ഇന്ത്യയുടെ വീറ്റോ തുടരുന്നു

October 22nd, 2014

world-trade-organization-epathram

ജനീവ: ലോക വ്യാപാര സംഘടനയിൽ സമവായത്തിനുള്ള സാദ്ധ്യത തള്ളിക്കൊണ്ട് ഇന്ത്യയുടെ വീറ്റോ തുടരുന്നു. കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യ തുടരുന്ന എതിർപ്പാണ് ആഗോള വ്യാപാര കരാറിൽ എത്തിച്ചേരാനുള്ള ചൊവ്വാഴ്ച്ചത്തെ അവസാന ശ്രമങ്ങളും പരാജയപ്പെടാൻ കാരണമായത്. സംഘടനയുടെ ഇനിയുള്ള നീക്കങ്ങൾ എന്തായിരിക്കണം എന്ന ആലോചനയിലാണ് ലോക വ്യാപാര സംഘടനയുടെ തലവൻ റോബർട്ടോ അസവെടോ. ഇന്ത്യയുടെ കടുത്ത നിലപാടുകളെ തുടർന്ന് ലോക രാഷ്ട്രങ്ങൾ വിവിധ ചെറു സംഘങ്ങൾക്ക് രൂപം നൽകി ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടാനുള്ള സാദ്ധ്യത ഉണ്ടെന്ന് കരുതപ്പെടുന്നു. ഇത് ലോക വ്യാപാര സംഘടനയുടെ ഭദ്രതയെ തന്നെ ചോദ്യ ചെയ്തേക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കള്ളപ്പണം: വിവരങ്ങൾ നൽകാമെന്ന് സ്വിറ്റ്സർലൻഡ്

October 16th, 2014

swiss-banking-secrecy-to-end-epathram

ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ ഇന്ത്യാക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി വെളിപ്പെടുത്താം എന്ന് സ്വിസ് അധികൃതർ സമ്മതിച്ചു. കള്ളപ്പണത്തിന് എതിരെയുള്ള ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിന് ഏറെ സഹായകരമായ ഒരു നിലപാടാണ് ഇത്. സ്വിറ്റ്സർലൻഡ് സർക്കാരിന്റെ അന്താരാഷ്ട്ര ധനകാര്യ സെക്രട്ടറിയും ഇന്ത്യൻ റെവന്യു സെക്രട്ടറി ശക്തികാന്ത ദാസും തമ്മിൽ ബേണിൽ വെച്ചു നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യക്ക് ഏറെ ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇബോള ബാധ പടരുന്നു

October 15th, 2014

ebola-virus-outbreak-epathram

ജെനീവ: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രം ഇബോള വൈറസ് 10,000 പേരെയെങ്കിലും പ്രതിവാരം ബാധിക്കാൻ ഇടയുണ്ട് എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അധുനിക ലോകത്ത് ഒരിക്കലും സംഭവിക്കാത്ത അത്രയും ഭയാനകമാണ് ഇപ്പോഴത്തെ അവസ്ഥ. കണക്കുകൾ നിരത്തി മാത്രം വ്യക്തമാക്കാൻ കഴിയാത്ത വിധം ഗുരുതരമാണ് കാര്യങ്ങൾ എന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ലോക ആരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. രോഗ ബാധിതരായവരിൽ 70 ശതമാനം പേരുടേയും നില അതീവ ഗുരുതരമാണ്. ഗിനി, ലൈബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളിലായി പ്രതിവാരം പതിനായിരം പേർ പുതിയതായി രോഗ ബാധിതരാവും എന്നാണ് സൂചന. 4447 പേരാണ് ഇതിനോടകം രോഗബാധ മൂലം കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈലാശ് സത്യാർത്ഥിക്കും മലാല യൂസുഫ്സായിക്കും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

October 11th, 2014

kailash-satyarthi-malala-yousafzai-nobel-peace-prize-epathram

ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇന്ത്യാക്കാരനായ കൈലാശ് സത്യാർത്ഥി, പാക്കിസ്ഥാൻകാരി മലാല യൂസുഫ്സായി എന്നിവർക്ക് നൽകുമെന്ന് നൊബേൽ പുരസ്കാര സമിതി പ്രഖ്യാപിച്ചു. കുട്ടികൾക്ക് നേരെയുള്ള അടിച്ചമർത്തലിന് എതിരെയും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിന് വേണ്ടിയും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്.

മദ്ധ്യപ്രദേശ് സ്വദേശിയായ കൈലാശ് സത്യാർത്ഥി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തുടങ്ങിയ ബച്പൻ ബചാവോ ആന്ദോളൻ 80,000 ത്തിലേറെ കുട്ടികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായകരമായി.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ താലിബാൻ ഭീകരവാദികൾ തലയ്ക്ക് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു.

എപ്പോള്‍ വേണമെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്ര ഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായി, ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ് മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. മലാലയോടുള്ള ആദരവിന്റെ ഭാഗമായി ലോകമെമ്പാടും നവമ്പര്‍ 10ന് മലാല ദിനമായി ആചരിക്കുവാന്‍ ഐക്യ രാഷ്ട്ര സഭ തീരുമാനിക്കുകയും ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുട മടക്കി: ചർച്ചയ്ക്ക് വേദിയൊരുങ്ങി

October 8th, 2014

umbrella-revolution-epathram

ഹോങ്ങ് കോങ്ങ്: ജനാധിപത്യം എന്ന ആവശ്യവുമായി യുവാക്കൾ നടത്തിയ കുട വിപ്ളവം വഴിത്തിരിവിൽ എത്തി. വെള്ളിയാഴ്ച്ച സർക്കാരുമായി ചർച്ച ചെയ്യാൻ പ്രക്ഷോഭകർ തയ്യാറായി. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹോങ്ങ് കോങ്ങ് തെരുവുകൾ കയ്യേറി ജനാധിപത്യത്തിനായി മുറവിളി കൂട്ടിയത്. ഹോങ്ങ് കോങ്ങ് നഗരത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് പദവിയിൽ ഇരിക്കുന്ന ലിയൂങ്ങ് ചുയിങ്ങ് തൽസ്ഥാനം ഒഴിഞ്ഞ് 2017ലെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കണം എന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യം.

വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്കാണ് ചർച്ച.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇഞ്ചിയോണിലെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മേരികോമിനു സുവര്‍ണ്ണ നേട്ടം

October 1st, 2014

ഇഞ്ചിയോണ്‍: ഇടിക്കൂട്ടിലെ ഇന്ത്യന്‍ ഉരുക്ക് വനിത മേരികോമിനു സ്വര്‍ണ്ണം. വനിതകളുടെ 51 കിലോഗ്രാം ഫ്ലൈവെയ്റ്റിന്റെ ഫൈനലില്‍ ആണ് എതിരാളിയെ ഇടിച്ച് നിലം പരിശാക്കിക്കൊണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാമത്തെ സ്വര്‍ണ്ണം നേടിത്തന്നത്. ഉയരക്കൂടുതലിന്റെ ആനുകൂല്യമുള്ള കസാഖിസ്ഥാന്റെ ഷൈന ഷെകെര്‍ബെക്കോവയെ ദ്രുതചലനങ്ങളിലൂടെയും അപ്രതീക്ഷിതമായ പ്രത്യാക്രമങ്ങളിലൂടെയും മേരികോം നേരിട്ടു. ആദ്യഘട്ടത്തില്‍ ഷൈനയ്ക്ക് അനുകൂലയായിരുന്നു എങ്കിലും പിന്നീട് ഉശിരന്‍ പഞ്ചുകള്‍ കൊണ്ട് തിരിച്ചുവരവ് നടത്തി. രണ്ടാം റൌണ്ടില്‍ എതിരാളിയുടെ പോയന്റ് കുറച്ചു കൊണ്ടുവന്നു തുടര്‍ന്നുള്ള രണ്ടു റൌണ്ടിലും മേരിയുടെ “ഇടിമഴയ്ക്കാണ്” ഇഞ്ചിയോണിലെ വേദി സാക്ഷിയായത്. മേരിയുടെ കൈകളുടെ ദ്രുതചലനങ്ങളില്‍ പലപ്പോഴും ഷൈന പതറിപ്പോയി. മൂന്നാം റൌണ്ടില്‍ ഷൈന തിരിച്ചുവരുവാന്‍ ശ്രമിച്ചെങ്കിലും അതേ റൌണ്ടില്‍ ഇടം കൈകൊണ്ടുള്ള ഒരു പഞ്ചില്‍ മേരിയുടെ പോയന്റ് നില ഉയര്‍ന്നു. 27-30,29-28,30-27,30-27 എന്നിങ്ങനെ ആണ് പോയന്റ് നില. ആദ്യമായാണ് മേരികോമിനു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്. ഒളിമ്പിക്സില്‍ വെങ്കലവും നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവും അടക്കം നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ 31 കാരി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയിലും മോഹന്‍ ലാല്‍ മോദിയെ കുഴപ്പത്തിലാക്കി

September 30th, 2014

മാഡിസന്‍ സ്ക്വയര്‍: മോഹന്‍ലാ‍ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കുഴപ്പത്തിലാക്കി. നേരത്തെ അത് ഇന്ത്യയില്‍ വച്ചായിരുന്നെങ്കില്‍ ഇത്തവണ അത് അമേരിക്കയില്‍ വച്ചാണെന്ന് മാത്രം. മാഡിസന്‍ സ്ക്വയറിലെ ചരിത്രം കുറിച്ച പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെ പറ്റി പറയുമ്പോള്‍ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയെന്ന് പറയുന്നതിനു പകരം മോഹന്‍ ലാല്‍ കരം ചന്ദ് ഗാന്ധിയെന്ന് പറഞ്ഞത്. നേരത്തെ 2013 നവംബറില്‍ ജയ്പൂരിലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോളും ഇതു പോലെ മോഹന്‍ ലാല്‍ കരം ചന്ദ് ഗാന്ധിയെന്ന് മോദിക്ക് നാക്ക് പിഴ സംഭവിച്ചിരുന്നു.
മാഡിസന്‍ സ്ക്വയര്‍ പ്രസംഗത്തിനിടെ ഗാന്ധിജി നമുക്ക് സ്വാന്ത്ര്യം നേടിത്തന്നു എന്നാല്‍ നമ്മള്‍ അദ്ദേഹത്തിനു എന്തു കൊടുത്തു എന്ന് ചോദിച്ച മോദിക്ക് നാക്ക് പിഴച്ചു.
മോദിയുടെ നാക്ക് പിഴയെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിഹസിച്ചു. പ്രധാനമന്ത്രി രാഷ്ട്രപിതാവിന്റെ പേരുതെറ്റിച്ചു പറഞ്ഞതിനെ പരിഹസിച്ച് സൊഷ്യല്‍ മീഡിയയിലും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാറിന്റെ വാതിലടക്കാത്തതിനു ഭാര്യയെ മൊഴിചൊല്ലി

September 28th, 2014

ജിദ്ദ: ഭാര്യ കാറിന്റെ വാതില്‍ അടച്ചില്ലെങ്കില്‍ ആരെങ്കിലും ഭാര്യയെ മൊഴിചൊല്ലുമോ? അതിശയം എന്ന് തോന്നാം എന്നാല്‍ സംഗതി സത്യമാണെന്ന് സൌധിയില്‍ നിന്നും ഉള്ള വാര്‍ത്ത. കാറിന്റെ വാതില്‍ അടച്ചില്ല എന്ന കാരണത്താല്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ യുവാവ് ഭാര്യയെ മൊഴിചൊല്ലി. വിനോദയാത്ര കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു കുടുമ്പം. കാറില്‍ നിന്നും ഇറങ്ങി ഭാര്യയോട് വാതില്‍ അടക്കുവാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് അടച്ചു കൂടെ എന്ന് ഭാര്യ തിരിച്ചു ചോദിച്ചു. . കാറിന്റെ വാതില്‍ അടച്ചില്ലെങ്കില്‍ വീട്ടില്‍ കയറേണ്ട എന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഭാര്യയും വിട്ടു കൊടുക്കുവാന്‍ തയ്യാറായില്ല.ഇതേ തുടര്‍ന്ന് പ്രകോപിതനായ യുവാവ് ഭാര്യയെ മൊഴിചൊല്ലുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതി തന്റെ സ്വന്തം വീട്ടിലേക്ക് പോയി. സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും ഇത്രയും ഉത്തരവാദിത്വം ഇല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുവാന്‍ തനിക്ക് താല്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. അറബ് ന്യൂസ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിയറ്റ്നാം എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ ബിക്കിനി വിപ്ളവം

September 28th, 2014

bikini-airhostess-epathram

വിയറ്റ്‌നാം:യാത്രക്കാരെ ആകര്‍ഷിക്കുവാനായി ടിക്കറ്റ് നിരക്ക് കുറക്കുന്നതിനും ഒരു പടി കൂടി കടന്ന് എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രം കുറച്ച് വിപ്ലവകരമായ മാറ്റവുമായി വിയറ്റ്‌നാം എയര്‍ലൈന്‍സ്. ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാരാണ് നിറപുഞ്ചിരിയോടെ വിമാനത്തിന്റെ വാതില്‍ക്കല്‍ നിന്നും യാത്രക്കാരെ അകത്തേക്ക് ആനയിക്കുന്നത്. വിമാനത്തില്‍ ബിക്കിനി ധരിച്ച സുന്ദരികളായ എയര്‍ഹോസ്റ്റസുമാരുടെ സേവനവും ഉണ്ടായിരിക്കും. ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കൊണ്ടിരിക്കുകയാണ്.

വിയറ്റ്‌നാമിലെ ഒരു പ്രശസ്ത മോഡല്‍ ഈ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ ആണ് അവ വൈറലായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ ചിത്രം ഔദ്യോഗികമല്ലെന്നും ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് മോഡലുകളാണെന്നുമാണ് എയര്‍ലൈന്‍സ് അധികൃതരുടെ വാദം. എന്തായാലും ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാര്‍ നിറപുഞ്ചിരിയോടെ സേവന സന്നദ്ധരായി വരുന്നതിനെ സ്വാഗതം ചെയ്യുന്നവരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ട്. പലരും ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തി.

ബിക്കിനി വിവാദം വിയറ്റ്നാം എയര്‍ലൈന്‍സിനു പുത്തരിയല്ല. 2012-ല്‍ ഹോച്ചുമിന്‍ സിറ്റിയില്‍ നിന്നും ഉള്ള പുതിയ സര്‍വ്വീസിന്റെ ആദ്യ യാത്രയില്‍ എയര്‍ഹോസ്റ്റസുമാര്‍ ബ്ക്കിനി ഡാന്‍സ് ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് വിയറ്റ്‌നാം സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിയറ്റ്നാം എയര്‍ലൈന്‍സില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദൈവകണം പ്രപഞ്ചത്തെ നശിപ്പിക്കും എന്ന് ഹോക്കിങ്ങ്

September 20th, 2014

stephen-hawking-epathram

ലണ്ടൻ: സേർൺ ഗവേഷണ കേന്ദ്രം 2012ൽ കണ്ടെത്തിയ ഹിഗ്ഗ്സ് ബോസൺ ആണവ കണത്തിന് പ്രപഞ്ചത്തെ നശിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് എന്ന് വിഖ്യാത ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് അഭിപ്രായപ്പെട്ടു. തന്റെ പുതിയ പുസ്തകമായ “സ്റ്റാർമസ്” ന്റെ ആമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

നിലവിൽ കാണപ്പെടുന്ന എല്ലാറ്റിനും രൂപവും വലിപ്പവും നൽകുന്നത് ദൈവ കണം എന്ന് ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ഹിഗ്ഗ്സ് ബോസൺ കണമാണ്. അത്യന്തം ഉയർന്ന തോതിലുള്ള ഊർജ്ജത്തിന്റെ സാന്നിധ്യത്തിൽ ഹിഗ്ഗ്സ് ബോസൺ കണം അസ്ഥിരമാവും. ഇതിനെ തുടർന്ന് ഉണ്ടാവുന്ന ശൂന്യതാ ജീർണ്ണതയിൽ പ്രപഞ്ചം നശിച്ച് പോവും. സമ്പൂർണ്ണ ശൂന്യതയുടെ ഒരു ചെറിയ പോള പ്രകാശ വേഗത്തിൽ വ്യാപിച്ച് സ്ഥല കാലങ്ങളെ ആവാഹിച്ച് ഇല്ലാതാക്കും. ഇത് ഏത് നിമിഷവും സംഭവിക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമീപ ഭാവിയിൽ ഇത്തരമൊരു ദുരന്തത്തിനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളയുന്നുണ്ടെങ്കിലും ഹിഗ്ഗ്സ് ബോസൺ കണം ഉയർന്ന ഊർജ്ജത്തിന്റെ സാന്നിദ്ധ്യത്തിൽ അസ്ഥിരമാവാനുള്ള ആപൽ സാദ്ധ്യത അത് അവഗണിക്കാവുന്നതിലും അധികമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « “ഹാപ്പി” ആയാൽ അടിയും തടവും
Next »Next Page » വിയറ്റ്നാം എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ ബിക്കിനി വിപ്ളവം »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine