വിഷക്കള്ള് ദുരന്തം : മരണം 23 ആയി

September 7th, 2010

alcoholism-kerala-epathramമലപ്പുറം: കുറ്റിപ്പുറത്തും വണ്ടൂരിലും ഉണ്ടായ വിഷക്കള്ള് ദുരന്തത്തില്‍ മരണം ഇരുപത്തി മൂന്നായി. ശനിയാഴ്ചയും ഞായറാഴ്ചയുമായി കുറ്റിപ്പുറം റെയില്‍‌വേ സ്റ്റേഷനു സമീപത്തെയും പേരശന്നൂരിലെയും ഷാപ്പുകളില്‍ നിന്നും വ്യാജ കള്ളു കഴിച്ചവര്‍ ആണ് മരിച്ചത്. മരിച്ചവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു.

ചിലര്‍ പലയിടങ്ങളിലായി തളര്‍ന്നു വീണു മരിക്കുകയായിരുന്നു. അസ്വസ്ഥത തോന്നിയ ഇരുപതില്‍ പരം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇതിനിടെ വ്യാജ കള്ള് വിതരണം ചെയ്ത ഷാപ്പില്‍ നിന്നും മദ്യപിച്ചിരുന്ന കീഴേപ്പാട്ട് റഷീദിനെ കാണാന്‍ ഇല്ല.

വണ്ടൂര്‍ സ്വദേശി കുന്നുമ്മേല്‍ രാജന്‍, തിരുനാവായ സ്വദേശി ചാത്തന്‍, പേരശ്ശനൂര്‍ സ്വദേശി ബാലകൃഷ്ണന്‍, ഒട്ടന്‍ചത്രം സ്വദേശി രവിചന്ദ്രന്‍, ആന്ധ്രാ സ്വദേശി നാഗരാജന്‍, തൃപ്രങ്ങോട് എഡ്‌വിന്‍ സോമസുന്ദരന്‍ ‍(55), വാണിയമ്പലം പൂത്രക്കോവ് കാരക്കാട് കോളനിയിലെ തണ്ടുപാറക്കല്‍ കുമാരന്‍ (43), ഭാര്യ മീനാക്ഷി എന്ന കാളി (40), തമിഴ്‌നാട് സ്വദേശികളായ ധനശേഖരന്‍ (35), നിധി (25), പേരശ്ശനൂര്‍ കാരത്തൂര്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ (35), പിലാക്കല്‍ ബാലന്‍ (65), തിരുനാവായ കൊടക്കല്‍ കരുവാഞ്ചേരി ജോണ്‍ മോഹന്‍ദാസ് (40), തിരൂരിനടുത്ത പുല്ലൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നവാസ് (32), ആലത്തിയൂര്‍ ബീരാഞ്ചിറ മേപ്പാടത്ത് ഹൗസില്‍ ചാത്തു (48), തിരുനാവായ യില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി പ്രകാശ് ഷേണായി (42), എടപ്പറ്റ സ്വദേശി ഷിജു, തമിഴ്‌നാട് സ്വദേശി ചിന്നസ്വാമി (55), വാണിയമ്പലം പെരു മുണ്ടശ്ശേരി (50), നത്തലക്കുന്ന് എരേപ്പന്‍ വേലായുധന്‍ (40), തിരുവനന്തപുരം സ്വദേശി രാജീവ് (25) എന്നിവരാണ് മരിച്ചത്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്ന് സംശയിക്കുന്നു.

ഷാപ്പ് കോണ്‍ട്രാക്ടര്‍ ദ്രവ്യനെ പോലീസ് അറസ്റ്റു ചെയ്തു. ഷാപ്പില്‍ നിന്നും 150 ലിറ്ററോളം കള്ള് അധികൃതര്‍ പിടിച്ചെടുത്തു.

ദുരന്തത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ രണ്ടു ഷാപ്പുകളും തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഈ ഷാപ്പുകളെ കുറിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നതായി അറിയുന്നു.

സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്നും കുറ്റവാ‍ളികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി പറഞ്ഞു.

മെതനോള്‍ കലര്‍ത്തിയ കള്ളാണ് ദുരന്തത്തിന് കാരണമായത്‌.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ഓണത്തിന് റെക്കോര്‍ഡ്‌ മദ്യ വില്‍പ്പന

August 23rd, 2010

alcoholism-keralaതിരുവനന്തപുരം : ഉത്രാട നാളില്‍ മാത്രം കേരളത്തില്‍ വിറ്റത് 30 കോടി രൂപയുടെ മദ്യം. 24 ലക്ഷം രൂപയുടെ മദ്യം വിറ്റ്‌ ചാലക്കുടി ബീവറേജസ്‌ മദ്യ വില്‍പ്പന ശാല വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്‌ എത്തി. കഴിഞ്ഞ 6 ദിവസത്തില്‍ കേരളത്തില്‍ വിറ്റഴിഞ്ഞത് 155.61 കോടി രൂപയുടെ മദ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി

August 10th, 2010

wedding-epathramതിരുവനന്തപുരം : ആര്‍ഭാടങ്ങള്‍ക്ക് അതിരുകള്‍ ഇല്ലാതെ നടക്കുന്ന മന്ത്രി മക്കളുടെ വിവാഹങ്ങള്‍ക്ക് ഒരു അപവാദമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങില്‍ മന്ത്രി പുത്രിയുടെ വിവാഹം നടന്നു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈലാ ജോര്‍ജ്ജിന്റേയും മകള്‍ രശ്മിയും മലപ്പുറം പേരാമ്പ്ര സ്വദേശി ഷംസുദ്ദീനുമാണ് കഴിഞ്ഞ ദിവസം മാതൃകാ വിവാഹം നടത്തിയത്.

തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങിനു സാക്ഷിയായി അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം. ബിനോയ് വിശ്വത്തിന്റെ ഭാര്യാ മാതാവ് കൂത്താട്ടുകുളം മേരി സാംസ്കാരിക പ്രവര്‍ത്തകരായ കെ. ഈ. എന്‍. കുഞ്ഞമ്മദ്, പി. കെ. പോക്കര്‍ തുടങ്ങിയവരും വധൂവരന്മാരെ ആശീര്‍വദിക്കുവാന്‍ എത്തിയിരുന്നു.

“ദി ഹിന്ദു” പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ സബ് എഡിറ്ററാണ് രശ്മി. ഷംസുദ്ദീന്‍ ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്ററും. ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നു.

വിവാഹം എത്രയും ലളിതമാക്കണം എന്ന് മന്ത്രി ബിനോയ് വിശ്വത്തിനും മകള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. വേദികളിലും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലും നിലനിര്‍ത്തുന്ന ആദര്‍ശ ശുദ്ധി തന്റെ മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി

June 25th, 2010

കോഴിക്കോട്‌: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ  നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി 26ന്‌ ആരംഭിക്കും. തപാല്‍ വകുപ്പ്‌, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ എന്നിവയുടെ സഹകരണ ത്തോടെയാണു മദ്രസ അദ്ധ്യാപകരുടെയും മദ്രസ കമ്മിറ്റി മാനേജ്‌ മെന്റുകളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്‌. 20 വയസ്സ്‌ തികഞ്ഞവരും മദ്രസ അദ്ധ്യാപക ജോലിയില്‍ ഏര്‍പ്പെട്ടവരുമായ എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗത്വം ലഭിക്കും. 65 വയസ്സു വരെ ജോലിയില്‍ തുടര്‍ന്നു കൊണ്‌ടു ക്ഷേമനിധി അംഗത്വം നിലനിര്‍ത്താം.

ക്ഷേമനിധി വിഹിതമായി മദ്രസ അദ്ധ്യാപകരും മദ്രസ മാനേജ്‌മെന്റ്‌ കമ്മിറ്റിയും പ്രതിമാസം 50 രൂപ വീതം സൗകര്യ പ്രദമായ തപാല്‍ ഓഫിസുകളില്‍ അടയ്‌ക്കണം. ക്ഷേമനിധിയില്‍ വീഴ്‌ച കൂടാതെ അഞ്ചു വര്‍ഷം പൂര്‍ത്തിയാ ക്കുന്നവര്‍ക്കു മിനിമം പെന്‍ഷനായ 500 രൂപ പ്രതിമാസം ലഭിക്കും. 30 വര്‍ഷം അംഗത്വം തുടരുന്ന അധ്യാപകന്‌ 1,200 രൂപയ്‌ക്കു മേല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇവരുടെ കാലശേഷം കുടുംബത്തിനു രണ്‌ടു ലക്ഷം രൂപ വരെ നിക്ഷേപ ത്തുകയായും ലഭിക്കും. 40 വര്‍ഷം അംഗത്വം തുടരുന്നവര്‍ക്കു 3,100 രൂപയ്‌ക്കു മുകളില്‍ പെന്‍ഷനായി ലഭിക്കും. കൂടാതെ, നിക്ഷേപ ത്തുകയായ നാലര ലക്ഷത്തോളം രൂപയും കിട്ടും. കേരളത്തില്‍ ഇതു വരെ ആവിഷ്‌കരിച്ച സമാന പദ്ധതി കളെക്കാള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഈ പദ്ധതി പ്രകാരം ഉറപ്പു നല്‍കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

മദ്രസ അദ്ധ്യാപകരുടെ ജീവിതം സുരക്ഷിത മാക്കുന്നതിനു വേണ്‌ടിയുള്ള പദ്ധതിയില്‍ സംസ്ഥാനത്തെ 49,000 ത്തോളം മദ്രസ അദ്ധ്യാപകര്‍ക്കു പ്രയോജനം ലഭിക്കും. പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല അംഗത്വ വിതരണ ഉദ്‌ഘാടനവും, പദ്ധതിക്കായുള്ള സര്‍ക്കാര്‍ ഫണ്‌ടിന്റെ വിതരണവും, കോഴിക്കോട്‌ ടാഗോര്‍ ഹാളില്‍ ജൂണ്‍ 26നു വൈകീട്ട്‌ 4 മണിക്ക് മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി നിര്‍വഹിക്കുമെന്നു സ്വാഗത സംഘം ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പദ്ധതിയുടെ ഉദ്‌ഘാടന ച്ചടങ്ങില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്‌ട്‌, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എം. മെഹബൂബും, മദ്രസ അദ്ധ്യാപകരുടെ അംഗത്വ വരിസംഖ്യ സംസ്ഥാന ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ശോഭാ കോശിയും സ്വീകരിക്കും. ഉദ്‌ഘാടന ത്തോടനുബന്ധിച്ചു ടാഗോര്‍ ഹാളില്‍ സജ്ജീകരിക്കുന്ന കൗണ്‌ടറുകളില്‍ നിന്നു ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷാ ഫോറം വിതരണം ചെയ്യും. കലക്ടറേറ്റിലും ഒപ്പം കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലും ഫോറം ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ തപാല്‍ വകുപ്പ്‌ സീനിയര്‍ സൂപ്രണ്‌ട്‌ പി. രാമകൃഷ്‌ണന്‍, ക്ഷേമനിധി മാനേജര്‍ വി. ആര്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം

January 2nd, 2010

alcoholism-keralaതിരുവനന്തപുരം : ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.

നാരായണന്‍ വെളിയംകോട്, ദുബായ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

54 of 541020525354

« Previous Page « പനി പിടിച്ച കേരളം
Next » മൂന്നു ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine