ഉത്തര കൊറിയ യുദ്ധ ഭീഷണി മുഴക്കുന്നു

October 20th, 2012

North-Korea-Nuclear-epathram

സോൾ : ദക്ഷിണ കൊറിയക്കെതിരെ അടുത്ത ആഴ്ച്ച സൈനിക ആക്രമണം തുടങ്ങും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ഉത്തര കൊറിയയിൽ നിന്നും കൂറ് മാറി ഇപ്പോൾ ദക്ഷിണ കൊറിയയിൽ താമസിക്കുന്ന ഒരു സംഘം അതിർത്തിക്ക് ഇപ്പുറത്തേയ്ക്ക് ബലൂൺ മാർഗ്ഗം ഉത്തര കൊറിയക്കെതിരെയുള്ള നോട്ടീസുകൾ പറത്തി വിടും എന്ന ഭീഷണിയെ തുടർന്നാണ് ഉത്തര കൊറിയ സൈനിക നടപടിക്ക് ഒരുങ്ങുന്നത്. ഒരു നോട്ടീസെങ്കിലും ഇത്തരത്തിൽ ഉത്തര കൊറിയയിൽ എത്തിയാൽ ദയാ ദാക്ഷിണ്യമില്ലാത്ത ആക്രമണമായിരിക്കും അനന്തര ഫലം എന്നാണ് ഉത്തര കൊറിയ നൽകിയിരിക്കുന്ന താക്കീത്. അതിർത്തിക്ക് അടുത്ത് താമസിക്കുന്ന ജനം അവിട വിട്ട് പോവണം എന്നും സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് മാറ്റി

October 15th, 2012
യു.കെ: പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരന്മാരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സന്നദ്ധപ്രവര്‍ത്തക മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് കൊണ്ടു പോയതായി പാക്കിസ്ഥാന്‍ സൈന്യം വ്യക്തമാക്കി. സൈനിക ഡോക്ടര്‍മാരുടെ വിദഗ്ദ അഭിപ്രായത്തെ തുടര്‍ന്ന് യു.എ.ഈ അനുവദിച്ച പ്രത്യേക ആംബുലന്‍സ് വിമാനത്തിലാ‍ണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടു പോയത്. ചികിത്സാ ചിലവ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച താലിബാന്‍ ഭീകരന്മാര്‍ മലാലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മലാലയെ ആസ്പത്രിയില്‍ എത്തിച്ചു. പെഷവാറിലെ ആസ്പത്രിയില്‍ വച്ച്  നടത്തിയ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ തുളച്ചു കയറിയ  വെടിയുണ്ടകള്‍ പുറത്തെടുത്തു. തുടര്‍ന്ന് റാവല്‍ പിണ്ടിയിലെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി. മലാലയ്ക്കൊപ്പം രണ്ടു സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു.
താലിബാന്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള മേഘലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലാലയെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മലാലയുടെ പ്രവര്‍ത്തനങ്ങളോട് താലിബാന് ശക്തമായ എതിര്‍പ്പ് ഉണ്ട്. സുഖം പ്രാപിച്ചാല്‍ മലാലയെ ഇനിയും ആക്രമിക്കുമെന്ന് താലിബാന്‍ ഭീകരന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക നൊബേൽ സമ്മാനവുമായി ഇറാൻ

October 14th, 2012

Mahmoud Ahmadinejad-epathram

ഇസ്ലാമിക രാഷ്ട്രങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരേയും ശാസ്ത്രജ്ഞരേയും ആദരിക്കാനായി നൊബേൽ സമ്മാനത്തിന് ബദലായി “ഗ്രേറ്റ് പ്രോഫറ്റ് വേൾഡ് പ്രൈസ്” നൽകുമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. നൊബേൽ സമ്മാനം പോലുള്ള ആഗോള ബഹുമതികൾക്ക് തയ്യാറെടുക്കാൻ ഇത് മുസ്ലിം രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞർക്ക് പ്രചോദനം നൽകും എന്നു ഇറാന്റെ ശാസ്ത്ര സാങ്കേതിക വൈസ് പ്രസിഡണ്ട് നസ്റിൻ സൊൽത്താൻഖ അറിയിച്ചു. ഇറാൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മൂന്ന് മേഖലകളിലായിട്ടാണ് സമ്മാനം നൽകുക. എന്നാൽ ഈ മൂന്ന് മേഖലകൾ ഏതെന്ന് അവർ വെളിപ്പെടുത്തിയില്ല. നൊബേൽ സമ്മാനം ആറ് മേഖലകളിലാണ് ഇപ്പോൾ നൽകുന്നത്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ഷിറിൻ ഇബാദിയാണ് നൊബേൽ സമ്മാനം നേടിയ ഒരേ ഒരു ഇറാൻ സ്വദേശി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാധാനത്തിനുള്ള നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയന്

October 12th, 2012

european-union-epathram

ഒസ്ലോ : സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയന് ലഭിച്ചു. യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും സമാധാനവും ജനാധിപത്യവും നിലനിർത്താനുള്ള യൂണിയന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് നൊബേൽ സമ്മാനം നൽകുന്നത്. 6 പതിറ്റാണ്ടുകളായി യൂറോപ്യൻ യൂണിയൻ തുടർന്നു വരുന്ന സമാധാന ശ്രമങ്ങളുടെ പരിണിത ഫലമാണ് യുദ്ധഭൂമി ആയിരുന്ന യൂറോപ്പിന്റെ ഇന്നത്തെ സമാധാനപൂർണ്ണമായ അന്തരീക്ഷം എന്ന് പുരസ്കാര നിർണ്ണയം നടത്തുന്ന നോർവീജിയൻ സമിതി വിലയിരുത്തി.

രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതി നൽകിയ പാഠം ഉൾക്കൊണ്ട് രൂപം കൊണ്ട യൂറോപ്യൻ യൂണിയൻ കൂടുതൽ അടുത്ത സാമ്പത്തിക സഹകരണം ശത്രുതയിൽ നിന്നും സൌഹൃദത്തിലേക്ക് രാഷ്ട്രങ്ങളെ നയിക്കും എന്ന ആശയത്തിൽ അടിയുറച്ചാണ് മുന്നേറിയത്. 1950 മെയ് 9ന് ഫ്രാൻസും ജർമ്മനിയും കൽക്കരി ഉരുക്ക് എന്നീ വിഭവങ്ങൾ എകീകൃതമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് യൂണിയൻ സംജാതമായത്. ഈ സാമ്പത്തിക ഐക്യത്തിൽ മറ്റ് രാഷ്ട്രങ്ങളെയും സ്വാഗതം ചെയ്തു. ഇന്ന് 27 രാഷ്ട്രങ്ങളിലെ 50 കോടിയിലേറെ ജനങ്ങൾ ഒത്തു ചേരുന്ന ഒരു മഹാ കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ.

ഇന്ന് ജർമ്മനിയും ഫ്രാൻസും തമ്മിൽ ഒരു യുദ്ധത്തെ പറ്റി ചിന്തിക്കാൻ പോലുമാവില്ല. ആജന്മ ശത്രുക്കൾ പോലും സാമ്പത്തിക സഹകരണത്തിൽ ഊന്നി പരസ്പര വിശ്വാസത്തിലും സൌഹൃദത്തിലും സഹവസിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യൂറോപ്യൻ യൂണിയൻ ലോകത്തിന് മുന്നിൽ കാഴ്ച്ച വെയ്ക്കുന്നത് എന്ന് നൊബേൽ സമിതി പ്രസ്താവിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാവേസ് തന്നെ

October 8th, 2012

hugo-chavez-epathram

കറാക്കാസ് : വെനസ്വേല വീണ്ടും ഹ്യൂഗോ ഷാവേസിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇത് ഷാവേസിന്റെ നാലാം ഊഴമാണ്. 80.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 54.42 ശതമാനം വോട്ടുകൾ നേടിയാണ് ഷാവേസ് ജയിച്ചത്. വൻ ആഘോഷ ആരവങ്ങളോടെയാണ് അനുയായികൾ ഷാവേസിന്റെ ജയത്തിന്റെ വാർത്തയെ എതിരേറ്റത്.

ദക്ഷിണ വെനസ്വേലയിൽ ദരിദ്രരായ അദ്ധ്യാപക ദമ്പതിമാരുടെ രണ്ടാമത്തെ മകനായി 1954ൽ ജനിച്ച ഷാവേസ് സൈനിക പരിശീലനത്തിന് ശേഷം 1976ൽ സൈന്യത്തിൽ ചേർന്ന് സൈനിക സേവനം അനുഷ്ഠിക്കുകയും സൈന്യം അഴിമതിയിൽ മുങ്ങിയ ഒരു ഭരണകൂടത്തിന്റെ കയ്യിലെ ആയുധമാണെന്ന് മനസ്സിലാക്കി സർക്കാരിനെതിരെ കലാപത്തിന് ഒരുങ്ങുകയും ചെയ്തു. കലാപം മണത്തറിഞ്ഞ സൈന്യം 1992ൽ ഷാവേസിനേയും കൂട്ടുകാരേയും പിടികൂടുകയും തടവിലാക്കുകയും ചെയ്തു. ഷാവേസിന്റെ കൂട്ടാളികളിൽ പലരേയും വധിക്കുകയും ചെയ്തു.

1994ൽ ജയിൽ മോചിതനായ ഷാവേസ് തീവ്ര ഇടതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയും ഫിഫ്ത് റിപബ്ലിൿ മൂവ്മെന്റ് ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചടുലത താമസിയാതെ ഷാവേസിനെ ഏറെ ജനപ്രിയനാക്കി. 1998ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ട് നേടി ഷാവേസ് വെനസ്വേലയുടെ പ്രസിഡണ്ടായി.

2000ൽ ഭരണഘടന ഭേദഗതി ചെയ്യുകയും പ്രസിഡണ്ടിന്റെ ഭരണ കാലാവധി 6 വർഷമാക്കുകയും ചെയ്ത് വീണ്ടും പ്രസിഡണ്ടായി. ഏകാധിപത്യ പ്രവണതയ്ക്കെതിരെ ഷാവേസിന് എതിരെ വൻ പ്രതിഷേധം ഉയർന്നു. ഷാവേസിന്റെ വിപ്ലവകരമായ ഭരണത്തിനെതിരെ ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സൈന്യവുമായി ഏറ്റുമുട്ടിയ ജനത്തിന് അനുകൂലമായി ഒരു വിഭാഗം സൈനികർ കൂറു മാറുകയും ഷാവേസിനെ സൈന്യം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇടക്കാല പ്രസിഡണ്ടായി പെദ്രോ കാർമോണയെ സൈന്യം നിയമിച്ചുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ പുറത്താക്കുകയും ഷാവേസിന്റെ വൈസ് പ്രസിഡണ്ടായിരുന്ന ഡയസ്ഡാഡോ കബേല്ലോയെ പ്രസിഡണ്ടാക്കുകയും ചെയ്തു. എന്നാൽ കബേല്ലോ ഷാവേസിനെ മോചിപ്പിക്കുകയും രണ്ട് ദിവസത്തിനകം ഷാവേസ് മറ്റൊരു കലാപത്തിലൂടെ വീണ്ടും പ്രസിഡണ്ടാവുകയും ചെയ്തു.

ദേശസാൽകൃത എണ്ണ കമ്പനികളിൽ നിന്നും ഒഴുകിയ പണം വിദ്യഭ്യാസം, ആരോഗ്യം എന്നിങ്ങനെ ഒട്ടേറെ ജനഹിത പദ്ധതിക്കായി യഥേഷ്ടം വിനിയോഗിച്ച ഷാവേസിന്റെ ജനപ്രീതി അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾക്ക് എന്നും വെല്ലുവിളി ഉയർത്തിയ ഷാവേസ് മൂന്നാം തവണ 63 ശതമാനം വോട്ട് നേടിയാണ് 2006ൽ വീണ്ടും പ്രസിഡണ്ടായത്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച ഷാവേസിന് അന്താരാഷ്ട്ര തലത്തിലും ഏറെ അംഗീകാരവും പിന്തുണയും ലഭിച്ചു.

2011ൽ ക്യാൻസർ ചികിൽസയ്ക്കായി ക്യൂബയിൽ പോയ ഷാവേസ് സുഖം പ്രാപിച്ചതിന് ശേഷം വീണ്ടും സജീവമായി ഭരണത്തിൽ തിരിച്ചെത്തി. 2012ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാവേസ് സ്റ്റേജിൽ നൃത്തം വെച്ചത് അദ്ദേഹത്തിന്റെ ആരാധകരെ ആഹ്ലാദഭരിതരാക്കി. 2012ലെ തെരഞ്ഞെടുപ്പിൽ 54.42 ശതമാനം ഭൂരിപക്ഷത്തോടെ ഷാവേസ് നാലാം തവണയും വെനസ്വേലയുടെ അനിഷേധ്യ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാക്റ്റീരിയ ഉപയോഗിച്ചു സ്വര്‍ണ്ണം നിര്‍മ്മിക്കാം

October 5th, 2012

cupriavidus-metallidurans-epathram

ന്യൂയോര്‍ക്ക് : ഇനി ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ബാക്ടീരിയയില്‍ നിന്നും നിര്‍മ്മിക്കാം. മിഷിഗണ്‍ യൂനിവേഴ്സിറ്റിയില്‍ നടത്തിയ ഗവേഷണത്തില്‍ സ്വര്‍ണ്ണം ഉത്പാദിപ്പിക്കാനാകുന്ന ബാക്റ്റീരിയകളെ കണ്ടെത്തി യതോടെയാണ് ദിനം പ്രതി വില വര്‍ദ്ധനവ് മാത്രം വന്നു കൊണ്ടിരിക്കുന്ന സ്വര്‍ണ്ണം വാര്‍ത്ത‍യില്‍ നിന്നും വ്യത്യസ്തമായ ഈ വാര്‍ത്ത‍ ലോകശ്രദ്ധ നേടിയത് . ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന് പേരുള്ള ഈ ബാക്ടീരിയക്ക്‌ വിഷാംശങ്ങളെ വലിയ തോതില്‍ ചെറുക്കാനുള്ള കഴിവ് ഉണ്ട്. ഗോള്‍ഡ് ക്ലോറൈഡിലും ദ്രവ സ്വര്‍ണ്ണത്തിലും പെരുകാന്‍ കഴിയുന്നവയാണ് മെറ്റാലിഡ്യൂറന്‍സ് വിഭാഗത്തില്‍പ്പെട്ട ഈ ബാക്റ്റീരിയകള്‍. അതോടെ ഒരാഴ്ചയോളം ഇത്തരം ലോഹങ്ങളില്‍ കഴിയുന്ന സൂക്ഷ്മ ജീവികള്‍ വിഷാംശത്തെ തനി തങ്കമായി മാറ്റിയെടുക്കുന്നു. ബാക്റ്റീരിയയെ ഉപയോഗിച്ചുള്ള ഈ സ്വര്‍ണ്ണം നിര്‍മ്മാണത്തെ മിഷിഗണിലെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത് മൈക്രോബിയല്‍ ആല്‍ക്കെമി എന്നാണ്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഹിറ്റ്ലറുടെ ആത്മകഥ പ്രചരിപ്പിച്ചതിന് പിഴ

October 5th, 2012

mein-kampf-epathram

മോസ്കോ: അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മൈൻ കാംഫ് ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് റഷ്യന്‍ സർവകലാശാലയിലെ ഉദ്യോഗസ്ഥയ്ക്കെതിരേ യെകറ്റെറിന്‍ബര്‍ഗ് കോടതി മൂവായിരം ഡോളര്‍ പിഴ ചുമത്തി. ഇവര്‍ സ്വന്തം വെബ്സൈറ്റിലാണ് മൈൻ കാംഫിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത്. തീവ്രവാദി സാഹിത്യം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റഷ്യ തീവ്രവാദ സാഹിത്യത്തിലാണ് മൈൻ കാംഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബുദ്ധിശക്തിയിൽ ഒന്നാമതായ പെൺകുട്ടി

October 5th, 2012

olivia-manning-epathram

ലണ്ടൻ : ബുദ്ധിശക്തിയുടെ അളവുകോലായി കണക്കാക്കപ്പെടുന്ന ഐ. ക്യൂ. (ഇന്റലിജൻസ് കോഷ്യന്റ്) പരീക്ഷയിൽ 162 പോയന്റ് നേടിയ ലിവർപൂളിലെ 12 കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി ഒളീവിയ മാനിങ് ലോകത്തിലെ ഏറ്റവും ബുദ്ധിശക്തിയുള്ളവരുടെ സംഘടനയായ മെൻസയിൽ അംഗത്വം നേടി. ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവർ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും ബുദ്ധിശക്തി കൂടിയ നൂറ് പേരിൽ മുന്നിൽ എത്തിയത് അറിഞ്ഞ തനിക്ക് ഇതേ പറ്റി എന്തെങ്കിലും പറയാൻ വാക്കുകൾ ഇല്ല എന്നാണ് ഒളീവിയ പറഞ്ഞത്.

സ്ക്കൂളിലെ ഗൃഹപാഠം ചെയ്യാൻ സഹായത്തിനായി ഇപ്പോൾ തന്റെ അടുത്ത് കൂടുതൽ കുട്ടികൾ എത്തുന്നുണ്ട് എന്നും ഒളീവിയ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രിക്സ് രാജ്യങ്ങളുടെ ബാങ്ക് വരുന്നു

October 3rd, 2012

brics-bank-epathram

ബെയ്ജിങ് : ലോകത്ത് പുത്തന്‍ സാമ്പത്തിക ശക്തികളായി ഉയര്‍ന്നു വരുന്നു എന്ന് പറയുന്ന ബ്രിക്സ് രാജ്യങ്ങൾ അവരുടെ സാമ്പത്തിക വിനിമയ സൌകര്യത്തിനും നിക്ഷേപക വിശ്വാസ്യതയ്ക്കും കൂടുതല്‍ കരുത്തു പകരാന്‍ പുതിയ ബാങ്കിന് രൂപം നല്‍കുന്നു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലെ പാശ്ചാത്യ അധീശത്വത്തിനെതിരെ ബ്രിക്സ് ഡെവലപ്മെന്‍റ് ബാങ്ക് എന്ന പേരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഈ സംരംഭം ലോക ബാങ്ക് പോലുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സമാന്തരമായ ബാങ്കായാണ് ബ്രിക്സ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍. ചൈനയിലെ ചോങ്ക്വിങ് പട്ടണത്തില്‍ ഈ രാജ്യങ്ങളിലെ സാമ്പത്തിക ചിന്തകര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം അംഗീകരിച്ചത്. 2012 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിയിലാണ് ഈ ആശയം ആദ്യമായി ഉയര്‍ന്നു വന്നത്. തുടര്‍ന്ന് നടന്ന ഗൗരവമായി ചര്‍ച്ചകള്‍ ആണ് ബ്രിക്സ് രാജ്യങ്ങള്‍ക്കായി ഒരു ബാങ്ക് എന്ന ലക്ഷ്യം കൈവരിക്കാനായി അംഗ രാജ്യങ്ങള്‍ ശ്രമം തുടങ്ങിയത്. ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ എച്ച്. എച്ച്. എസ്. വിശ്വനാഥനാണു നയിച്ചത്. ബാങ്ക് രൂപം നല്‍കേണ്ടതിന്റെ സൈദ്ധാന്തികവും നിയമപരവുമായ ചട്ടക്കൂടുകള്‍ രൂപവത്കരി ക്കേണ്ടതുണ്ട്. പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യേണ്ടതിനെ പറ്റി തീരുമാനം എടുക്കാന്‍ രണ്ടു ദിവസത്തെ യോഗത്തില്‍ ധാരണയായി. അന്തിമ തീരുമാനം ദക്ഷിണാഫ്രിക്കയിലെ 2013 ഉച്ചകോടിക്ക് മുമ്പുള്ള യോഗത്തില്‍ ഉണ്ടാകുമെന്നു കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « എറിക് ഹോബ്സ്ബോം : ഒരു ചിന്തകന്‍ കൂടി നമ്മെ വിട്ടകന്നു
Next »Next Page » ബുദ്ധിശക്തിയിൽ ഒന്നാമതായ പെൺകുട്ടി »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine