ലോക കപ്പ് മാമാങ്കത്തിന് ഇന്ന് കിക്കോഫ്

June 11th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് : ഫിഫ ലോക കപ്പ് മാമാങ്കത്തിന് ഇന്ന് ദക്ഷിണാഫ്രിക്ക യിലെ ജൊഹാനസ്ബര്‍ഗില്‍ തുടക്കമാവുക യാണ്.  ആദ്യ മത്സരത്തിനായി വിസില്‍ മുഴങ്ങുമ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ ശക്തിയായ മെക്സിക്കോ യുമായി കൊമ്പു കോര്‍ക്കും.  കായിക പ്രേമികള്‍ കാത്തു കാത്തിരുന്ന,  ലോകത്തിലെ ഏറ്റവും ജനകീയമായ കായിക മാമാങ്കത്തിന് അങ്ങിനെ തുടക്ക മാവുകയാണ്‌.  ദക്ഷിണാഫ്രിക്കന്‍ സമയം വൈകീട്ട് നാല് മണിക്കാണ് (ഇന്ത്യന്‍ സമയം ഏഴു മണി) ആദ്യ മല്‍സരം അരങ്ങേറുക. 

കാര്‍ലോസ് ആല്‍ബര്‍ട്ട് പെരേര എന്ന പരിചയ സമ്പന്നനായ കോച്ചിന്‍റെ തന്ത്രങ്ങളില്‍  കളി മെനയുന്ന ആതിഥേയ ടീമിന് മെഫല്ലാ, നോവാത്യെ, സിബായ തുടങ്ങിയ ശക്തരായ കളിക്കാരുടെ നിര തന്നെ ഉണ്ട്.

വലിയൊരു ഫുട്ബോള്‍ പാരമ്പര്യം അവകാശ പ്പെടാവുന്ന  മെക്സിക്കോ ടീമിന്‍റെ ലൂയീസ്‌ മൈക്കിള്‍,  ഓസ്കാര്‍ പെരസ്ക്, പോള്‍ ഒഗ്ലിയ, തുടങ്ങിയ മികവുറ്റ കളിക്കാര്‍ വിജയ ത്തിനുള്ള പ്രതീക്ഷ നല്‍കുന്നു.

world-cup-epathram

ഉസ്ബെക്കിസ്ഥാന്‍ കാരനായ റഫറി  രൌഷാന്‍ ഇര്‍മറ്റോ ലോക കപ്പ് ആദ്യ മത്സരം നിയന്ത്രിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.  ഇന്ന് തന്നെ നടക്കുന്ന മറ്റൊരു ‘ഗ്രൂപ്പ്‌  എ’ മത്സര ത്തില്‍, കഴിഞ്ഞ തവണ തല നാരിഴ യ്ക്ക് കിരീടം നഷ്ടമായ ഫ്രാന്‍സ്‌ ഉറുഗ്വെ യുമായി ഏറ്റു മുട്ടുന്നു.
 
യൂറോപ്യന്‍ കേളീ ശൈലി യില്‍ ചാരുത യാര്‍ന്ന ഫുട്‌ബോള്‍ കാഴ്ച വെക്കുന്ന  ഫ്രാന്‍സ്‌ നിരയില്‍  പ്രതിഭാ ധനരായ ഒട്ടനവധി കളിക്കാരുണ്ട്. അബി ദാല്‍,  ഇവേറ, മൌലൂദ, തുടങ്ങിയ ശ്രദ്ധേയമായ ഒരു നിര തന്നെ ഉണ്ട് അവര്‍ക്ക്‌. എങ്കിലും ഇന്ന് കേപ്ടൗണ്‍ ഗ്രീന്‍ പോയിന്‍റ് സ്റ്റേഡിയ ത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഫ്രാന്‍സിനു ശക്തരായ പ്രതിയോഗികള്‍ ആവും ഉറുഗ്വെ എന്ന കാര്യത്തില്‍ സംശയമില്ല.

ക്ലബ്ബ്‌ ഫുട്ബോളില്‍ അത്ഭുതങ്ങള്‍ കാഴ്ച വെക്കുന്ന തിയറി ഹെന്‍റി, ഫ്രാങ്ക് റിബറി എന്നീ സ്ട്രൈക്കര്‍മാര്‍  ഫ്രാന്‍സിനു വിജയം സമ്മാനിക്കും എന്ന് തന്നെ യാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

ഇറാനെതിരെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധം

June 10th, 2010

Mahmoud-Ahmadinejadന്യൂയോര്‍ക്ക്‌ : ഇറാനെതിരെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത് എന്നാണു സുരക്ഷാ സമിതി പറയുന്നത്. എന്നാല്‍ ഇത്തരം സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് ഇറാന്റെ ആണവ പദ്ധതികളുടെ വികസനത്തെ തടയാന്‍ ആവില്ല എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ സാധാരണ ജനത്തിന്റെ ജീവിതം ഇത്തരം ഉപരോധങ്ങള്‍ കൊണ്ട് നരക തുല്യമാവുകയും ചെയ്യും. കൂടുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉപരോധ പ്രമേയത്തില്‍ ഉണ്ടായിരുന്നെങ്കിലും ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പ് മൂലം ഇവ ഒഴിവാക്കുകയായിരുന്നു. ബ്രസീലും തുര്‍ക്കിയും ഉപരോധത്തെ എതിര്‍ത്തപ്പോള്‍ ലെബനോന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

പുതിയ നിയന്ത്രണങ്ങള്‍ തങ്ങള്‍ കാര്യമാക്കുന്നില്ല എന്ന് ഇറാന്‍ പ്രസിഡണ്ട് മെഹമൂദ്‌ അഹമ്മദിനെജാദ് പ്രതികരിച്ചു. തങ്ങളുടെ ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കില്ല. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഗാസയിലെ ഉപരോധത്തെ തകര്‍ക്കാന്‍ ഇറാന്‍ അറബ് ലോകത്തിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചതിനു തിരിച്ചടി എന്നോണം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ പുതിയ ഉപരോധം എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വേണ്ടി വന്നാല്‍ ഗാസാ ഉപരോധം തകര്‍ക്കാന്‍ ഇസ്രായേലിനെതിരെ തങ്ങളുടെ നാവിക സേനയെ അയയ്ക്കും എന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് സുരക്ഷാ സമിതി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഇറാനെതിരെ ഐക്യ രാഷ്ട്ര സഭ പാസ്സാക്കുന്ന നാലാമത്തെ ഉപരോധ പ്രമേയമാണിത്. സാധാരണ ജനത്തിന്റെ ജീവിതം ദുസ്സഹമാകും എന്ന് ചൂണ്ടിക്കാട്ടി ഇത്തരം ഉപരോധങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടനം

June 10th, 2010

ഖണ്ഡഹാര്‍ : അഫ്ഗാനിസ്ഥാനില്‍ ഒരു വിവാഹ പാര്‍ട്ടിയില്‍ നടന്ന വന്‍ സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 73 പേര്‍ക്ക് പരിക്കുണ്ട്. തലസ്ഥാന നഗരിയ്ക്കടുത്തുള്ള അര്‍ഗണ്ടാബ് ജില്ലയിലാണ് ബുധനാഴ്ച രാത്രി പത്തു മണിയോടെ ശക്തമായ സ്ഫോടനം നടന്നത്. വരനും ബന്ധുക്കള്‍ക്കും സ്ഫോടനത്തില്‍ പരിക്ക് പറ്റിയതായി സൂചനയുണ്ട്. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാനും സാധ്യതയുണ്ട്. സ്ഫോടനത്തിന്റെ പുറകില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടയും ഇത് വരെ ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക കപ്പ് 2010

June 10th, 2010

fifa-logoജൊഹാനസ്ബര്‍ഗ് : ലോക കപ്പ്  ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തിരി തെളിയുന്നു. വ്യത്യസ്തമായ എട്ടു ഗ്രൂപ്പുകളിലായി 32 രാഷ്ട്രങ്ങള്‍  മാറ്റുരയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉല്‍സവമായ  ലോക കപ്പ്  ഫുട്ബോളിന് ദക്ഷിണാഫ്രിക്കയില്‍ തുടക്ക മാവുകയാണ്.  2010 ജൂണ്‍ 11 വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക,  മെക്സിക്കോയുമായും  ഉറുഗ്വെ ഫ്രാന്‍സുമായും  ഏറ്റുമുട്ടുന്നു.

ടീം നിര

ഗ്രൂപ്പ് എ – ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ഉറുഗ്വെ, ഫ്രാന്‍സ്‌.

ഗ്രൂപ്പ്‌ ബി – അര്‍ജന്‍റീന, നൈജീരിയ, കൊറിയന്‍ റിപ്പബ്ലിക്ക്,  ഗ്രീസ്.

ഗ്രൂപ്പ്‌ സി – ഇംഗ്ലണ്ട്‌, അമേരിക്ക, അള്‍ജീരിയ, സ്ലോവാനിയ.

ഗ്രൂപ്പ്‌ ഡി – ജര്‍മ്മനി, ആസ്ത്രേലിയ, സെര്‍ബിയ, ഘാന.

ഗ്രൂപ്പ്‌ ഇ – നെതര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, കാമറൂണ്‍.

ഗ്രൂപ്പ്‌ എഫ് – ഇറ്റലി, പരാഗ്വെ, ന്യൂസിലന്‍ഡ്, സ്ലോവാക്യ.

ഗ്രൂപ്പ്‌ ജി – ബ്രസീല്‍, കൊറിയ, പോര്‍ച്ചുഗല്‍, ഐവറികോസ്റ്റ്.

ഗ്രൂപ്പ്‌ എച്ച് –  സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, കോണ്‍ഡറാസ്, ചിലി.

ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ മികവ് കാട്ടുന്ന രണ്ടു ടീമുകള്‍ വീതം ‘ഫ്രീ ക്വാര്‍ട്ടറി’ലേക്ക് പ്രവേശനം നേടുന്നു. ‘ഫേവറിറ്റ്’കളായി ബ്രസീല്‍, സ്പെയിന്‍  എന്നീ ടീമുകള്‍ നില കൊള്ളുമ്പോള്‍, ‘കറുത്ത കുതിരകള്‍’ ആവാന്‍  ഇംഗ്ലണ്ട്, ആസ്ത്രേലിയ യും, ഏഷ്യന്‍ കരുത്തുമായി ജപ്പാന്‍, കൊറിയകളും.

ആരാധകരുടെ മനസ്സ് കീഴടക്കി മറഡോണയുടെ തന്ത്രങ്ങളുമായി മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീനയും കരുത്തിന്‍റെ കളിയുമായി ആഫ്രിക്കന്‍ ശക്തികളായ കാമറൂണ്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും യൂറോപ്പ്യന്‍ ഫുട്ബോളിന്‍റെ ചാരുതയുമായി ചാമ്പ്യന്മാരായ ഇറ്റലിയും മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും ജര്‍മ്മനിയും അണി നിരക്കുമ്പോള്‍ , ലോകം കാത്തിരുന്ന കാല്‍പന്തു കളിയുടെ  മിന്നല്‍ പിണരുകള്‍ ഒരു ആവേശമായി ഏറ്റുവാങ്ങാന്‍ കായിക പ്രേമികള്‍ തയ്യാറായി ക്കഴിഞ്ഞു.

അതിനു മുന്നോടിയായി പ്രശസ്ത പോപ്പ്‌ ഗായിക ഷാക്കിറയും സംഘവും ഒരുക്കിയ ‘വക്കാ വക്കാ’ എന്ന വീഡിയോ ആല്‍ബം ലോക മെമ്പാടും എത്തി ക്കഴിഞ്ഞു. “ഇത്തവണ ആഫ്രിക്കയ്ക്ക് വേണ്ടി” എന്ന സന്ദേശമാണ് ഈ ഗാനത്തിലൂടെ പറയുന്നത്.

ഇനിയുള്ള നാളുകളില്‍ ഏതൊരാളുടെയും കണ്ണും കാതും മനസ്സും ദക്ഷിണാഫ്രിക്കയിലെ ഫുട്‌ബോള്‍ വേദികള്‍ക്ക് സ്വന്തം.

ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

ഏഴ് കരാറുകളില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പു വെച്ചു

June 10th, 2010

Flag-Pins-India-Sri-Lanka-epathramന്യൂഡല്‍ഹി: ശ്രീലങ്ക യിലെ പട്ടാള നടപടികളെ ത്തുടര്‍ന്ന് അഭയാര്‍ത്ഥി കളാക്കപ്പെട്ട തമിഴ് വംശജരുടെ പുനരധിവാസം വേഗത്തി ലാക്കാനും വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനും നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്ക ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ യുമായി  ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച യിലാണ് ഈ ധാരണ ഉണ്ടായത്.  തടവുകാരെ കൈ മാറുന്നത് അടക്കമുള്ള ഏഴു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ജയിലുകളില്‍ കഴിയുന്ന തടവുകാരെ പരസ്പരം കൈ മാറുന്നതിനുള്ള കരാര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ളയും ശ്രീലങ്കന്‍ പ്രസിഡണ്ടിന്‍റെ സെക്രട്ടറി ലളിത് വീര തുംഗയും ഒപ്പു വെച്ചു.

സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് മലയാളി കള്‍ അടക്കം ഒട്ടേറെ തൊഴിലാളികള്‍ ഇരു രാജ്യങ്ങളി ലെയും ജയിലുകളില്‍ ഉണ്ട്.  മത്സ്യ ത്തൊഴിലാളി കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് തടവുകാരെ കൈമാറാനുള്ള കരാര്‍.  ശ്രീലങ്കയുടെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാനുള്ള രണ്ട് പദ്ധതികള്‍ക്ക് ധാരണയായി.

ജാഫ്‌ന മേഖലയിലെ ട്രിങ്കോമാലി യില്‍ കല്‍ക്കരി അടിസ്ഥാന മാക്കിയുള്ള താപ വൈദ്യുതി നിലയം നിര്‍മിക്കുന്നതിന് ഇന്ത്യ 20 കോടി ഡോളറിന്‍റെ വായ്പ അനുവദിക്കാനും ധാരണ യായി.  ഇതു സംബന്ധിച്ച കരാര്‍ മൂന്ന് മാസ ത്തിനുള്ളില്‍ ഒപ്പു വെക്കും.

rajapakse-manmohan sing-epathramശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ വിധവകള്‍ ആയവരെ  സഹായിക്കാന്‍ ഒരു കേന്ദ്രം ആരംഭിക്കുവാനും ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിട്ടു.  രാമേശ്വര ത്തു നിന്ന് തലൈ മന്നാര്‍ വരെ യുള്ള ബോട്ട് സര്‍വ്വീസ് ശക്തി പ്പെടുത്തും  എന്ന് ഇന്ത്യ ശ്രീലങ്ക യ്ക്ക് ഉറപ്പ് നല്‍കി യിട്ടുണ്ട്. തലൈ മന്നാര്‍ മുതല്‍ മധുര വരെ യുള്ള റെയില്‍വേ പാത നിര്‍മ്മിക്കുന്നതിനുള്ള സഹായം സംബന്ധിച്ചും കരാറായി. ഐക്യ രാഷ്ട്ര സഭ യുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രതിനിധ്യം ഉറപ്പു വരുത്തു ന്നതിന്ന് ഉള്ള ശ്രീലങ്കയുടെ പിന്തുണ ഇന്നലെ നടന്ന കൂടി ക്കാഴ്ചയില്‍ പ്രസിഡന്‍റ് രാജപകെ്‌സ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ ശ്രീലങ്ക ശ്രമിക്കണം എന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ശ്രീലങ്കന്‍ പ്രസിഡന്‍റ്, പുനരധി വസിപ്പിക്ക പ്പെട്ട തമിഴ് വംശജര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നല്‍കുമെന്നും പറഞ്ഞു.  വടക്കന്‍ ശ്രീലങ്കയില്‍ 80,000 ത്തോളം തമിഴ് വംശജര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട് എന്നാണ് കണക്ക്.

പതിറ്റാണ്ടുകളായി ശ്രീലങ്കയെ അലട്ടുന്ന തമിഴ് വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കു വാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ലമെണ്ടില്‍ പ്രതിനിധി സഭ  രൂപ വല്‍കരിച്ച് തമിഴ് വംശജര്‍ക്ക് പ്രാതിനിധ്യം നല്‍കും എന്നും ചര്‍ച്ച യില്‍ രാജപകെ്‌സ, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ അറിയിച്ചു. എന്നാല്‍ പ്രവിശ്യാ ഭരണ കൂടങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കുന്ന ഭരണ ഘടനാ ഭേദ ഗതിക്ക് ശ്രീലങ്ക മുന്‍കൈ എടുക്കണ മെന്നും അതുവഴി മാത്രമേ തമിഴ് വംശജര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം ലഭിക്കുകയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.  ഇക്കാര്യത്തെ കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. ആഭ്യന്തര പുനരധിവാസ പരിപാടികളുടെ ഭാഗമായി 50,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് സഹായം നല്‍കുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്.

2008 മുതല്‍ ചര്‍ച്ച യിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച് രാജപകെ്‌സ യുമായി ധന മന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി എങ്കിലും ധാരണയില്‍ എത്താനായില്ല.  ഇന്ത്യയ്ക്ക് സാമ്പത്തിക – രാഷ്ട്രീയ അധികാരങ്ങള്‍ അടിയറ വെക്കുന്നതാണ് ഈ കരാര്‍ എന്ന് ആരോപിച്ച് ശ്രീലങ്കയില്‍ പ്രതിപക്ഷം കരാറിന് എതിരെ പ്രക്ഷോഭത്തിലാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ പ്രധാന മന്ത്രി രാജി വെച്ചു

June 3rd, 2010

yukio-hatoyamaടോക്യോ : ജനസമ്മതി കുറഞ്ഞതിനെ തുടര്‍ന്ന് ജപ്പാന്‍ പ്രധാന മന്ത്രി യുകിയോ ഹടോയാമ രാജി വെച്ചു. 2009 ല്‍ അര നൂറ്റാണ്ടിലേറെ അധികാരത്തില്‍ ഇരുന്ന ലിബറല്‍ ഡമോക്രാറ്റുകളെ പുറത്താക്കിയാണ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്റെ നേതാവായ ഹടോയാമ അധികാരത്തില്‍ എത്തിയത്. ഒക്കിനോവയിലെ യു. എസ്. സൈനിക താവളം മാറ്റുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഹടോയാമയെ വല്ലാതെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു.

ഒക്കിനോവയിലെ യു. എസ്. സൈനിക താവളത്തി നെതിരെ ജനങ്ങളുടെ കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഈ സൈനിക താവളം അവിടെ തന്നെ നില നിര്‍ത്താം എന്ന് അടുത്തിടെ ജപ്പാന്‍ യു. എസുമായി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. ഇത് സൈനിക താവളം ഒക്കിനോവയില്‍ നിന്നും മാറ്റുന്നതിനു പ്രതിബന്ധമാകുകയും ഹടോയാമ ഇതില്‍ ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഫ്ലോട്ടില്ലയെ ഇസ്രായേല്‍ ആക്രമിച്ചു

June 1st, 2010

flotilla-attackഗാസയിലേക്ക്‌ സഹായവുമായെത്തിയ “ഫ്ലോട്ടില്ല” യെ ഇസ്രയേലി കമാന്‍ഡോകള്‍ ആക്രമിച്ചു. ഇരുപതോളം പേര്‍ മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, അള്‍ജീരിയ, കുവൈറ്റ്‌, ഗ്രീസ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ആറു കപ്പലുകളുടെ ഒരു സംഘമാണ് ഫ്ലോട്ടില്ല എന്ന സഹായ സംരംഭത്തില്‍ ഉണ്ടായിരുന്നത്.

ഹെലികോപ്റ്ററുകളില്‍ എത്തിയ ഇസ്രയേലി കമാന്‍ഡോകള്‍ കപ്പലില്‍ ഇറങ്ങിയാണ് ആക്രമണം നടത്തിയത്. നോബല്‍ പുരസ്കാര ജേതാവ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഈ യാത്രയില്‍ ആകെ 700 യാത്രക്കാരാണ് ഉള്ളത്. കപ്പല്‍ പരിശോധിക്കാന്‍ എത്തിയ തങ്ങളുടെ സൈനികര്‍ക്ക് നേരെ കപ്പലിലെ പ്രകടനക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ പറയുന്നു. ഗാസയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ ഇസ്രായേല്‍ അതിര്‍ത്തിക്കു പുറത്തു വെച്ച് തങ്ങള്‍ ഇത്തരമൊരു ആക്രമണം നടത്തിയത് തങ്ങളുടെ രാജ്യ രക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ് ഇസ്രയേലിന്റെ പക്ഷം.

എന്നാല്‍ തങ്ങളിലാരും വെടി വെച്ചില്ലെന്നും, ഇസ്രയേലി ആക്രമണം തുടങ്ങുന്നതിനു മുന്‍പേ തങ്ങള്‍ ഒരു വെള്ള കോടി ഉയര്‍ത്തി കീഴടങ്ങുന്നതായി സൂചിപ്പിച്ചിരുന്നു എന്നും കപ്പലില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഹെലികോപ്റ്ററുകളില്‍ എത്തിയ കമാന്‍ഡോകളുടെ ആക്രമണത്തിനു പുറകെ ഇസ്രായേല്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ സംഘത്തെ വളഞ്ഞു. ഇതോടെ കൂടുതല്‍ സംഘര്‍ഷത്തിന് വഴി വെയ്ക്കാതെ കപ്പല്‍ സംഘം കപ്പലിന്റെ വേഗത കുറയ്ക്കുകയും കപ്പല്‍ ഗതി മാറ്റി വിടുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക പുകയില വിരുദ്ധ ദിനം

May 31st, 2010
world-no-tobacco-day

ക്ലിക്ക്‌ ചെയ്യാന്‍ ഒരവസരം മാത്രം...

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം

May 30th, 2010

nuclear-proliferationന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പശ്ചിമ ഏഷ്യ സുരക്ഷിതമാക്കാന്‍ ആണ് ഈ നീക്കം എന്നാണു ഐക്യ രാഷ്ട്ര സഭയുടെ പക്ഷം. പേരെടുത്തു പറയാതെ ഒരു പ്രമേയം പാസ്സാക്കും എന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ എന്‍. പി. ടി. പുനരവലോകന സമിതി ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളോട് ഈ ഉടമ്പടിയില്‍ ഉടനടി ഒപ്പ് വെയ്ക്കണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും സമ്മേളനത്തില്‍ പങ്കെടുത്തില്ല.

ഇസ്രയേലിനെ പേരെടുത്തു പറഞ്ഞതിനെ അമേരിക്ക എതിര്‍ത്തിട്ടുണ്ട്. പ്രമേയത്തെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ, ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു എന്നറിയിച്ചു. പശ്ചിമേഷ്യയിലെ ആണവ വ്യാപനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയുമായി നിലകൊള്ളുന്നത് ഇറാന്‍ ആണെന്ന് ഒബാമ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയില്‍ പണിമുടക്ക്‌ – 76 വിമാനങ്ങള്‍ മുടങ്ങി

May 26th, 2010

air-indiaന്യൂഡല്‍ഹി : 20,000 ത്തോളം വരുന്ന ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 76 വിമാന സര്‍വീസുകള്‍ ഇന്ന് മുടങ്ങി. അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉള്‍പ്പടെയാണ് ഇത്. മംഗലാപുരം വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുത് എന്ന എയര്‍ ഇന്ത്യ അധികൃതരുടെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക്‌ നടത്തുന്നത്.

സമരം തുടര്‍ന്നാല്‍ പിരിച്ചു വിടല്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിമാന ദുരന്തം : ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു
Next »Next Page » ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine