യാത്രക്കാർക്കെതിരെ ഗൂഢാലോചന : റാഞ്ചൽ ശ്രമം ആരോപിച്ച് അറസ്റ്റിന് നീക്കം

October 19th, 2012

air-india-maharaja-epathram

തിരുവനന്തപുരം : അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം കൊച്ചിയിൽ ഇറങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതിന് എതിരെ പ്രതിഷേധിച്ച യാത്രക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം. വിമാനത്തിന്റെ പൈലറ്റ് യാത്രക്കാരിൽ ചിലർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി വിമാനം റാഞ്ചാൻ ശ്രമിച്ചു എന്ന് പരാതി നൽകിയതിനെ തുടർന്നാണ് വിമാനം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാർക്ക് എതിരെ നിയമ നടപടികൾക്ക് ഒരുങ്ങിയത്. എന്നാൽ നേരത്തെ വിമാനം കൊച്ചിയിലേക്ക് കൊണ്ടു പോവാം എന്നായിരുന്നു യാത്രക്കാരെ അറിയിച്ചിരുന്നത്. 10:45ന് കൊച്ചിയിലേക്ക് തിരിക്കും എന്ന് വിമാനത്തിൽ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് അധികൃതർ വിമാനത്തിന് ഇന്ധനം നൽകുന്നില്ല എന്നും തങ്ങൾ കൊച്ചിയിലേക്ക് പറക്കാൻ തയ്യാറാണ് എന്നും പൈലറ്റ് തന്നെ അറിയിച്ചു എന്ന് യാത്രക്കാർ പറഞ്ഞു.

എന്നാൽ ഡി.ജി.പി. യുടെ നേതൃത്വത്തിൽ വിമാനത്തിനടുത്ത് എത്തിയ പോലീസ് സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയ്ക്കിടയിലാണ് സംഭവങ്ങൾ നാടകീയമായി ഗതി മാറിയത്. യാത്രക്കാർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി എന്നും വിമാനം റാഞ്ചാൻ ശ്രമം നടന്നു എന്ന് പൈലറ്റ് അടിയന്തിര സന്ദേശം നൽകി എന്നും അതിനാൽ യാത്രക്കാർക്ക് എതിരെ കേസെടുക്കേണ്ടി വരും എന്ന് പോലീസ് അറിയിച്ചു. പ്രതിഷേധത്തിന്റെ മുന ഒടിക്കാനുള്ള ഗൂഢാലോചനയുടെ ഫലമായാണ് ഈ തന്ത്രം എന്നാണ് യാത്രക്കാരുടെ ആരോപണം.

തങ്ങൾ ആരും കോക്ക്പിറ്റിൽ കയറിയിട്ടില്ല എന്ന് യാത്രക്കാർ വ്യക്തമാക്കി. എന്നാൽ ഈ പരാതിയുടെ പേരിൽ തങ്ങളിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കിൽ തങ്ങൾ എല്ലാവരും കോക്ക്പിറ്റിൽ കയറി എന്ന് ഒറ്റക്കെട്ടായി പറയും എന്നും യാത്രക്കാർ അറിയിച്ചു.

പ്രവാസികളെ അമിത നിരക്കുകൾ ഈടാക്കിയും വിമാനങ്ങൾ റദ്ദ് ചെയ്തു ബുദ്ധിമുട്ടിൽ ആക്കിയും പീഢിപ്പിക്കുന്ന എയർ ഇന്ത്യയുടെ ജനദ്രോഹ നടപടികളുടെ പട്ടികയിൽ മറ്റൊരു നിന്ദനീയമായ സംഭവം കൂടി രേഖപ്പെടുത്തപ്പെടുമ്പോൾ എയർ ഇന്ത്യയെ ഇത്തരം ആരോപണങ്ങളുടെ പേരിൽ ക്രൂശിച്ച് സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനുള്ള സംഘടിത ലോബികളുടെ ഗൂഢ ഉദ്ദേശമാണ് സഫലമാകുന്നത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ഭൂമി ദാനക്കേസ് : വി. എസ്. അച്യുതാനന്ദന്‍ ഒന്നാം പ്രതി

September 11th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം : മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ ഭൂമിദാന കേസില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് എതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. വി. എസിനെ ഒന്നാം പ്രതിയാക്കി ക്കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ 2.300 ഏക്കര്‍ ഭൂമി ബന്ധുവിനു പതിച്ചു നല്‍കി എന്നതായിരുന്നു കേസ്. മൊത്തം ഏഴു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മുന്‍ മന്ത്രിയും സി. പി. ഐ. നേതാവുമായ കെ. പി. രാജേന്ദ്രൻ, വി. എസിന്റെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് ഐ. എ. എസ്., വി. എസിന്റെ ബന്ധുവും ഭൂമി ലഭിച്ച ആളുമായ ടി. കെ. സോമൻ, കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന ആനന്ദ് സിങ്ങ്, എൻ. എ. കൃഷ്ണന്‍ കുട്ടി, വി. എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരാണ് മറ്റു പ്രതികള്‍.

അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ  ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് ഡി. വൈ. എസ്. പി. വി. ജി. കുഞ്ഞനന്തനും സംഘവുമാണ് കേസ് അന്വേഷണം നടത്തിയത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല: ധീരമായ ചെറുത്തുനില്‍പ്പ്‌

August 4th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭം ആളിക്കത്തിയ വിളപ്പില്‍ശാലയില്‍ പ്രക്ഷോഭത്തിന്റെ തീമതില്‍ ഭേദിക്കാനാകാതെ പോലീസ്‌ മടങ്ങി. ഇത് രണ്ടാം തവണയാണ് ജനകീയ പ്രതിരോധത്തിനു മുന്നില്‍ ഭരണകൂടം മുട്ടു മടക്കുന്നത്. ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലം ഉണ്ടായിട്ടും പോലീസിനു പിന്മാറേണ്ടി വന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ശുചീകരണ യന്ത്രങ്ങള്‍ അവിടെ സ്‌ഥാപിക്കണമെന്ന ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി  നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ  ശ്രമമാണു ജനകീയ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെട്ടത്‌. ശുചീകരണ യന്ത്രങ്ങളുമായി നഗര സഭയുടെ വാഹനം പോലീസ്‌ സംരക്ഷണത്തോടെ എത്തിയപ്പോള്‍ വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ സംഘടിതമായി തടുത്തു തിരിച്ചയക്കുകയായിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതിയെ ധരിപ്പിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ എ. ഡി. എം. അറിയിച്ചു. 500 വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 2,500 ലധികം പോലീസുകാരെ സ്‌ഥലത്തു വിന്യസിച്ചിട്ടും ജനങ്ങള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണ കൂടം വ്യാഴാഴ്‌ച വൈകിട്ടു മുതല്‍  നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങള്‍ കൂട്ടം കൂടി നിന്നു. സ്‌ഥിതിഗതികള്‍ ഹൈക്കോടതിയെ ബോധിപ്പിക്കുമെന്ന്‌ പി. കെ. ഗിരിജ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും അവര്‍ വ്യക്‌തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പോലീസിലെ ‍ ക്രിമിനലുകള്‍ക്കെതിരെ ഉടന്‍ നടപടി : മുഖ്യമന്ത്രി

June 7th, 2012

oommen-chandy-epathram

തിരുവനന്തപുരം : പോലീസ്‌ സേനയില് 533  ക്രിമിനലുകള്‍ ഉണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും  ‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.  ക്രിമിനലുകളെ വച്ചുപൊറുപ്പിക്കുമെന്ന് ആരും കരുതേണ്ട എന്നും,  നിയമം കൈയിലെടുക്കാന്‍ ആര് ശ്രമിച്ചാലും  ഒരുതരത്തിലും പിന്തുണ നല്‍കാന്‍ പറ്റില്ലെന്നും അദ്ദേഹം പത്രലേഖകരോട്‌ പറഞ്ഞു. പോലീസ്‌ സേനയിലെ 13 പേരെ ‍ ഗുരുതരമായ കുറ്റം ചെയ്‌തു എന്ന് തെളിഞ്ഞതിനാല്‍  പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി. തലത്തില്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. 123 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഴുവന്‍ പേരും ‍ ക്രിമിനലുകളല്ല. വാഹനം ഓടിച്ച്‌ അപകടമുണ്ടായവര്‍, വീട്ടുതര്‍ക്കം, അയല്‍പക്കക്കാര്‍ തമ്മിലുള്ള തര്‍ക്കം തുടങ്ങി ക്രിമിനല്‍ സ്വഭാവമുള്ള കേസില്‍പ്പെട്ടവരും ഇക്കൂട്ടത്തില്‍ പെടും. അതിനാല്‍ എല്ലാവരും കുഴപ്പക്കാരന് എന്ന വിലയിരുത്തല്‍ ശരിയല്ല. വീടുകളില്‍ മുളകുപൊടി കലക്കിവയ്‌ക്കണമെന്ന്‌ ആരെങ്കിലും പറഞ്ഞതുകൊണ്ട്‌ പോലീസിന്റെ ആത്മവിശ്വാസം നശിക്കില്ല. ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയണം. പോലീസ്‌ പോലീസിന്റെ വഴിക്കുപോകും. തെറ്റായ ഒരു നടപടിയും സ്വീകരിക്കില്ല. അദേഹം കൂട്ടിച്ചേര്‍ത്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള പൊലീസില്‍ ക്രിമിനല്‍ മയം

June 6th, 2012

kerala police-epathram

തിരുവനന്തപുരം: ഡി. ജി. പി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന പൊലീസിലെ 533 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വെളിപെടുത്തി. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ബി. ബിജു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതി ആവശ്യപെട്ടത്‌ പ്രകാരം പോലീസിലെ ക്രിമിനല്‍ കേസ്‌ പ്രതികളുടെ ലിസ്റ്റ് പുറത്തു വിട്ടത്‌. ഇത് കൂടാതെ സംസ്ഥാനത്തെ 36 പൊലീസുകാര്‍ സി. ബി. ഐ. അന്വേഷണം നേരിടുന്നുണ്ടെന്നും ഡി. ജി. പി. കോടതിയെ അറിയിച്ചു. ക്രിമിനല്‍ പ്രതികളായ കണക്കില്‍  ജില്ല അടിസ്ഥാനത്തില്‍ തിരുവനന്തരപുരമാണ് മുന്നില്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 1445610»|

« Previous Page« Previous « പ്രകൃതിസംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യം : കൃഷി മന്ത്രി
Next »Next Page » വികസനം അടുത്ത തലമുറയെകൂടി ചിന്തിച്ചുവേണം -മുഖ്യമന്ത്രി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine