മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം

May 22nd, 2010

mangalore-air-crashമംഗലാപുരം : ദുബായില്‍ നിന്നും 166 പേരുമായി മംഗലാപുരത്ത്‌ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്ന വേളയില്‍ തകര്‍ന്നു 158 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ്‌ സ്വദേശികളായ 50ഓളം മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണു പ്രാഥമിക വിവരം. രാവിലെ 06:03നാണ് അപകടം നടന്നത്.

വിമാനം റണ്‍ വേയില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും ഏതാണ്ട് 2000 അടി കഴിഞ്ഞു ഇറങ്ങിയതാണ് അപകടത്തിനു കാരണം ആയത് എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതിനാല്‍ റണ്‍ വേ പൂര്‍ണമായി താണ്ടിയിട്ടും വിമാനത്തിന്റെ വേഗത കുറഞ്ഞില്ല. വിമാനം നിര്‍ത്താനായി പൈലറ്റ്‌ ഈ അവസരത്തില്‍ അടിയന്തിര ബ്രേക്ക് ഉപയോഗിച്ചതോടെ വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. ചക്രങ്ങള്‍ ഇല്ലാതായ വിമാനം നിലത്തിടിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്.

mangalore-airindia-crash

രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ്‌ ബേനൂര്‍ സ്വദേശിയായ ഹക്കീം (34) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വന്ന കാസര്‍ഗോഡ്‌ പരപ്പ്‌ സ്വദേശികളും സഹോദരങ്ങളുമായ പച്ചിക്കാരന്‍ പ്രഭാകരന്‍, പറമ്പത്ത്‌ കുഞ്ഞികൃഷ്ണന്‍ എന്നിവരും മരിച്ചതായി സംശയിക്കപ്പെടുന്നു. രക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരില്ല എന്നതാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേരളത്തിലേക്ക്‌ തിരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ഹെല്‍പ്‌ ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌:

മംഗലാപുരം : 0824-2220422, 0824-2220424
ന്യൂഡല്‍ഹി : 011-25656196, 011-25603101

ദുബായ്‌ എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ഓഫീസിന്റെ നമ്പര്‍ : 00971-4-2165828, 00971-4-2165829

മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്ക – യുദ്ധ കുറ്റകൃത്യത്തിനു പുതിയ തെളിവ്‌

May 22nd, 2010

srilanka-warcrime-victimന്യൂയോര്‍ക്ക് : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്നതിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച് എന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. തമിഴ്‌ പുലികളുടെ രാഷ്ട്രീയ വിഭാഗം അംഗമായ ഒരാളെ ശ്രീലങ്കന്‍ സൈന്യം പിടിച്ചു കെട്ടി ചോദ്യം ചെയ്യുന്ന ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. ചോരയില്‍ കുളിച്ച്, ദേഹം ആസകലം മുറിവുകളുമായി ആദ്യ രണ്ടു ഫോട്ടോകളില്‍ കാണപ്പെടുന്ന ഇയാള്‍ പിന്നീടുള്ള ഫോട്ടോകളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അവസാന ഫോട്ടോകളില്‍ ദേഹത്തും ശിരസ്സിലും കൂടുതല്‍ മുറിവുകളും കാണാം.

ബ്രസ്സല്‍സ്‌ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്രൈസിസ് സെന്റര്‍ സമാനമായ ഒരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. മുപ്പതു വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന അഞ്ചു മാസങ്ങളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിര ക്കണക്കിന് തമിഴ്‌ വംശജരെ കൊന്നൊടുക്കി യതായ്‌ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നും ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

എ.ടി.എമ്മിന്റെ പിതാവ് അന്തരിച്ചു

May 21st, 2010

john-shepherd-barronസ്കോട്ട്‌ലന്‍ഡ് : പണമിടപാടിലെ നിര്‍ണ്ണായക വഴിത്തിരിവായ എ. ടി. എം. കണ്ടുപിടിച്ച ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ അന്തരിച്ചു. എണ്‍പത്തി നാലുകാരനായ ബാരന്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്കോട്ട്‌ലാന്റിലെ ആശുപത്രിയില്‍ ആണ് അന്തരിച്ചത്. 1965 ല്‍ തികച്ചും ആകസ്മികമായാണ് എ. ടി. എമ്മിന്റെ പിറവി. ഒരിക്കല്‍ ബാങ്കില്‍ നിന്നും പണം പിന്‍‌വലിക്കുവാന്‍ ബുദ്ധിമുട്ട്
അനുഭവപ്പെട്ട ബാരന്‍ എന്തു കൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഏതു സമയത്തും അനായാസം പണം പിന്‍‌വലിക്കാവുന്ന ഒരു സംവിധാനം ഉണ്ടാക്കിക്കൂടാ എന്ന് ചിന്തിച്ചു. ഇതിന്റെ സാധ്യതകളെ കുറിച്ച് ഗൌരവമായി ചിന്തിച്ചപ്പോള്‍ ചോക്ലേറ്റ് ഡിസ്പെന്‍സറുകള്‍ ആണ് ഇദ്ദേഹത്തിനു പ്രചോദനമായത്. 1967-ല്‍ ലണ്ടനിലെ ഒരു ബാങ്കില്‍ ആണ് ആദ്യമായി എ. ടി. എം. പ്രവര്‍ത്തിപ്പിച്ചത്.

മാതാപിതാക്കള്‍ സ്കോട്ട്‌ലാന്റുകാര്‍ ആണെങ്കിലും ജന്മം കൊണ്ട് ഇന്ത്യാക്കാരന്‍ ആണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍. 1925 ഇന്ത്യയില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറാന്‍ യുറേനിയം കൈമാറും – ഇനി പഴി ചാരാന്‍ കാരണങ്ങളില്ല

May 18th, 2010

mahmoud-ahmadinejadഅമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആവശ്യം മാനിച്ച് ഇറാന്‍ തങ്ങളുടെ പക്കല്‍ ഉള്ള ശേഷി കുറഞ്ഞ സമ്പുഷ്ട യുറേനിയം (low enriched uranium – LEU) ടര്‍ക്കിയിലെ സുരക്ഷിത താവളത്തിലേക്ക് കൈമാറാന്‍ ധാരണയായി. ഇറാന്റെ പരമോന്നത ആത്മീയ നേതാവ്‌ അയത്തൊള്ള അലി ഖമേനി, പ്രസിഡണ്ട് മഹമൂദ്‌ അഹമദി നെജാദ്‌ എന്നിവരുമായി ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു സുപ്രധാന ധാരണയ്ക്ക് ഇറാന്‍ സമ്മതിച്ചത്. ഇത്തരമൊരു കൈമാറ്റം തങ്ങളുടെ മണ്ണില്‍ മാത്രമേ നടത്തൂ എന്നായിരുന്നു ഇത് വരെ ഇറാന്റെ നിലപാട്.

ഈ ധാരണയോടെ ഇനി തങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ അമേരിക്കക്ക് കാരണങ്ങള്‍ ഇല്ലാതായിരിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച് ഇറാന്‍ ആണവ ഊര്‍ജ്ജ സംഘടനയുടെ തലവന്‍ അലി അക്ബര്‍ സലേഹിയുടെ പ്രതികരണം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്വന്‍റി- 20: ഇംഗ്ലണ്ടിന് കിരീടം

May 17th, 2010

twenty-20- logo-epathramലോക കപ്പ് ട്വന്‍റി- 20 യില്‍ കരുത്തരായ ഓസ്ത്രേലിയ യെ  തകര്‍ത്തു കൊണ്ട് ഇംഗ്ലണ്ട് കിരീട നേട്ടം ആഘോഷിച്ചു.  7 വിക്കറ്റിനു ആയിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. ശക്തരായ ഓസ്ത്രേലിയന്‍ ബാറ്റിംഗ് നിരയെ 147 റണ്‍സില്‍ ഒതുക്കിയ  ഇംഗ്ലീഷ്‌ ബൌളര്‍ മാര്‍  ചാമ്പ്യന്‍ മാര്‍ക്ക് ഒത്ത പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ  3 ഓവറുകളില്‍ തന്നെ 9 റണ്‍സിന് ഓസ്ത്രേലിയ യുടെ  3 മുന്‍ നിര വിക്കറ്റുകള്‍ പിഴുത്  അവരുടെ ബാറ്റിംഗിനെ  പ്രതിരോധ ത്തില്‍ ആക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
 
ഡേവിഡ്‌ ഹസ്സി  നേടിയ 58 റണ്‍സിന്‍റെ പിന്‍ബലത്തിലാണ്  പ്രതിരോധിക്കാവുന്ന  സ്കോര്‍ ആയ  147 റണ്‍സ് കംഗാരുപ്പട പടുത്തു യര്‍ത്തിയത്.  തുടര്‍ന്ന്‍ ബാറ്റിംഗിനെ ത്തിയ  ഇംഗ്ലണ്ടിനു രണ്ടാമത്തെ ഓവറില്‍ തന്നെ ഒരു വിക്കറ്റ്‌ നഷ്ടമായെങ്കിലും  കെവിന്‍ പീറ്റേഴ്സനും  ക്വിസ്‌ വൈറ്ററും ചേര്‍ന്ന്‍ ഇംഗ്ലീഷ് പടയെ  വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
 
31 ബോളില്‍ നിന്നും 47 റണ്‍സ് എടുത്ത പീറ്റേഴ്സന്‍റെ  അത്യുജ്ജല പ്രകടനം ഇംഗ്ലീഷ്‌ ഇന്നിംഗ്സിന്‍റെ സവിശേഷതയാണ്. കേവലം 17  ഓവറില്‍ തന്നെ 148 റണ്‍സ് അടിച്ചെടുത്ത് ഐ. സി. സി വേള്‍ഡ്‌ ട്വന്‍റി- 20 ട്രോഫി ഇംഗ്ലണ്ട് നേടി എടുക്കുകയായിരുന്നു.
49 ബോളില്‍ നിന്നും   67  റണ്‍സ് നേടിയ ഇംഗ്ലീഷ്‌ ഓപ്പണര്‍  ക്വിസ്‌ വൈറ്റര്‍ ഫൈനലിലെ ‘മാന്‍ ഓഫ് ദ മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം തകര്‍പ്പന്‍ ആള്‍ റൗണ്ട് പ്രകടനം കാഴ്ച വെച്ച  ചാമ്പ്യന്‍ പ്ലെയര്‍ കെവിന്‍ പീറ്റേഴ്സന്‍  ‘മാന്‍ ഓഫ് ദ ടൂര്‍ണ്ണമെന്‍റ്’ അവാര്‍ഡും ലഭിച്ചു.
 
-ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമാനാപകടം – 10 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

May 13th, 2010

crash-survivor-boyട്രിപ്പോളി : 104 പേരെയും വഹിച്ചു ട്രിപ്പോളിയിലെ വിമാന ത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവേ വിമാനം തകര്‍ന്നു. അപകടത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 10 വയസ്സുള്ള ഒരു ഡച്ച് ബാലന്‍ മാത്രം ഈ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. എല്ലുകള്‍ തകര്‍ന്ന കുട്ടിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ചികില്‍സിച്ചു വരുന്നു. കുട്ടിയുടെ നില തൃപ്തി കരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ദക്ഷിണ ആഫ്രിക്കയിലേക്ക് വിനോദ സഞ്ചാരത്തിന് പോയവര്‍ ആയിരുന്നു വിമാനത്തില്‍ കൂടുതലും. ഇവരില്‍ 61 പേരും നെതര്‍ലന്‍ഡ്സില്‍ നിന്നുമു ള്ളവരായിരുന്നു. 93 യാത്രക്കാരും 11 ജീവനക്കാരുമാണ് ആഫ്രിക്കിയാ എയര്‍ വെയ്സിന്റെ ഈ എയര്‍ബസ്‌ A330-200 വിമാനത്തില്‍ ഉണ്ടായിരുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയറാം രമേഷിനു പ്രധാന മന്ത്രിയുടെ താക്കീത്‌

May 11th, 2010

jairam-ramesh-hillary-clintonന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഒരു ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോയി ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചൈനീസ്‌ വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷിനെ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും കോണ്ഗ്രസ് നേതൃത്വവും താക്കീത്‌ ചെയ്തു. ചൈനീസ്‌ ഉല്‍പ്പന്നങ്ങളെ പറ്റി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ആശങ്കകള്‍ അനാവശ്യവും ഭ്രാന്തവും (paranoid) ആണെന്നാണ്‌ മന്ത്രിയുടെ പരാമര്‍ശം. ചൈനീസ്‌ നിക്ഷേപത്തെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും ഉള്ള ന്യൂ ഡല്‍ഹിയുടെ ഭയാശങ്കകള്‍ മാറ്റിയില്ലെങ്കില്‍ കോപ്പന്‍ ഹെഗന്‍ ഉച്ചകോടിയെ തുടര്‍ന്ന് നിലവില്‍ വന്ന ഇന്ത്യാ ചൈന സഹകരണത്തിന്റെ മനോഭാവം അധിക കാലം നില നില്‍ക്കില്ല എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇതേ തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രി മറ്റ് മന്ത്രാലയങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളെ പറ്റി പരാമര്‍ശിക്കരുത് എന്ന് പ്രധാന മന്ത്രി ശക്തമായ ഭാഷയില്‍ തന്നെ ജയറാം രമേഷിനു നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രി പ്രധാന മന്ത്രിക്കും സോണിയാ ഗാന്ധിയ്ക്കും ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയതായാണ് സൂചന.

ചൈനീസ്‌ ടെലികോം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിരോധനം ഒന്നും ഏര്‍പ്പെടു ത്തിയിട്ടില്ലെങ്കിലും ചൈനീസ് അതിര്‍ത്തിയില്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുവാനായി ചൈനയില്‍ നിന്നും ടെലികോം ഉപകരണങ്ങള്‍ വാങ്ങേണ്ട എന്ന് സര്‍ക്കാര്‍ ഉടമസ്ഥത യിലുള്ള ഭാരത്‌ സഞ്ചാര്‍ നിഗം ലിമിറ്റഡ് കമ്പനിയോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളെ മുന്‍ നിര്‍ത്തിയാണിത്.

ടെലികോം ശൃംഖലകളുടെ പ്രവര്‍ത്തനത്തിനും അറ്റകുറ്റ പണികള്‍ക്കും ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

ഇത്തരം ശൃംഖലകളില്‍ കടന്നു കയറി ചാര പ്രവര്‍ത്തിക്ക് സഹായകരമായ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകരവാദം – പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്‌

May 8th, 2010

times-square-bombവാഷിംഗ്ടണ്‍ : ടൈം സ്ക്വയര്‍ ബോംബ്‌ ഭീഷണി പോലെ എന്തെങ്കിലും ഒരു ശ്രമം വിജയകരം ആവുകയും അതിന്റെ ഉറവിടം പാക്കിസ്ഥാന്‍ ആണെന്ന് കണ്ടെത്തുകയും ചെയ്‌താല്‍ അതിന്റെ ഭവിഷ്യത്ത്‌ അതീവ ഗുരുതരം ആയിരിക്കും എന്ന് അമേരിക്ക പാക്കിസ്ഥാന് മുന്നറിയിപ്പ്‌ നല്‍കി. അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ആണ് ഈ മുന്നറിയിപ്പ്‌ നല്‍കിയത്. ഭീകര വാദത്തിനു എതിരെയുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ സഹകരണം തങ്ങള്‍ ഇസ്ലാമാബാദില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്നും ക്ലിന്റന്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ടൈം സ്ക്വയറില്‍ ചീറ്റി പോയ കാര്‍ ബോംബ്‌ സ്ഥാപിച്ച പാക്കിസ്ഥാനി വംശജനും ഇപ്പോള്‍ അമേരിക്കന്‍ പൌരനുമായ ഫൈസല്‍ ഷഹ്സാദ്, തനിക്ക് ഭീകര പരിശീലനം ലഭിച്ചത് പാക്കിസ്ഥാനില്‍ നിന്നും ആണെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോകത്തില്‍ ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് യു.എ.ഇ.യില്‍

May 8th, 2010

medicineലോകത്തില്‍ ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് യു.എ.ഇയിലാണെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള മാര്‍ക്കറ്റിംഗ് റിസര്‍ച്ച് കമ്പനിയായ സിനോവേറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ യു. എ. ഇ. യിലെ താമസക്കാരില്‍ 72 ശതമാനം പേരും വേദന സംഹാരികള്‍ ഉപയോഗിച്ചതായി പഠനം പറയുന്നു. യു. എ. ഇ. ക്ക് പിന്നാലെ യു. കെ. യും ഓസ്ട്രേലിയയുമാണ് ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്.

തങ്ങളുടെ കടയില്‍ മൊത്തം മരുന്നുകളുടെ വില്‍പ്പനയില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ വേദന സംഹാരികളാണെന്ന് ഫാര്‍മസിസ്റ്റായ ജുനൈദ് പറയുന്നു.

യു. എ. ഇ. യിലെ ഭൂരിഭാഗം പേരും ചെറിയ തലവേദനയോ ജലദോഷമോ പനിയോ ഉണ്ടെങ്കില്‍ വേദന സംഹാരികള്‍ ഉപയോഗി ക്കുന്നവരാണെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥയിലുള്ള വ്യത്യാസം കാരണം തലവേദന യു. എ. ഇ. യില്‍ മിക്കവര്‍ക്കുമുണ്ടത്രെ. പുറത്തെ കനത്ത ചൂടും അകത്തെ എയര്‍ കണ്ടീഷന്‍റെ തണുപ്പും മാറി മാറി അനുഭവിക്കുന്നത് കൊണ്ടാണിത്.

ഇത്തരത്തിലുള്ള സര്‍വേ റിപ്പോര്‍ട്ടുകളുടെ മാത്രം പിന്‍ബലത്തില്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തെ ക്കുറിച്ച് വിലയിരുത്താ നാവില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌ സുരക്ഷാ വീഴ്ച: യു. എന്‍. അന്വേഷണ സംഘം

April 17th, 2010

Benazir Bhuttoപാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടാന്‍ കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് യു. എന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പര്‍വേസ് മുഷറഫ്‌ സര്‍ക്കാരും, പഞ്ചാബ് ഭരണകൂടവും, റാവല്‍പിണ്ടി ജില്ലാ പോലീസും മതിയായ സുരക്ഷ നല്‍കിയിരുന്നെങ്കില്‍ ബേനസീറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമാ യിരുന്നെന്നും അന്വേഷണ സംഘം അറിയിച്ചു. 2007 ഡിസംബര്‍ 27നു റാവല്‍ പിണ്ടിയില്‍ തെരഞ്ഞെടുപ്പ്‌ റാലിക്കിടെ യാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യക്ക്‌ അമേരിക്കന്‍ സഹായം
Next »Next Page » ലോകത്തില്‍ ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് യു.എ.ഇ.യില്‍ »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine