചത്. നിലവിലെ ജില്ലാ പ്രസിഡാണ്ട് വി. കെ അബ്ദുള്‍ ഖാദറ് മൌലവിയേയും സെക്രട്ടറി വി. പി ഫരൂഖിനേയും തുടരുവാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ  ബദല്‍ പാനല്‍ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നു. മുതിര്‍ന്ന നേതാവ് പി. കെ. കെ. ബാവയ്ക്കു നേരെ കയ്യേറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങി പോയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. മുസ്ലിം ലീഗില്‍ അടുത്ത കാലത്തായി നേതാക്കന്മാര്‍ക്കു നേരെ കയ്യേറ്റ ശ്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം ഒരു എം. പി ഉള്‍പ്പെടെ മുതിര്‍ന്ന  നേതാക്കന്മാര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാലിന്യ വിരുദ്ധസമരം: സ്ത്രീകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്

March 20th, 2012
thalassery-epathram
തലശ്ശേരി: പുന്നോര്‍പ്പോട്ടിപ്പാലത്ത്  മാലിന്യ വിരുദ്ധ സമരം നടത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷം പടരുകയാണ്.  ഇതിനിടയില്‍ നഗര സഭയുടെ മാലിന്യ വണ്ടി ചിലര്‍ കത്തിച്ചു. 20 സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപതോളം പേരെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
തലശ്ശേരി നഗരസഭയുടെ  മാലിന്യങ്ങള്‍ പുന്നോര്‍പ്പോട്ടിപ്പാലത്ത്  തള്ളുന്നതിനെതിരെ സമീപ വാസികള്‍ കുറച്ചു നാളായി പന്തല്‍ കെട്ടി സമരം നടത്തി വരികയായിരുന്നു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ പോലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കി. പോലീസിന്റെ സഹാ‍യത്തോടെ നഗരസന്ഭ മാലിന്യങ്ങള്‍ വീണ്ടും തങ്ങളുടെ പ്രദേശത്ത് തള്ളുമെന്ന് അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. തലശ്ശേരി ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തും ലാത്തിച്ചാര്‍ജ്ജ് നടത്തിയും മാറ്റിയശേഴം വാഹനങ്ങളില്‍ കൊണ്ടു വന്ന മാലിന്യം അവിടെ നിക്ഷേപിക്കുകയായിരുന്നു.
മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനു വിരുദ്ധമായാണ് പോലീസ് നടത്തിയ അധിക്രമങ്ങള്‍ എന്ന് സമര സമിതി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ ആണ് മാലിന്യം പ്രദേശത്ത് തള്ളിയതെന്നാണ് തലശ്ശേരി നഗരസഭാ ചെയര്‍  പേഴ്സണ്‍ ആമിന മാളിയേക്കലിന്റെ നിലപാട് . സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് പ്രദേശവാസികളും എന്നാല്‍ പോലീസിനെ ഉപയോഗിച്ചിട്ടായാലും വരും ദിവസങ്ങളിലും മാലിന്യം നിക്ഷേപിക്കുമെന്ന് പ്രാദേശിക ഭരണകൂടവും  വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരിക്കുകയാണ്. സമരത്തിനു പിന്നില്‍ ഭൂമാഫിയയാണെന്നാണ് നഗര സഭ ആരോപിക്കുന്നത്. എന്നാല്‍ നഗരമാലിന്യങ്ങള്‍ വന്‍‌തോതില്‍ നിക്ഷേപിക്കുന്നതു  മൂലം പ്രദേശത്തെ ജനജീവിതം ദു:സ്സഹമായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലീഗ് പ്രവര്‍ത്തകര്‍ ലീഗ് ജനറല്‍ സെക്രട്ടറിമാരെ കയ്യേറ്റം ചെയ്തു

March 17th, 2012

league-general-secretaries-epathram

കാസര്‍ഗോഡ്‌: മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറിമാരെ ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ‌  ജില്ലാഭാരവാഹി പട്ടികയില്‍ നിന്നും എ. അബ്‌ദുറഹ്‌മാനെ ഒഴിവാക്കിയെന്ന്‌ ആരോപിച്ചായിരുന്നു ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീറിനെയും കെ.പി.എ മജീദിനെയുമാണ്‌ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌. ജില്ലാ ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം ‌ മാധ്യമങ്ങളോട്‌ തീരുമാനം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പ്രകോപിതരായ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. തുടര്‍ന്ന്‌ നേതാക്കള്‍ ഇടപെട്ട്‌ പ്രവര്‍ത്തകരെ രംഗം ശാന്തമാക്കി. ഇതിനിടെ യോഗ സ്‌ഥലത്ത്‌ നിന്ന്‌ പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറി എം.സി. കമറുദ്ദീന്റെ വാഹനം തടയാനും ശ്രമം നടന്നു. ഭാരവാഹികളെ തെരഞ്ഞെടുക്കാനായി മുന്‍പ്‌ ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന്‌ സംസ്‌ഥാന നേതൃത്വം ഇടപെട്ട്‌ സമവായ നീക്കത്തിലൂടെ ഇന്ന്‌ ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1567810»|

« Previous Page« Previous « സൂസന്‍ നഥാനെ നാടുകടത്തണമെന്ന് ഹൈക്കോടതി
Next »Next Page » ഈ-മെയില്‍ വിവാദം: എസ്.ഐ ബിജു സലിം അറസ്റ്റില്‍ »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine